പ്രോ ചാന്‍സലര്‍ കൂടിയായ മന്ത്രി ആര്‍.ബിന്ദുവിന്റെ ശുപാര്‍ശ ഗവര്‍ണര്‍ തിരിച്ചയച്ചു. വി.സിയുടെ താത്കാലിക ചുമതല സാബു തോമസിന് കൈമാറാനുള്ള ഉത്തരവാദിത്വം പ്രോചാന്‍സലര്‍ക്ക് നല്‍കാനും നിര്‍ദ്ദേശിച്ചു

കര്‍ണാടക മന്ത്രി സഭ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയുടെ സാന്നിധ്യത്തെ ട്രോളിയ വി.ടി.ബല്‍റാമിനെതിരെ സൈബര്‍ സഖാക്കള്‍ ഉറഞ്ഞു തുള്ളുകയാണ്. വിളിച്ചു വരുത്തി ്അപമാനിച്ചെന്ന ആരോപണത്തില്‍ നിന്ന് അവര്‍ പിന്നാക്കം പോയിട്ടില്ല. ബല്‍റാമിന്റെ സാസ്‌കാരിക ബോധത്തെ മുളവടി കൊണ്ട് അളന്നു കൊണ്ടിരിക്കുയാണ് അവര്‍ . അപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ വിളിച്ചു വരുത്തി അതേ തെറ്റുതന്നെ ആവര്‍ത്തിച്ചിരിക്കുന്നു. പൊതുവേദിയിലിരുത്തി ഗവര്‍ണറെ പിണറായി വിജയന്‍ പൊരിച്ചതിന് പിന്നാലെ ഗവര്‍ണറും സര്‍ക്കാരിനിട്ടൊരു കൊട്ടുകൊടുത്തു.
നിയമസഭ പാസാക്കിയ ചില ബില്ലുകളില്‍ ഇപ്പോഴും ഗവര്‍ണര്‍ ഒപ്പിടാതെ തടഞ്ഞുവച്ചിരിക്കുന്നതിനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് നിയമസഭാ മന്ദിരത്തിന്റെ 25ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ചത്.ഉപരാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും സാന്നിദ്ധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഗവര്‍ണര്‍ക്കെതിരെയുള്ള വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ നിയമ നിര്‍മ്മാണരംഗത്തെ നേട്ടങ്ങള്‍ എണ്ണിപ്പറയുമ്പോഴും നിയമസഭ പാസാക്കിയ ചില ബില്ലുകള്‍ അനുമതി കിട്ടാതെ കിടന്നതും അനിശ്ചിതകാല കാലതാമസമുണ്ടാകുന്നതും വിസ്മരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ പാസാക്കിയ പല നിയമങ്ങളും സംസ്ഥാനത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക മണ്ഡലങ്ങളിലും ജനജീവിതത്തിലും ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇവയുടെ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങള്‍ മാത്രമല്ല, രാജ്യവും നിയമങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി വിഭാവനം ചെയ്ത ഇന്ത്യയ്ക്ക് മൂന്ന് തൂണുകളാണുള്ളത്. ആ മൂന്ന് തൂണുകളുടെയും അധികാരങ്ങളില്‍ പരസ്പരനിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവയെ അവഗണിച്ച് ഒരു ശാഖ മറ്റൊരു ശാഖയില്‍ കൈകടത്തുന്നുവെന്ന പരാതി ശക്തമാണ്. ആ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് ബോദ്ധ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്.
മുഖ്യമന്ത്രിക്കുശേഷം സംസാരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് പ്രതികരിച്ചില്ല. എന്നാല്‍ കേരളത്തിന്റെ നിയമ നിര്‍മ്മാണരംഗത്തെ നേട്ടങ്ങളെ പുകഴ്ത്തി. രാജ്യത്തെ ഏറ്റവും പുരോഗമനപരമായ പല നിയമനിര്‍മ്മാണങ്ങള്‍ക്കും കേരള നിയമസഭ വേദിയായെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഈ നിയമസഭ പാസാക്കിയ പല നിയമങ്ങളും സംസ്ഥാനത്തിന്റെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിലും ജനജീവിതത്തിലും വലിയ ചലനമുണ്ടാക്കി. ആദ്യത്തെ നിയമസഭ മുതല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനും നമ്മുടെ ജനാധിപത്യത്തെയും ആരോഗ്യസംവിധാനത്തെയും കരുത്തുറ്റതാക്കുന്നതിനുമുള്ള ഇടപെടലുകളാണ് നമ്മുടെ സാമാജികരില്‍ നിന്നുണ്ടായത്. വേദിയിലിരുത്തി ഗവര്‍ണറെ പൊരിച്ചതിന് അദ്ദേഹം അവിടെ മറപടി പറഞ്ഞില്ല. പകര എംജി സര്‍വ്വകലാശാല വിഷയത്തില്‍ മന്ത്രി ബിന്ദുവിന്റെ ആവശ്യം അപ്പാടെ വെട്ടി കളഞ്ഞു.
ശനിയാഴ്ച കാലാവധി കഴിയുന്ന എം.ജി സര്‍വകലാശാല വി.സി പ്രൊഫ.സാബു തോമസിന് 4 വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ തള്ളിക്കൊണ്ടാണ് മുഖ്യന്റെ പ്രംസഗത്തിന് മറുപടി നല്കയിത്. പകരം പുതിയ വി.സി വരുംവരെ താത്കാലികമായി തുടരാന്‍ അനുവദിക്കാമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. വാഴ്‌സിറ്റിയില്‍ ദേശീയ അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ പരിശോധന അടുത്തമാസം നടക്കുന്നതിനാല്‍ വി.സി ഇല്ലാതിരിക്കുന്നത് ദോഷം ചെയ്യുമെന്നതുകൊണ്ടാണ് താല്കാലിക ചുമതല നല്കാന്‍ തീരുമാനിച്ചതെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രോ ചാന്‍സലര്‍ കൂടിയായ മന്ത്രി ആര്‍.ബിന്ദുവിന്റെ ശുപാര്‍ശ ഗവര്‍ണര്‍ തിരിച്ചയച്ചു. വി.സിയുടെ താത്കാലിക ചുമതല സാബു തോമസിന് കൈമാറാനുള്ള ഉത്തരവാദിത്വം പ്രോചാന്‍സലര്‍ക്ക് നല്‍കാനും നിര്‍ദ്ദേശിച്ചു. വി.സിയുടെ പുനര്‍നിയമനമാകാമെന്ന് എം.ജി വാഴ്‌സിറ്റി നിയമത്തിലുണ്ടെന്നും നിയമന സമയത്ത് 65വയസ് കവിയരുതെന്നേയുള്ളൂവെന്നും ശുപാര്‍ശയില്‍ മന്ത്രി അറിയിച്ചിരുന്നു. 61കാരനാണ് സാബുതോമസ്.
എന്നാല്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയതിനെതിരായ കേസ് സുപ്രീംകോടതിയിലും നിയമനത്തില്‍ ക്രമക്കേടുള്ള വി.സിമാരെ പിരിച്ചുവിടാനുള്ള നോട്ടീസിനെതിരായ റിട്ട് അപ്പീല്‍ ഹൈക്കോടതി പരിഗണിക്കുന്നതിനാലും പുനര്‍നിയമനം നല്‍കാനാവില്ലെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്.
അതേസമയം, പുനര്‍നിയമനം നല്‍കിയില്ലെങ്കിലും സാബുതോമസിന് അടുത്ത വി.സിയെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ അപേക്ഷിച്ച് നിയമനം നേടാനാകും. സാബുതോമസ് മലയാളം വാഴ്‌സിറ്റി വി.സിയുടെ താത്കാലിക ചുമതലയും വഹിക്കുന്നുണ്ട്. ഇത് മറ്റാര്‍ക്കെങ്കിലും കൈമാറാനുള്ള ശുപാര്‍ശയും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കേണ്ടതുണ്ട്. വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ കോടതിയുടെ തീരുമാനങ്ങള്‍ അന്തിമമായി എടുക്കാനാണ് ഗവര്‍ണര്‍ തീരുമാനിച്ചിട്ടുള്ളതെന്നറിയുന്നു.
https://www.facebook.com/Malayalivartha























