Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം

മയക്കുവെടിയില്‍ ലക്ഷ്യം തെറ്റിയ അരിക്കൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തിയിലെത്തി ഇപ്പോള്‍ തിരികെ ലക്ഷ്യ സ്ഥാനത്തേയ്ക്ക് എത്താന്‍ തയ്യാറായിരിക്കുന്നതായാണ് ലഭിക്കുന്ന വിവരം. മാധ്യമങ്ങളിലും പ്രചരിക്കുന്ന കഥകളിലുടെയും മാത്രമാണ് ആരാധകര്‍ക്ക് അരിക്കൊമ്പനെ അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. എങ്കിലും വല്ലാത്തൊരു ആകര്‍ഷണം അരിക്കൊമ്പനോട് മലയാളികള്‍ക്ക് വന്നിട്ടുണ്ട്.

24 MAY 2023 11:18 AM IST
മലയാളി വാര്‍ത്ത

ഇടുക്കി ചിന്നക്കനാലിലേയ്ക്ക് അരിക്കൊമ്പന്‍ തിരിച്ചെത്തണമെന്നാണ് ആനപ്രേമികള്‍ ആഗ്രഹിക്കുന്നത്. കേരളത്തില്‍ തെച്ചിക്കോട്ട് രാമചന്ദ്രനേക്കാള്‍ ആരാധകരാണ് അരിക്കൊമ്പനുള്ളത്. അക്രമകാരിയാണെങ്കിലും അവനെ അവന്റെ കുടുംബത്തില്‍ നിന്നും അകറ്റി തികച്ചും അപരിചിതമായ സ്ഥലത്തേയ്ക്ക് മാറ്റി വിട്ടതില്‍ ആനപ്രേമികള്‍ക്ക് മാത്രമല്ല കേരളത്തിനാകെ സങ്കടമായിരുന്നു. അവനെ തേടി അലയുന്ന അവന്റെ കുടുംബത്തിന്റെ അവസ്ഥയും സങ്കടത്തോടെയാണ് ആന പ്രേമികള്‍ കണ്ടത്. അരികൊമ്പന്റെ പേരില്‍ സൈബറിടത്തില്‍ നടക്കുന്ന പിരിവും അതിനെതിരെ പോലീസ് നടപടിയ്ക്കിറങ്ങിയതും കേരളത്തിലെ ആദ്യസംഭവങ്ങളാണ്.
മയക്കുവെടിയില്‍ ലക്ഷ്യം തെറ്റിയ അരിക്കൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തിയിലെത്തി ഇപ്പോള്‍ തിരികെ ലക്ഷ്യ സ്ഥാനത്തേയ്ക്ക് എത്താന്‍ തയ്യാറായിരിക്കുന്നതായാണ് ലഭിക്കുന്ന വിവരം. മാധ്യമങ്ങളിലും പ്രചരിക്കുന്ന കഥകളിലുടെയും മാത്രമാണ് ആരാധകര്‍ക്ക് അരിക്കൊമ്പനെ അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. എങ്കിലും വല്ലാത്തൊരു ആകര്‍ഷണം അരിക്കൊമ്പനോട് മലയാളികള്‍ക്ക് വന്നിട്ടുണ്ട്.

ചിന്നക്കനാലില്‍നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് അരിക്കൊമ്പന്‍ തിരിച്ചെത്തിയെന്ന വിവരമാണ് വനംവകുപ്പ് നല്കുന്നത്. പെരിയാറിലെ സീനിയര്‍ ഓട എന്ന ഭാഗത്താണ് ഇപ്പോള്‍ അരിക്കൊമ്പന്‍ ഉള്ളത്. നാലുദിവസം മുന്‍പാണ് ആന തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്. വനപാലകര്‍ക്കുവേണ്ടി നിര്‍മിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പന്‍ തകര്‍ത്തു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. തന്റെ വരവു തന്നെ ജീവനക്കാരുടെ ഷെഡു തകര്‍ത്തു കൊണ്ടാണ്. കൊടിയ ആനപ്പകയിലാണ് അരിക്കൊമ്പനെന്ന് വ്യ്കതമാവുകയാണ്. ആനപ്പകയില്‍ പെരിയാര്‍ കടുവാസങ്കേതം വിട്ട് വീണ്ടും അരിക്കൊമ്പന്‍ ചിന്നക്കനാലില്‍ എത്തിയാല്‍ വനംവകുപ്പ് ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതം ഇരട്ടിയാകും. വീടിന്റെ സിറ്റൗട്ടില്‍ പത്രം വായിച്ചിരുന്നയാളിനെയും, ടാപ്പിംഗ് തൊഴിലാളിയേയും കുത്തിക്കീറിയ കാട്ടുപോത്തിനെ വെടിവെച്ചു കൊന്നു ജനങ്ങളുടെ ജീവന് സംരക്ഷണം നല്കണമെന്ന തീരുമാനത്തിന് പോലും ഐക്യം ഉണ്ടാക്കിയെടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ അരിക്കെമ്പന്റെ മടങ്ങി വരവില്‍ എന്തു നടപടിയെടുക്കുമെന്ന കാര്യത്തിലും ആശങ്ക നിലനില്ക്കുകയാണ്.

അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് തമിഴ്‌നാട് വനം വകുപ്പ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല. ആന പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് നാലുദിവസം കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്‌നാട് തള്ളിക്കളയുന്നില്ല. അതിനാല്‍ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘങ്ങളോട് അവിടെ തുടരാനാണു നിര്‍ദേശിച്ചിട്ടുള്ളത്.

'അതേസമയം, അരിക്കൊമ്പന് ഒരു ചാക്ക് അരി' എന്ന പേരില്‍ ഓണ്‍ലൈന്‍ ക്യാംപെയ്ന്‍ വഴി മൃഗസ്‌നേഹി ഗ്രൂപ്പിന്റെ അഡ്മിന്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തു. ചിന്നക്കനാലില്‍ നിന്ന് മയക്കുവെടിവച്ച് പിടിച്ച് പെരിയാര്‍ കടുവാസങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന് വൈദ്യസഹായവും ഭക്ഷണവും എത്തിക്കാനെന്നു പറഞ്ഞാണു പ്രവാസികളില്‍നിന്നടക്കം പണപ്പിരിവ് നടത്തിയിരിക്കുന്നത്. അരിക്കൊമ്പനെ ചിന്നക്കനാലിലേക്കു തിരികെ കൊണ്ടുവരുന്നതിനായി സുപ്രീം കോടതിയില്‍ കേസ് നടത്താനെന്ന പേരിലും സമൂഹമാധ്യമങ്ങള്‍ വഴി പണപ്പിരിവു നടക്കുന്നുണ്ട്.

സംഭവത്തെപ്പറ്റി അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പണപ്പിരിവിനെപ്പറ്റി പ്രാഥമിക പരിശോധന നടത്താന്‍ കോടതി  പോലീസിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എറണാകുളം സ്വദേശികളായ ചിലര്‍ ചേര്‍ന്ന് ഏപ്രില്‍ 30നു രൂപംകൊടുത്ത 'എന്നും അരിക്കൊമ്പനൊപ്പം' എന്ന വാട്‌സാപ് കൂട്ടായ്മ വഴി പിരിവു നടന്നെന്നാണു പരാതി. സൊസൈറ്റിയായി റജിസ്റ്റര്‍ ചെയ്യും മുന്‍പേ ഗ്രൂപ്പിലെ പ്രവാസികളില്‍ നിന്ന് എട്ടു ലക്ഷത്തോളം രൂപ പിരിച്ചതായി മറ്റ് അംഗങ്ങള്‍ ആരോപിക്കുന്നു.അരിക്കൊമ്പനു വേണ്ടി ചിലര്‍ ഏഴു ലക്ഷം രൂപ പിരിച്ചെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പിരിവു നടക്കുന്നതായി ചില കര്‍ഷക സംഘടനകളും ആരോപിക്കുന്നുണ്ട്. അരിക്കൊമ്പന്റെ പേരില്‍ ഒട്ടേറെ ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും ഫാന്‍സ് പേജുകളും നിലവിലുണ്ട

പത്തു വര്‍ഷം മുന്‍പൊരു കൊലകൊല്ലിയും , പിടി സെവനും നമ്മുടെ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നുരുന്നു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമായി അതിര്‍ത്തികള്‍ കടന്നും താരമായി മാറിയിരിക്കുകയാണ്  നമ്മുടെ അരിക്കൊമ്പന്‍. കേരളാ അതിര്‍ത്തികളില്‍ അരിക്കൊമ്പനായി വിലസിയിരുന്നവന്‍ തമിഴ്‌നാട് അതിര്‍ത്തിയിലെത്തിയപ്പോള്‍ കൊലയാളി കൊമ്പനെന്നും അരിശി കൊമ്പനെന്നും  വിളിപ്പേര് വീണിരുന്നു. എന്നാല്‍ കാടുകടത്തിയെ കൊമ്പന്‍ തിരികെ എത്തുമെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനില്കകുന്നത്. അതിര്‍ത്തി കടന്നും അവന്‍ അക്രമം നടത്തിയിട്ടുണ്ടെങ്കില്‍ അവന്റെ കുടുംബത്തേയും കൂട്ടുകാരേയും തേടി പോയതായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മേഘമലയില്‍ ആനശല്യം കൂടിയപ്പോള്‍ അവര്‍ വീണ്ടും കേരള അതിര്‍ത്തിയിലേയ്ക്ക് ഓടിച്ചു വിട്ടു. കേരള അതിര്‍ത്തിയില്‍ അവന് ദിശ കിട്ടികഴിഞ്ഞതു കൊണ്ടാണ് കഴിഞ്ഞ ദിവസം ഇറക്കി വിട്ട സ്ഥലത്ത് അവന്‍ എത്തിയതെന്നുവേണം കരുതാന്‍. കക്കയം ഡാം കടന്ന് ചിന്നക്കനാലില്‍ തിരിച്ചെത്താന്‍ 20 കിലോമീറ്റര്‍ മാത്രമാണ് സഞ്ചരിക്കാനുള്ളതെന്നാണ് കണക്ക് കൂട്ടുന്നത്. എന്തായാലും സര്‍ക്കാരിനാണോ, കോടതിയ്ക്കാണോ ആനക്കാര്യത്തില്‍ പിഴവ് പറ്റിയതെന്ന് അരിക്കൊമ്പന്‍ തന്നെ തെളിയിക്കുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്.

അതേസമയം, അരിക്കൊമ്പന്‍ വിഷയത്തില്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി ആരോപണവും ഉയര്‍ത്തി് കിഫ രംഗത്തെത്തിയിരുന്നു. മാര്‍ച്ച് 21ന് കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവ് 'മനുഷ്യ - കാട്ടാന സംഘര്‍ഷം' നേരിടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ഇന്‍ഡോ-ജര്‍മന്‍ ജൈവ വൈവിധ്യ പദ്ധതിയുടെ ഭാഗമായി വിവിധ വര്‍ഗങ്ങളില്‍പെട്ട പത്തു വന്യജീവി വിഭാഗങ്ങളുമായുള്ള സംഘര്‍ഷം നേരിടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നാലു പൊതു മാര്‍ഗനിര്‍ദേശങ്ങളും ഉള്‍പ്പെടെ പതിനാലു മാര്‍ഗ നിര്‍ദേശങ്ങളടങ്ങിയ പുസ്തകങ്ങളാണ് പുറത്തിറക്കിയത്.

ഇതിലെ പ്രധാനപ്പെട്ട രണ്ട് നിര്‍ദേശങ്ങളാണ് അരിക്കൊമ്പന്‍ വിഷയത്തില്‍ ലംഘിക്കപ്പെട്ടതെന്ന് കേരള ഇന്‍ഡിപെന്റന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ അഥവാ, കിഫ ആരോപിച്ചു. കേന്ദ്ര മാര്‍ഗനിര്‍ദേശത്തിലെ രണ്ടു പ്രധാന നിര്‍ദേശങ്ങളാണ് ലംഘിക്കപ്പെട്ടതെന്നാണ് ആരോപണ. പിടികൂടുന്ന ആന ഏതെങ്കിലും മനുഷ്യരെ കൊന്നിട്ടുണ്ടെങ്കില്‍ അവയെ വീണ്ടും തുറന്നു വിടരുതെന്നതാണ് ലംഘിക്കപ്പെട്ട ഒരു നിര്‍ദേശം. ഇവയെ പ്രത്യേക കൂടൊരുക്കി സംരക്ഷിക്കണം. കേരളത്തില്‍ കോടനാട്, കോട്ടൂര്‍ ആനപരിപാലന കേന്ദ്രങ്ങളില്‍ എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആനയെ നാടുകടത്തിയത്. സര്‍ക്കാര്‍ തീരുമാന പ്രകാരമല്ല, കോടതി നിര്‍ദ്ദേശ പ്രകാരമാണ് അരിക്കൊമ്പനെ കാടുകടത്തിയത്.

എന്നാല്‍ മാര്‍ഗനിര്‍ദേശം പുറത്തുവന്ന കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വനംവകുപ്പോ വനംവകുപ്പിന്റെ അഭിഭാഷകനോ തയാറായില്ലെന്നും കിഫ ആരോപിക്കുന്നു. ആന തിരിച്ചെത്തിയാല്‍, വ്യക്തമായ കേന്ദ്ര മാര്‍ഗനിര്‍ദേശം മുന്‍പിലുണ്ടായിട്ടും അതു പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കിഫ ഭാരവാഹികള്‍ പറയുന്നത്. കോടതി ഉത്തരവ് നടപ്പിലാക്കുന്നതിന് മുമ്പെങ്കിലും കേന്ദ്രനിര്‍ദ്ദേശം കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതെ ആനയെ ഇവിടെ നിന്ന് ഒഴിവാക്കാനാണ് ശ്രമിച്ചതെന്നാണ് ആരോപണമുയര്‍ന്നിരുന്നു.
 ആനക്കഥകള്‍ അതിര്‍ത്തി വിട്ടും പ്രചരിക്കുമ്പോഴാണ് എരുമേലിയില്‍ രണ്ടു പേരുടെ ജീവനെടുത്ത പോത്തിന് വേട്ടക്കാരുടെ വെടിയേറ്റിട്ടുണ്ടെന്ന വനം വകുപ്പിന്റെ വിശദീകരണം പുറത്തു വരുന്നത്. പോത്തിനെ വെടിവെച്ചു കൊല്ലാന്‍ ജില്ല കളക്ടര്‍ നല്കിയ ഉത്തരവ് നടപ്പാക്കാതെ മയക്കുവെടിവെച്ചു പിടിച്ച് തിരികെ വനത്തില്‍ വിടണമെന്ന വനംവകുപ്പിന്റെ നിലപാടില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. വനാതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്ററോളം ദൂരമുള്ള അഞ്ചലില്‍ കാട്ടുപോത്ത് ഇറങ്ങി ഒരാളെ കുത്തി ക്കൊന്നതും, സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന വന്യജീവി ആക്രമണവു വനം വകുപ്പിന്റെ വീഴ്ചകളാണ് ചൂണ്ടികാണിക്കുന്നത്. വനവും വന്യജീവികളെയും സംരക്ഷിക്കാന്‍ വനംവകുപ്പ് നാളിതുവരെ എന്തു ചെയ്തു എന്ന ചോദ്യം എല്ലാ മേഖലകളില്‍ നിന്നും ഉയരുകയാണ്. വനവുമായി യാതൊരു ബന്ധവുമില്ലാത്ത വെള്ളനാട് കരടിയെത്തിയതും ഇപ്പോള്‍ പരിസര വാസികള്‍ കരടി കാല്‍പാടുകള്‍ കാണുന്നതും ജനത്തിന് വലിയ ആശങ്കകളാണ് നല്കുന്നത്. രാത്രിയോ പകലെന്നോ വ്യത്യാസമില്ലാതെ വന്യജീവി ഭയത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. എന്നിട്ടും അക്രമകാരി പോത്തിനെ പിടിച്ച് വീണ്ടും കാട്ടില്‍ വിടാനുള്ള സര്‍ക്കാരിന്റെ നടപടിയില്‍ ദുരൂഹതകള്‍ വര്‍ദ്ധി്ക്കുകയാണ്.

കര്‍ഷകരുടെയും മലയോര നിവാസികളുടെയും മാത്രമല്ല നഗരപ്രദേശങ്ങളും ഇപ്പോള്‍ വന്യജീവി ഭയത്തിലാണ്. ഏവിടെയും ഏതുസമയത്തും ഏതു മൃഗവും എത്തി അക്രമം നടത്താമെന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ എത്തി നില്ക്കുന്നത് എന്നിട്ടും സര്‍ക്കാര്‍ മനുഷ്യ ജീവനേക്കാള്‍ വന്യമൃഗത്തോടാണ് മമത കാണിക്കുന്നത്. മൃഗങ്ങള്‍ക്ക് കാട്ടില്‍ വസിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും ഫലവൃക്ഷങ്ങള്‍ ധാരാളമായി നട്ടു വളര്‍ത്തണമെന്നുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേരള സര്‍ക്കാര്‍ അറിഞ്ഞിട്ടു പോലുമില്ലെന്നാണ് പറയുന്നത്. വനം മാഫിയകളുടെ കൊള്ളകള്‍ക്ക് കൂട്ടുനില്ക്കുന്ന വകുപ്പായി വനംവകുപ്പ് മാറിയിരിക്കുന്നു എന്നു വ്യ്കതമാണ്. മനുഷ്യ ജീവന് വില കല്പിക്കാതെ കാട്ടുമൃഗങ്ങളുടെ പിന്നാലെ പോകുന്ന സര്‍ക്കാര്‍ മലയോര ജനതയോട് കാണിക്കുന്ന ക്രൂരതയാണ്. അറിഞ്ഞു കൊണ്ട് ജനത്തെ കൊന്നൊടുക്കുന്നതിന് തുല്യമായി മാറും.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (8 minutes ago)

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...  (26 minutes ago)

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (53 minutes ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (2 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (3 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (3 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (4 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (4 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (4 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (4 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (5 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (5 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (6 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (6 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (6 hours ago)

Malayali Vartha Recommends