കുട്ടി സഖാക്കളെ പൂട്ടാൻ ഗവർണർ; കാട്ടാക്കടയിൽ എസ് എഫ് ഐ ആൾമാറാട്ടം...കയ്യോടെ പൊക്കും, യൂണിയനുകളുടെ പിൻബലത്തിൽ കള്ളത്തരങ്ങൾ നടക്കുന്നു..കർശന നടപടി എടുക്കും, സമാനമായ സംഭവങ്ങൾ ഉണ്ടായതായും പരിശോധിക്കും...

സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനാകാന്‍ എസ്.എഫ്.ഐ നേതാവ് ആള്‍മാറാട്ടം നടത്തിയ സംഭവം കത്തിപ്പടരുന്നതിനിടെ വിവാദത്തില്‍
ഓരോ വഴി തിരിവാണ് ഉണ്ടായി കൊണ്ട് ഇരിക്കുന്നത്...തലമുതിർന്ന നേതാക്കൾ ചെറിയ കള്ളത്തരങ്ങൾ ചെയുമ്പോൾ വളർന്നു വരുന്ന കുട്ടി സഖാക്കൾ അതെല്ലാം അതിനപ്പുറം ചെയ്യും..അതിനെങ്ങനെ ഇതൊക്കെ കണ്ടല്ലേ പഠിക്കുന്നത്..2 വയസ്സ് കഴിഞ്ഞ ബിരുദ വിദ്യാര്‍ഥിക്ക് കോളേജ് യൂണിയന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന വ്യവസ്ഥ മറികടക്കുന്നതിനാണ് വിവാദത്തില്‍പ്പെട്ട എ. വിശാഖ് എന്ന വിദ്യാര്‍ത്ഥിയുടേ പേര്, വിജയിച്ച വിദ്യാർഥിയുടെ പേരിനു പകരമായി പട്ടികയില്‍ തിരുകിക്കയറ്റിയതെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം.പോലീസിൽ നിന്നടക്കം കേസിൽ നല്ല സഹായം ലഭിച്ചിട്ടുണ്ടെന്ന് വിവരങ്ങളും പുറത്തു വന്നിരുന്നു..ഏതായാലും ഗവർണറും ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ്..അല്ലെങ്കിലേ സർക്കാരിന്റെ ഭാഗത്തു നിന്നും എന്തേലും കാരണങ്ങൾ കിട്ടാൻ നോക്കി ഇരിക്കുകയാണ് ഗവർണർ,
ഈ സാഹചര്യത്തിൽ..യൂണിവേഴ്സിറ്റികളിൽ ഇത്തരം ആൾമാറാട്ടം നടത്തിയതിനെതിരെ ശക്തമായ നടപടി തന്നെ ഗവർണർ എടുക്കുമെന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട..ഡൽഹിയിൽ മാധ്യമങ്ങളെ കണ്ടു സംസാരിക്കുമ്പോഴായിരുന്നു വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗവർണർ അറിയിച്ചത്..കാട്ടാകട കോളേജിലെ ആൾമാറാട്ടം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മ്ദ് ഖാൻ ,യൂണിയന്റെ ബലത്തിൽ ചിലർ നിയമം കൈയിൽ എടുക്കുന്നു..അതിഭീകരമായ സംഭവം. സമാനമായ സംഭവം നടന്നിട്ടുണ്ട്നെകിൽ കണ്ടുപിടിക്കും, നാലു വർഷത്തെ കോഴ്‌സുകൾ തീരാൻ അഞ്ചര വര്ഷം എടുക്കുന്നത് എന്ത് കൊണ്ട് ?വിദ്യാർത്ഥികൾ കേരളം വിടുന്നത് എന്തുകൊണ്ട്, തിരഞ്ഞെടുപ്പുകൾ എല്ലാം നിർത്തി വയ്ക്കാൻ പറഞ്ഞിട്ടുണ്ട്. പല കോളേജുകളിൽ ഭരിക്കുന്ന യൂണിയനുകളുടെ പിൻബലത്തിൽ എന്ത് തോന്നിവാസ്യവും കാണിച്ചു കൂട്ടുമെന്നാണ് വിദ്യാർത്ഥികൾക്ക്..ഇവനൊക്കെയാണ് നാളത്തെ വാഗ്ദാനങ്ങളായി പുറത്തിറങ്ങുന്നത്...എന്നിട്ടാണ് ഇത്തരത്തിൽ തെറ്റുകൾ ചെയുന്നത്...സോഷ്യലിസം , ജനാധിപത്യം, മതേതരത്വം എന്നൊക്കെ നാഴികയ്ക്ക് നാൽപതു വട്ടം പറഞ്ഞോണ്ട് നടന്നാൽ മാത്രം പോരാ, അതൊക്കെ പ്രാവർത്തികമാക്കാനും കുട്ടി സഖാക്കളെ കൊണ്ട് സാധിക്കണം
വിശാഖിന് 22 വയസ്സ് കഴിഞ്ഞതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നതിനാലാണ് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിയുടെ പേരിനു പകരം വിശാഖിന്റെ പേര് യൂണിവേഴ്‌സിറ്റിക്ക് നല്‍കി ആള്‍മാറാട്ടം നടത്തിയതെന്ന് സേവ് യൂണിവേഴ്‌സിറ്റി ഫോറം ചൂണ്ടിക്കാട്ടുന്നു.വിവാദത്തില്‍പ്പെട്ട എ. വിശാഖ് തിരുവനന്തപുരത്തെ മറ്റൊരു സ്ഥാപനത്തിൽ മൂന്നുവര്‍ഷത്തെ പഠനം കഴിഞ്ഞ് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ വീണ്ടും ഒന്നാംവര്‍ഷ ഫിസിക്‌സ് ഡിഗ്രി കോഴ്‌സിന് പ്രവേശനം നേടുകയായിരുന്നു. 1998 സെപ്റ്റംബര്‍ 25 ആണ് വിശാഖിന്റെ ജനനതീയതി. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഇരുപത്തിനാല് വയസ്സ് പൂര്‍ത്തിയായി.ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാകില്ല. ഇതേത്തുടര്‍ന്നാണ് മറ്റൊരു വിദ്യാര്‍ത്ഥിനിയെ മത്സരിപ്പിച്ചതും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ ഉടന്‍ രാജിവെപ്പിച്ച് വിശാഖിന്‍റെ പേര് സര്‍വകലാശാല രജിസ്ട്രാര്‍ക്ക് കൈമാറിയതെന്നുമാണ് ആരോപണം.യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പിന് കൗണ്‍സിലര്‍മാരുടെ വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനുമുന്‍പ് കൗണ്‍സിലര്‍മാരായ വിദ്യാര്‍ത്ഥികളുടെ വയസ്സ്, അവര്‍ യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ പാസ്സായതായ രേഖകള്‍ എന്നിവ പരിശോധിക്കാത്തതും വോട്ടര്‍ പട്ടിക സര്‍വ്വകലാശാലയുടെവെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തതും വരണാധികാരി കൂടിയായ രജിസ്ട്രാറുടെ വീഴ്ചയാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
ഈ വീഴ്ച വരുത്തിയ രജിസ്ട്രാര്‍ തന്നെയാണ് പ്രിന്‍സിപ്പലിനും വിദ്യാര്‍ഥിക്കുമെതിരെ വ്യാജരേഖ സമര്‍പ്പിച്ചതിന് പോലീസില്‍ പരാതി കൊടുത്തിരിക്കുന്നതെന്നും സേവ് യൂണിവേഴ്‌സിറ്റി ഫോറം ചൂണ്ടിക്കാട്ടുന്നു.ഏതായാലും കർശന നടപടിയാണ് ഗവർണറുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പോകുന്നത്...
https://www.facebook.com/Malayalivartha























