നാട് നടുങ്ങിയ പകല്‍... കോഴിക്കോട് ഹോട്ടലുടമയുടെ അരുംകൊലയില്‍ ദുരൂഹത തുടരുന്നു: 2 മുറികളുടെയും വാടക നല്‍കിയത് സിദ്ദിഖ്, മുറിയില്‍ രക്തകറ കണ്ടിരുന്നുവെന്നും ജീവനക്കാര്‍; അത് തിരിച്ചറിയാതിരിക്കാന്‍ ഫര്‍ഹാന വിദഗ്ധമായി കളിച്ചു; മനുഷ്യമാംസം നിറച്ച ബാഗുമായി പട്ടാപ്പകല്‍ നടുറോഡില്‍

കോഴിക്കോട് ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തില്‍ ഹോട്ടല്‍ ജീവനക്കാരുടെ മൊഴി പുറത്ത്. രണ്ട് മുറികളുടെയും വാടക നല്‍കിയത് സിദ്ദിഖ് തന്നെയാണെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കുന്നത്.
സിദ്ദിഖ് തുക അഡ്വാന്‍സായി നല്‍കുകയായിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കി. മുറിയില്‍ രക്തകറ കണ്ടിരുന്നുവെന്നും ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷിബിലും ഫര്‍ഹാനയും തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. ആര്‍ത്തവ രക്തമാണ് എന്നാണ് ഷിബിലും ഫര്‍ഹാനയും പറഞ്ഞത് എന്നാണ് ജീവനക്കാരുടെ മൊഴി. അന്നേരം സംശയം തോന്നിയിരുന്നെങ്കില്‍ ഇവര്‍ നേരത്തെ കുടുങ്ങിയേനെ.
രണ്ട് മുറികളില്‍ ഒന്ന് സംഭവ ശേഷം മറ്റാരും ഉപയോഗിച്ചിട്ടില്ല. എന്നാല്‍, ഒരു മുറിയില്‍ പിന്നീട് കസ്റ്റമേഴ്‌സ് വന്നിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ മൊഴി നല്‍കി. സിദ്ദിഖിനെ കൊന്ന് കൊക്കയില്‍ തള്ളിയ കേസില്‍ ഇതുവരെ മൂന്ന് പേരാണ് പിടിയിലായത്. ഹോട്ടല്‍ ജീവനക്കാരനായിരുന്ന ഷിബിലി ഇയാളുടെ സുഹൃത്തുക്കളായ ഫര്‍ഹാന, ആഷിക് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ചെന്നൈയില്‍ പിടിയിലായ ഷിബിലിയെയും ഫര്‍ഹാനയെയും മലപ്പുറത്ത് എത്തിക്കും.
അടിമുടി ദുരൂഹത നിറഞ്ഞ കൊലപാതകം ചുരുളഴിഞ്ഞത് ഇരുപത്തി ഒന്നാം തിയതി സിദ്ദിഖിന്റെ ബന്ധുക്കള്‍ പൊലീസിന് കൊടുത്ത പരാതിക്ക് പിന്നാലെയാണ്. 18-ാം തിയതി വൈകീട്ട് മുതല്‍ സിദ്ദിഖിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്. വീട്ടില്‍ നിന്നും പോയ അന്ന് രാത്രിയാണ് ഫോണ്‍ സ്വിച്ച് ഓഫായത്. പണം പിന്‍വലിച്ചത് അങ്ങാടിപ്പുറം പെരിന്തല്‍മണ്ണ ഭാഗങ്ങളിലെ രണ്ട് എടിഎമ്മില്‍ നിന്നാണ്. അന്ന് തന്നെ ഗൂഗിള്‍ പേ വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തിരുന്നുവെന്ന് സിദ്ദിഖിന്റെ മകന്‍പറഞ്ഞു.
നഗരമധ്യത്തില്‍ എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിനു തൊട്ടടുത്ത്, തിരക്കേറിയ റോഡരികിലാണു സിദ്ദീഖിനെ കൊലപ്പെടുത്തി വെട്ടിമുറിച്ച 'ഡി കാസ ഇന്‍' ലോഡ്ജ്. റോഡില്‍ വാഹനങ്ങളുടെയും കാല്‍നടയാത്രക്കാരുടെയും തിരക്കുള്ള സമയത്ത്, ആളുകള്‍ നോക്കി നില്‍ക്കെയാണ്, 2 പേര്‍ ചേര്‍ന്ന് കൂസലില്ലാതെ മൃതദേഹഭാഗങ്ങളടങ്ങിയ ബാഗ് കാറിലെടുത്തുവച്ച് കൊണ്ടുപോയത്.
തൊട്ടടുത്ത് സ്വകാര്യ ആശുപത്രിയുള്ളതിനാല്‍ ഈ ലോഡ്ജില്‍ ആളുകളെത്തുന്നതു പതിവാണ്. നേരത്തേ ചില പരാതികള്‍ ഉയര്‍ന്നതിനാല്‍ ലോഡ്ജ് ഏതാനും മാസം അടച്ചിട്ടിരുന്നു. 18 ന് ഉച്ചകഴിഞ്ഞ് 3.40നാണു ലോഡ്ജില്‍ സിദ്ദീഖ് എത്തിയത്. പിന്നീടു മുഹമ്മദ് ഷിബിലിയും ഫര്‍ഹാനയും എത്തി. സിദ്ദീഖിന്റെ പേരിലാണു മുറികള്‍ എടുത്തത്. 19ന് ഉച്ചതിരിഞ്ഞു 3.10 3.15 വരെ ഷിബിലിയും ഫര്‍ഹാനയും ചേര്‍ന്നു വലിയ ബാഗുകള്‍ കാറില്‍ കയറ്റുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ നിന്നു കിട്ടി.
3.10നു ഷിബിലി ആദ്യ ബാഗ് കയറ്റി ഹോട്ടലിലേക്കു മടങ്ങിപ്പോയി. 3.15ന് ഫര്‍ഹാനയ്‌ക്കൊപ്പമെത്തി രണ്ടാമത്തെ ബാഗും കാറിന്റെ ഡിക്കിയില്‍ കയറ്റി. പിന്നീട് ഇരുവരും കാറില്‍ കയറിപ്പോയി. പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞാണു ശരീരഭാഗങ്ങള്‍ ബാഗിലേക്കു മാറ്റിയത്. ബാഗുകള്‍ കയര്‍ ഉപയോഗിച്ചു കെട്ടിയിരുന്നു.മുറിയില്‍ നിന്നു ശേഖരിച്ച രക്തസാംപിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കയച്ചു.
ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ട ഹോട്ടലുടമ തിരൂര്‍ സ്വദേശി സിദ്ദീഖിന്റെ മൃതദേഹം മൂന്നു കഷണങ്ങളാക്കിയിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. മൂര്‍ച്ചയേറിയ നേര്‍ത്ത ആയുധമാണ് ഉപയോഗിച്ചെതെന്നാണു സൂചന. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ചാണോ മുറിച്ചതെന്ന് അന്വേഷിക്കുമെന്നു പൊലീസ് പറഞ്ഞു.
ബലം പ്രയോഗിച്ചു കൊലപ്പെടുത്തിയതിനു സമാനമായ അടയാളങ്ങള്‍ മൃതദേഹത്തിലുണ്ടായിരുന്നു. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ പാടുണ്ട്. നെഞ്ചില്‍ ശക്തമായ ക്ഷതം ഏറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അവയവങ്ങള്‍ പലതും അഴുകിയ നിലയിലായിരുന്നു. ആന്തരികാവയവങ്ങളുടെ ഫൊറന്‍സിക് പരിശോധനയ്ക്കു ശേഷം അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കും.
രണ്ടു ട്രോളിബാഗുകളിലാക്കി പാലക്കാട് അട്ടപ്പാടി ചുരത്തില്‍നിന്നു കൊക്കയില്‍ തള്ളിയ മൃതദേഹഭാഗങ്ങള്‍ വീണ്ടെടുത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് 1.50 നാണു മലപ്പുറം എഎസ്പി ഷഹനാഷ, തിരൂര്‍ ഡിവൈഎസ്പി കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെത്തിച്ചത്.
https://www.facebook.com/Malayalivartha






















