വീണ്ടും കേന്ദ്രത്തിന്റെ വക എട്ടിന്റെ പണി; വായ്പാപരിധി കേന്ദ്രം വെട്ടി, സാമ്പത്തിക നില കൂടുതൽ കടുക്കും...പണം തികയാതെ സംസ്ഥാന സർക്കാർ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്....കേരളത്തെ ശ്വാസംമുട്ടിക്കാനുള്ള നീക്കമാണ് പൊട്ടിത്തെറിച്ച് ധന മന്ത്രി...

എന്തിനും ഏതിനും വായ്പാ എടുക്കാൻ നിന്നാൽ അതെങ്ങനെ ശെരിയാവുമെന്ന് കേന്ദ്രം...ഏതായാലും എട്ടിന്റെ പണി ആണിപ്പോൾ കിട്ടിയത്...പിണറായിയും ബാലഗോപാലും തേഞ്ഞൊട്ടിരിക്കുകയാണ്..ഇപ്പോൾ കേന്ദ്രം വായ്പാ പരിധി വെട്ടിക്കുറച്ചതോടെ ദൈനംദിന ചെലവുകൾക്കും ബഡ്ജറ്റിൽ പ്രഖ്യാപിച്ച വികസന പദ്ധതികൾക്കും പണം തികയാതെ സംസ്ഥാന സർക്കാർ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്. തീരുമാനം സർക്കാരിനു വലിയപ്രതിസന്ധി സൃഷ്ടിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.അടുത്ത മാർച്ച് 31വരെ കേരളത്തിന് എടുക്കാവുന്ന വായ്പ 15,390 കോടിരൂപയാണെന്ന് ഇന്നലെ അറിയിപ്പ് ലഭിച്ചു. കഴിഞ്ഞവർഷം 23,000കോടിരൂപ വായ്പയെടുക്കാൻ അനുവദിച്ചിരുന്നു. അതിൽ 7610കോടിയുടെ കുറവാണുണ്ടായിരിക്കുന്നത്. ഇതിനു പുറമേ, കമ്മി കുറയ്ക്കുന്നതിന്കിട്ടുന്ന സഹായധനത്തിൽ 10000കോടിയും ഈ വർഷം വെട്ടിക്കുറയ്ക്കും.മൊത്ത ആഭ്യന്തരഉൽപാദനത്തിന്റെ മൂന്നു ശതമാനം വായ്പയെടുക്കാമെന്ന വ്യവസ്ഥ പ്രകാരം 32,440 കോടി രൂപ സംസ്ഥാന സർക്കാർ പ്രതീക്ഷിച്ചിരുന്നു. ബഡ്ജറ്റിൽ പ്രഖ്യാപനങ്ങൾ നടത്തിയതും അതിന്റെ അടസ്ഥാനത്തിലാണ്. പക്ഷേ, അനുവദിച്ചത് ആഭ്യന്തരഉൽപാദനത്തിന്റെ 1.6% മാത്രം.ഇങ്ങനെ നോക്കുമ്പോൾ 17,110കോടിയുടെ കുറവാണ് വന്നിരിക്കുന്നത്.
ഇതോടെ, ജീവനക്കാരുടെ ശമ്പളത്തിനും ക്ഷേമപെൻഷനും അടക്കം തുക കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടും.കിഫ്ബിയും ക്ഷേമപെൻഷൻ കമ്പനിയും വഴിയെടുത്ത ലോണുകൾ കേരളത്തിന്റെ വായ്പാപരിധിയിൽനിന്ന് വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.മൂന്ന് മാസത്തെക്ഷേമ പെൻഷൻ കുടിശികയാണ്. സർവീസ് പെൻഷൻ പരിഷ്‌കരണ കുടിശിക 2,800കോടിയും ക്ഷാമബത്തകുടിശിക 1,400കോടിയും കൊടുത്തു തീർക്കാനുണ്ട്. ഇതിൽ രണ്ട് ഗഡു ഈവർഷം നൽകാനിരിക്കുകയായിരുന്നു. ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ള 20,000കോടി മരവിപ്പിച്ച് നിർത്തിയാണ് ധനസ്ഥിതി പിടിച്ച് നിർത്തുന്നത്.ദൈനംദിനചെലവിന്റെ 64% തനത് വരുമാനത്തിൽ നിന്നാണ് കേരളം കണ്ടെത്തുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലും ഇത് വെറും 30% മാത്രമാണ്. എന്നിട്ടും വായ്പലഭ്യത തടയുന്നത് രാഷ്ട്രീയ നീക്കം മാത്രമാണെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു. ഇതിനെതിരെ സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും കക്ഷിരാഷ്ട്രീയഭേദമ്രില്ലാതെ ഒരുമിച്ച് നിൽക്കണമെന്ന് ധനമന്ത്രി ആഹ്വാനം ചെയ്തു.കേരളത്തെ ശ്വാസംമുട്ടിക്കാനുള്ള നീക്കമാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിക്കും, എന്നാണ് ധനമന്ത്രിയുടെ വാക്കുകൾ...കേരളത്തിന്റെ കടമെടുപ്പ് പരിധി വലിയ തോതിൽ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഏതു വിധേനയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുക എന്നതായി മാറിയിരിക്കുന്നു കേന്ദ്രത്തിന്റെ സമീപനം.കുറച്ചുനാളുകളായി കേരളത്തിനുള്ള ഗ്രാന്റുകളും വായ്പകളും നിഷേധിക്കുകയും വെട്ടിക്കുറക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
നടപ്പു വർഷം 32442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി സാമ്പത്തിക വർഷാരംഭത്തിൽ കേന്ദ്രം നൽകിയിരുന്നതാണ്. എന്നാൽ 15390 കോടി രൂപയുടെ അനുമതി മാത്രമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്രാന്റിനത്തിൽ 10000 കോടിയുടെ വെട്ടിക്കുറവ് ഈ വർഷം വരുത്തിയതിന് പുറമെയാണിത്.ഇത് കേരളത്തിലെ ജനങ്ങൾക്കെതിരായുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തിന്റെ വികസന- ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ജനങ്ങളാകെ ഒരുമിച്ച് നിന്ന് ഈ തെറ്റായ നടപടിക്കെതിരെ ശബ്ദമുയർത്തേണ്ടതുണ്ട്. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് സംസ്ഥാനത്തിന്റെ ഉത്തമ താൽപര്യം സംരക്ഷിക്കാനായി എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കേണ്ട സന്ദർഭമാണിത്.എന്നാണ് മന്ത്രി പൊട്ടിത്തെറിച്ചിരിക്കുന്നത്..പോംവഴി1.കാര്യകാരണസഹിതം കേന്ദ്രത്തെ ബോധ്യപ്പെടുത്തി വായ്പാപരിധി ഉയർത്താൻ ശ്രമിക്കാം2. രാഷ്ട്രീയ പ്രതിരോധം സൃഷ്ടിച്ചും സമ്മർദ്ദം ചെലുത്തിയും കേന്ദ്ര തീരുമാനം മാറ്റാം3.സർവ്വകക്ഷി സംഘത്തെ അയച്ച് സ്വാധീനം ചെലുത്തി പരിധി ഉയർത്താം4. നിയമപരമായ മാർഗങ്ങളിലൂടെ കേന്ദ്രത്തെ തിരുത്താം.. എന്നും കേന്ദ്രം കരുതുന്നു...
https://www.facebook.com/Malayalivartha






















