പിടിക്കപ്പെടുമായിരുന്നു...പക്ഷെ ഫർഹാനയുടെ ബുദ്ധി അപാരം തന്നെ...മുറിയിൽ രക്തകറ കണ്ടിരുന്നുവെന്നും ഹോട്ടൽ ജീവനക്കാർ...ചോദിച്ചപ്പോൾ ആർത്തവ രക്തമെന്ന് മറുപടി...രണ്ട് മുറികളിൽ ഒന്ന് സംഭവ ശേഷം മറ്റാരും ഉപയോഗിച്ചിട്ടില്ല...

പിടിക്കപെടുമായിരുന്നെകിലും അതി വിദഗ്ധമായാണ് ഫർഹാന ഹോട്ടലുകാരെ പറ്റിച്ചത്..കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിൻ്റെ കൊലപാതകത്തിൽ അടിമുടി ദുരൂഹത. സിദ്ദഖിൻ്റെ കൊലപാതകം സംബന്ധിച്ച് സിദ്ദിഖും പ്രതികളും താമസിച്ച എരഞ്ഞിപ്പാലത്തെ ഹോട്ടൽ ജീവനക്കാരുടെ മൊഴി പുറത്തുവന്നു. രണ്ട് മുറികളുടെയും വാടക നൽകിയത് സിദ്ദിഖ് തന്നെയാണെന്നാണ് ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയിരിക്കുന്നത്. സിദ്ദിഖ് തുക അഡ്വാൻസായി നൽകുകയായിരുന്നുവെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞു. അതേസമയം മുറിയിൽ രക്തകറ കണ്ടിരുന്നുവെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഷിബിലും ഫർഹാനയും തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഹോട്ടൽ ജീവനക്കാർ വ്യക്തമാക്കി. ആർത്തവ രക്തമാണ് അവിടെ ചിതറിക്കിടക്കുന്നത് എന്നാണ് ഷിബിലും ഫർഹാനയും പറഞ്ഞത്. രണ്ട് മുറികളിൽ ഒന്ന് സംഭവ ശേഷം മറ്റാരും ഉപയോഗിച്ചിട്ടില്ലെന്നും ജീവനക്കാർ മൊഴി നൽകി. എന്നാൽ, ഒരു മുറിയിൽ പിന്നീട് കസ്റ്റമേഴ്‌സ് വന്നിരുന്നുവെന്നും ഹോട്ടൽ ജീവനക്കാർ പൊലീസിനോടു പറഞ്ഞു.സിദ്ദിഖിൻ്റെ മരണത്തിനിടയാക്കിയത് നെഞ്ചിലേറ്റ ചവിട്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നു മനസ്സിലാകുന്നതെന്ന് പൊലീസ് പറഞ്ഞു. സിദ്ദിഖിൻ്റെ വാരിയെല്ലുകൾക്കും പൊട്ടലുണ്ട്. തലയിൽ അടിയേറ്റ പാടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. മരണശേഷമാണ് ശരീരം വെട്ടിമുറിച്ചതെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
ഇലക്ട്രിക് കട്ടർ ഉപയോഗിച്ചാണ് കാലുകൾ മുറിച്ച് മാറ്റിയതെന്നും സൂചനകളുണ്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.ചെന്നൈയിൽ നിന്നും കൊണ്ടു വന്ന പ്രതികളുടെ ചോദ്യം ചെയ്യൽ നിർണ്ണായകമാണ്. കൊലപാതകം നടത്തിയതിനെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും കൂടുതൽ കാര്യങ്ങൾ അറിയേണ്ടതുണ്ട്. മാറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും വ്യക്തമാകണം. കൊലപാതകത്തിന്റെ ആസൂത്രണം, കൊല നടപ്പാക്കിയ രീതി കാര്യങ്ങളിൽ എല്ലാം വ്യക്തത വരുത്താനും നിർണായക തെളിവുകൾ കണ്ടെത്താനും അന്വേഷണ സംഘത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. മലപ്പുറം തിരൂർ സ്വദേശിയായ സിദ്ദിഖിനെ ഇക്കഴിഞ്ഞ 18നാണ് കാണാതായത്. അന്നുതന്നെ സിദ്ദിഖിന്റെ ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. തുടർന്ന് 22 ന് മകൻ പൊലീസിൽ പരാതി നൽകി. പിന്നീടുള്ള അന്വേഷണത്തിലാണ് സിദ്ദീഖിന്റെ ഹോട്ടലിൽ ജീവനക്കാരനായിരുന്ന ഷിബിലിയെയും കാണാതായ കാര്യം പൊലിസ് അറിഞ്ഞത്.പ്രതികൾ പിടിയിലായിട്ടും സിദ്ദീഖിന്റെ കൊലപാതകത്തിൽ ഒട്ടേറെ ദുരൂഹതകൾ ബാക്കിയാണ്. എന്തിന് വേണ്ടിയാണ് പ്രതികൾ സിദ്ദീഖിനെ കൊന്നതെന്നതിന് വ്യക്തമായ ഉത്തരം ഇനിയുമായിട്ടില്ല. സിദ്ദീഖിനെ ഹണിട്രാപ്പിൽ പെടുത്തിയിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്. സിദ്ദീഖിന്റെ ഒളവണ്ണയിലുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിയെ സ്വഭാവദൂഷ്യത്തിന്റ പേരിൽ പിരിച്ചുവിട്ടിരുന്നു.
ഇതിന്റെ പകയാകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ജോലിയിൽ നിന്ന് ഒഴിവാക്കിയതിന്റെ പേരിൽ മാത്രം ഇത്തരമൊരു നിഷ്ഠൂരമായ കൊലപാതകം നടത്തുമോ എന്നും ചോദ്യമുയരുന്നു.ഷിബിലിയുമായി വ്യക്തിവിരോധമുണ്ടെങ്കിൽ സിദ്ദീഖ് അവർക്കൊപ്പം എന്തിന് ഹോട്ടലിൽ വന്ന് മുറിയെടുത്തു, അതും കോഴിക്കോട് നഗരത്തിൽ സിദ്ദീഖിന് സ്വന്തമായി ഹോട്ടലുള്ളപ്പോൾ. സിദ്ദീഖിന്റെ പേരിൽ തന്നെയാണ് രണ്ട് മുറിയും ബുക്ക് ചെയ്തിരുന്നത്. വൈരാഗ്യം തീർക്കുക മാത്രമായിരുന്നു ലക്ഷ്യമെങ്കിൽ പ്രതികൾ സിദ്ദീഖിന്റെ രണ്ട് ലക്ഷത്തോളം രൂപ അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തത് എന്തിനാണ്? ഷിബിലിക്കും ഫർഹാനയ്ക്കും ഒപ്പം പിടിയിലായ ആഷിക്കിൻറെ പങ്ക് എന്താണന്നതും ദൂരൂഹമായി തുടരുന്നു.
https://www.facebook.com/Malayalivartha






















