കത്തലും കത്തിക്കലും ഇങ്ങനെ വിവാദമായി കൊണ്ട് ഇരിക്കെ..അടുത്ത കത്തൽ...ഇതിനൊരു അവസാനമില്ലേ...? മെഡിക്കൽ സർവീസസ് കോർപറേഷൻ ആലപ്പുഴ ഗോഡൗണിലും തീപിടിത്തം...

കത്തലും കത്തിക്കലും ഇങ്ങനെ വിവാദമായി കൊണ്ട് ഇരിക്കെ..അടുത്ത കത്തൽ ഇതിനൊരു അവസാനമെന്നില്ല എന്നാണ് ജനം ചോദിക്കുന്നത്..സർക്കാർ സ്ഥാപനങ്ങൾ ഇങ്ങനെ കത്തികൊണ്ട് ഇരുന്നാൽ എങ്ങനെ ശെരിയാവും..ഒരു വിവാദം കെട്ടടങ്ങുന്നതിനിടെ അടുത്ത കത്തിപിടിക്കൽ..കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴയിലെ ഗോഡൗണിലും തീപിടിച്ചു. വണ്ടാനത്തുള്ള ഗോഡൗണിലാണ് ഇന്ന് പുലർച്ചെ തീ പടർന്നത്. നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും പരിശ്രമ ഫലമായി വേഗത്തിൽ തന്നെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. ബ്ലീച്ചിങ് പൗഡറിന് തീപിടിച്ച് തീ പടർന്നുവെന്നാണ് ഇവിടെ നിന്നുള്ള പ്രാഥമിക വിവരം. രണ്ടു ദിവസം മുമ്പ് ഗോഡൗണിൽ ഫയർ ഓസിറ്റിംഗ് നടത്തിയിരുന്നുവെന്നും അതുകൊണ്ടാണ് മരുന്ന് ഗോഡൗണിലെ തീ പെട്ടെന്ന് അണക്കാനായതെന്നും ഗോഡൗൺ മാനേജർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീ ആദ്യം ഉണ്ടായത്. ഇതിന് കാരണം വ്യക്തമായിട്ടില്ല. രണ്ട് മുറികളിലായാണ് പൗഡർ സൂക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. തൊട്ടടുത്ത മരുന്ന് ഗോഡൗണിലേക്കും തീ പടർന്നെങ്കിലും ഓട്ടോമാറ്റിക് സംവിധാനം പ്രവർത്തിച്ചതിനാൽ പെട്ടെന്ന് തന്നെ തീ അണയുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചാണ് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയത്.നേരത്തെ കോർപറേഷന്റെ കൊല്ലത്തെയും തിരുവനന്തപുരത്തെയും മരുന്ന് ഗോഡൗണുകൾക്ക് തീപിടിച്ചിരുന്നു. സംഭവം അട്ടിമറിയാണെന്ന ആരോപണവുമായി പ്രതിപക്ഷം സംസ്ഥാന സർക്കാരിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം മെഡിക്കൽ സർവീസസ് കോർപറേഷന്റെ വെബ്സൈറ്റ് ഏറെ നേരം പ്രവർത്തനം നിലച്ചിരുന്നു.കോവിഡ് കാലത്തെ കോടികളുടെ അഴിമതി ആരോപണത്തിന്മേലുള്ള അന്വേഷണങ്ങൾ അവസാന ഘട്ടത്തിലെത്തിയപ്പോൾ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ രണ്ടു സംഭരണശാലകൾ കത്തി കോടികളുടെ നഷ്ടം സംഭവിച്ചതിൽ ദുരൂഹതയേറുന്നു. കേസിലെ നിർണായക തെളിവുകളായ മെഡിക്കൽ ഉപകരണങ്ങളും ഉൽപന്നങ്ങളും കത്തി നശിച്ചതിന്റെ കൂട്ടത്തിലുണ്ടെന്ന സംശയത്തിലാണ് അധികൃതരും. കോവിഡ് കാലത്തെ മരുന്നു വാങ്ങലുമായി ബന്ധപ്പെട്ട ആറായിരത്തോളം കംപ്യൂട്ടർ ഫയലുകൾ മുൻപു കെഎംഎസ്‌സിഎൽ അധികൃതർ തന്നെ നശിപ്പിച്ചു കളഞ്ഞതിന്റെ പശ്ചാത്തലത്തിൽ, തീപിടിത്തത്തിൽ അട്ടിമറി സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും ആരോഗ്യ വകുപ്പിലെ ഒരു വിഭാഗം ജീവനക്കാർ കരുതുന്നു.
കൊല്ലം, തിരുവനന്തപുരം ഗോഡൗണുകളിൽ ഉണ്ടായ അഗ്നിബാധയിൽ കോടികൾ നഷ്ടമാകുകയും ഒരു അഗ്നിശമന സേനാംഗം മരിക്കുകയും ചെയ്തിട്ടും സംഭവത്തിലെ ദുരൂഹത നീക്കാൻ സർക്കാർ തയാറാകുന്നുമില്ല.ഗോഡൗണുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തുമെന്നു മാത്രം പറഞ്ഞ് ആരോഗ്യ വകുപ്പ് സംഭവത്തിൽനിന്നു തലയൂരി. കൊല്ലത്തു 10 കോടി രൂപയുടെയും തിരുവനന്തപുരത്ത് 1.22 കോടി രൂപയുടെയും നഷ്ടമാണ് ഉണ്ടായത്. എന്നിട്ടും അന്വേഷണം ലോക്കൽ പൊലീസിൽ ഒതുക്കിയതല്ലാതെ, ഉന്നതതല പരിശോധന പോലും നടത്താൻ സർക്കാർ തയാറാകുന്നില്ല.അതിനെതിരെ പല പ്രതിഷേധങ്ങളും ഇങ്ങനെ ഉയർന്നു കേട്ടുകൊണ്ട് ഇരിക്കുന്നതിനിടയിലാണ് അടുത്ത തീ പിടിത്തം കൂടെ റിപ്പോർട്ട് ചെയുന്നത്..ബ്ലീച്ചിങ് പൗഡറിന് തീപിടിച്ച് തീ പടർന്നുവെന്നാണ് ഇവിടെ നിന്നുള്ള പ്രാഥമിക വിവരം. രണ്ടു ദിവസം മുമ്പ് ഗോഡൗണിൽ ഫയർ ഓസിറ്റിംഗ് നടത്തിയിരുന്നുവെന്നും അതുകൊണ്ടാണ് മരുന്ന് ഗോഡൗണിലെ തീ പെട്ടെന്ന് അണക്കാനായതെന്നും ഗോഡൗൺ മാനേജർ പ്രതികരിച്ചത്..പക്ഷെ ഇതിലും ശക്തമായ അന്വേഷണം തന്നെ നടക്കണം...എങ്കിലേ ദുരൂഹതകൾ ഉണ്ടെങ്കിൽ പുറത്തറിയു...
https://www.facebook.com/Malayalivartha






















