Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

കേരളം പ്രത്യേക രാജ്യമായി തന്നെ നിലകൊള്ളുന്നു എന്നതിന് ഔദ്യോദിക സ്ഥിരീകരണമെന്നോണം ഒരു ഉത്തരവിറങ്ങി. ഭൂകമ്പത്തിൽ തകർന്ന തുർക്കിക്ക് 10 കോടി കൊടുക്കാൻ ഉത്തരവും ഇറങ്ങി.

27 MAY 2023 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

കേരളം ഒരു രാജ്യമാണോ എന്ന് ലോക മലയാളികളെല്ലാം കളിയാക്കിയല്ലോ? എങ്കിലിതാ കേരളം പ്രത്യേക രാജ്യമായി തന്നെ നിലകൊള്ളുന്നു എന്നതിന് ഔദ്യോദിക സ്ഥിരീകരണമെന്നോണം ഒരു ഉത്തരവിറങ്ങി.  ഭൂകമ്പത്തിൽ തകർന്ന തുർക്കിക്ക് 10 കോടി കൊടുക്കുമെന്ന് കേരള സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നല്ലോ? അത് വിദേശ കാര്യമന്ത്രാലയത്തിന് നൽകി, ഇപ്പോൾ ഉത്തരവും ഇറങ്ങി.

ഇവിടെ കൊടുക്കാൻ കാശുണ്ടോ? എന്തിന് ഒരു സംസ്ഥാനം പ്രത്യേകം ധനസഹായം നൽകണം? രാജ്യം സഹായിച്ചതല്ലേ? എന്നൊന്നും ചോദിക്കരുത്...തുർക്കിയെപ്പറ്റി ഒരക്ഷരം മിണ്ടരുത്!. അത് കേരള സർക്കാരിന് ഇഷ്ടമല്ല. ഈ മാസം 24 ന് നോർക്ക പ്രിൻസിപ്പൽസെക്രട്ടറി തുർക്കിക്കുള്ള പണമനുവദിച്ച് ഉത്തരവിരക്കി.

കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനാണ് സംസ്ഥാനം തുക കൈമാറുക. വിദേശ കാര്യ മന്ത്രാലയം ഈ തുക തുർക്കിക്ക് കൈമാറും.  ഒരു സംസ്ഥാനത്തിന് നേരിട്ട് ഒരു രാജ്യത്തിന് ഫണ്ട് കൈമാറാൻ സാധിക്കില്ല. കേന്ദ്ര വിദേശകാര്യമന്ത്രാലയം വഴിയെ ഫണ്ട് കൈമാറ്റം സാധിക്കൂ. ആ സാഹചര്യത്തിലാണ് കേരള സർക്കാർ നിബന്ധനകളെല്ലാം പാലിച്ച് തുർക്കിക്ക് 10 കോടി നൽകുന്നത്.

 പ്രളയ കാലത്ത് ലോകമൊന്നടങ്കം ഉള്ളവർ ബാങ്ക് വഴിയും മറ്റും ഇങ്ങോട്ടേക്ക് സഹായം എത്തിച്ചു.  ഇതിനൊക്കെ പുറമെ ലോകത്താകമാനം സഞ്ചരിച്ച് മുഖ്യമന്ത്രി പണപ്പിരിവ് നടത്തി. യുഎഇ കേന്ദ്രീകരിച്ച് ഒരു ഒന്നൊന്നര പിരിവ് നടത്തി.അന്ന് പണപ്പിരിവിനായി മുഖ്യമന്ത്രി ഗൾഫിലേക്ക് പോയതിൽ ലൻ എതിർപ്പാണ് മലയാളികൾക്കിടയിൽ ഉണ്ടായത്.

 

ദുബായിലേക്ക് സഹായം തേടിപ്പോയ മുഖ്യമന്ത്രി കേന്ദ്രത്തെ ഇക്കാര്യത്തിൽ അടുപ്പിച്ചേയില്ലെന്ന് മാത്രമല്ല, അന്നും കേരളം പ്രത്യേകമൊരു രാജ്യമെന്നപോലെയാണ് വാർത്താ സമ്മേളനം വരെ നടത്തിയത്. യുഎഇ കിരീടാവകാശിയും വ്യവസായി എം എ യൂസഫലിയും മാത്രമായി ബന്ധപ്പെട്ട് 700 കോടി കേരളത്തിന് കിട്ടുമെന്നായിരുന്നു വാർത്താ സമ്മേളനം നടത്തി മുഖ്യമന്ത്രി പറഞ്ഞത്.

എംഎ യുസഫലിയും യുഎഇ അധികൃതരുമായി ചേർന്ന് എല്ലാം സെറ്റാക്കി എന്നും കോടികൾ ഇത്തരത്തിൽ കേരളത്തിനായി കൊണ്ടുവരാനാണ് യാത്ര പോയതെന്നും പറഞ്ഞ് മുക്യമന്ത്രിയും പരിവാരങ്ങളും സംഗതി ന്യായീകരിച്ചു.  അന്നും മാധ്യമങ്ങളും സാമ്പത്തിക വിദഗ്ദ്ധരും ഇക്കാര്യത്തിൽ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.

അതായത് വിദേശ പണ്ട് സംസ്ഥാനത്തെത്തിക്കാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി വേണമെന്നും ഫെമ എന്ന നിയമം അനുശാസിക്കുന്നത് അതാണെന്നും പറഞ്ഞിരുന്നു. എന്നാൽ പിണറായി വിജയന് കേന്ദ്രത്തെ ഇക്കാര്യത്തിൽ സമീപിക്കാനോ, ഫണ്ട് വിവരം സുതാര്യമാക്കാനോ താൽപ്പര്യമില്ലായിരുന്നു.

സംസ്താനം സ്വന്തമായി കാര്യങ്ങൾ നടത്തുമെന്നും കേന്ദ്രത്തിന്റെ ഇടപെടൽ വേണ്ടെന്നുമുള്ള ധാർഷ്യമായിരുന്നു അന്ന്.   അതുകൊണ്ട് തന്നെ ഒറ്റ ചില്ലിക്കാശ് പോലും അന്ന് ഇവിടേയ്ക്ക് കൊണ്ടുവരാൻ കഴിഞ്ഞില്ല. പിന്നീട് ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കാൻ റെഡ് ക്രസന്റ് എന്ന യുഎഇ സംഘടനയിൽ നിന്ന് കോടികൾ സ്വീകരിച്ചതിന്റെ പേരിലാണല്ലോ സർക്കാർ വെട്ടിലായത്.

അതും ഇത്തരത്തിൽ  കേന്ദ്രത്തെ ഇടപെടുത്താതെ കോടികൾ തട്ടിയെുക്കാനുള്ള സൂത്രമായിരുന്നു. എന്നാൽ റെഡ്ക്രസന്റ് ഇടപെടലിൽ പണികിട്ടി. ഫണ്ട് തിരിമറിയിൽ ,അഴിമതിയിൽ മുഖ്യന്ത്രിയുെടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരൻ ഇപ്പോഴും അഴിക്കുള്ളിലാണ്. ഇന്നലെ വീണ്ടും ജാമ്യം നിഷേധിക്കുകയായിരുന്നു.

ഇത്തരത്തിൽ വിദേശ ഫണ്ട് സംബന്ധിച്ച് നല്ലോരു പാഠം പഠിച്ചതുകൊണ്ടല്ല, മറിച്ച് എന്ത് കാരണവശാലും സംസ്ഥാനം തുർക്കിക്ക് ഫണ്ട് കൊടുക്കുമെന്ന വാശിയാണ് ഇതെന്നാണ് സംഭവം വിലയിരുത്തപ്പെടുന്നത്. പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രിയും യൂസഫലിയും പിന്നീട് മിണ്ടിയിട്ടില്ല. തുർക്കിയിലെ ഭൂകമ്പം നാശം വിതച്ചപ്പോൾ, കേരളത്തിൽ ബജറ്റ് മറുപടി പ്രസംഗത്തിലാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ തുർക്കിക്ക് 10 കോടി ധനസഹായം കൊടുക്കുമെന്ന് അറിയിച്ചത്.

അതേസമയം കേന്ദ്ര സർക്കാർ തുർക്കിക്ക് വേണ്ട സഹായങ്ങളൊക്കെ ചെയ്തിരുന്നു.  മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നുകളുടെയും സഹായം എത്തിച്ചു, നിരവധി ആരോഗ്യ പ്രവർകരുടെ സംഘങ്ങളെയും പ്രശ്ന ബാധിത പ്രദേശത്ത് വിന്യസിച്ചു. അതിനിടയിലായിരുന്നു കേരളം വേറെ രാജ്യമാണോ എന്ന തരത്തിൽ ആക്ഷേപമുയർന്നത്. ഇതിനുള്ള തിരിച്ചടിയാവണം , ഇപ്പോൾ കേന്ദ്രത്തെ അറിയിച്ച് അനുമതി വാങ്ങി പണം കൊടുക്കുന്നത്.

ഇവിടെ ക്ഷേമ പെൻഷൻ മുടക്കമില്ലാതെ നൽകാനാവുന്നില്ല, പെൻഷനും സമ്പളവും കൊടുക്കാനാവുന്നില്ല. കടം വാങ്ങാൽ പരിധി എന്നേ അവസാനിച്ചു. സംസ്ഥാനത്തെ വിതസന പ്രവർത്തനങ്ങളെല്ലാം ഭാഗികമായെങ്കിലും നിലച്ചു. അത്തരത്തിൽ നികുതിഭാരം ജനങ്ങലിൽ ചുമത്തിയും, വിലക്കയറ്റം പിടിച്ചു നിർത്താൻ ശ്മിക്കാതെയും, ജനദ്രോഹ ഭരണം നടത്തുന്ന സർക്കാരാണ് തുർക്കിക്ക് 10 കോടി കൊടുക്കുന്നതെന്നോർക്കണം. സഹായം നൽകുന്നത് മോശം കാര്യമേയല്ല.

എന്നാൽ കേന്ദ്ര സർക്കാർ ആവശ്യമായ സഹായം ചെയ്തിട്ടും ഇത്തരത്തിൽ സാമ്പത്തികമായി കഷ്ടപ്പെടുന്ന കേരളമെന്ന് സംസ്ഥാനം മര്റൊരു രാജ്യത്തിന്  കോടികൾ കൊടുത്തു സഹായിക്കുമെന്ന വാശിയാണ് പ്രശ്നം.

സ്വന്തം കയ്യിലെ ശമ്പളമോ അലവൻസോ അല്ല ഇത്തരത്തിൽ കൊടുക്കുമെന്ന് അവർ പ്രഖ്യാപിച്ചതും കൊടുത്തതും. സർക്കാർ ഖജനാവിൽ നിന്ുള്ള പണമാണ്. അധികാരത്തിലേറിയാൽ സർക്കാർ ഖജനാവ് സ്വന്തം താൽപ്പര്യത്തിനും പാർട്ടി നിലപാടുകൾക്കും തീരുമാനങ്ൾങക്കും അനുസരിപ്പ്  വിനിയോഗിക്കാനും, ആണെന്ന ഈ ധാരണ എന്നവസാനിക്കും? 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (2 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (2 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (2 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (3 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (3 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (3 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (3 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (3 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (5 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (5 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (5 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (5 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (6 hours ago)

Malayali Vartha Recommends