തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ അർഹതയില്ലാത്ത ജീവനക്കാർക്കും നയതന്ത്ര തിരിച്ചറിയൽ കാർഡുകൾ കിട്ടി; സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർ ബി.സുനിൽകുമാറിന്റെ മൊഴി രേഖപ്പെടുത്തി ഇ ഡി

തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ അർഹതയില്ലാത്ത ജീവനക്കാർക്കും നയതന്ത്ര തിരിച്ചറിയൽ കാർഡുകൾ കിട്ടിയ സംഭവം വളരെ വിവാദമായതാണ്. ഈ സംഭവത്തിൽ ഇപ്പോൾ ഇതാ നിർണായകമായ നീക്കം നടത്തിയിരിക്കുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
കഴിഞ്ഞ ദിവസം സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർ ബി.സുനിൽകുമാറിന്റെ മൊഴി ഇ ഡി രേഖപ്പെടുത്തിയിരിക്കുകയാണ്. കോൺസുലേറ്റിലേക്കു വരുന്ന നയതന്ത്ര പാഴ്സലുകളിൽ കള്ളക്കടത്തു സ്വർണം ഒളിപ്പിച്ചു കടത്തിയ കേസ് നിലവിൽ ഉണ്ടായിരുന്നു .
ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇക്കാര്യം കണ്ടെത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നത് . അന്വേഷണത്തിനോടനുബന്ധിച്ച് കസ്റ്റംസും എൻഐഎയും പ്രോട്ടോക്കോൾ ഓഫിസർമാരെ ചോദ്യം ചെയ്യുകയുണ്ടായി.
കേന്ദ്ര ഏജൻസികൾ ഇപ്പോളെത്തിയിരിക്കുന്ന ഒരു വിലയിരുത്തൽ, നയതന്ത്ര കാർഡ് കൈവശമുണ്ടായിരുന്നതിനാൽ കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റ് ഖാലിദ് അലി ഷൗക്രിക്കു വിദേശത്തേക്കു ഡോളർ കടത്താൻ സാധിച്ചു എന്നാണ്. നടപടിക്രമങ്ങളിൽ വീഴ്ച വന്നതുമായി ബന്ധപ്പെട്ട തെളിവുശേഖരണത്തിനാണു സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർ ബി.സുനിൽകുമാറിനെ ഇഡി വിളിച്ചുവരുത്തി ചോദ്യം ചെയ്തത് .
https://www.facebook.com/Malayalivartha






















