അരിക്കൊമ്പൻ മിഷൻ പരാജയം എന്ന് പറയാനാകില്ല; ഹൈക്കോടതിയിലെ നിർദ്ദേശപ്രകാരമാണ് നടപടികൾ സ്വീകരിച്ചത്; അരികൊമ്പൻ തമിഴ്നാടിൻ്റെ നിയന്ത്രണത്തിലാണ്; ഉചിതമായ തീരുമാനം എടുക്കേണ്ടത് തമിഴ്നാട് സർക്കാരാണ്; പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രൻ

കേരളത്തെ വിറപ്പിച്ച അരി കൊമ്പൻ ഇപ്പോൾ തമിഴ്നാട്ടിൽ ഒരു പ്രദേശത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി. അരിക്കൊക്കൊമ്പൻ ഓടുന്നതും വാഹനങ്ങൾ തകർക്കുന്നതും നമ്മൾ ദൃശ്യങ്ങളിലൂടെ കണ്ടുകഴിഞ്ഞു.
തീർച്ചയായിട്ടും എന്തുകൊണ്ടാണ് അരിക്കൊമ്പനെ നാടുകടത്തിയത് എന്ന കാര്യം നമുക്ക് അറിയാം ആ ഉദ്ദേശശുദ്ധി വിജയിച്ചില്ല എന്ന് തന്നെ അനുമാനിക്കേണ്ടിയിരിക്കുന്നു , അത്തരത്തിലാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്. അരികൊമ്പൻ മിഷൻ ജനങ്ങൾക്ക് ബുദ്ധിമുട്ട് ആയതുകൊണ്ടായിരുന്നു നടപ്പിലാക്കിയത് പക്ഷേ അത് മറ്റൊരു നാട്ടിലെ ജനങ്ങളെയും ബാധക്കിക്കുന്നു എന്നത് നമ്മുടെ ദൗത്യം പരാജയപ്പെട്ടു എന്ന തരത്തിൽ എത്തിയിരിക്കുകയാണ്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ മന്ത്രിയെ ശശീന്ദ്രനും ജോസ് കെ മാണിയും രണ്ടു വ്യത്യസ്ത പ്രതികരണം നടത്തിയിരിക്കുകയാണ്.
അരിക്കൊമ്പൻ ദൗത്യം പരാജയപ്പെട്ട പരീക്ഷണമെന്ന് ജോസ് കെ മാണി പറഞ്ഞു. എന്നാൽ പരാജയം എന്ന് പറയാൻ ആകില്ലെന്ന് വനമന്ത്രിയും പറഞ്ഞിരിക്കുകയാണ്. മന്ത്രിയുടെ പ്രതികരണം തീരുമാനം തെറ്റാണെന്ന് പറയാൻ കഴിയില്ല. ഹൈക്കോടതിയിലെ നിർദ്ദേശപ്രകാരമാണ് നടപടികൾ സ്വീകരിച്ചത്.
അരികൊമ്പൻ തമിഴ്നാടിൻ്റെ നിയന്ത്രണത്തിലാണ്, ഉചിതമായ തീരുമാനം എടുക്കേണ്ടത് തമിഴ്നാട് സർക്കാർ ആണ്. കേരള വനം വകുപ്പുമായി തമിഴ്നാട് സർക്കാർ ആശയവിനിമയം നടത്തുന്നുണ്ട്. ഹൈക്കോടതി നിയോഗിച്ച കമ്മീഷൻ്റെ ഉപദേശം ആവശ്യമാണ്. ഉൾവനത്തിലേക്ക് അയച്ചത് വനം വകുപ്പിൻ്റെ ആശയമായിരുന്നില്ല.
സർക്കാർ സ്വീകരിച്ചത്, ഉൾകാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ല എന്ന നിലപാടായിരുന്നു . അതിരു കവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അത് കൊണ്ടാണ് ഈ സ്ഥിതിയുണ്ടായത് . ഇപ്പോൾ അരികൊമ്പൻ തമിഴ്നാട് അതിർത്തിയിലായതിനാൽ തീരുമാനം തമിഴ്നാട് സർക്കാരിന്റേതെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















