കമ്മ്യൂണിസ്റ്റുകാരുടെ തള്ള് കേൾക്കുമ്പോഴും കാണുമ്പോഴും തോന്നുന്നത് കേരളം ഇൻഡ്യയിലേ അല്ല എന്നാണ്. ഇവർ പറയുന്ന കേരളത്തിലല്ലേ നമ്മളൊക്കെ ജീവിക്കുന്നത് എന്ന് തോന്നിപ്പോവും.

പുത്തൻ കാലത്തിൻ്റെ തൊഴിലാളി മുന്നേറ്റത്തിന് കേരളം അരങ്ങൊരുക്കുന്നു..എന്ന പേരിൽ അന്താരാഷ്ട്ര ലേബർ കോൺക്ലേവ് മൂന്ന് ദിവസമായി തലസ്ഥാനത്ത് നടന്നു. എന്തൊക്കെയാണ് അവിടെ സംഭവിച്ചതെന്നൊക്കെ പല മാധ്യമങ്ങളും വാർത്ത നൽകി. എന്നാൽ പാർട്ടി പത്രം ദേശാഭിമാനി നൽകിയ വാർത്ത വായിച്ച് ചിരിച്ച് പോകും.
കമ്മ്യൂണിസ്റ്റുകാരുടെ തള്ള് കേൾക്കുമ്പോഴും കാണുമ്പോഴും തോന്നുന്നത് കേരളം ഇൻഡ്യയിലേ അല്ല എന്നാണ്. ഇവർ പറയുന്ന കേരളത്തിലല്ലേ നമ്മളൊക്കെ ജീവിക്കുന്നത് എന്ന് തോന്നിപ്പോവും. കാരണം ഇവർ തള്ളുന്ന ഒറ്റക്കാര്യമെങ്കിലും ഇന്നാട്ടിൽ നടന്നിട്ടുണ്ടെങ്കിൽ സാരമില്ലായിരുന്നു. സംസ്ഥാനത്ത് ജോലി ലഭിക്കാത്തതുകൊണ്ടോ, തക്കതായ ശമ്പളം ലഭിക്കാത്തതുകൊണ്ടോ അല്ല ഇവിടുത്തെ യുവാക്കൾ വിദേശത്തേക്ക് പോകുന്നത് എന്ന കാര്യം സർക്കാർ സമ്മതിച്ചിട്ടില്ല.
പകരം ഇവിടെ ആവശ്യത്തിന് പ്രൊഫ,ണലുകൾ ഇല്ലെന്നും, അതിനാൽ വീണ്ടും നഴ്സിംഗ് കോളജ് അടക്കമുള്ള കോളജുകൾ തുടങ്ങണമെന്നുമാണ് സർക്കാർ പറയുന്നത്. ഇതിലെ ന്യായം ഇനിയും പിടികിട്ടിയിട്ടില്ല. ഇവിടെ നിന്ന യുവാതക്കൾ കൂടുതലായി വിദേശത്തേക്ക് പോകുന്നു എന്നത് മുഖ്യമന്ത്രിയടക്കം സമ്മതിച്ചതാണ്. ഒരിക്കൽ ഇതേ സംസ്ഥാനത്തിന്റെ ഇതേ മുഖ്യമന്ത്രി പറഞ്ഞു, കൂടുതൽ യുവാക്കൾക്ക് വിദേശത്തേക്ക് പോകാൻ അവസരം ഒരുക്കും എന്ന്.
ഇതിപ്പോ ആർക്ക് കിളി പോയി എന്നൊന്നും അറിയാതെ നട്ടം തിരിയുന്നതിനിടക്കാണ് വീണ്ടും അന്താരാഷ്ട്ര ലേബർ കോൺക്ലേവ് എന്ന പേരിൽ അടുത്ത പ്രഹസനം. ഇതിൽ നിന്നൊക്കെ കേരളത്തിലെ തൊഴിൽ രഹിതർക്ക് എന്ത് പ്രയോജനം എന്ന് മാത്രം ചോദിക്കരുത്, കാരണം,,, ചോദിക്കുന്നവർ മണ്ടൻമാരാവും.
കേരളവും അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദി നിറവിൽ തൊഴിൽവകുപ്പ് പ്ലാനിങ് ബോർഡുമായി ചേർന്നാണ് അന്താരാഷ്ട്ര ലേബർ കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്.
ഇതിന്റെ വാർത്തകൾ ദേശാഭിമാനി പത്രത്തിൽ വന്നിട്ടുണ്ട്. വായിച്ചാൽ പുളകം കൊള്ളുന്ന തള്ളാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. പക്ഷേ ചിരിച്ച് കുടലുമറിഞ്ഞേ പോവും. തൊഴിലാലിയുടെ അവകാശം സംരക്ഷിക്കുന്നതിലും മികച്ച തൊഴിൽ സാഹചര്യം ഒരുക്കുന്നതിലും കേരളം മുന്നിലെന്ന് അന്താരാഷ്ട്ര ലേബർ കോൺക്ലേവിൽ അഭിപ്രായം എന്നാണ് ഒരു തള്ള്.
ലോകം മുഴുവൻ തൊഴിൽ മേഖലയിൽ പകച്ചു നിൽക്കുമ്പോഴും കേരളം അക്കാര്യത്തിൽ മുന്നേറ്റം നടത്തുകയാണ് എന്നും, കേരളത്തിലെ തൊഴിൽ മേഖല സെയ്ഫ് ആണ് എന്നുമൊക്കെ പറയുന്നത് സിപിഎം ലെ എങ്കിലും യുവാ സഖാക്കൾ സമ്മതിക്കുമോ എന്നറിയില്ല. കോൺക്ലവിൽ ഉരുത്തിരിഞ്ഞു വന്ന ഒരു പ്രധാന കാര്യം, രാജ്യത്ത് എമ്പാടുമുള്ള തൊഴിലാളികൾ അംഘടിതരാണെന്നും എന്നാൽ കേരളത്തിലെ തൊവിലാളികൾ സംഘടിതരാണെന്നുമാണ്. തൊഴിലാളികൾ ആവശ്യത്തിലേറെ സംഘടിച്ചതിന് സംസ്ഥാനം കൊടുക്കേണ്ടി വരുന്ന വില നമ്മളെല്ലാം കാണുന്നതാണ്.
പൊതുമേഘലാ സ്ഥാപനങ്ങൽ ഒന്നൊന്നായി പൂട്ടിപ്പോയി. തൂണിമില്ലും, പേപ്പർ മില്ലും ,പൈപ്പ് ഫാക്ടറിയും പൂട്ടി. ആകെയുള്ള കെഎസ്ആർടിസി തുലഞ്ഞില്ലാതായിക്കൊണ്ടിരിക്കുന്നു. സെക്രട്ടേറിയറ്റിൽ സംഘടിതരായ തൊവിലാളികൾ പറയും മുഖ്യമ്നത്രി കേൾക്കണം. ഇങ്ങനെ യൂണിയന്റെ അതിപ്രസരം കാരണം ഭരണം തന്നെ താറുമാറായതിന് ഒറ്റ കാരണക്കാർ സിപിഎം ആണ്. വർഗ്ഗ ബോധവും, അവകാശ ബോധവുമെല്ലാം ആവശ്യമാണ് തൊഴിലാളിക്ക്.
എന്നാൽ സർക്കാർ സ്ഥാപനങ്ങളിലെ കാര്യങ്ങൾ എല്ലാം തൊഴിലാളികൾ തീരുമാനിക്കുന്ന ഗുരുതകരമായ അവസ്ഥാ വിശേഷം മറ്റാരുടെയും സംഭാവന അല്ല. കോൺക്ലേവിനെപ്പറ്റി ദേശാഭിമാനി തള്ളിയ കാര്യങ്ങൾ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അടക്കമുള്ലവർ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും തള്ളിയിട്ടുമുണ്ട്.
മൂന്ന് ദിവസം നടക്കുന്ന കോൺക്ലേവിൽ രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലാളി തൊഴിലുടമാ സംഘടനാ പ്രതിനിധികൾ, ഭരണ- വിജ്ഞാന രംഗത്തെ പ്രമുഖർ,നിയമജ്ഞർ, ഐ എൽ ഒ പ്രതിനിധികൾ, വിവിധ സംസ്ഥാനങ്ങളിലെയും സംസ്ഥാനത്തിനകത്തെയും ഉന്നത ഉദ്യോഗസ്ഥർ, വിദഗ്ധർ ദേശീയ അന്തർദേശീയ സർവകാലാശാലകളിലെ വിദഗ്ധർ തുടങ്ങി തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട 150 പ്രധാന വ്യക്തിത്വങ്ങൾ എന്നിവർ ഡെലിഗേറ്റ്സുകളായി പങ്കെടുക്കുന്നുണ്ട്. ഇനി കോൺക്ലേവിൽ ചര്ഡച്ച ചെയ്യുന്ന വിഷയങ്ങൾ പറയാം.
തൊഴിലാളികളുടെ അവകാശങ്ങളും നിയമനിർമ്മാണവും സാമൂഹ്യ സുരക്ഷയും, അനൗപചാരിക തൊഴിൽ രീതികളിൽ നിന്ന് ഔപചാരിക തൊഴിൽ രീതികളിലേക്കുള്ള മാറ്റവും അതിന്റെ പ്രശ്നങ്ങളും വിശകലനവും, ആഭ്യന്തര കുടിയേറ്റവും കുടിയേറ്റ തൊഴിലാളികളുടെ അവകാശ സംരക്ഷണവും, ഗാർഹിക തൊഴിലാളികൾ, സ്‌കീം വർക്കേഴ്സ്, കെയർ വർക്കേഴ്സ് എന്നീ തൊഴിൽ മേഖലകളിലെ തൊഴിലാളികളുടെ ക്ഷേമം, ആധുനിക ജോലി സാധ്യതകളും അതിനനുസൃതമായ നൈപുണ്യവികസനവും, ഗിഗ് പ്ലാറ്റ് ഫോം തൊഴിലാളികളുടെ ക്ഷേമം , ലേബർ സ്ഥിതിവിവരങ്ങൾ എന്നീ വിഷയങ്ങളാണ് എഴു സെഷനുകളിലായി കോൺക്ലേവ് ചർച്ച ചെയ്തത്.
ഇവയൊക്കെ നിരന്തരം ചർച്ച ചെയ്തും പരാതിപ്പെട്ടും മടുത്ത ഒരു സമൂഹമുണ്ടിവിടെ. ഒരു നടപടിയുമാവാത്തതിൽ നിരാശരായ സമൂീഹമുണ്ടിവിടെ. എന്നിട്ടും വീണ്ടും പറയുന്നു കേരളമാണ് ബെസ്റ്റ് എന്ന. ശരിയാണ് മലയാളി ആഗ്രഹിക്കുന്നത് ആ സ്ഥാനത്തിനായാണ്. അതൊരിക്കലും നടപ്പാക്കാതെ തള്ളുകൾ മാത്രമായി മുന്നോട്ടു പോകുന്നത് സർക്കാരിന്റെ രീതിയും.
തൽപ്പരകക്ഷികളുടെ കച്ചവടമല്ലാതെ ഒറ്റ വ്യവസായമില്ല, ഉള്ലവരെ ദ്രോഹിച്ച് നാടുകടത്തുകയോ, ആത്മഹത്യയിലേക്ക് തള്ളിവിടുകയോ ചെയ്യും. യുവാക്കൾക്ക് മനിമം വേജസ് പോലും ഉറപ്പാക്കാതെ നിരാശരാക്കി നാടുവിടാൻ പ്രേരിപ്പിക്കും. എന്നിട്ടും പറയുന്നു കേരളം തൊഴിൽ ദാദാവാണ് എന്ന് . പറയുന്നവർക്ക് നാണമില്ലെങ്കിലും കേൾക്കുന്ന പൊതുജനത്തിന് നാണമുണ്ട്.
https://www.facebook.com/Malayalivartha






















