സംസ്ഥാനത്തെ ഒരു എസ്പിയുടെ രണ്ടു മക്കളും രാസ ലഹരിക്ക് അടിമകളായിക്കഴിഞ്ഞു എന്നും ആ കുടുംബം തന്നെ പ്രതിസന്ധിയിലാണെന്നും കമ്മിഷണർ സേതുരാമൻ പറഞ്ഞു. തിരുവനന്തപുരത്ത് സഹപ്രവര്‍ത്തകന്റെ കുട്ടി പോലും ലഹരിക്കടിമയായി കൊല്ലപ്പെട്ടു എന്ന് അദ്ദേഹം പറഞ്ഞു.

പറഞ്ഞതൊന്നും കള്ളമല്ല, എന്നാൽ പറഞ്ഞും പോയി അതായിരിക്കണം ഇപ്പോൾ കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ.സേതുരാമന്റെ അവസ്ഥ. വസ്തുതകൾ വിളിച്ചു പറഞ്ഞതിന് ഉറപ്പായും ഉന്നതങ്ങളിൽ നിന്ന് മുന്നറിയിപ്പ് വിളിയോ കത്തോ വന്നും കാണണം. കെ. സേതുരാമൻ വെളിപ്പെടുത്തിയ അതീവ ഗൗരവമേറിയ ചില കാര്യങ്ങൾ തന്നെ കാരണം.!
സിനിമാ സെറ്റുകളിൽ, കലാലയങ്ങളിൽ, വിദ്യാലയങ്ങളിൽ, കവലകളിൽ, ഹോട്ടൽ മുറികളിൽ..... ലഹരിയുപയോഗം കേരളത്തിൽ സാധാരണ സംഭവം പോലെയായി. ലഹരിക്കടത്തും, ലഹരി വേട്ടയും വ്യപകം. എന്നിട്ടും തടയാനാവുന്നില്ല അധികൃതർക്ക്. അടുത്തിടെ തിരുവനന്തപുരം പോലീസ് ക്വാട്ടേഴ്സിൽ സ്കൂൾ വിദ്യാർഥ്തിനി കുഴഞ്ഞു വീണ് മരിച്ച സംഭവത്തിലും അടിമുടി ദുരൂഹത.
പോസ്റ്റ് മേർട്ടം റിപ്പോർട്ടിൽ പ്രകൃതി വിരുദ്ധ പീഢനത്തിനടക്കം ഇരയായിരുന്നതായി പറയുന്നു. എന്നിട്ടും കൂടുതൽ വിവരങ്ങൾ അധികൃതർ മറച്ചുവയ്ക്കുന്നു. ലഹരിയുപയോഗവും കുറ്റകൃത്യങ്ങളും തടയേണ്ട സ്ഥാനത്തുള്ളവർക്കിടയിലും അവരുടെ കുടുംബങ്ങളിലും ഉണ്ടാവുന്ന ഇത്തരം സംഭവങ്ങൾ പോലീസ് സേനയക്ക് മാനക്കേടാവുമെന്ന കാരണത്താൽ മറച്ചു വയ്ക്കുമ്പോഴും പ്രശ്നം എത്ര ഗിരുതരമാണ് എന്ന് പൊടുസമൂഹം ചർച്ച ചെയ്യുകയാണ്.
ഇപ്പോഴിതാ കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ ചില വെളിപ്പെടുത്തലുകൾ ഏറെ ചർച്ചയാവുന്നു.സമൂഹത്തിലെ ലഹരി വ്യാപനം തടയാന്‍ ചുമതലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ വരെ രാസ ലഹരിക്ക് അടിമകളാണെന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന്റെ പരസ്യ പ്രസ്താവന..
'എല്ലാ റാങ്കിലെയും പല പോലീസ് ഉദ്യോഗസ്ഥരുടെയും മക്കള്‍ ലഹരി ഉപയോഗിക്കുന്നുണ്ട് എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സംസ്ഥാനത്തെ ഒരു എസ്പിയുടെ രണ്ടു മക്കളും രാസ ലഹരിക്ക് അടിമകളായിക്കഴിഞ്ഞു എന്നും ആ കുടുംബം തന്നെ പ്രതിസന്ധിയിലാണെന്നും കമ്മിഷണർ സേതുരാമൻ പറഞ്ഞു. തിരുവനന്തപുരത്ത് സഹപ്രവര്‍ത്തകന്റെ കുട്ടി പോലും ലഹരിക്കടിമയായി കൊല്ലപ്പെട്ടു എന്ന് അദ്ദേഹം പറഞ്ഞു.
പോലീസുകാരുടെ ക്വാര്‍ട്ടേഴ്‌സില്‍ത്തന്നെ ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടെന്ന് കണ്ണു തുറന്നു പരിശോധിക്കണമെന്ന കമ്മിഷണറുടെ വെളിപ്പെടുത്തൽ ഏറെ ഗൗരവകരമാണ്. .
പുറത്തറിയാത്ത, അല്ലെങ്കിൽ സംസയാസ്പദമായി ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങളിൽ ഔദ്യോദിഗ സ്ഥിരീകരണം നടത്തിയതുപോലെയാണ് ഇപ്പോൾ കമ്മിഷണറുടെ വാക്കുകൾ. അങ്കമാലിയില്‍ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലായിരുന്നു കമ്മിഷണര്‍ തുറന്നു പറഞ്ഞത്.
കൊച്ചി കമ്മിഷണറായി ചാര്‍ജെടുത്ത ശേഷം ലഹരിക്കെതിരേ കടുത്ത നടപടികളെടുത്തു വരികയാണ് കെ. സേതുരാമന്‍. സിനിമാ സെറ്റുകളിലലെ ലഹരി ഉപയോഗം കാലങ്ങളായി ഒതുക്കിവയ്ക്കപ്പെട്ടതാണ്. അധികൃതർ പോലും കണ്ടില്ലെന്നു നടിച്ചതാണ്. പലരും മടിച്ചുനിന്ന, സിനിമ ഷൂട്ടിങ് സൈറ്റുകളില്‍ രാസ ലഹരി പരിശോധന നടത്താനുള്ള ധീരമായ നിലപാടെടുത്തും ഇദ്ദേഹമാണ്. നല്ലതെന്ത് ചെയ്താലും നാടുകടത്തുന്ന കാട്ടു നീതിയാണല്ലോ സംസ്ഥാനത്തുള്ലത്.
അല്ലെങ്കിൽ ഭരണകൂടത്തിന്റെ കൊള്ളരുതായ്മകൾ കണ്ണടച്ച് പിന്തുണയ്ക്കണം.കമ്മിഷണർ സേതുരാമന്റെ കാര്യത്തിൽ ഇനി എന്താണ് ഉണ്ടാവുക എന്നതാണ് ഇപ്പോൾ പൊതുജനവും മാധ്യമങ്ങളും ചർച്ച ചെയ്യുന്നത്. പുറത്തറിയാതെ മറച്ചു പിടിച്ച കാര്യങ്ങളാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. പോലീസ് വകുപ്പിലെ ഉന്നതർ പലരും ഭരണകൂടത്തിന്റെ ഏറാൻമൂളികളായുണ്ട് എന്നിരിക്കെ, സിപിഎം ഭരണത്തിൻകീഴിൽ പോലീസ് സേനയിൽ ഇങ്ങനെ ഒക്കെ നടക്കുന്നു എന്നത് പുറത്തു പറഞ്ഞു എന്ന പേരിൽ പ്രതികാര നടപടികൾ നേരിടേണ്ടി വന്നേക്കാം.
രാജ്യത്ത് തന്നെ ആദ്യമെന്നോണം ഒരു സംസ്ഥാനത്തിന്റെ പോലീസ് സേനയിലെ ഗുണ്ടാ ബന്ധമുള്ലവരെയും ക്രിമിനലുകളെയും നീക്കം ചെയ്യാൻ ശുദ്ധികലശം നടക്കുകയാണ്. ശുദ്ധികലശത്തിൽ പോലും ശരിയാവാത്ത അത്ര അവിമതിയും ക്രിമിനൽ നടപടികും, കൈക്കൂലിയും ബിനാമി ഇടപാടുകളും,ലഹരി മാഫിയ ബന്ധങ്ങളും .
എന്നു വേണ്ട എന്തും സർക്കാർ വകുപ്പുകലിൽ ധാരാളമായി നടക്കുന്നുണ്ട്. പ്രത്യേകിച്ച് പോലീസ് സേനയിൽ. ഈ ചീത്തപ്പേര് പിണറായി സർക്കാരിന്റെ കാലത്ത് കൂടുതലായി എന്ന് പരക്കെ ആരോപണം ഉള്ളപ്പോഴാണ് സേനയിലെ തന്നെ ഉദ്യോഗസ്ഥൻ നേരായ ചില വെളിപ്പെടുത്തലുകൾ സ്വന്തം അനുഭവത്തിന്റെയും അരിവിൻരെയും വെളിച്ചത്തിൽ പുറത്തുപറയുന്നത്.
ഐജി പി വിജയനെ സേനയിൽ നിന്ന സസ്പെന്റ് ചെയ്തിട്ട് ദിവസം അധികമായില്ല. സേവനകാലയളവിൽ ഒരു കുറവുകളും കുറ്രങ്ങളും പറയിക്കാത്ത ഉദ്യോഗസ്ഥൻ ആണ് ഐജി പി വിജയൻ. അദ്ദേഹത്തിനെ പോലും സസ്പെന്റ് ചെയ്യതിന് പിന്നിൽ സേനയിലെ തന്നെ ചില ഉന്നതർക്കും പഹ്കുണ്ടെന്നാണ് പറയപ്പെടുന്നത്. അപ്പോൾ അപ്രിയ സത്യങ്ങൾ വിളിച്ചുപറഞ്ഞ കമ്മി,ണർക്ക് എന്താവും അനുഭവം?
https://www.facebook.com/Malayalivartha






















