സിപിഎമ്മിന്റെ ചീഞ്ഞ രാഷ്ട്രീയ കളികൾ..ഇത്തവണത്തെ ഇര കെ സുധാകരൻ...കെപിസിസി അധ്യക്ഷൻ നേരെ ഹൈകോടതിയിലേക്ക്...അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണു കോൺഗ്രസിന്റെ തീരുമാനം....

ഇത്തവണ പിണറായി പുറത്തെടുത്ത പിപ്പിടി വിദ്യയിൽ കുടുങ്ങാൻ പോകുന്നത് കെ സുധാകരൻ ആണെന്ന് മാത്രം , പാർട്ടിയുടെ തലക്ക് ചുറ്റും ഒരു നൂറുകൂട്ടം അഴിമതി ആരോപണങ്ങളും. വ്യജ രേഖ ചമയ്ക്കൽ, മാർക്‌ലിസ്റ് വിവാദം , എ ഐ ക്യാമറ ഇടപാട് ഇതെല്ലം നിക്കുമ്പോഴാണ് , അതെല്ലാം മറയ്ക്കാൻ ഇനിയൊരേയൊരു വഴിയുള്ളു, പ്രതിപക്ഷത്തെ ആരെയെങ്കിലേനും ഇരയാക്കുക. അതിനു പറ്റിയൊരാൾ കെ സുധാകരൻ തന്നെയെന്ന് അങ്ങ് ഉറപ്പിച്ചു, അത്തരത്തിലൊരു നീക്കമാണ് നടത്തിയിരിക്കുന്നത്..എന്നാൽ പിണറായിയെ പോലെ ഓടിയൊളിക്കാൻ അല്ല നേരിടാൻ തന്നെയാണ് തീരുമാനം.. പുരാവസ്‌തു തട്ടിപ്പ് കേസിൽ പ്രതി ചേർത്ത ക്രൈംബ്രാഞ്ച് നടപടിയിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഹൈക്കോടതിയെ സമീപിച്ചേക്കും. പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കാനുള്ള നിയമനടപടിയെ കുറിച്ച് നിയമവിദഗ്‌ധരുമായി അദ്ദേഹം കൂടിയാലോചന തുടങ്ങി. കേസിൽ നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് സുധാകരന് നോട്ടിസ് നൽകിയിരുന്നു.എഫ്ഐആറിന്റെ പകർപ്പ് അന്വേഷണസംഘത്തോട് സുധാകരൻ ആവശ്യപ്പെടും. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണു കോൺഗ്രസിന്റെ തീരുമാനം.
പരാതിക്കാർ മുഖ്യമന്ത്രിക്കുൾപ്പെടെ ആദ്യം നൽകിയ പരാതിയിൽ സുധാകരന്റെ പേരുണ്ടായിരുന്നില്ലെന്നും പ്രതി ചേർക്കപ്പെട്ടതിൽ ഉന്നത ഗൂഢാലോചനയുണ്ടെന്നും കോൺഗ്രസ് വിലയിരുത്തുന്നത്മോൻസന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ,അനൂപ് വി.അഹമ്മദ്, സലീം എടത്തിൽ, എം.ടി.ഷമീർ, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകൾ ലഭിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്..മുഖ്യമന്ത്രിക്കെതിരേ ആരോപണം കടുപ്പിച്ച പ്രതിപക്ഷത്തിനുനേരെ കേസിലൂടെ പ്രതിരോധം തീർത്ത് സർക്കാർ. ബ്രഹ്‌മപുരം തീപ്പിടിത്തപ്രശ്‌നത്തിൽ പ്രതിഷേധയോഗത്തിൽ നടത്തിയ പ്രസംഗത്തിന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ പേരിൽ കലാപശ്രമത്തിന് കേസെടുത്തിരുന്നു. ഇത് ഹൈക്കോടതി സ്റ്റേ ചെയ്തതിനു പിന്നാലെയാണ് മോൻസൻ കേസിൽ സുധാകരനെ പ്രതിയാക്കിയത്.സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ ആരോപണത്തിനു പിന്നാലെയാണ് പ്രതിപക്ഷം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ അഴിമതി ആരോപണങ്ങളുയർത്തിത്തുടങ്ങിയത്. നിർമിതബുദ്ധി ക്യാമറ പദ്ധതിയിൽ അഴിമതി നടന്നുവെന്ന നിലയിൽ ഇത് കടുപ്പിച്ചു. ഈ പദ്ധതിയിൽ പങ്കാളിയായത് മുഖ്യമന്ത്രിയുടെ ബന്ധുവിന് ബന്ധമുള്ള കമ്പനിയാണെന്ന നിലയിലേക്ക് പ്രതിപക്ഷ ആരോപണം ശക്തിപ്പെട്ടു.കെ-ഫോൺ, ലോകകേരള സഭ എന്നിവയിലും സർക്കാരിനെ സംശയത്തിന്റെ നിഴലിൽ നിർത്തിയായിരുന്നു പ്രതിപക്ഷ നീക്കം.
ഇതിനിടെയാണ് പ്രതിപക്ഷ നേതാക്കളുടെ പേരിൽ കേസുകൾ വരുന്നത്.എസ്.എഫ്.ഐ. മുൻനേതാവ് കെ. വിദ്യയുടെ വ്യാജരേഖ കേസും സർക്കാരിനെ അലോസരപ്പെടുത്തുന്നുണ്ട്.വിദ്യയെ തള്ളിയെങ്കിലും സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്‌ക്കെതിരേ ഉയർന്ന ആരോപണങ്ങളെ നേരിടാനാണ് സി.പി.എം. തീരുമാനിച്ചത്. ആർഷോയെ സംബന്ധിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയെ കേസിൽ പ്രതിയാക്കുകയും ചെയ്തു.സർക്കാരിനെതിരായ വാർത്തകൾക്ക് വിലക്കിടാനുള്ള നീക്കമെന്നാണ് ഇതിനെ പ്രതിപക്ഷം വിശേഷിപ്പിച്ചത്. വിവിധ പദ്ധതികളിൽ സർക്കാരിന്റെ വഴിവിട്ട നീക്കത്തിന്റെ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.ലോകകേരള സഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ന്യൂയോർക്കിലുള്ള ഘട്ടത്തിലാണ് പ്രതിപക്ഷ നേതാക്കളുടെ പേരിൽ കേസുണ്ടായത്.ഇതെല്ലം സി പി എമ്മിന്റെ ചീഞ്ഞ രാഷ്ട്രീയ കളികൾ ആണെന്ന് മനസിലാക്കാവുന്നതേയുള്ളു, ഏതായാലും സുധാകരനും പടയൊരുക്കം തുടങ്ങീയിട്ടുണ്ട്..
https://www.facebook.com/Malayalivartha






















