ഓന്ത് പോലും ഇതിനേക്കാൾ വേഗത്തിൽ നിറം മാറില്ല..പക്ഷെ നമ്മുടെ ഗോവിന്ദൻ മാഷ്....ഇന്നലെ പറഞ്ഞതൊന്നും ഇന്ന് ഓർമയില്ല...തെറ്റിനെ തെറ്റെന്നു പറയാതെ ന്യായീകരിച്ചു ന്യായീകരിച്ചു, മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയുമാണ് അദ്ദേഹം നീങ്ങുന്നത്..ഇതെല്ലം എവിടെ ചെന്ന് അവസാനിക്കും...

ഓന്ത് പോലും ഇതിനേക്കാൾ വേഗത്തിൽ നിറം മാറില്ല..പക്ഷെ നമ്മുടെ ഗോവിന്ദൻ മാഷ്. ഈ കാര്യത്തിൽ ആളൊരു കില്ലാടിയാണ് എന്ന് പറയാതെ ഇരിക്കാൻ വയ്യല്ലോ..മാധ്യമങ്ങളെ പോലും ഭീഷണി പെടുത്തുകയാണ് അദ്ദേഹം ചെയുന്നത്, ഭരണകൂടത്തിന്റെ പിടിപ്പു കേടുകളെ ഓരോന്നോരോന്നായി ചോദ്യം ചെയുന്നവരുടെയെല്ലാം വാ അടപ്പിക്കുകയാണ് പാർട്ടി സെക്രട്ടറിയുടെ പണി. തനി ഗുണ്ടയെ പോലെയാണ് ഇപ്പോൾ പെരുമാറി കൊണ്ട് ഇരിക്കുന്നത്, അഹങ്കാരം മാത്രമാണ് ഇപ്പോൾ അദ്ദേഹത്തിൻറെ വാക്കുകളിൽ കാണുന്നത്. തെറ്റിനെ തെറ്റെന്നു പറയാതെ ന്യായീകരിച്ചു ന്യായീകരിച്ചു മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയുമാണ് അദ്ദേഹം നീങ്ങുന്നത്..ഇന്നലെ പറഞ്ഞതൊന്നും ഇന്ന് ഓര്മയില്ലത്രേ അദ്ദേഹത്തിന് , അതാണിപ്പോൾ അവസ്ഥ...മാർക്ക്‌ലിസ്റ്റ് വിവാദത്തിൽ മാധ്യമങ്ങൾക്കെതിരെ നടത്തിയ പ്രസ്താവനയിൽനിന്നു മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സർക്കാർ വിരുദ്ധപ്രചാരണത്തിനു മാധ്യമങ്ങളെ കേസിൽ കുടുക്കുമെന്നു പറഞ്ഞിട്ടില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.
ആടിനെ പട്ടിയാക്കുന്ന സമീപനമാണ് മാധ്യമങ്ങൾ സ്വീകരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കു മാത്രമാണു മറുപടി പറഞ്ഞത്. എസ്എഫ്ഐ നേതാവിനെതിരെ ഗൂഢാലോചന നടത്തിയാൽ അതു പറയും. അതു ബോധ്യപ്പെട്ടതിനാലാണു കേസെടുത്തത്.അന്വേഷണം നടക്കട്ടെയെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.സർക്കാർവിരുദ്ധ, എസ്എഫ്ഐ വിരുദ്ധ പ്രചാരണവുമായി മാധ്യമങ്ങളുടെ പേരുംപറഞ്ഞു നടന്നാൽ ഇനിയും കേസിൽ ഉൾപ്പെടുത്തുമെന്നും അതിലൊരു സംശയവും വേണ്ടെന്നാണ് എം.വി.ഗോവിന്ദൻ കഴിഞ്ഞ ഞായറാഴ്ച ഭീഷണിമുഴക്കിയത്. ‘‘മുൻപും കേസെടുത്തിട്ടുണ്ട്. മാധ്യമത്തിനു മാധ്യമത്തിന്റെ സ്റ്റാൻഡ് ഉണ്ട്. ആ സ്റ്റാൻഡിലേ നിൽക്കാൻ പാടുള്ളൂ’’– ഗോവിന്ദൻ പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ എഴുതാത്ത പരീക്ഷ വിജയിച്ചതായി വെബ്സൈറ്റിലുള്ളതു റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്തതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.
സിപിഎം സംസ്ഥാന സെക്രട്ടറിക്കു ജനങ്ങളിൽ അധികാരം പ്രയോഗിക്കാൻ ഇതു ചൈനയോ ഉത്തര കൊറിയയോ അല്ലെന്നും പാർട്ടി അണികളെ കണ്ണുരുട്ടിക്കാണിക്കുന്നതുപോലെയല്ല മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നതെന്നും എം.വി.ഗോവിന്ദന് ആരാണൊന്നു പറഞ്ഞുകൊടുക്കുക? സ്വന്തം പദവിക്ക് അത്രത്തോളം വലുപ്പമുണ്ടെന്നു സ്വയം തെറ്റിദ്ധരിച്ചതുകൊണ്ടാവണം അദ്ദേഹം കഴിഞ്ഞദിവസം ധാർഷ്്ട്യത്തോടെ മാധ്യമങ്ങൾക്കുനേരെ തിരിഞ്ഞത്.സർക്കാർവിരുദ്ധ, എസ്എഫ്ഐ വിരുദ്ധ പ്രചാരണവുമായി മാധ്യമങ്ങളുടെ പേരുംപറഞ്ഞു നടന്നാൽ ഇനിയും കേസിൽ ഉൾപ്പെടുത്തുമെന്നും അതിലൊരു സംശയവും വേണ്ടെന്നുമുള്ളസിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭീഷണി വിവിധ തലങ്ങളിൽ കടുത്ത പ്രതിഷേധത്തിനു കാരണമായിരിക്കുന്നു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ എഴുതാത്ത പരീക്ഷ വിജയിച്ചതായി വെബ്സൈറ്റിലുള്ളതു റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർക്കെതിരെ കേസെടുത്തതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുമ്പോഴാണ്, മാധ്യമങ്ങൾക്കു മൂക്കുകയറിടാൻ മടിക്കില്ലെന്നമട്ടിൽ എം.വി.ഗോവിന്ദൻ പറഞ്ഞത്.മറ്റു സംസ്ഥാനങ്ങളിലും, എന്തിനു മറ്റു രാജ്യങ്ങളിൽപോലും, മാധ്യമസ്വാതന്ത്ര്യം ലംഘിക്കപ്പെടുമ്പോൾ മുറവിളി കൂട്ടുന്ന സിപിഎം, തങ്ങൾ ഭരിക്കുന്ന സംസ്ഥാനത്ത് ഇങ്ങനെ പെരുമാറുന്നതിലെ വൈരുധ്യം കാണാതിരിക്കാനാവില്ല. പ്രതിപക്ഷത്തിരിക്കുമ്പോൾ ഭരണകൂടങ്ങളെ തുറന്നുകാണിക്കാനായി, മാധ്യമസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന രാഷ്ട്രീയപാർട്ടികളൊക്കെത്തന്നെ അധികാരത്തിലേറുമ്പോൾ സ്വേച്ഛാധിപത്യ സമീപനം സ്വീകരിക്കുന്നതിന്റെ തുടർച്ചതന്നെയായി ഈ നീക്കത്തെ കാണാം..
https://www.facebook.com/Malayalivartha






















