കാക്കി അഹങ്കാരം വേണ്ട പോലീസേ..എല്ലാവരുടെയും മേൽ കൈവയ്ക്കാമെന്ന് കരുതണ്ട..അഥവാ കൈ വച്ചാൽ, പൊലീസിന് കിട്ടാൻ പോകുന്നത് നല്ല എട്ടിന്റെ പണി....കൈയൂക്ക് കാട്ടുന്ന പൊലീസുകാർ സ്വന്തം പോക്കറ്റിൽ നിന്ന് നഷ്ടപരിഹാരം നൽകേണ്ടി വരും...

കാക്കിയുടെ അഹങ്കാരത്തിൽ ഇനി എല്ലാവരുടെയും മേൽ കൈവയ്ക്കാമെന്ന് കരുതണ്ട..അഥവാ കൈവച്ചാൽ പൊലീസിന് കിട്ടാൻ പോകുന്നത് നല്ല എട്ടിന്റെ പണി.ഒരു പാട് നല്ല പോലീസ് ഉദ്യോഗസ്ഥർ നമ്മുടെ കേരളാ പോളയ ഡിപ്പാർട്മെന്റിൽ തന്നെയുണ്ട്, എന്നാൽ ചുരുക്കം ചിലർ ചെയുന്ന ദുഷ് പ്രവർത്തി കാരണം പഴി കേൾക്കുക ഈ മൊത്തം ഉദ്യോഗസ്ഥർ ആവും..അതാണ് അവസ്ഥ, എങ്കിൽ ഇനിയത് നടക്കില്ല..കാക്കിയുടെ ബലത്തിൽ ജനങ്ങളോട് കൈയൂക്ക് കാട്ടുന്ന പൊലീസുകാർ സ്വന്തം പോക്കറ്റിൽ നിന്ന് നഷ്ടപരിഹാരം നൽകേണ്ടി വരും. കോടതികൾ വിധിക്കുന്ന നഷ്ടപരിഹാരമാണ് പൊലീസിൽ നിന്ന് ഈടാക്കുന്നത്. ക്രിമിനൽ കേസും അച്ചടക്ക നടപടിയും നേരിടേണ്ടി വരും.2017 ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞെന്ന കുറ്റം ചുമത്തി സഹകരണ ബാങ്ക് ക്ലർക്കായ എസ്.അരുണിനെ ക്രൂരമായി മർദ്ദിക്കുകയും കള്ളക്കേസെടുക്കുകയും ചെയ്ത സംഭവത്തിൽ ഹരിപ്പാട് പൊലീസിനെതിരെ നടപടി സ്വീകരിച്ചുകൊണ്ടാണ് തുടക്കം. കസ്റ്റഡിയിൽ മർദ്ദനമേറ്റതിന് അരുണിന് 35000 രൂപ വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽ നിന്ന് നൽകാൻ ആഭ്യന്തരവകുപ്പ് ഇന്നലെ ഡി.ജി.പി അനിൽകാന്തിന് ഉത്തരവ് നൽകി. ഈ തുക കുറ്റക്കാരായ ഏഴു പൊലീസുകാരിൽ നിന്ന് ഈടാക്കും. അരുണിന്റെ ഭാര്യ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് 35,000രൂപ നഷ്ടപരിഹാരത്തിന് ഉത്തരവ് നേടിയിരുന്നു.
നഷ്ടപരിഹാരം നൽകാനോ പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുക്കാനോ ഡി.ജി.പി തയ്യാറായിരുന്നില്ല.
അരുൺ ഹൈക്കോടതിയെ സമീപിച്ചു. ഉടനടി നഷ്ടപരിഹാരം നൽകാനും അത് പൊലീസുകാരിൽ നിന്നീടാക്കാനും കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കാനും കോടതി കഴിഞ്ഞ മാർച്ചിൽ ഉത്തരവിട്ടു. അതാണ് ഇപ്പോൾ നടപ്പാക്കുന്നത്.ഇനിമുതൽ കോടതി ഉത്തരവുണ്ടായാൽ ഉടനടി ബന്ധപ്പെട്ടവരിൽ നിന്ന് തുക ഈടാക്കുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യും.2017ഒക്ടോബർ19ന് ഹർത്താൽ ദിവസം അരുണിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് മർദ്ദിച്ചു. സി.ഐയായിരുന്ന ടി.മനോജ് കരണത്തടിക്കുകയും വൃഷണം ഞെരിക്കുകയും ചെയ്തു. ദേഹമാസകലം മർദ്ദനമേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജിലും മാവേലിക്കര ഗവ. ആശുപത്രിയിലും ചേപ്പാട് ആയുർവേദ കോളേജിലും അരുൺ ദീർഘകാലം ചികിത്സ തേടി.വിവാദമായതോടെ ഹരിപ്പാട് സി.ഐയും ഇപ്പോൾ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുമായ ടി.മനോജ്, എസ്.ഐ കെ.ജി രതീഷ്, പൊലീസുകാരായ പി.സുനിൽ, എസ്.സാജൻ, സുനിൽകുമാർ, സാഗർ, എ അഞ്ജുനാഥ് എന്നിവർക്കെതിരെ ക്രിമിനൽ കേസെടുത്തിരുന്നു. പൊലീസുകാർക്കെതിരെ ഹൈക്കോടതി ഉത്തരവു പ്രകാരം അച്ചടക്ക നടപടിയെടുക്കാനും ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു.
അരുണിനെതിരെ പൊതുമുതൽ നശിപ്പിച്ചതിന് ചുമത്തിയ കള്ളക്കേസിൽ തുടർനടപടി വേണ്ടെന്ന് കോടതിയെ അറിയിക്കും.
പാഠമാകേണ്ട നഷ്ടപരിഹാരം...
1.90 കോടി - ഐ.എസ്.ആർ.ഒ ചാരക്കേസിൽ പൊലീസ് പീഡനത്തിന് ഇരയാവുകയും ജോലി നഷ്ടപ്പെടുകയും ചെയ്ത നമ്പി നാരായണന് സർക്കാർ നൽകിയ നഷ്ടപരിഹാരം.
1.75ലക്ഷം- മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 8വയസുകാരിയെയും പിതാവിനെയും പരസ്യവിചാരണ നടത്തിയ പൊലീസുദ്യോഗസ്ഥയ്ക്ക് സർക്കാർ ചുമത്തിയ പിഴ. 1.5ലക്ഷം നഷ്ടപരിഹാരം, 25,000കോടതിച്ചെലവ്.
4 ലക്ഷം- ഫോർട്ട് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് പൊലീസുകാർ രണ്ടുലക്ഷം വീതം നഷ്ടപരിഹാരം നൽകാൻ സി.ബി.ഐ കോടതി ഉത്തരവ്.
https://www.facebook.com/Malayalivartha






















