അണ്ണാമലൈ ‘അമ്മ’യെ തൊട്ടു, പൊള്ളിപ്പിടഞ്ഞ് എ.ഐ.എ.ഡി.എം.കെ -ബി.ജെ.പി സഖ്യം....ബി.ജെ.പി തമിഴ്നാട് പ്രസിഡന്റ് അണ്ണാമലൈ ജയലളിതയെ വിമർശിച്ചത് രൂക്ഷമായ പ്രതിഷേധത്തിന് വഴിവെച്ചു...തമിഴ് നാട്ടിൽ രാഷ്ട്രീയം പുകയുന്നു...

കുറച്ചുകാലമായി തമിഴ് നാട്ടിൽ രാഷ്ട്രീയം ഏറെ പുകയുകയാണ്..കേന്ദ്ര സർക്കാരിനെ നേരിട്ട് കടന്നാക്രമിച്ചു കൊണ്ട് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിൻ അടക്കം പല വെല്ലുവിളികളും നടത്തുന്ന സാഹചര്യത്തെ നിലവിൽ ഉണ്ട്. ബിജെപിയുടെ മറ്റൊരു ശക്തനായ നേതാവ് കെ അണ്ണാമലൈ നല്ല ശക്തമായ മറുപടികളും പ്രതികാരങ്ങളും സർക്കാരിന്റെ അഴിമതി ആരോപണങ്ങളെയെല്ലാം വലിച്ചു കീറുന്നുമുണ്ട്..കഴിഞ്ഞ ദിവസം ചെന്നൈയിൽ എത്തിയ അമിത് ഷാ ചില വമ്പൻ പ്രഖ്യാപനങ്ങളും, ചില പരാമർശങ്ങളും നടത്തിയതും തമിഴ് രാഷ്ട്രീയത്തിൽ തന്നെ വലിയ ചർച്ചകൾക്കാണ് വഴി വച്ചത്. ഇപ്പോഴിതെ അണ്ണാമലൈ ചെറുതായൊന്നും പെട്ടിരിക്കുകയാണ്..കാര്യം ശെരിയൊക്കെയാണ് പക്ഷെ ഏത് പാര്ട്ടി ആണെങ്കിലും അല്ലെങ്കിലും 'അമ്മ ജയലളിതയെ തൊട്ടപ്പോൾ തമിഴ് മക്കൾ കൂടോടെ ഇളകി ഇരിക്കുകയാണ്..മുൻമുഖ്യമന്ത്രി ജയലളിതയെക്കുറിച്ചുള്ള ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ പരാമർശത്തിന്റെ പേരിൽ തമിഴ്‌നാട്ടിൽ എൻ.ഡി.എ. സഖ്യത്തിൽ ഏറ്റുമുട്ടൽ. തമിഴ്‌നാട്ടിലെ ഭരണാധികാരികളായ പലരും അഴിമതിക്കാരായിരുന്നുവെന്നും അഴിമതിക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മുഖ്യമന്ത്രിമാരുണ്ടായിരുന്നുവെന്നും ജയലളിതയെ സൂചിപ്പിച്ച് അണ്ണാമലൈ പറഞ്ഞതാണ് വിവാദമായത്.
സഖ്യമര്യാദ ലംഘിച്ച് പ്രവർത്തിക്കുന്ന അണ്ണാമലൈയെ നിയന്ത്രിക്കാൻ ബി.ജെ.പി. ദേശീയനേതൃത്വം തയ്യാറായില്ലെങ്കിൽ സഖ്യം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് എ.ഐ.എ.ഡി.എം.കെ. നേതാവ് ഡി. ജയകുമാർ പറഞ്ഞു.ഒരു ഇംഗ്ലീഷ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അണ്ണാമലൈയുടെ പ്രസ്താവന. തമിഴ്നാട്ടിലെ മുഖ്യമന്ത്രിമാരെ കോടതി ശിക്ഷിച്ചിട്ടുണ്ടെന്നും അങ്ങനെ തമിഴ്നാട് ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനമായെന്നുമായിരുന്നു അണ്ണാമലൈയുടെ പരാമർശം. ജയലളിതയുടെ പേര് പരാമർശിച്ചിരുന്നില്ലെങ്കിലും ഉദ്ദേശ്യം ജയലളിത തന്നെയായിരുന്നു.അണ്ണാമലൈയുടെ പരാമർശത്തിനെതിരെ ശക്തമായ മറുപടിയുമായാണ് എ.ഐ.എ.ഡി.എം.കെ രംഗത്തെത്തിയത്. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയോടും അമിത്ഷായോടും അണ്ണാമലൈയെ നിയന്ത്രിക്കണമെന്ന് എ.ഐ.എ.ഡി.എം.കെ ഓർഗനൈസിങ് സെക്രട്ടറി ഡി. ജയകുമാർ ആവശ്യപ്പെട്ടു.
അണ്ണാമലൈ ആത്മനിയന്ത്രണം പാലിച്ചില്ലെങ്കിൽ ബി.ജെ.പിയുമായുള്ള ബന്ധം തുടരുന്നത് സംബന്ധിച്ച് ഞങ്ങളുടെ പാർട്ടി പുനർ വിചിന്തനം നടത്തുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.ഒരു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനം വഹിക്കാൻ യോഗ്യതയില്ലാത്തയാളാണ് അണ്ണാമലൈ. ബി.ജെ.പി.ക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നാലുസീറ്റുകളിൽ വിജയിക്കാൻ സാധിച്ചത് എ.ഐ.എ.ഡി.എം.കെ.യുമായി സഖ്യമുണ്ടായതിനാലാണ്. തമിഴ്‌നാട്ടിൽ ബി.ജെ.പി. വെറും ചെടിയാണെന്നും അതേസമയം, എ.ഐ.എ.ഡി.എം.കെ. വടവൃക്ഷമാണെന്നും മനസ്സിലാക്കണമെന്നും ജയകുമാർ പറഞ്ഞു.അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിത ശിക്ഷിക്കപ്പെട്ടതാണെന്ന തരത്തിലായിരുന്നു അണ്ണാമലൈയുടെ പരാമര്‍ശം.
https://www.facebook.com/Malayalivartha






















