പുരാവസ്തുതട്ടിപ്പ് കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും പ്രതികള്‍.. കെ സുധാകരൻ നിരപരാധി...മുഖ്യന്റെ പ്രിയപ്പെട്ട പേഴ്‌സണല്‍ സെക്രട്ടറി പെടും...കൊച്ചിയില്‍ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോളായിരുന്നു മോന്‍സന്റെ പ്രതികരണം....

കെപിസിസി പ്രസിഡന്റ് കെ.സുധാകരന് കേസുമായി യാതൊരു ബന്ധവുമില്ലെന്നു പ്രതി മോൻസൻ മാവുങ്കൽ. മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധമുള്ള കേസാണിത്. ശരിയായി അന്വേഷിച്ചാൽ ഡിജിപി വരെ അകത്താകും. എല്ലാ വിവരങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകിയെന്നും മോൻസൻ പറഞ്ഞു. കോടതിയിൽ ഹാജരാക്കാൻ വരുന്നതിനിടെയായിരുന്നു മോൻസന്റെ പ്രതികരണം.മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ വഞ്ചനക്കുറ്റം ചുമത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയിരുന്നു. മോൻസന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ, അനൂപ് വി.അഹമ്മദ്, സലീം എടത്തിൽ, എം.ടി.ഷമീർ, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിയുടെ അടിസ്ഥാനത്തിലാണ് കേസ്. അന്വേഷണത്തിൽ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകൾ ലഭിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്.ജീവനക്കാരിയുടെ പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ റജിസ്റ്റർ ചെയ്ത പോക്സോ കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കൽ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പോക്സോ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു.
പ്രതിയുടെ വാക്കുകൾ വിശ്വസിക്കാമെങ്കിൽ ശരിയായിരിക്കും...സുധാകരന് ബന്ധമില്ലായിരിക്കും...എങ്ങനെ അന്വേഷിക്കണമെന്നും പ്രതി പറഞ്ഞ സ്ഥിതിക്ക് ഇനി അങ്ങനെ അന്വേഷിക്കാം...പ്രതിയാണല്ലോ തീരുമാനിക്കേണ്ടത്..അല്ലെ.സോളാർ ചീറ്റിയപ്പോൾ പുരാവസ്തു കേസുമായി ഇറങ്ങിയിരിക്കുകയാണ് കമ്മികൾ , അടുത്ത എലെക്ഷൻ ആണ് വിഷയം അതിനുമുൻപ് കുറെ കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളക്കേസെടുത്തെങ്കിലും അകത്താക്കി നാറ്റിച്ചു അതിന്റെ വകയിൽ പത്തോട്ട് നേടുക ലക്ഷ്യം. പുരാവസ്തുതട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കല്‍ പ്രതിയായതോടെ ഇയാളുമായി ബന്ധമുണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. മുന്‍ ഡി.ഐ.ജി. സുരേന്ദ്രന്‍, ഐ.ജി. ലക്ഷ്മണ എന്നിവര്‍ക്ക് മോന്‍സനുമായി അടുത്തബന്ധമുണ്ടെന്നായിരുന്നു
ആരോപണം.സുരക്ഷാഉദ്യോഗസ്ഥനുമായി ഔദ്യോഗിക വാഹനത്തില്‍ ഐ.ജി. ലക്ഷ്മണ പലതവണ മോന്‍സന്റെ വീട്ടിലെത്തിയെന്ന് ഡി.ജി.പി.യുടെ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ പോലീസ് ക്ലബിലടക്കം മോന്‍സന്റെ പുരാവസ്തുവില്‍പ്പനയ്ക്ക് ഐ.ജി. ഇടനിലനിന്നതായും മോന്‍സനെതിരായ പരാതികളില്‍ ഇടപെട്ടതായും ആരോപണങ്ങളുണ്ടായി. മോന്‍സന്‍ കേസില്‍ ആരോപണവിധേയനായതോടെ ഐ.ജി. ലക്ഷ്മണയെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, 14 മാസത്തിന് ശേഷം ഐ.ജി.യുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി സര്‍വീസില്‍ തിരിച്ചെടുക്കാന്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശ ചെയ്തു.മോന്‍സന്‍ മാവുങ്കലിന് 25 ലക്ഷം രൂപ നല്‍കിയത് മുന്‍ ഡി.ഐ.ജി. സുരേന്ദ്രന്റെ വീട്ടില്‍വെച്ചാണെന്ന് പരാതിക്കാര്‍ നേരത്തെ പറഞ്ഞിരുന്നു.
സുരേന്ദ്രന്റെ വീട്ടില്‍നടന്ന പാര്‍ട്ടിക്കിടെയാണ് പണം കൈമാറിയതെന്നായിരുന്നു പരാതിക്കാരുടെ വെളിപ്പെടുത്തല്‍., തട്ടിപ്പ് കേസില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന് യാതൊരു പങ്കുമില്ലെന്ന് ഒന്നാംപ്രതി മോന്‍സന്‍ മാവുങ്കല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കൊച്ചിയില്‍ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോളായിരുന്നു മോന്‍സന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി അടക്കം ഇടപെട്ട കേസാണിത്. കേസ് സി.ബി.ഐ. അന്വേഷിക്കട്ടെയെന്നും എല്ലാവിവരങ്ങളും ഇ.ഡിയ്ക്ക് കൈമാറിയിട്ടുണ്ടെന്നും മോന്‍സന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















