സർക്കാരിനെ വിമർശിച്ച മാധ്യമപ്രവർത്തകരടക്കമുള്ളവരുടെ അക്കൗണ്ടുകൾ ബ്ലാക്ക് ഔട്ട് ചെയ്യണം; ചെയ്തില്ലങ്കിൽ ഇന്ത്യയിലെ ട്വിറ്റർ അടച്ചുപൂട്ടുമെന്ന് ഭീഷണി ; കേന്ദ്രസർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി

കേന്ദ്രസർക്കാരിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി. വളരെ വലിയ രീതിയിലുള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കർഷക സമരം അരങ്ങേറിയപ്പോൾ , കേന്ദ്രസർക്കാർ സമ്മർദം ചെലുത്തിയെന്ന ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്.
കർഷകരുടെ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നവരുടെയും, അതെ പോലെ സർക്കാരിനെ വിമർശിക്കുന്നവരുടെയും അക്കൗണ്ടുകൾ ബ്ലാക്ക് ഔട്ട് ചെയ്യാനും കമ്പനിക്ക് ഇന്ത്യയിൽ നിന്ന് 'നിരവധി അപേക്ഷകൾ ' വന്നുവെന്നാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത് .
ഒരു ഇന്റർവ്യൂവിലാണ് ജാക്ക് ഡോർസി ഈ വെളിപ്പെടുത്തൽ നടത്തിയത് . വിദേശ സർക്കാരുകളിൽ നിന്ന് എന്തെങ്കിലും സമ്മർദം നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ ഉന്നയിച്ച പ്രധാന ആവശ്യം സർക്കാരിനെ വിമർശിച്ച മാദ്ധ്യമപ്രവർത്തകരടക്കമുള്ളവരുടെ അക്കൗണ്ടുകൾ ബ്ലാക്ക് ഔട്ട് ചെയ്യണമെന്നായിരുന്നു .
അത് പോലെ ചെയ്തില്ലങ്കിൽ ഇന്ത്യയിലെ ട്വിറ്റർ അടച്ചുപൂട്ടുമെന്ന് പറഞ്ഞുവത്രേ. , നിങ്ങളുടെ ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്യുമെന്നു പറഞ്ഞുവെന്നും ജാക്ക് ഡോർസി കുറ്റപ്പെടുത്തി. ഈ ഇന്റർവ്യൂ റീട്വീറ്റ് ചെയ്തു രൺദ്വീപ് സിംഗ് സുർജേവാല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്ത് വരികയും , മോദി സർക്കാരിനെതിരെ വിമർശനമുന്നയിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്ത് വന്നു. ജാക്ക് ഡോർസിയുടെ ആരോപണം പച്ചക്കള്ളമാണെന്ന് അദ്ദേഹം പറഞ്ഞു ഡോർസിയും സംഘവും ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചെന്നും രാജ്യത്തിന്റെ പരമാധികാരത്തെ അംഗീകരിക്കാൻ അവർക്ക് പ്രശ്നമുണ്ടായിരുന്നെന്നും മന്ത്രി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha






















