തടി തപ്പാൻ പ്രതിപക്ഷത്തിനെതിരെ കള്ളക്കേസുകൾ...അതെല്ലാം പൊളിയുന്നു...ആർഷോയെ അനുസരിച്ച പൊലീസിന് ഇപ്പോൾ നല്ല എട്ടിന്റെ പണിയാണ് കിട്ടാൻ പോകുന്നത്. എസ എഫ് എ നേതാവ് പോലീസിനെയും തേച്ചു..എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പരാതിയിൽ തെളിവ് കിട്ടാതെ പൊലീസ്....നെട്ടോട്ടമോടി ഗോവിന്ദനും...

ഇടതുപക്ഷ സർക്കാരും, സിപിഎം നേതാക്കന്മാരും പ്രതിസന്ധിയിലാകുമ്പോഴെല്ലാം തടി തപ്പാൻ പ്രതിപക്ഷത്തിനെതിരെ കള്ളക്കേസുകൾ എടുക്കുന്നത് പതിവാണ്..കുറെ കാലമായി അതാണ് കേരളത്തിൽ കാണുന്ന കാഴ്ചയും..അതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എതിരെയും, കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എംപിക്ക് എതിരെയുമെല്ലാം കള്ളക്കേസ് എടുത്തിട്ടുള്ളത്. എന്നാൽ തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടുന്ന, തെറ്റുകൾ പുറംലോകത്തെ അറിയിക്കുന്ന മാധ്യമ പ്രവർത്തകർക്കെതിരെയും കള്ളക്കേസുകൾ എടുക്കുക എന്നതാണ് ആഭ്യന്തര വകുപ്പിന്‍റെറെ പുതിയ രീതി, അതിന്റെ അവസാനത്തെ ഇരയാണല്ലോ..ഏഷ്യാനെറ്റ് ന്യൂസ് ലെ ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ ചുമത്തിയെ കേസ്. ജനാധിപത്യം എന്ന ശ്രീകോവിലിന്‍റെ നാലാം തൂണാണ് മാധ്യമങ്ങൾ. ആ മാധ്യമങ്ങളുടെയും വായടപ്പിച്ച് നെറികേടും, തന്നിഷ്ടവും കാണിച്ച് ഭരിക്കാം എന്നത് സർക്കാരിന്‍റെ ദിവാസ്വപ്നമാണ്.
പരീക്ഷ എഴുതാത്ത എസ്എഫ്ഐ നേതാവ് ആർഷോയെ ജയിപ്പിച്ച വാർത്ത പുറത്ത് കൊണ്ടുവന്ന ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ പ്രതിയാക്കി എടുത്ത കേസ് അത്തരത്തിലുള്ള നീക്കത്തിന്‍റെ ഭാഗമാണ്. ആർഷോ പരീക്ഷ എഴുതിയില്ല എന്നത് യാഥാർത്ഥ്യമാണ്, ഫലം പുറത്ത് വന്നപ്പോൾ പരീക്ഷ എഴുതാത്ത ആർഷോ വിജയിച്ചു എന്നതും യാഥാർത്ഥ്യമാണ്.അവസാനം അത് ജനങ്ങളിൽ എത്തിച്ചപ്പോൾ..നമ്മൾ പൊട്ടന്മാർ. കള്ളത്തരമാ കാണിച്ചു ജയിക്കാൻ നോക്കിയാ സഖാവിനെ നോക്കി നിൽക്കാനേ കേരളം പോലീസിനെ കൊണ്ട് സാധിക്കുന്നുള്ള. അവർക്കെതിരെ ഒരക്ഷരം പോലും ഉരിയാടാതെ ഇപ്പോൾ മാധ്യമ പ്രവർത്തകയ്ക്ക് എതിരെ പരാതി എടുക്കാൻ പൊലീസിന് എന്തൊരു തിടുക്കമാണ്...എന്നാൽ ആർഷോയെ അനുസരിച്ച പൊലീസിന് ഇപ്പോൾ നല്ല എട്ടിന്റെ പണിയാണ് കിട്ടാൻ പോകുന്നത്. എസ എഫ് എ നേതാവ് പോലീസിനെയും തേച്ചു..ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ കളളക്കേസിൽ വ്യാപക പ്രതിഷേധമുയരുന്നതിനിടെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പരാതിയിൽ തെളിവ് കിട്ടാതെ പൊലീസ്.
മഹാരാജാസ് കോളജിലെ മാർക് ലിസ്റ്റ് വിവാദത്തിൽ ഗൂഢാലോചനയുണ്ടെന്ന പി.എം.ആർഷോയുടെ വാദത്തിൽ നിലവിൽ തെളിവുകളില്ലെന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്. മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദം സാങ്കേതിക പ്രശ്നമാണെന്നും ആർഷോ മാത്രമല്ല പരീക്ഷയെഴുതാത്ത മറ്റു ചില വിദ്യാർഥികൾക്കും സമാനഅനുഭവം ഉണ്ടായി എന്നുമാണ് പ്രിൻസിപ്പലിന്‍റെ മൊഴി. പരീക്ഷാ നടപടികളുടെ ഏത് ഘട്ടത്തിലാണ് പിഴവ് സംഭവിച്ചതെന്ന് കണ്ടെത്താനാണ് നിലവിൽ പൊലീസ് ശ്രമം.വാദങ്ങൾ എല്ലാം പൊളിഞ്ഞു വീഴുന്ന കാഴ്ചയാണ് കാണുന്നത്..ഇന്നലെ നമ്മുടെ പാർട്ടി സെക്രട്ടറി പോലും മലക്കം മറിയുന്നത് കണ്ടു.
അതുപോലെ പോലീസും മലക്കം മാറിയേണ്ടി വരും. പക്ഷെ അപ്പോഴെല്ലാം മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇതെല്ലം ജനം കണ്ടോണ്ട് ഇരിക്കുന്നുണ്ട് എന്നുള്ളത്..ഇത്തരത്തിലുള്ള വസ്തുതകൾ യാഥാർത്ഥ്യമായി മുന്നിലുള്ളപ്പോൾ ആ വാർത്ത പുറത്ത് എത്തിച്ചതിന്‍റെ പേരിൽ ഒരു മാധ്യമ പ്രവർത്തകയെയും വേട്ടയാടാൻ അനുവദിക്കില്ല- എത്ര നാൾ സത്യം മൂടി വയ്ക്കാൻ ശ്രമിച്ചാലും അതെല്ലാം ഒരു നാൾ പുറത്തു വരിക തന്നെ ചെയ്യും..അതുറപ്പാണ്..ജനാധിപത്യ രാജ്യത്ത് ഇതൊന്നും അനുവദിച്ച് നൽകാൻ കഴിയില്ലെന്ന് മാത്രമല്ല, ശക്തമായ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്യും..
https://www.facebook.com/Malayalivartha





















