കള്ള റിപ്പോർട്ടുണ്ടാക്കി അവയവദാനം...ജഗദീഷിന്റെ ഭാര്യ Dr.രമയുടെ ഇടപെടലും അവയവ മാഫിയയും... അവയവ കച്ചവടം, എബിന്റെ മരണത്തെ തുടർന്ന് ഉയർന്നു വന്ന നൂറായിരം പ്രശ്നങ്ങളും, ഒളിച്ചു വക്കലുകളും, അഴിമതിയുടെ ക്ളീൻ ചിറ്റുകളും നൽകപ്പെട്ടപ്പോൾ...പിന്നെ സംഭവിച്ചത്...

കഴിഞ്ഞ ദിവസമാണ് മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്തെന്ന പരാതിയിൽ കൊച്ചിയിലെ ലേക്‍ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ കേസ്. 2009 നവംബർ 29 ന് നടന്ന അപകടത്തെ ആസ്പദമാക്കി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയാണ് കേസെടുത്തത്. കൊല്ലം സ്വദേശിയായ ഡോ. ഗണപതിയുടെ ഹർജിയിന്മേലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി കേസെടുത്തിരിക്കുന്നത്.2009 നവംബർ 29 നാണ് ഉടുമ്പൻചോല സ്വദേശിയായ വിജെ എബിൻ എന്ന 18 കാരനെ അപകടം സംഭവിച്ചതിനെ തുടർന്ന് ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടകത്തെ തുടർന്ന് യുവാവിന്റെ തലയിലെ രക്തം കട്ടപിടിച്ചിരുന്നതായും എന്നാൽ അത് നീക്കം ചെയ്യാതെ ആശുപത്രി അധിക്യതർ യുവാവിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി മരണം സംഭവിക്കാതെ തടയമായിരുന്നു. എന്നാൽ അത് ഡോക്ടർമാർ ചെയ്തില്ലെന്നും യുവാവിനെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു എന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
മഞ്ചേരി മെഡിക്കൽ കോളജിലെയും തിരുവനന്തപുരം മെഡിക്കൽ കോളജിലെയും ഡോക്ടർമാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി എതിർ കക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയായിരുന്നു.കോടതി കണ്ടെത്തിയ ഗുരുതരമായ ചില കാര്യങ്ങൾ.മരണം സ്ഥിരീകരിക്കുന്നതിന് മുൻപ് അവയവ മാറ്റത്തിനുള്ള നടപടികൾ ആശുപത്രി അധികൃതർ ആരംഭിച്ചു.ഹൃദയ അവയവമാറ്റ ശസ്ത്രക്രിയാ സംഘം എബിനെ സന്ദർശിച്ചു. ഓർഗൻ ട്രാൻസ്പ്ലാന്റ് ചെയ്യുന്ന ഒരു ഡോക്ടറും മസ്തിഷ്കമരണം സ്ഥിരീകരിക്കുന്ന സമിതിയിൽ ഉണ്ടാവാൻ പാടില്ല എന്നുള്ളതിന്റെ നഗ്നലംഘനമാണിത്.
നിയമപരമായി അധികാരമില്ലാത്ത വയറിനു ചികിത്സിക്കുന്ന രണ്ടു വിദഗ്ധന്മാർ ആണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത് എന്നിങ്ങനെയാണ്.
ഇതോടെ അവയവ മാഫിയ മാഫിയകളെ കുറിച്ചുള്ള ചർച്ചകളും കേരളത്തിൽ ചൂടുപിടിച്ചിട്ടുണ്ട്. പരാതിക്കാരനായ ഡോ. എസ് ഗണപതിയെ നിമിത്തമായുമാണ് ആളുകൾ കാണുന്നത്. ഇപ്പോൾ ശ്രദ്ധ നേടുന്ന മറ്റൊരു പേരാണ് ഫൊറൻസിക് വിദഗ്ധയും നടൻ ജഗദീഷിന്റെ ഭാര്യയുമായ ഡോ.പി.രമയുടേത്. മുദ്ര ഉണ്ണി എന്ന ഫേസ്ബുക് പ്രൊഫൈലിൽ വന്ന പോസ്റ്റ് ആണ് ഇതിനാസ്പദമായത്.
അവയവ കച്ചവടവും തുടർന്ന് ഉയർന്നു വന്ന നൂറായിരം പ്രശ്നങ്ങളും സ്റ്റേറ്റ് ലെവൽലേക്ക് നീങ്ങാൻ സഹായിച്ച ഏറ്റവും പ്രധാനപ്പെട്ട വ്യക്തി എന്നാണ് ഡോക്ടർ രമയെ പറ്റി വിശേഷിപ്പിക്കുന്നത്. വേണമെങ്കിൽ കോടികൾ കൈമടക്ക് മേടിച്ചു ഒന്ന് കണ്ണടച്ചിരുന്നുവെങ്കിൽ ആരും ഒന്നും ഒരുപക്ഷെ കണ്ടു പിടിക്കില്ലായിരുന്നു. പ്രിയപ്പെട്ട രമ ചേച്ചി.. ഇതൊക്കെ കാണുവാൻ നിങ്ങൾ ബാക്കി ആയില്ലല്ലോ എന്ന ദുഃഖം മാത്രം
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
ഇതാണ് രമ
ഏതു രമ ആണെന്നോ
ഡോക്ടർ രമ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ആയിരുന്ന, നടൻ ജഗദീഷിന്റെ ഭാര്യ..
അതിലെന്താണ് എന്നല്ലേ
ഈ അവയവ കച്ചവടം, എബിന്റെ മരണത്തെ തുടർന്ന് ഉയർന്നു വന്ന നൂറായിരം പ്രശ്നങ്ങളും, ഒളിച്ചു വക്കലുകളും, അഴിമതിയുടെ ക്ളീൻ ചിറ്റുകളും നൽകപ്പെട്ടപ്പോൾ താൻ ഒപ്പ് ഇട്ടിട്ടില്ലെന്നും, വ്യാജ രേഖകൾ ഉണ്ടാക്കിയിട്ടുണ്ട്, അതിനാൽ അന്വേഷണം സ്റ്റേറ്റ് ലെവൽലേക്ക് നീങ്ങാനും സഹായിച്ച ഏറ്റവും പ്രധാനപ്പെട്ട വ്യക്തി..
വേണമെങ്കിൽ കോടികൾ കൈമടക്ക് മേടിച്ചു വായടച്ചു മിണ്ടാതിരിക്കാമായിരുന്നു, ജീവിതകാലം മുഴുവൻ ഫോറെൻസിക് രംഗത്ത് തിളങ്ങി നിന്ന വ്യക്തി, ഫോറെൻസിക് ഡിപ്പാർട്മെന്റ് ഹെഡ് , ഇഷ്ടം പോലെ ഉന്നത തല ബന്ധങ്ങൾ ഒന്ന് കണ്ണടച്ചിരുന്നുവെങ്കിൽ ആരും ഒന്നും ഒരുപക്ഷെ കണ്ടു പിടിക്കില്ലായിരുന്നു, അല്ലെങ്കിൽ വീണ്ടും വർഷങ്ങളോളം നമ്മൾ ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെട്ടേനെ..
മൺ മറഞ്ഞു പോയെങ്കിലും പ്രിയപ്പെട്ട രമ ചേച്ചി നന്ദിയുണ്ട്, പ്രതീക്ഷയുടെ ഒരു തിരി തെളിയിച്ചിട്ടാണ് നിങ്ങൾ ഈ ഭൂമിയിൽ നിന്നും പോയത്..
സത്യം ഒരു നാൾ മറ നീക്കി പുറത്തു വരുക തന്നെ ചെയ്യും..
ഗണപതി സാറിന്റെ പോരാട്ടത്തിൽ ഡോക്ടർ രമയെയും ഓർക്കുന്നു..
സത്യ സന്ധമായി നിങ്ങൾ പറഞ്ഞ വാക്കുകൾ ഒരു മാഫിയയെ തന്നെ പുറത്തു കൊണ്ടുവരുവാൻ സഹായിച്ചിരിക്കുന്നു പ്രിയപ്പെട്ട രമ ചേച്ചി.. ഇതൊക്കെ കാണുവാൻ നിങ്ങൾ ബാക്കി ആയില്ലല്ലോ എന്ന ദുഃഖം മാത്രം...
https://www.facebook.com/Malayalivartha





















