പിണറായിയെ പത്ത് പറയാന്‍ പ്രതിപക്ഷത്തെ കെ മുരളീധരന്‍ തന്നെ വേണം;മൂപ്പര് വന്ന് മുഖ്യനിട്ട് കൊടുത്തു വായടഞ്ഞ് സിപിഎം,മുരളീധരന്റെ മാസ് ഡയലോഗ് സോഷ്യല്‍മീഡിയ ഏറ്റെടുത്തു,മര്‍മ്മംനോക്കി അടി കൊടുത്തു

പിണറായിക്കിട്ട് പത്ത് പറയാന്‍ അത് കൃത്യമായ് അങ്ങ് ചെന്ന് കൊള്ളണമെങ്കിലും കെ മുരളീധരനെ കഴിഞ്ഞേ മറ്റാരുമുള്ളു. മൂപ്പര് എപ്പോഴും വന്ന് ഒന്നും പറയില്ല വല്ലപ്പോഴും വന്നൊരു വെടി പൊട്ടിക്കും അത് കൃത്യമായ് പിണറായിക്കിട്ട് കൊള്ളുകയും ചെയ്യും. കടക്കുപുറത്ത് മാറി ഇപ്പോള്‍ ജയില്‍ ചൂണ്ടി കിടക്ക് അകത്ത് എന്നായി. മാധ്യമങ്ങളെ വിരട്ടുന്ന സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും വളഞ്ഞിട്ട് ആക്രമിച്ച് കെ മുരളീധരന്‍. കേന്ദ്ര സര്‍ക്കാരിന്റെ മാധ്യമ നയങ്ങളെ എതിര്‍ക്കുന്ന സി.പി.എം നേതാക്കള്‍ കേരളത്തില്‍ ഞങ്ങള്‍ ഈ നാട്ടുകാരല്ലെന്ന മട്ടാണ്. പിണറായിയെ എടുത്തിട്ടലക്കി മുരളീധരന്‍. മര്‍മ്മം നോക്കി അടിക്കാന്‍ കെ മുരളീധരന്‍ തന്നെ കേമന്‍. ഏതായാലും സിപിഎമ്മുകാരുടെ വായടഞ്ഞിട്ടുണ്ട്.
2016ല്‍ മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്നായിരുന്നെങ്കില്‍ ഇപ്പോള്‍ ജയില്‍ കാണിച്ച് കിടക്ക് അകത്ത് എന്നായിട്ടുണ്ടെന്നും മുരളീധരന്‍ പരിഹസിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഓരോ ദിവസം ഓരോ മാധ്യമങ്ങള്‍ക്കെതിരെയുള്ള അന്വേഷണമാണെന്ന് കെ. മുരളീധരന്‍ പറഞ്ഞു. തീവണ്ടി തീവെപ്പുമായി ബന്ധപ്പെട്ട സത്യാവസ്ഥ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഒരു ഭാഗത്ത് ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യമാണ്. മറുഭാഗത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്കെതിരെ കേസ് എടുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകും. അന്ന് ഞങ്ങളോട് കാണിക്കുന്ന രീതി തിരിച്ചും കാണിക്കേണ്ടി വരും. പിണറായിക്കെതിരെ ലാവ്‌ലിന്‍ കേസ് ഉയര്‍ന്നുവന്നപ്പോള്‍ പ്രതികാര നടപടികളിലേക്ക് നീങ്ങരുതെന്നായിരുന്നു കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
'കേന്ദ്ര സര്‍ക്കാരിന്റെ മാധ്യമ നയങ്ങളെ എതിര്‍ക്കുന്ന സി.പി.എം നേതാക്കള്‍ കേരളത്തില്‍ വരുമ്പോള്‍ ഞങ്ങള്‍ ഈ നാട്ടുകാരല്ല എന്ന രീതിയിലാണ് സംസാരിക്കുന്നത്. ഒരു പക്ഷേ ഡല്‍ഹിയിലെ എ.കെ.ജി ഭവന്റെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതിനാലായിരിക്കാം ഇങ്ങനെ ഒരു അടിമ പണി പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ ചെയ്യുന്നത്. എല്ലാ കാലത്തും കേരളം ഭരിക്കാമെന്ന് സി.പി.എം കരുതരുത്. ബംഗാളിലേയും, ത്രിപുരയിലേയും അനുഭവത്തില്‍ നിന്നും അവര്‍ അത് പഠിച്ചിട്ടില്ല എന്നാണ് മനസ്സിലാകുന്നത്' കെ. മുരളീധരന്‍ പറഞ്ഞു. സിപിഎം കേന്ദ്ര നേതൃത്വത്തിനും കൊടുത്തു ഭേഷാ. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സി.പി.എം കേന്ദ്ര നേതൃത്വം കേരളത്തിലെ വിഷയത്തില്‍ പ്രതികരിക്കാത്തത് എ.കെ.ജി ഭവന്റെ ചെലവ് വഹിക്കുന്നത് കേരള ഘടകമായതുകൊണ്ടാണോയെന്ന് കെ. മുരളീധരന്‍ ചോദിച്ചു. ഇങ്ങനെ പച്ചയ്ക്ക് പറയാന്‍ മൂപ്പരേ കഴിഞ്ഞേ ആളുള്ളു. മാധ്യമങ്ങളെ വിരട്ടിയ വിഷയത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം ഒളിച്ച് കളിക്കുകയയാിരുന്നു. കേരളത്തില്‍ നടന്നതൊന്നും അറിഞ്ഞ ഭാവമേ കാണിച്ചില്ല. പ്രതിപക്ഷ നിരയും ആ ചോദ്യം ചോദിച്ചതുമില്ല. എന്നാല്‍ മുരളീധരന്‍ കൃത്യമായ് അവിടെക്കേറി പിടുത്തമിട്ടു. യെച്ചൂരിക്കും കാരാട്ടിനും കൊടുക്കുകയും ചെയ്തു.
ഒരു വശത്ത് മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുകയും മറുവശത്ത് മാധ്യമങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന പിണറായി നയം പൊളിച്ചടുക്കി കൈയ്യില്‍ കൊടുത്തിട്ടുണ്ട് കെ മുരളീധരന്‍. പിണറായി ഈ രണ്ട് വള്ളത്തില്‍ കാലുചവിട്ടുന്ന ഏര്‍പ്പാട് വേണ്ട. സിപിഎമ്മിന് അനുകൂലമായ് വാര്‍ത്ത കൊടുത്താല്‍ ആഹാ മറിച്ചായാല്‍ ഏഹെ. ആ ഇരട്ടത്താപ്പാണ് മുരളീധരന്‍ വലിച്ച് കീറിയത്. തഗ്ഗടിക്കുന്ന കാര്യത്തില്‍ കെ കരുണാകരന്റെ അത്ര വരില്ലെങ്കിലും മുരളീധരനും ഒട്ടും മോശമല്ല. അതാണല്ലോ പ്രതിപക്ഷത്തെ മറ്റാര് പിണറായിയെ കൊട്ടിയാലും ഏല്‍ക്കാത്ത പ്രഹരം മുരളീധരന്‍ കൊട്ടുമ്പോള്‍ കിട്ടുന്നത്. പിണറായിയുടെ ക്യാപ്ടന്‍ കളിയും ഇരട്ടച്ചങ്കും വെറും ഡമ്മി പീസെന്ന് ചുമ്മ പുഷ്പം പോലെ പുറത്ത് കാട്ടിയ ആളാണ് കെ മുരളീധരന്‍. അതിന് ഉത്തമ ഉദാഹരണമാണ് മോദി കേരളത്തില്‍ വന്ന് പോയപ്പോഴുള്ള സംഭവം. അന്ന് പ്രതിപക്ഷ നിരയില്‍ നിന്ന് എല്ലാവരും വന്ന് പിണറായിയെ അലക്കിവെളുപ്പിച്ചു. എന്നാല്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തത് കെ മുരളീധരന്റെ മാസ് ഡയലോഗായിരുന്നു.
പ്രധാനമന്ത്രിയുടെ മുമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൂച്ചക്കുട്ടി എന്ന പരിഹാസമാണ് അന്ന് മുരളീധരന്‍ നടത്തിയത്. കേരളത്തില്‍ ചങ്കുംവിരിച്ച് നടപ്പാണ് മോദിയെ ഇപ്പോള്‍ പറപ്പിക്കും എന്നൊക്കെ ഡയലോഗടിക്കും പക്ഷെ കൈയ്യകലത്ത് വന്നിരുന്നപ്പോള്‍ പിണറായിക്ക് നാവില്ലായിരുന്നോയെന്ന് എടുത്തുടുത്തു. ഒഞ്ചിയത്ത് ചീറുന്ന പുലി മോദിക്ക് മുന്നില്‍ പൂച്ചക്കുട്ടി. കേന്ദ്രം തരേണ്ടത് തന്നിട്ടില്ല എന്ന് പിണറായി പറഞ്ഞത് എന്നാല്‍ ഇത് മോദിയുടെ സാന്നിധ്യത്തില്‍ പറയാമായിരുന്നില്ലേ. മോദിയുടെ സാന്നിധ്യത്തില്‍ പറഞ്ഞത് നമ്മള്‍ രണ്ടുപേരും ചേര്‍ന്നാല്‍ ഇവിടെ അത്ഭുതം സൃഷ്ടിക്കാം എന്നായിരുന്നു. കേരളത്തിന്റെ നിരന്തര ആവശ്യമായ എയിംസിനെക്കുറിച്ചും മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. അപ്പോള്‍ ഇരട്ടച്ചങ്ക് എവിടെ എന്നായിരുന്നു മുരളീധരന്റെ ചോദ്യം. അന്ന് പിണറായീടെ തൊലിപൊളിഞ്ഞ് പോകുന്ന ചോദ്യമാണ് മുരളീധരന്‍ ചോദിച്ചത്. അന്ന് സോഷ്യല്‍മീഡിയ മുഖ്യനെ എയറില്‍ക്കേറ്റി. പിണറായി നാലുനേരവും മോങ്ങുന്നു കേരളത്തില്‍ കോണ്‍ഡഗ്രസ് ബിജെപി അന്തര്‍ദ്ധാരയെന്ന്. സത്യത്തില്‍ സിപിഎംബിജെപി അന്തര്‍ദ്ധാരയാണ്. പിണറായി സര്‍ക്കാരിനെ സംരക്ഷിക്കുന്നത് ബി.ജെപിയാണ്. എന്‍ഫോഴ്‌സ്‌മെന്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ ഓഫീസുകളില്‍ കയറുന്നു, വീടുകളില്‍ കയറുന്നു. കെജ്രിവാളിനെ പോലും വെറുതെ വിടുന്നില്ല. ആ ഇ.ഡി. കേരളത്തില്‍ അന്വേഷിക്കുന്ന സ്വര്‍ണക്കടത്തിന്റെ കേസിന്റെ സ്ഥിതിയെന്താണ്?' അദ്ദേഹം ചോദിച്ചു. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തര്‍ധാര മറച്ചുവെക്കാന്‍ വേണ്ടി സമാന പ്രസ്താവനകളുടെ പേരില്‍ യു.ഡിഎഫിനെ കുറ്റപ്പെടുത്തുന്നു. പിണറായിക്ക് നട്ടെല്ലുണ്ടെങ്കില്‍ മോദിയെ പറയട്ടേയെന്ന് മുരളീധരന്‍ വെല്ലുവിളിച്ചത്. ഇതോടെ സോഷ്യല്‍മീഡിയയില്‍ ഒരു ചര്‍ച്ച തന്നെ നടന്നു ശരിയാണ് എന്തുകൊണ്ട് പിണറായി മോദിയെ പറയുന്നില്ല, തൊട്ടടുത്ത് കിട്ടിയിട്ടും രണ്ട് കൊടുത്തില്ലെന്ന്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പോലും പിണറായിയെ ഇങ്ങനെ എയറിലാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha





















