കേരള സർവകലാശാലയിൽ ചട്ട വിരുദ്ധമായി രജിസ്ട്രാർ തസ്തികയിൽ തുടരുന്ന ഡോ: അനിൽകുമാറിനെ പുറത്താക്കണം; കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറോട് വിശദീകരണം തേടി ഗവര്‍ണര്‍

കേരളസർവകലാശാലയിലെ ചട്ട വിരുദ്ധതയ്‌ക്കെതിരെ വീണ്ടും ഗവർണർ രംഗത്ത്. കേരള സർവകലാശാലയിൽ ചട്ട വിരുദ്ധമായി രജിസ്ട്രാർ തസ്തികയിൽ തുടരുന്ന ഡോ: അനിൽകുമാറിനെ പുറത്താക്കണമെന്ന് പരാതി ഉന്നയിക്കപ്പെട്ടിരുന്നു. ഈ വിഷയത്തിൽ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറോട് വിശദീകരണം തേടിയിരിക്കുകയാണ് ഗവർണർ .
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നല്‍കിയിരുന്നു. ഈ വിഷയത്തിലാണ് ഗവര്‍ണര്‍ വിശദീകരണം തേടിയിരിക്കുന്നത്. സംസ്ഥാന സര്‍വീസിലോ കേന്ദ്ര സര്‍വീസിലോ ഉള്ള ഉദ്യോഗസ്ഥര്‍ക്ക് , രജിസ്ട്രാര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിനു അപേക്ഷിക്കാനാകും . എന്നാൽ നിലവിൽ രജിസ്ട്രാർ ആയി നിയമിച്ചിരിക്കുന്ന ഡോ:അനിൽ കുമാർ ഒരു സ്വകാര്യ കോളേജ് അധ്യാപകനാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
നിയമനം ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലാണെന്നത് മറച്ചുവച്ച് കേരളസര്‍വകലാശാല ഉത്തരവിറക്കി. എന്നാൽ രജിസ്ട്രാർക്ക് ഡെപ്യൂറ്റേഷൻ അനുവദിച്ചിട്ടുള്ളതായി സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ടായിരുന്നു . ഇത് ചൂണ്ടിക്കാണിച്ചാണ് ഗവര്‍ണര്‍ക്ക് പരാതി കൊടുത്തത്. സര്‍വകലാശാല നൽകിയ വിവരാവകാശ രേഖയിലും നിയമനം ഡെപ്യൂറ്റേഷൻ അടിസ്ഥാനത്തിലാണെന്നാണ് .
ഇതേ രീതിയിൽ സ്വകാര്യ കോളേജ് ആയ തൃശൂർ സെൻറ് തോമസ് കോളേജിൽ നിന്നും ഡെപ്യൂട്ടേഷനിൽ കാലിക്കറ്റ് സർവകലാശാലയിൽ രജിസ്ട്രാർ ആയി നിയമിച്ച അധ്യാപകന് ഹൈക്കോടതി ഉത്തരവിലൂടെ പിരിഞ്ഞു പോകേണ്ട സ്ഥിതി ഉണ്ടായിരുന്നു.
ചട്ടവിരുദ്ധമായി രജിസ്ട്രാർ ആയി കേരള യിൽ നിയമിച്ചിട്ടുള്ള ഡോ:അനിൽകുമാറിനെ അടിയന്തരമായി പിരിച്ചുവിടാൻ വിസിക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപെട്ടായിരിക്കുന്നു സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം സമർപ്പിച്ചത്.
https://www.facebook.com/Malayalivartha























