ചെറിയ പ്രായത്തിൽ തോന്നുന്ന പ്രണയങ്ങൾ അഥവാ ക്രഷ്, അതിന്റെ തിളപ്പിൽ എടുത്തുചാടി ഒളിച്ചോട്ടം, പിന്നീട് വിവാദം ആവുന്ന കെട്ട്, ഇതൊക്കെ ആണിനും പെണ്ണിനും പിന്നീട് പാശം ആവരുത് എന്ന് മാത്രം ആഗ്രഹം; കാരണം അത്തരം ഒരുപാട് പേരെ കണ്ടത് കൊണ്ടും ദിവ്യ പ്രണയം പിന്നീട് ഒരു കുരുക്കായി മാറി ജീവിതത്തിൽ നിന്നും ടിക്കറ്റ് എടുത്തു മടങ്ങിയവർ ഉള്ളത് കൊണ്ടും! വിമർശനവുമായി അഞ്ജു പാർവതി പ്രഭീഷ്

കോവളത്ത് പ്രണയിച്ചു വിവാഹിതരായ അഖിലിന്റെയും ആൽഫിയയുടേയും വാർത്തയും വീഡിയോയും കാണുകയായിരുന്നു. ഇൻസ്റ്റാഗ്രാം വഴി തുടങ്ങിയ ബന്ധം, പ്രണയമായി ഒടുവിൽ ഒളിച്ചോട്ടമായി, ഒടുവിൽ വിവാഹത്തിലുമെത്തി. ഇസ്ലാം മത വിശ്വാസിയായ പതിനെട്ടുകാരി പെൺകുട്ടിയും ഹിന്ദുവായ ഇരുപത്തിയൊന്നുകാരൻ വരനും.. ഇത്തരം വാർത്തകൾ കാണുമ്പോൾ ഒരിക്കലും കയ്യടിക്കാനോ പിന്തുണ നൽകാനോ തോന്നാറില്ല. ഒരുപക്ഷേ ന്യൂ ജെൻ ഭാഷയിലെ വസന്തം ആയതിന്റെ കേട് പാട് ആവാം വിമർശനവുമായി അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
കോവളത്ത് പ്രണയിച്ചു വിവാഹിതരായ അഖിലിന്റെയും ആൽഫിയയുടേയും വാർത്തയും വീഡിയോയും കാണുകയായിരുന്നു. ഇൻസ്റ്റാഗ്രാം വഴി തുടങ്ങിയ ബന്ധം, പ്രണയമായി ഒടുവിൽ ഒളിച്ചോട്ടമായി, ഒടുവിൽ വിവാഹത്തിലുമെത്തി. ഇസ്ലാം മത വിശ്വാസിയായ പതിനെട്ടുകാരി പെൺകുട്ടിയും ഹിന്ദുവായ ഇരുപത്തിയൊന്നുകാരൻ വരനും.. ഇത്തരം വാർത്തകൾ കാണുമ്പോൾ ഒരിക്കലും കയ്യടിക്കാനോ പിന്തുണ നൽകാനോ തോന്നാറില്ല. ഒരുപക്ഷേ ന്യൂ ജെൻ ഭാഷയിലെ വസന്തം ആയതിന്റെ കേട് പാട് ആവാം.
സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയോ പ്രാപ്തനോ ആയ ശേഷം ഇത്തരം തീരുമാനം എടുക്കുകയാണെങ്കിൽ അതിനെ അംഗീകരിക്കും. അതല്ല അച്ഛനെയും അമ്മയെയും ആശ്രയിച്ചു നിന്നിട്ട്, ഇനി തങ്ങളെ കൂടി നോക്കൂ എന്ന് പറയുന്നത് ഹീറോയിക് അല്ല. പതിനെട്ടു വയസ്സ് ഒക്കെ പെൺകുട്ടിക്ക് വിവാഹം കഴിക്കാൻ നിയമപരമായിട്ടുള്ള പ്രായമാണെങ്കിലും മാനസികമായി പക്വത വരാനുള്ള ഒരു പ്രായമല്ല. അത് പോലെ തന്നെ ഇരുപത്തൊന്ന് വയസ്സുള്ള ഒരു ആൺകുട്ടിയും.!
ശരിക്കും പഠിക്കേണ്ടുന്ന, ഒരു ജോലി നേടാനുള്ള പടികൾ താണ്ടുന്ന പ്രായത്തിൽ വൈവാഹിക ജീവിതത്തിൽ കാലെടുത്തു വയ്ക്കുന്നത് ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഒട്ടും പ്രായോഗികമല്ല. ഇപ്പോഴത്തെ പ്രായത്തിന്റെ എടുത്ത് ചാട്ടത്തിൽ തോന്നും ഒരു കുടുംബം പോറ്റാൻ ഉള്ള കഴിവ് ആയിയെന്ന്, പക്ഷേ പ്രണയത്തിന്റെ തീ പിന്നീട് ജീവിത യാഥാർഥ്യങ്ങൾക്ക് മുന്നിൽ മെല്ലെ മെല്ലെ കെട്ടുതുടങ്ങുമ്പോൾ മനസ്സിലാവും നെല്ലും പതിരും..
പിന്നെ ഈ വാർത്തയ്ക്കു താഴെ വന്ന കമന്റുകൾ കണ്ടപ്പോൾ വല്ലാത്ത ചിരി വന്നു കേട്ടോ. അഖില എന്ന ഹാദിയ മതം മാറി വിവാഹം കഴിച്ചപ്പോൾ അത് ദിവ്യ പ്രണയമെന്ന് വാഴ്ത്തിയ ഏവരും ഇപ്പോൾ യൂ ടേൺ എടുത്തിട്ടുണ്ട് കേട്ടോ. അന്ന് അഖില എന്ന ഹാദിയയുടെ അച്ഛനമ്മമാരെ ടോക്സിക് എന്ന് വിളിച്ചവരൊക്കെ കായംകുളത്തുള്ള ആൽഫിയയുടെ അച്ഛനമ്മമാരുടെ ആധിയെ കുറിച്ച് വ്യാകുലരാണ് കേട്ടോ.
അതുകൊണ്ടാണ് അവർ കോവളത്തെ ക്ഷേത്രമുറ്റത്ത് നിന്ന് പെൺകുട്ടിയെ കൊണ്ടുപോയപ്പോൾ അത് അച്ഛനമ്മമാരുടെ അവകാശം എന്ന വാദം സ്വീകരിച്ചത്. എന്നാൽ ഹാദിയയുടെ അച്ഛൻ അശോകന് ഈ അവകാശം ഒന്നും ഉണ്ടായിരുന്നില്ല എന്ന് ഓർക്കുമ്പോഴാണ് വെളുപ്പിക്കലുകളുടെ ശക്തി നമ്മൾ തിരിച്ചറിയുന്നത് അല്ലേ. ഹാദിയ ചെയ്തത് ശരി ആയിരുന്നുവെങ്കിൽ ഇപ്പോൾ ആൽഫിയ ചെയ്തതും നൂറിൽ നൂറ് ശരി തന്നെ. മകളെ പ്രണയത്തിൽ നിന്നും പുറകോട്ട് വലിച്ച ഹാദിയയുടെ അച്ഛൻ അശോകൻ ടോക്സിക് ആണെങ്കിൽ കായംകുളത്തുള്ള ആൽഫിയയുടെ അച്ഛനും കൊടും ടോക്സിക് ആവേണ്ടതല്ലേ.അങ്ങനെ അല്ലാതെ തങ്ങളുടെ മതക്കാരി അന്യമതസ്ഥനെ സ്വീകരിച്ചാൽ അത് കൊടും തെറ്റും സ്വന്തം മതക്കാരൻ അന്യമതത്തിൽപ്പെട്ട ഒരാളെ മതം മാറ്റി സ്വീകരിക്കുന്നത് ദിവ്യവും ആവുന്ന പരിപാടിയാണ് ഇരട്ടത്താപ്പ്.
അന്നും ഇന്നും എന്റെ പക്ഷം ഇത്തരം എടുത്ത് ചാടൽ പ്രണയങ്ങൾക്ക്, പ്രത്യേകിച്ച് ചാപല്യങ്ങൾക്ക് ഒപ്പമല്ല. ചെറിയ പ്രായത്തിൽ തോന്നുന്ന പ്രണയങ്ങൾ അഥവാ ക്രഷ് , അതിന്റെ തിളപ്പിൽ എടുത്തുചാടി ഒളിച്ചോട്ടം, പിന്നീട് വിവാദം ആവുന്ന കെട്ട്, ഇതൊക്കെ ആണിനും പെണ്ണിനും പിന്നീട് പാശം ആവരുത് എന്ന് മാത്രം ആഗ്രഹം.കാരണം അത്തരം ഒരുപാട് പേരെ കണ്ടത് കൊണ്ടും ദിവ്യ പ്രണയം പിന്നീട് ഒരു കുരുക്കായി മാറി ജീവിതത്തിൽ നിന്നും ടിക്കറ്റ് എടുത്തു മടങ്ങിയവർ ഉള്ളത് കൊണ്ടും!! ഈ കുട്ടികൾ പരസ്പരം താങ്ങും തണലുമായി നല്ലൊരു കുടുംബ ജീവിതം നയിക്കട്ടെ
https://www.facebook.com/Malayalivartha
























