ഭാര്യയേയും മകളേയും കൊല്ലും! അശ്ലീല സെക്രട്ടറി നാറുന്നു... പിണറായിക്ക് മുട്ടൻ പണി... സുധാകരനെതിരേ പോക്‌സോ!

വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കുമ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ അവിടെയുണ്ടായിരുന്നതായി പെണ്‍കുട്ടിയുടെ മൊഴിയുണ്ടെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആ കേസില്‍ ചോദ്യം ചെയ്യാനാണു സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നതെന്നാണ് എം.വി. ഗോവിന്ദന്‍ പറഞ്ഞത്.
പക്ഷേ ഇതിനെ തള്ളുന്ന നിലയിലാണ് ഇപ്പോൾ കോടതിയിലുണ്ടായ സംഭവ വികാസങ്ങൾ. കെ. സുധാകരനെതിരെ മൊഴി നല്‍കാന്‍ പോലീസ് നിര്‍ബന്ധിച്ചുവെന്ന് പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട മോന്‍സണ്‍ മാവുങ്കല്‍ കോടതിയില്‍. പുരാവസ്തു തട്ടിപ്പുകേസിലെ പരാതിക്കാരന്‍ അനൂപില്‍ നിന്നും വാങ്ങിയ 25 ലക്ഷം സുധാകരന്‍ നല്‍കാനാണെന്ന് പറയാന്‍ പോലീസ് പറഞ്ഞതായും മോന്‍സന്‍ കോടതിയില്‍ ആരോപിച്ചു.
സുധാകരന്റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മക്കളും ജീവനോടെയുണ്ടാകില്ലെന്ന് ഡിവെ എസ്.പി ഭീഷണിപ്പെടുത്തിയത് കോടതിയെ അറിയിച്ചെന്ന് മോൻസന്റെ അഭിഭാഷകൻ എം.ജി ശ്രീജിത്തും മാദ്ധ്യമങ്ങളെ അറിയിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് തിങ്കളാഴ്ച കേസ് പരിഗണിച്ചത്.
കെ. സുധാകരന്റെ പേര് പറയുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ സമ്മര്‍ദം ചെലുത്തിയെന്നാണ് മോന്‍സന്റെ ആരോപണം. പീഡനം നടന്ന സമയത്ത് കെ. സുധകരന്‍ അവിടെ ഉണ്ടായിരുന്നു എന്ന് മൊഴി നല്‍കാന്‍ പോക്‌സോ കേസിന്റെ അന്വേഷണത്തിനിടയില്‍ ആവശ്യപ്പെട്ടു. ഇതിന് പുറമെ അനൂപില്‍ നിന്ന് 25 ലക്ഷം വാങ്ങിയത് സുധാകരനെന്ന് പറയാന്‍ പോലീസ് നിര്‍ബന്ധിച്ചുവെന്നും മോൻസൺ കോടതിയിൽ പറഞ്ഞു.
കോടതിയിൽ നിന്നും കൊണ്ടുപോകുമ്പോൾ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച ശേഷമായിരുന്നു ഭീഷണിയെന്നാണ് വിവരം. ഇതിനെ തുടര്‍ന്ന് ഇക്കാര്യങ്ങള്‍ ജയില്‍ സൂപ്രണ്ട് വഴി എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. സുധാകരനെതിരെ മൊഴി നൽകിയില്ലെങ്കിൽ അതിന്റെ പ്രത്യാഖ്യാതം രൂക്ഷമായിരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഭാര്യയെ പറ്റി മോശമായ രീതിയിൽ സംസാരിച്ചു. അവശ്യമായ ഭക്ഷണം നൽകിയില്ലെന്നും മോൻസൺ കോടതിയെ അറിയിച്ചു. മോൻസന്റെ പരാതി ജയിൽ മേധാവി വഴി കോടതിയെ അറിയിക്കാൻ തുടർന്ന് എറണാകുളം അഡീഷണൽ സെഷൻസ് കോടതി നിർദ്ദേശിച്ചു. മോന്‍സന്റെ അഭിഭാഷകന്‍ ശ്രീജിത്താണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചത്. കേസ് 19-ാം തീയതിയിലേക്ക് മാറ്റി.
എം.വി ഗോവിന്ദൻ തനിക്കെതിരെ നടത്തിയ പ്രസ്‌താവനയെ വിമർശിച്ച് കെ.സുധാകരൻ. സിപിഎമ്മിന്റെ 'അശ്ലീല' സെക്രട്ടറിയോടാണ്..
ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണമെന്ന് താങ്കളോട് പറയണമെന്നുണ്ട്. പക്ഷേ ഒന്നോർത്താൽ ആ സ്ഥാനത്തിന്റെ നിലവാരം തന്നെയാണ് അദ്ദേഹം കാണിച്ചതെന്നും പരിഹസിച്ചു.
സംസ്‌കാരത്തോടെ രാഷ്‌ട്രീയ ആരോപണങ്ങൾ ഉന്നയിക്കാൻ സിപിഎമ്മിനും ഗോവിന്ദനും കഴിയാതെ പോകുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്ന സുധാകരൻ, പൊലീസും കേസുമൊക്കെ കാണിച്ച് വിരട്ടിയാൽ കേന്ദ്രത്തിന്റെ കാലിൽ വീഴുന്ന പിണറായി വിജയനെ പരിചയമുണ്ടാകുമെന്നും ആ തുലാസും കൊണ്ട് മറ്റുള്ളവരെ അളക്കരുതെന്നും സമൂഹമാദ്ധ്യമ പോസ്‌റ്റിൽ പറഞ്ഞു.
അതേസമയം, തട്ടിപ്പു കേസിലാണു സുധാകരനെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയതോടെ വിശദീകരണവുമായി എം.വി. ഗോവിന്ദന്‍ വീണ്ടും രംഗത്തെത്തി. പെണ്‍കുട്ടിയുടെ മൊഴിയില്‍ സുധാകരനെ ചോദ്യം ചെയ്യാനായി വേറെ വിളിപ്പിക്കുമായിരിക്കുമെന്ന് പിന്നീട് ഗോവിന്ദന്‍ പ്രതികരിച്ചു.
സര്‍ക്കാരിനെയും എസ്.എഫ്.ഐയെയും വിമര്‍ശിച്ചാല്‍ കേസെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ''കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നാണ് പറഞ്ഞത്. മാധ്യമങ്ങള്‍ ഇവന്റ് മാനേജ് മെന്റിന്റെ ഭാഗമായി പറയാത്ത കാര്യം പറഞ്ഞുവെന്ന് കള്ള പ്രചാരണം നടത്തുകയാണ്. ഇത്രയും കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ ലോകത്തെവിടെയുമില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പോക്‌സോ കേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരേ ഇരയായ പെണ്‍കുട്ടിയുടെ മൊഴിയില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം. കെ. സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് പോക്‌സോ കേസില്‍ അല്ലെന്നും മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസിലാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഈ മാസം 23ന് ചോദ്യം ചെയ്യലിനു ഹാജരാകാനാണു ക്രൈംബ്രാഞ്ച് സുധാകരനു നോട്ടിസ് നല്‍കിയിരിക്കുന്നത്. മോന്‍സന്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ തട്ടിപ്പു കേസില്‍ രണ്ടാം പ്രതിയാണ് സുധാകരന്‍. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോക്‌സോ കേസിലെ കോടതി രേഖകളിലും സുധാകരന്റെ പേരില്ലെന്നാണ് സൂചന.
കോഴിക്കോട് സ്വദേശിയായ എം.ടി ഷമീർ, യാക്കൂബ്, സിദ്ദിഖ്, സലീം, മലപ്പുറം സ്വദേശിയായ ഷാനിമോൻ, തൃശൂർ സ്വദേശി അനൂപ് അഹമ്മദ് എന്നിവരുടെ പരാതിയിൽ 2021 സെപ്‌തംബർ 26നാണ് ക്രൈംബ്രാഞ്ച് മോൻസണെ അറസ്‌റ്റ് ചെയ്‌തത്. പരാതിക്കാർ പണം കൈമാറുമ്പോർ കെ.സുധാകരൻ എം.പി ഒപ്പമുണ്ടായിരുന്നു എന്ന് ഇവർ ആരോപിച്ചിരുന്നു. മോൻസണിന്റെ ഡ്രൈവറായിരുന്ന അജിത്ത്, മുൻ ജീവനക്കാർ ജെയ്‌സൺ, ജോഷി എന്നിവരും സുധാകരന് മോൻസൺ 10 ലക്ഷം രൂപ നൽകുന്നത് കണ്ടെന്ന് രഹസ്യമൊഴി നൽകിയിരുന്നു.
https://www.facebook.com/Malayalivartha























