പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗങ്ങൾ വിളിച്ചു ചേർക്കുന്നു...വിവിധ കേന്ദ്ര പദ്ധതികളുടെയും അവ നടപ്പിലാക്കുന്നതിന്റെ, റിപ്പോർട്ടുകളും യോഗത്തിൽ അവതരിപ്പിക്കും....ഒറ്റ ലക്ഷ്യം...തിരഞ്ഞെടുപ്പ്...

ലോകസഭാ തിരഞ്ഞെടുപ്പ് ലക്‌ഷ്യം വച്ചുകൊണ്ട് പലതരത്തിലുള്ള അട്ടിമറി നീക്കങ്ങളും ഒരുക്കങ്ങളുമാണ് സർക്കാർ നടത്തികൊണ്ട് ഇരിക്കുന്നത്. അതിന്റെ ഭാഗമായി അണിയറയിൽ പല നീക്കങ്ങളും നടക്കുന്നുണ്ട് എന്നുള്ളത് ഉറപ്പാണ്. അതിന്റെയിക്കെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗങ്ങൾ എല്ലാം വിളിച്ചു ചേർക്കുന്നതും. കേന്ദ്ര മന്ത്രിമാരുമായി യോഗം ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഡൽഹിയിലെ പ്രഗതി മൈതാൻ കൺവെൻഷൻ സെന്ററിലാണ് മന്ത്രിസഭാ യോഗം നടക്കുന്നത്.രാജ്യത്ത് നടപ്പിലാക്കാൻ പോകുന്ന വിവിധ കേന്ദ്ര പദ്ധതികളുടെയും അവ നടപ്പിലാക്കുന്നതിന്റെ റിപ്പോർട്ടുകളും യോഗത്തിൽ അവതരിപ്പിക്കും. നടപ്പിലാക്കാൻ പോകുന്ന സർക്കാരിന്റെ വികസന പദ്ധതികളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യും.വരാനിരിക്കുന്ന അഞ്ച് സംസ്ഥാന തിരഞ്ഞെടുപ്പിനും 2024-ലെ ലോകസഭ തിരഞ്ഞെടുപ്പിനും മുന്നോടിയായി നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രിയുടെ സുപ്രധാന രാഷ്‌ട്രീയ സന്ദേശം ഉണ്ടാകും.
ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനുള്ള അജണ്ട തയാറാക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സെക്രട്ടറി ബിഎൽ സന്തോഷ്, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായി പ്രധാനമന്ത്രി മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിലാണ് ഈ വർഷാവസാനം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.ഒരു പ്ലാൻ എ തന്നെയാണ് മോദി സർക്കാർ ഒരുക്കി ഇരിക്കുന്നത്. ഇനി മറ്റു മന്ത്രിമാരിലൂടെ നടപ്പിലാക്കുകയാണ് ലക്ഷ്യം. പുതിയ നീക്കത്തോടെ മഹാരാഷ്ട്രയിലെ പ്രതിപക്ഷത്തെ ദുർബലമാക്കാൻ സാധിച്ചെന്ന വിലയിരുത്തലിലാണ് ബിജെപി. മാത്രമല്ല 2019 ൽ ശിവസേന നൽകിയ പ്രഹരത്തിന് മറുപടി നൽകാൻ സാധിച്ചുവെന്നും നേതൃത്വം കരുതുന്നു. അന്ന് ബിജെപി ബന്ധം ഉപേക്ഷിച്ച് എൻസിപിക്കും കോൺഗ്രസിനുമൊപ്പം ചേർന്ന് കൊണ്ടായിരുന്നു ശിവസേന മഹാവികാസ് അഘാഡി സഖ്യം രൂപീകരിച്ചത്.അതേസമയം ലോക്സഭ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ രാഷ്ട്രീയ അട്ടിമറിയെന്നാണ് മുതിർന്ന ബിജെപി നേതാവ് വിശദീകരിക്കുന്നത്.
'ഉദ്ധവ് താക്കറെയുടെ ശിവസേനയും എൻസിപിയും കോൺഗ്രസും മറ്റ് ചെറുപാർട്ടികളും ചേർന്ന് ലോക്സഭ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിട്ടാൽ അത് തങ്ങൾക്ക് വലിയ ഭീഷണിയാകുമെന്ന ആശങ്ക നേതൃത്വത്തിന് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പ്രതിപക്ഷത്തിന്റെ ശക്തി ക്ഷയിച്ചു', മുതിർന്ന നേതാവ് ചൂണ്ടിക്കാട്ടി. ഇനി ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പെടെയുള്ളവരെ അയോഗ്യരാക്കി കൊണ്ടുള്ള കോടതി വിധി വന്നാലും ബിജെപി സർക്കാർ സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയിൽ നിന്നും കൂറുമാറിയെത്തി മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഉള്‍പ്പടെ 16 എംഎല്‍എമാരെ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന ശിവസേനയുടെ ആവശ്യം നിലവിൽ കോടതിയുടെ പരിഗണനയിലാണ്.അതിനിടെ ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ചർച്ചകൾ ബിജെപി വരും ദിവസങ്ങളിൽ ശക്തമാക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. ചെറുപാർട്ടികളുടെ ഉൾപ്പെടെ പിന്തുണ ഉറപ്പാക്കുന്നതിനുള്ള നീക്കങ്ങൾ ഉണ്ടാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.അതേസമയം അജിത് പവാർ പക്ഷത്തിന്റെ വരവോടെ ഉടൻ തന്നെ കേന്ദ്രമന്ത്രിസഭ പുനഃസംഘടനയും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഷിൻഡെ ക്യാമ്പിൽ നിന്ന് അടക്കമുള്ള നേതാക്കളെ മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha



























