പിഡിപി ചെയർമാൻ മഅദനിയുടെ ആരോഗ്യ നില സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം വിലയിരുത്തി.... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിദഗ്ദ്ധ സംഘം ആരോഗ്യസ്ഥിതി വിലയിരുത്തിയത്...

പിഡിപി ചെയർമാൻ മഅദനിയുടെ ആരോഗ്യ നില സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം വിലയിരുത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിദഗ്ദ്ധ സംഘം ആരോഗ്യസ്ഥിതി വിലയിരുത്തിയത്. മഅദനിക്ക് ഉയർന്ന രക്തസമ്മർദം ഉണ്ട്, ക്രിയാറ്റിന്റെ അളവ് കൂടുതലാണ്, ഡയാലിസിസ് നടത്തേണ്ട സാഹചര്യമുണ്ടെ വിദഗ്ദ്ധ സംഘം കണ്ടെത്തി. ഇക്കാര്യം സർക്കാരിന് റിപ്പോർട്ടായി നൽകുമെന്നും കളമശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ ഗണേഷ് മോഹന്റെ നേതൃത്വത്തിലുളള സംഘം വ്യക്തമാക്കി.
പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ഇപ്പോഴും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ അദ്ദേഹത്തിന് സ്വദേശമായ അൻവാർശ്ശേരിയിലേക്ക് പോകാൻ സാധിച്ചിട്ടില്ല. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ കൊച്ചിയിൽ വെച്ചാണ് മഅദനിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉയർന്ന രക്ത സമ്മർദ്ദവും, രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് ആരോഗ്യ സ്ഥിതി മോശമാക്കിയത്. ആലുവയിൽ നിന്ന് യാത്ര പുറപ്പെട്ട ശേഷം തുടർച്ചയായി ഛർദ്ദിച്ച അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എല്ലാറ്റിനെയും സ്പോർട്സ്മാൻ സ്പിരിറ്റോടെ കാണുന്നുവെന്ന് മഅ്ദനി
എല്ലാറ്റിനെയും സ്പോർട്സ്മാൻ സ്പിരിറ്റോടെ കാണുന്നുവെന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി. വർഷങ്ങൾക്കുശേഷം ജൂൺ 26ന് കേരളത്തിലെത്തിയ മഅ്ദനി കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഈ വരവിനും ഞാൻ അഭിമുഖീകരിക്കുന്ന നീതി നിഷേധത്തിനെതിരായ പോരാട്ടത്തിനും കേരളത്തിലെ നല്ല വരായ മനുഷ്യർ നൽകി പിന്തുണ വളരെ വലുതാണ്ന്നും
പിതാവിനെ കാണാനായി കേരളത്തിലെത്തിയ പി.ഡി.പി. നേതാവ് അബ്‌ദുള്‍ നാസര്‍ മഅദനിയുടെ ആരോഗനില വഷളായി. ഇതോടെ അദ്ദേഹത്തിന്റെ മടക്കയാത്ര ആശങ്കയില്‍.
12 ദിവസം കേരളത്തില്‍ കഴിയാനാണ് മഅദനിക്കു കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഈ കാലാവധി ജൂലൈ എഴിനു തീരും. തുടര്‍ന്ന് മഅദനിക്ക് ബംഗളുരുവിലേക്ക് മടങ്ങണം. എന്നാല്‍, കേരളത്തിലെത്തിയ മഅദനിയുടെ ആരോഗ്യനില വഷളായതാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചത്.
കൊല്ലത്തുള്ള പിതാവിനെ കാണാനായി തിരിച്ച മഅദനിയെ രോഗം മൂര്‍ച്‌ഛിച്ചതോടെ എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൃക്കരോഗം കലശലാണ്. രക്‌തത്തില്‍ ക്രിയാറ്റിന്റെ അളവ് പത്തുകഴിഞ്ഞുവെന്നാണ് പി.ഡി.പി. നേതൃത്വം പറയുന്നത്. രണ്ടു വൃക്കളുടെയും പ്രവര്‍ത്തനം നിലച്ചു. രക്‌തസമ്മര്‍ദവും മാറിക്കൊണ്ടിരിക്കുന്നു. അനുദിനം ക്രിയാറ്റിന്‍ അളവ് കൂടിവരികയാണെന്ന് ആശുപത്രി വൃത്തങ്ങളും വ്യക്‌തമാക്കി.
മഅദനിയുടെ ആരോഗ്യസ്‌ഥിതി യാത്രചെയ്ായന്‍ പറ്റാത്ത അവസ്‌ഥയിലായിക്കഴിഞ്ഞു.ആറുവര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് മഅദനി കേരളത്തിലേക്ക് എത്തിയത്. നെടുമ്പാശേരിയില്‍നിന്ന് കൊല്ലത്തേക്ക് ആംബുലന്‍സില്‍ പോകുമ്പോള്‍ ദേഹാസ്വാസ്‌ഥ്യവും ഛര്‍ദിയും ഉണ്ടായതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ ട്രസ്‌റ്റില്‍ പ്രവേശിപ്പിച്ചത്. കര്‍ണാടക പോലീസിലെ 12 അംഗ സുരക്ഷാസംഘവും അദ്ദേഹത്തിനൊപ്പമുണ്ട്. ഇവരുടെ ചെലവും മഅദനി തന്നെ വഹിക്കണമെന്നതാണ് കര്‍ണാടക കോടതി വ്യവസ്‌ഥ.
https://www.facebook.com/Malayalivartha



























