പാക് സുന്ദരിയുടെ നഗ്നതയിൽ മയങ്ങി...ഇന്ത്യൻ ശാസ്ത്രജ്ഞൻ നൽകിയത് പിറന്ന നാടിന്റെ പ്രതിരോധ രഹസ്യങ്ങൾ....ചാറ്റിൽ തുടങ്ങിയ ബന്ധം അവസാനിച്ചത്....തുടർന്നത് ഒരുവർഷത്തോളം...

ഇന്ത്യൻ പ്രതിരോധ ശാസ്ത്രജ്ഞനെ ഹണിട്രാപ്പിൽ കുരുക്കിയ പാക് ചാരസുന്ദരി ചോർത്തിയത് ബ്രഹ്‌മോസ് അടക്കം ഇന്ത്യൻ മിസൈലുകളുടെയും പ്രതിരോധ ഗവേഷണ പദ്ധതികളുടെയും രഹസ്യ വിവരങ്ങൾ.മേയ് 3ന് അറസ്റ്റിലായ ഡി.ആർ.ഡി.ഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ) ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കർക്കെതിരെ (59) മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് നൽകിയ കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ. പൂനെ യെർവാദ ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ് ഇയാൾ.ബ്രിട്ടനിൽ സോഫ്‌റ്റ്‌വെയർ എൻജിനിയർ സാറ ദാസ്ഗുപ്ത എന്ന പേരിൽ വാട്ട്‌സ്ആപ്പിലാണ് ചാരസുന്ദരി കുരുൽക്കറിനെ പരിചയപ്പെട്ടത്. സാറ, ജുഹി അറോറ എന്നീ വ്യാജ അക്കൗണ്ടുകളുണ്ടാക്കി +44 ലണ്ടൻ കോഡുള്ള നമ്പരിൽ നിന്ന് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ച് കെണി ഒരുക്കി. 2022 ജൂൺ മുതലുള്ള ചാറ്റുകളുണ്ട്. സംശയം തോന്നിയ ഡി.ആർ.ഡി.ഒ 2023 ഫെബ്രുവരിയിൽ സാറയുടെ നമ്പർ ബ്ലോക്ക് ചെയ്തു.
അപ്പോൾ മറ്റൊരു ഇന്ത്യൻ നമ്പരിൽ നിന്ന് 'എന്തിനാണ് നമ്പർ ബ്ലോക്ക് ചെയ്‌തത്' എന്ന വാട്ട്‌സ്ആപ്പ് സന്ദേശം വന്നു.സാറയെ 'ബേബീ' എന്നാണ് കുരുൽക്കർ വിളിച്ചത്. അഗ്നി-6 മിസൈൽ വിജയമായിരുന്നോ എന്ന് സാറയുടെ ചോദ്യം. വൻ വിജയം.അതിന്റെ ലോഞ്ചർ ഞാനാണ് ഡിസൈൻ ചെയ്‌തത്. യൂറോപ്പിന്റെ മീറ്റിയോറിനെക്കാൾ കൃത്യതയുള്ളതാണ് ഇന്ത്യയുടെ അസ്‌ത്ര മിസൈൽ എന്ന് കുരുൽക്കർ.ബ്രഹ്‌മോസ്, അഗ്നി 6, റുസ്‌തം ഡ്രോൺ, ആളില്ലാ യുദ്ധവിമാനങ്ങൾ,ഡ്രോൺ - റോബോട്ടിക്‌സ് പദ്ധതികൾ,ക്വാഡ്‌കോപ്റ്റർ, ഡി.ആർ.ഡി.ഒ ഡ്യൂട്ടി ചാർട്ട്, റാഫേൽ യുദ്ധവിമാനം, ആകാശ് മിസൈൽ എന്നിവയുടെ വിവരങ്ങളും നൽകി. കുരുൽക്കർ ഫോണിൽ സൂക്ഷിച്ച രഹസ്യവിവരങ്ങൾ ആപ്പുകൾ വഴി പാക് സുന്ദരി ചോർത്തി.
https://www.facebook.com/Malayalivartha


























