ആരാധകരെ ശാന്തരാകുവിൻ...കരിമണൽ കമ്പനിയിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക്, വീണ വിജയൻ ഐജിഎസ്ടി അടച്ചതിന്റെ രേഖകൾ സിപിഎം ഇന്ന് പുറത്തുവിട്ടേക്കും.... മാത്യു കുഴൽനാടന്റെ പരാതിയിൽ ധനമന്ത്രിയുടെ, വിശദീകരണത്തിനും സാധ്യതയുണ്ട്.....

കരിമണൽ കമ്പനിയിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് വീണ വിജയൻ ഐജിഎസ്ടി അടച്ചതിന്റെ രേഖകൾ സിപിഎം ഇന്ന് പുറത്തുവിട്ടേക്കും. മാത്യു കുഴൽനാടന്റെ പരാതിയിൽ ധനമന്ത്രിയുടെ വിശദീകരണത്തിനും സാധ്യതയുണ്ട്. ഐജിഎസ്ടി അടച്ചു എന്ന നിലയിൽ പാർട്ടി കേന്ദ്രങ്ങൾ പറയുന്നുണ്ടെങ്കിലും ആരും ഇതു വരെ രേഖ പുറത്തു വിട്ടിട്ടില്ല. അതേസമയം ഇന്നും മറുപടിയില്ലെങ്കിൽ, വീണക്കെതിരെ കൂടുതൽ കാര്യങ്ങൾ പറയാൻ മാത്യു ഒരുങ്ങുന്നു എന്നും വിവരങ്ങൾ ഉണ്ട്. കഴിഞ്ഞ ദിവസം മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് എകെ ബാലൻ രംഗത്തെത്തിയിരുന്നു. വീണാ വിജയന്‍ ഐജിഎസ്ടി കൊടുത്തതിന്‍റെ രേഖ പൊതുസമൂഹത്തിന് മുമ്പില്‍ കാണിച്ചാല്‍ മാത്യു കുഴല്‍നാടന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയാറാകുമോയെന്നായിരുന്നു എകെ ബാലന്റെ വെല്ലുവിളി. വീണ മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണ് പ്രതിപക്ഷം വേട്ടയാടുന്നതെന്നും എ.കെ ബാലന്‍ പറഞ്ഞു.
അതിനിടയിൽ ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനത്തെ പരിഹസിച്ച് കെ സുധാകരനും രംഗത്തെത്തി. ‘ആർക്കും വന്ന് രേഖകൾ പരിശോധിക്കാമെന്ന് മാത്യു കുഴൽനാടൻ വെല്ലുവിളിച്ചില്ലേ? പിണറായി വിജയന്റെ മകൾക്കെതിരായ ആരോപണത്തിൽ അതേ രീതിയിൽ വെല്ലുവിളിക്കാനുള്ള നട്ടെല്ല് സിപിഎമ്മിനുണ്ടോ? മാത്യു കുഴൽനാടനും കോൺഗ്രസും ആ നട്ടെല്ല് കാണിച്ചിരിക്കുന്നു. നിങ്ങൾക്ക് ഏതു രേഖ വേണം?തോമസ് ഐസക്ക് വന്നു പരിശോധിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞില്ലേ? കൊള്ളാവുന്നൊരു സിപിഎം നേതാവല്ലേ അദ്ദേഹം? എന്നിട്ടും എന്താണു പോകാത്തത്? എന്താണ് ആ വെല്ലുവിളി സിപിഎം ഏറ്റെടുക്കാത്തത്?’എന്ന് കെ സുധാകരൻ ചോദിച്ചു.'2017, 18, 19 കാലഘട്ടത്തില്‍ 42.48 ലക്ഷം രൂപ സി.എം.ആര്‍.എല്ലില്‍നിന്ന് വാങ്ങിയിട്ടുണ്ട്. ഇതിന് നികുതി ഇനത്തില്‍ എക്‌സാലോജിക് 6.48 ലക്ഷം രൂപ അടച്ചിട്ടുണ്ട്. സി.എം.ആര്‍.എല്‍. ഉടമയുടെ ഭാര്യയുടെ കമ്പനിയില്‍നിന്ന് 39 ലക്ഷം രൂപ കടമായി വാങ്ങിയിട്ടുണ്ടെന്നുള്ളതിനും രേഖകളുണ്ട്.1.72 കോടി രൂപ കൈപ്പറ്റിയതിന്റെ ജി.എസ്.ടി. തുകയായ 31 ലക്ഷത്തോളം രൂപ അടച്ചിട്ടില്ല.
പണം വാങ്ങിയത് സേവനത്തിനാണെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാദം. സേവനത്തിനാണെങ്കില്‍ അതിന്റെ ജി.എസ്.ടി. അടച്ച രേഖ പുറത്തുവിടണം. അല്ലെങ്കില്‍ കൈപ്പറ്റിയത് അധികാര സ്ഥാനത്തിരിക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ള പൊളിറ്റിക്കല്‍ ഫണ്ടാണെന്ന് തുറന്നു പറയണം' എന്നായിരുന്നു മാത്യു കുഴൽനാടൻ ശനിയാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞത്.എന്നാൽ ഇത്രയും വലിയ ആരോപണങ്ങൾ ഇറക്കിയിട്ട് മൗനമാണ് മുഖ്യന്റെ ഏറ്റവും വലിയ ആയുധം. കാര്യങ്ങൾ ചൂണ്ടി കാട്ടുമ്പോൾ അവർക്ക് നേരെ പിന്നെ അക്രമം അഴിച്ചു വിടാനുള്ള തന്ത്രങ്ങൾ ആണ് സി പി എം പയറ്റി കൊണ്ട് ഇരിക്കുന്നത് . അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണല്ലോ മാത്യു കുഴൽ നടൻ. പണ്ടും സഭയിൽ മിണ്ടാതെ വാ മൂടി കെട്ടിയിരിക്കുന്ന മുക്യമന്ത്രിയെ വരെ ചൊടിപ്പിക്കാൻ കുഴൽ നാടനെ കൊണ്ട് സാധിച്ചിട്ടുണ്ട്.
സതീശൻ ആടാനാകുന്ന പ്രതിപക്ഷം സഭയിൽ ഇത് ഉന്നയിക്കുന്നതിന് പരിമിതിയുണ്ടെന്ന് പറഞ്ഞ് കൈയൊഴിഞ്ഞപ്പോൾ . അന്ന് കുഴൽ നടൻ മാത്രമാണ് വീണക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് രംഗത്ത് വരുന്നത്. അതോണ്ട് തന്നെ ഇപ്പോൾ എന്തായി മാത്യു കുഴല്നാടന് അവരുടെ നോട്ടപ്പുള്ളിയായി . അവസാന തുണ്ടു ഭൂമി വരെ തോണ്ടാൻ വേണ്ടി കൊതിയോടെ നടക്കുകയാണ് പാര്ട്ടി. അങ്ങനെയാണ് വകുപ്പുകൾക്ക് മുകളിൽ നിന്നുള്ള ഓർഡർ. പക്ഷെ യുദ്ധമെങ്കിൽ യുദ്ധം രണ്ടും കല്പിച്ചു തന്നെയാണ് മാത്യു . ഇനി മുൻപോട്ട് വച്ച കാൽ പിന്നോട്ടില്ലെന്ന് പറഞ്ഞു കൊണ്ട് കുഴൽ നാടൻ . ഇവിടെ ഭാര്യയുടെ കമ്പനിയുമായി ബന്ധപ്പെട്ട ഉയർന്ന ചോദ്യത്തിന് എല്ലാം പാര്ട്ടി പറയും പാര്ട്ടി സെക്രട്ടറി പറയും എന്നും പറഞ്ഞു കൊണ്ട് മാധ്യമങ്ങളോട് കൊഞ്ഞനം കുത്തുന്ന റിയാസിന്റെ നിലപാടുകളേക്കാൾ അന്തസ്സുണ്ട് മാത്യു കുഴൽനാടന്റെ വാക്കുകൾക്ക്. ഇന്നും മാധ്യമങ്ങളുടെ മുൻപിൽ പെട്ടപ്പോൾ മാത്യു കുഴൽ നാടനെ വിറപ്പിക്കാനേ റിയാസിന് നേരമുള്ളൂ . അല്ലാതെ ഉത്തരമില്ല.
https://www.facebook.com/Malayalivartha





















