Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സീതാറാം യച്ചുരിയുടെ പണിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പനിച്ചു വിറയ്ക്കുന്നു..... പിണറായിയെ സംബന്ധിച്ചടത്തോളം വലിയ നാണക്കേടായി മാറിയിരിക്കുകയാണ്..... എന്നാൽ ഇതിനെതിരെ ചെറുവിരൽ അനക്കാൻ പോലും കഴിയാത്ത തരത്തിൽ അദ്ദേഹം ദുർബലനാണ്..... കേരളത്തിൽ ഇന്ന് നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതി....

23 AUGUST 2023 12:25 PM IST
മലയാളി വാര്‍ത്ത
സീതാറാം യച്ചുരിയുടെ പണിയിൽ മുഖ്യമന്ത്രി  പിണറായി വിജയൻ പനിച്ചു വിറയ്ക്കുന്നു.  മുഖ്യമന്ത്രിയുടെ മകൾ വീണയുടെ നികുതിവെട്ടിപ്പ് അന്വേഷിക്കാൻ സംസ്ഥാന സെക്രട്ടറിക്ക്  യച്ചൂരി  നിർദ്ദേശം നൽകിയതാണ് കാരണം. അങ്ങനെ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ അന്വേഷണത്തിന്  ധനമന്ത്രി ഉത്തരവിട്ടു. തീർത്തും വിമഷവൃത്തത്തിലൂടെയാണ്  സി പി എം   എന്ന പാർട്ടിയും പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയും കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.തൻ്റെ മകളെ തേടി ഇ.ഡി. വരുമെന്ന സംശയം പിണറായിക്കുണ്ട്. അങ്ങനെ സംഭവിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്ത് അദ്ദേഹത്തിന് തുടരാൻ കഴിഞ്ഞില്ല. കേന്ദ്ര സർക്കാർ വാശിയോടെ നീങ്ങിയാൽ തൻ്റെ കാര്യത്തിൽ തീരുമാനമാകും എന്ന് പിണറായി കരുതുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കൈയിലാണ് വീണാ വിജയൻ്റെ ഫയലുകൾ ഉള്ളത്.     സ്വന്തം  മകൾക്കെതിരെ സ്വന്തം കാബിനറ്റിലെ ഒരു മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്  പിണറായിയെ സംബന്ധിച്ചടത്തോളം വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. എന്നാൽ ഇതിനെതിരെ ചെറുവിരൽ അനക്കാൻ പോലും കഴിയാത്ത തരത്തിൽ അദ്ദേഹം ദുർബലനാണ്.  മാസപ്പടിയിലെ ഐജിഎസ്‌ടി പരാതിയുമായി ബന്ധപ്പെട്ട് തത്കാലം പ്രതികരിക്കേണ്ടെന്ന നിലപാടിൽ സിപിഎം തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്.. മാത്യു കുഴൽനാടൻ എംഎൽഎയുടെ പരാതി നികുതി സെക്രട്ടറിയുടെ പരിഗണനയ്ക്ക് വിട്ട സാഹചര്യത്തിൽ ഈ റിപ്പോർട്ട് വരട്ടെയെന്ന നിലപാടിലാണ് സിപിഎം നേതൃത്വം . സംസ്ഥാന സർക്കാർ അന്വേഷണം നടക്കുന്നുണ്ടല്ലോ എന്ന ന്യായവാദമായിരിക്കും ഇതിനായി നേതാക്കൾ മുന്നോട്ട് വയ്ക്കുക. സംസ്ഥാന സർക്കാർ ആർക്കെതിരെയാണ് അന്വേഷണം നടത്തുന്നത്? മുഖ്യമന്ത്രിയുടെ മകൾക്കെതിരെയാണ്. വെറും മുഖ്യമന്ത്രിയല്ല. പിണറായി വിജയനാണ് മുഖ്യമന്ത്രി.      കേരളത്തിൽ ഇന്ന് നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.  ഇതായിരുന്നു തന്റെ പോരാട്ടത്തിന്റെ തുടക്കം. എല്ലാ തെറ്റുകളിലും ഒരു തെളിവ് ബാക്കിനിൽക്കും എന്ന് താൻ പറഞ്ഞിരുന്നു. അതാണ് സിഎംആർഎൽ വഴി പുറത്തുവന്നിരിക്കുന്നത്. സിപിഎം ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയൊന്നും നൽകുന്നില്ല. വീണക്ക് കരിമണൽ കമ്പനിയിൽ നിന്ന് ഈ തുകയേ ലഭിച്ചിട്ടുള്ളൂവെന്ന് പറയാൻ സിപിഎമ്മിന് കഴിയുമോ? ഇതുപോലെ എത്ര കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് പണം കൈപ്പറ്റിയിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.കടലാസ് കമ്പനികൾ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എക്സാലോജികിന്റെ ഓഡിറ്റ് റിപ്പോർട്ടടക്കം താൻ പുറത്ത് വിട്ടിരുന്നു. കമ്പനിയുടെ രേഖകൾ പ്രകാരം 73 ലക്ഷം രൂപ നഷ്ടത്തിൽ അവസാനിപ്പിച്ചു. എന്നിട്ടും എങ്ങിനെയാണ് പണം കൈയ്യിൽ ബാക്കിയുണ്ടാവുക? ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഏറ്റവും പ്രധാന കണ്ടെത്തൽ മറ്റൊന്നാണ്. എക്സാലോജിക് ഓഡിറ്റ് റിപ്പോർട്ടിൽ എജുക്കേഷൻ സോഫ്റ്റ്‌വെയറാണ് തങ്ങളുടെ പ്രധാന ബിസിനസ് എന്ന് പറയുന്നുണ്ട്. കരിമണൽ കമ്പനിക്ക് വിദ്യാഭ്യാസവുമായി എന്താണ് ബന്ധം എന്നും അദ്ദേഹം ചോദിച്ചു. എക്സാലോജിക് കമ്പനിയുമായും വീണയുമായും ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. നേരിട്ട് വാങ്ങിയത് ഇത്രയാണെങ്കിൽ അല്ലാത്തത് എത്ര രൂപയായിരിക്കും? ഇന്നത്തെ ദിവസം എക്സാലോജിക്കിന്റെയും വീണ വിജയന്റെയും ജിഎസ്‌ടി ക്ലോസ് ചെയ്തു. എന്തുകൊണ്ടാണ് ജിഎസ്ടി ക്ലോസ് ചെയ്തു? എത്ര കമ്പനികളിൽ നിന്ന് പണം വാങ്ങിയെന്നും അദ്ദേഹം ചോദിച്ചു. മകൾ ഏതൊക്കെ കമ്പനിയിൽ നിന്നാണ് പണം സ്വീകരിച്ചിട്ടുള്ളത്, അതിന് എന്തൊക്കെ സർവീസ് ചെയ്തുവെന്ന് വെളിപ്പെടുത്താൻ പിണറായി വിജയൻ ഇനിയെങ്കിലും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വീണയുടെയും വീണയുടെ കമ്പനിയുടെയും സെക്യൂരിറ്റിയായി  നിൽക്കുന്നു. കുറഞ്ഞ പക്ഷം 1.72 കോടി രൂപയെങ്കിലും കൈപ്പറ്റിയെന്ന് പറയാനെങ്കിലും മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തയ്യാറാകണം. ഇതുവരെ കണ്ടെത്തിയ കാര്യങ്ങൾ പാർട്ടി നേതൃത്വത്തെ അറിയിക്കും. യുക്തമായ രീതിയിൽ പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.  
സിപിഎം നിശബ്ദമായതിനാൽ തന്റെ വാദങ്ങൾ ശരിയെന്ന് തെളിഞ്ഞുവെന്ന വിലയിരുത്തലാണ് മാത്യുവിന്. അതിനിടെ, സിഎംആർഎല്ലിൽനിന്നു കൈപ്പറ്റിയ തുകയ്ക്കു മുഖ്യമന്ത്രിയുടെ മകൾ വീണ ഐജിഎസ്ടി അടച്ചുവെന്നു തെളിയിച്ചാൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമോ എന്ന എ.കെ. ബാലന്റെ ചോദ്യം കടന്നകൈ ആണെന്നു മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു. അതേസമയം, വീണ ഐജിഎസ്ടി അടച്ചെന്നു തെളിയിച്ചാൽ മാപ്പു പറയുമെന്നും കുഴൽനാടൻ വ്യക്തമാക്കി.‘എ.കെ.ബാലൻ മുതിർന്ന നേതാവാണ്. ഞാൻ തുടക്കക്കാരനും. വീണ ഐജിഎസ്ടി അടച്ചിട്ടില്ല എന്നാണ് ഉത്തമബോധ്യം. അടച്ചെന്നു തെളിയിച്ചാൽ മാപ്പു പറയും. അടച്ചില്ലെന്നു തെളിഞ്ഞാൽ ബാലൻ എന്തു ചെയ്യും? മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നു സമ്മതിക്കുമോ? ഇടപാട് സുതാര്യമാണെന്നു സിപിഎം സെക്രട്ടേറിയറ്റ് പറയുന്നു. പണം വാങ്ങിയ തീയതിയിലെ ഇൻവോയ്സ് പുറത്തുവിടണം’ – കുഴൽനാടൻ പറഞ്ഞു.     നിധിൻ ഗഡ്ഗരി ഉൾപ്പെടെയുള്ള നേതാക്കളെ പിണറായി സ്വാധീനിക്കുന്നുണ്ട്. ഐ.ജി.എസ് ടി. വീണ അടച്ചില്ലെങ്കിൽ നടപടി എടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. ഇതാണ് പിണറായിയുടെ ഭയം. അമിത് ഷായുമായി പിണറായിക്ക് യാതൊരു ബന്ധവുമില്ല. ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കേണ്ടത് അമിത് ഷായാണ്. നിധിൻ ഗഡ്ഗരിയെ ഉപയോഗിച്ച്  അമിത് ഷായെ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര സർക്കാരിലുള്ള സ്വാധീനത്തിൻെറ  പാമ്പൻ പാലമാണ് ബി ജെ പിയുടെ ദേശീയ നേതാവും  ദേശീയപാതാ മന്ത്രിയുമായ നിധിൻ ഗഡ്ഗരി. ലാ വ്ലിൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പിണറായിയെ സഹായിക്കുന്നത് നിധിൻ ഗഡ്ഗരിയാണെന്നാണ് പറയപ്പെടുന്നത്..    ഗഡ്ഗരിക്ക് പ്രധാനമന്ത്രിയുമായുള്ള അടുപ്പം വിശ്വ പ്രസിദ്ധമാണ്. നിധിൻ ഗഡ്ഗരി തിരുവനന്തപുരത്ത് വരുമ്പോൾ മുഖ്യമന്ത്രിയുടെ അതിഥിയായി ക്ലിഫ്  ഹൗസിൽ  എത്താറുണ്ടെന്ന കാര്യം എല്ലാവർക്കും അറിയാം. ഒരിക്കൽ മന്ത്രി റിയാസ് ഗഡ്ഗരിക്കെതിരെ രംഗത്ത് എത്തിയപ്പോൾ പിണറായി ക്ഷുഭിതനായത് വാർത്തയായി മാറിയിരുന്നു.     ഗവർണറെ പിണക്കാതിരിക്കാൻ പിണറായി ശ്രമിക്കുന്നതും ഇതുകൊണ്ടാണ്. നികുതി വകുപ്പു സെക്രട്ടറിയെ നിയോഗിച്ച് തൻ്റെ മകൾക്കെതിരെ അന്വേഷണം നടത്താൻ കെ എൻ.ബാലഗോപാൽ തീരുമാനിച്ചപ്പോൾ അത് പിണറായി ചോദ്യം ചെയ്യാത്തതും  പേടിച്ചിട്ടാണ്..ഇത്രയും കാലം യച്ചൂരിയെ പിണറായിെ മൈൻസ്ൻ ചെയ്യില്ലായിരുന്നു.യച്ചൂരി  ആവശ്യപ്പെട്ടാൽ കേൾക്കാനുള്ള ബാധ്യത പിണറായിക്കില്ല. യച്ചൂരി  ദുർബലനായതു തന്നെയാണ് കാരണം.എന്നാൽയച്ചൂരി യെ പിണറായി പിണക്കില്ല.കാരണം ദേശീയ തലത്തിൽ സി പി എമ്മിനെ നിലനിർത്തുന്ന  ബ്രാൻറാണ് യച്ചൂരി . ഇതിനിടെ കെ പി സി സി പ്രസിഡൻറിനും പ്രതിപക്ഷ നേതാവിനുമെതിരെ എടുത്ത കേസുകൾ  ബി ജെ പി ആവശ്യപ്രകാരമാണെന്നുമുള്ള നിരവധി പരാതികൾ   കേന്ദ്ര നേതൃത്വത്തിന്  ലഭിച്ചിട്ടുണ്ട്.     2024 ൽ പാർലെമെൻ്റ് തിരഞ്ഞടുപ്പ് നടക്കാൻ പോവുമ്പോൾ  കോൺഗ്രസ് നേതാക്കളെ അകത്താക്കേണ്ടത് സി പി എമ്മിൻ്റെ  തന്ത്രമാണെന്ന് കോൺഗ്രസ് പറയുന്നു.. ഇത് ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു. മോൻസൻ മാവുങ്കൽ കേസിൽ സുധാകരനെ പ്രതിചേർത്തതും ഇതിൻ്റെ ഭാഗമാണെന്ന് അറിയുന്നു. സുധാകരനെ ഇ.ഡി. മണിക്കൂറുകൾ ചോദ്യം ചെയ്യുന്നതും രാഷ്ട്രീയ കാരണങ്ങളാലാണ്.യച്ചൂരി  ഇപ്പോൾ കേരളത്തിലേക്ക് വരാറേയില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി അദ്ദേഹം സംസ്ഥാന കമ്മിറ്റിയിലും പങ്കെടുക്കുന്നില്ല. പിണറായിയെ ഡൽഹിയിൽ കാണുന്നത് ഒഴിച്ചു നിർത്തിയാൽ ഇവർ തമ്മിൽ ആശയ വിനിമയവും ഇല്ല.സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദൻ യച്ചൂരി യെ കാണാറുണ്ട്. സംസ്ഥാന സി പി എമ്മിൻ്റെ പോക്കിൽ യച്ചൂരി ക്ക് ആശങ്കയുണ്ട്. ഇക്കാര്യം അദ്ദേഹം എം.വി.ഗോവിന്ദനുമായി പങ്കു വയ്ക്കാറുണ്ട്. എന്നാൽ കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ പിണറായിക്ക് ഒപ്പം നിൽക്കാൻ മാത്രമേ എം.വി. ഗോവിന്ദന് കഴിയുകയുള്ളു. എന്നാൽ പാർട്ടി സെക്രട്ടറിക്ക് അദ്ദേഹത്തിൻെറതായ നിലപാട് ഇക്കാര്യത്തിലുണ്ട്.   കെ.സുധാകരനും സതീശനുമെതിരെ കേസെടുത്തതിലും യച്ചൂരി  യോജിക്കുന്നില്ല. കോൺഗ്രസിൻ്റെ   ദേശീയ നേതാക്കളോട് താൻ എന്തു പറയും എന്ന കാര്യത്തിൽ യച്ചൂരിക്ക് ഒരു രൂപവുമില്ല.ദേശീയ തലത്തിൽ കോൺഗ്രസുമായി ഒരുമിച്ചാണ് സി പി എം നീങ്ങുന്നത്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ പാർട്ടി  സർക്കാർ കേസെടുക്കുന്നത്.  കെ സി  വേണുഗോപാൽ ഇക്കാര്യം യച്ചൂരി യോട് സംസാരിച്ചിട്ടുണ്ട്. അപ്പോഴും നിസഹായമായാണ് യച്ചൂരി  പ്രതികരിച്ചത്.എന്നാൽ ഇന്ന് യച്ചൂരി ശക്തനായി മാറിയിരിക്കുകയാണ്. സംസ്ഥാന കര്യങ്ങളിൽ അദ്ദേഹം കൂടുതലായി ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. പാർട്ടിയുടെ അലകും പിടിയും തന്നിലേക്ക് അടുപ്പിക്കാനാണ്  യച്ചൂരി ഇപ്പോൾ ശ്രമിക്കുന്നത്. മന്ത്രി ബാലഗോപാൽ യച്ചൂരിയുടെ ശിഷ്യനാണ്. വീണാ വിജയൻെറ കാര്യത്തിൽ യച്ചൂരിയും ബാലഗോപാലും തമ്മിൽ ചർച്ച നടത്തിയിട്ടുള്ളതായി മനസിലാക്കുന്നു. നികുതി വകുപ്പ് സെക്രട്ടറിയെ പോലൊരു  ഉദ്യോഗസ്ഥനെ കൊണ്ട് തൻ്റെ മകൾക്കെതിരെ  അന്വേഷണം നടത്തുന്നതിൽ മുഖ്യമന്ത്രി അതൃപ്തനാണ്.     ടെലഗ്രാഫ് പോലുള്ള  പത്രങ്ങൾ യച്ചൂരിയുടെ നിസഹായാവസ്ഥ വാർത്തയാക്കിയിരുന്നു. . തൻ്റെ നിസഹായവസ്ഥ യച്ചൂരി  മാധ്യമ ലോകത്തെ അറിയിച്ചിട്ടുണ്ട്. മുമ്പ് വി എസ് ഗ്രൂപ്പുകാരനായിരുന്നു യച്ചൂരി.  വി എസ് കിടപ്പിലായതോടെയാണ്യച്ചൂരിയുടെ കഷ്ടകാലം തുടങ്ങിയത്.  പഴയ വി എസ് ഗ്രൂപ്പുകാരനെ പിണറായി അംഗീകരിച്ചത് അദ്ദേഹം പിണറായിക്ക് മുമ്പിൽ കീഴടങ്ങിയതുകൊണ്ടാണ്. പിണറായിയെ എതിർത്താൽ താൻ സി പി എം   ജനറൽ സെക്രട്ടറി സ്ഥാനത്ത് കാണില്ലെന്ന് യച്ചൂരിക്ക് അറിയാം. പിണറായിയുടെ തകർച്ചയിൽ യച്ചൂരി സന്തുഷ്ടനാണ്. താഴെ വീണ പിണറായിയെ തകർക്കുക എന്ന ലക്ഷ്യമാണ് യച്ചൂരിക്കുള്ളത്.സി പി എമ്മിലെ ഉന്നത നേതാക്കളെല്ലാം തന്നെ രഹസ്യമായി പിണറായിക്കെതിരെ സംസാരിക്കുകയാണ്.പാർട്ടി സെക്രട്ടറിയാകട്ടെ പിണറായിയുടെ ദൈനംദിന കാര്യങ്ങളോട് തീരെ സുഖകരമല്ലാത്ത വിധത്തിലാണ് പ്രതികരിക്കുന്നത്. തൻ്റെ മകൾ അനുഭവിക്കുന്ന വിഷമങ്ങളിൽ എം.വി.ഗോവിന്ദൻ സഹായിക്കുന്നില്ലെന്ന ബോധ്യം പിണറായിക്കുണ്ട്. മാത്യു കുഴൽനാടനെ സി പി എം നേതാക്കൾ പ്രകോപിപ്പിക്കുന്നത് വീണയെ പ്രതിസന്ധിയിലാക്കാനാണെന്ന് പിണറായി കരുതുന്നു. ചിലരെല്ലാം പിണറായിക്ക് ജയ് വിളിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ തളർച്ചയിൽ ആഹ്ലാദ ചിത്തരാണ് പലരും.  അമിത് ഷായെയാണ് പിണറായിക്ക് ഏറ്റവും ഭയം. അതിൽ നിന്ന് കരകയറാനാണ് അദ്ദേഹത്തിൻ്റെ ശ്രമം.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (17 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (43 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends