കോട്ടയത്ത് ഡെൽറ്റ കെ 9 നായ പരിശീലന കേന്ദ്രത്തിലെ കഞ്ചാവ് കച്ചവടം, കേസിലെ രണ്ടാം പ്രതി തൊടുപുഴ കോടതിയിൽ കീഴടങ്ങി

കോട്ടയം കുമാരനല്ലൂരിലെ ഡെൽറ്റ കെ 9 നായ വളർത്തൽ കേന്ദ്രത്തിൽ നിന്നും 18 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിലെ രണ്ടാം പ്രതി കോടതിയിൽ കീഴടങ്ങി. പനച്ചിക്കാട് പൂവൻതുരുത്ത് സമീപം ആതിരാ ഭവൻ വീട്ടിലാണ് അനന്തു പ്രസന്നൻ (27) ആണ് തൊടുപുഴ ലഹരി വിരുദ്ധ കേസുകൾ പരിഗണിക്കുന്ന കോടതിയിൽ കീഴടങ്ങിയത്. കഴിഞ്ഞ മാസമാണ് കുമാരനെല്ലൂരിലെ ഡെൽറ്റ കെ 9 നായ പരിശീലന കേന്ദ്രത്തിൽ നിന്നും, 18 കിലോ കഞ്ചാവ് പിടികൂടിയത്.
സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പാറമ്പുഴ സ്വദേശിയായ റോബിൻ ജോർജിനെ അഞ്ചുദിവസത്തിനുശേഷം പോലീസ് സംഘം പിടികൂടിയിരുന്നു. കേസിൽ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് റോബിൻ ജോർജ് തന്റെ പരിശീലന കേന്ദ്രത്തിൽ കഞ്ചാവ് വച്ചത് സുഹൃത്തായ പനച്ചിക്കാട് സ്വദേശിയാണെന്ന് വെളിപ്പെടുത്തിയത്. റോബിന്റെ സുഹൃത്തും പനച്ചിക്കാട് പൂവൻതുരുത്ത് സ്വദേശിയുമായ അനന്തു പ്രസന്നനെതിരെ നിരവധി ക്രിമിനൽ കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നേരത്തെ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലും അനന്തുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനന്തുവിനെതിരെ 12 ഓളം കേസുകളാണ് നിലവിൽ ഉള്ളത് എന്നാണ് പോലീസ് നൽകുന്ന വിവരം. ഇയാൾ തൻറെ നായ പരിശീലന കേന്ദ്രത്തിൽ കഞ്ചാവ് കൊണ്ടു വയ്ക്കുകയായിരുന്നു എന്നാണ് പ്രതിയായ റോബിൻ ജോർജ് പോലീസിന് നൽകിയ മൊഴി. എന്നാൽ , തന്നെ പൊലീസ് കുടുക്കുകയായിരുന്നു എന്ന് അനന്തു ആരോപിക്കുന്നു.
https://www.facebook.com/Malayalivartha






















