അച്ഛനേക്കാൾ പ്രായമുള്ള ഗുരുനാഥനെ ചെരുപ്പ് നക്കി എന്ന് വിളിക്കാം; തിരികെ തെണ്ടി എന്ന് വിളിച്ചത് ദഹിക്കുന്നില്ല- സന്ദീപ് വാചസ്പതി

എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ ഇന്ത്യക്ക് പകരം ഭാരത് എന്ന് മാറ്റുന്നത് സംബന്ധിച്ച ചാനൽ ചർച്ചയ്ക്കിടെ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ഇ. അഫ്സലിന്റെ പ്രതികരണത്തിൽ പ്രകോപിതനായ എൻ.സി.ഇ.ആർ.ടിയുടെ ഉന്നതതല കമ്മിറ്റി ചെയർപേഴ്സൺ സി.ഐ. ഐസക്കിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുമ്പോൾ വിഷയത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. അച്ഛനേക്കാൾ പ്രായമുള്ള ഗുരുനാഥനെ ചെരുപ്പുനക്കി എന്ന് വിളിക്കാം. തിരികെ തെണ്ടി എന്ന് വിളിച്ചത് ദഹിക്കുന്നില്ല എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
അച്ഛനേക്കാൾ പ്രായമുള്ള ഗുരുനാഥനെ ചെരുപ്പുനക്കി എന്ന് വിളിക്കാം. തിരികെ തെണ്ടി എന്ന് വിളിച്ചത് ദഹിക്കുന്നില്ല
പോലും.
ചില ക്യാപ്സൂളുകൾ പറയാം.
"Give Respect and Take Respect."
"ശഠനോട് ശാഠ്യം."
"കണ്ടൻ തടിക്ക് ബദൽ മുണ്ടൻ തടി."
"Tit for Tat."
"തെറിക്ക് ഉത്തരം മുറിപ്പത്തൽ"
"വാമൊഴി വഴക്കം."
"ചുണ്ടയ്ക്കാ കൊടുത്ത് വഴുതനങ്ങ വാങ്ങുക."
ഇവയിൽ നിന്ന് ഏതെങ്കിലും ഒരെണ്ണം പരീക്ഷിക്കുക. എന്നിട്ടും കുറവില്ലെങ്കിൽ "കൊടുത്താൽ കൊല്ലത്ത് നിന്ന് മാത്രമല്ല ചാനലിൽ നിന്നും കിട്ടും" എന്ന് ആശ്വസിക്കുക.
.............
NB: വേറെ അഭിനന്ദന കാർഡ് ചെയ്യാൻ സമയം ഇല്ലാത്തതിനാൽ സിഎംഎസ് കോളേജ് ചെയ്ത കാർഡ് ഉപയോഗിക്കുന്നു- എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
https://www.facebook.com/Malayalivartha






















