Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ശമ്പളവും പെൻഷനും ഗോവിന്ദ ട്രഷറി പൂട്ടി ധനമന്ത്രി സ്ഥലം വിടും...ട്രഷറി പൂട്ടുന്നു.... സർക്കാർ ജീവനക്കാരുടെ നവംബറിലെ ശമ്പളം മുടങ്ങാനും സാധ്യതയേറി...സംസ്ഥാനം ഗുരുതരസാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, ഇനി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മന്ത്രിക്ക് ഫയൽ കൈമാറിയെന്നാണ് വിവരം....

28 OCTOBER 2023 03:33 PM IST
മലയാളി വാര്‍ത്ത
ട്രഷറി പൂട്ടുന്നു. സർക്കാർ ജീവനക്കാരുടെ നവംബറിലെ ശമ്പളം മുടങ്ങാനും സാധ്യതയേറി.സംസ്ഥാനം ഗുരുതരസാമ്പത്തിക പ്രതിസന്ധിയിലേക്ക് തീങ്ങുന്ന സാഹചര്യത്തിൽ ഇനി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ധനവകുപ്പ്  അഡീഷണൽ ചീഫ് സെക്രട്ടറി മന്ത്രിക്ക് ഫയൽ കൈമാറിയെന്നാണ് വിവരം.ഡിസംബർ വരെ 21, 852 കോടി രൂപയാണ് റിസർവ് ബാങ്കിലൂടെ കടപ്പത്രങ്ങൾ വഴി വായ്പ  സംഭരിക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ചത്.ഇപ്പോൾ 21800 കോടി യുടെ കടപ്പത്രം അനുവദിച്ചു കഴിഞ്ഞു. ഇനി ശേഷിക്കുന്നത് 52 കോടി മാത്രമാണ്. കഴിഞ്ഞ ദിവസമാണ് 1000  കോടിയുടെ കടപ്പത്രങ്ങൾ പുറപ്പെടുവിച്ചത്. ഡിസംബറിന് ശേഷം മാത്രമേ ഇനി കടപ്പത്രങ്ങൾ അനുവദിക്കണമോ എന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കുകയുള്ളു.   കിഫ്ബിക്കും ക്ഷേമ പെൻഷനും വേണ്ടിയെടുത്ത കടങ്ങൾ കൂടി കേന്ദ്രം കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തി. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്ന് ശതമാനമാണ്  വായ്പയെടുക്കാൻ  അനുവദിക്കുന്നത്.  ഒരു ശതമാനം കൂടി കേന്ദ്രസർക്കാർ അനുവദിക്കുമെങ്കിൽ കേരളത്തിന് ഇനി 4500 കോടി കൂടി അനുവദിക്കാനാവും. എന്നാൽ കേന്ദ്രം ഇത് അംഗീകരിച്ചിട്ടില്ല.      അതിനിടെ കേരളീയം പോലുള്ള പരിപാടികൾക്ക് ധനവകുപ്പ്  27 കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്. സർക്കാരിന്റെ പ്രധാന പദ്ധതി എന്ന നിലയിലാണ് തുക അനുവദിച്ചത്. എന്നാൽ തൽപ്പര കക്ഷികൾ ഈ തുക അടിച്ചു മാറ്റാനായി ഉപയോഗിക്കുന്നു എന്ന പരാതി വ്യാപകമാണ്.. ധനമന്ത്രിയെ മറികടന്ന് മന്ത്രിസഭയാണ് തുക അനുവദിക്കുന്നത്. ധനമന്ത്രിയുടെ തടസവാദങ്ങൾക്ക് ഒരു വിലയുമില്ല എന്നതാണ്  സത്യം. ഈ സാഹചര്യത്തിലാണ് പ്രതിസന്ധിയുടെ ആഴത്തെ കുറിച്ച് ധനവകുപ്പ് തന്നെ റിപ്പോർട്ട്  നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം  സംഭരിക്കുന്ന നെല്ലിന് കർഷകർക്കു പണം നൽകാൻ ഒരു വഴിയും കാണാതെ മന്ത്രിതല ഉപസമിതിയോഗം രൂക്ഷമായ തർക്കത്തിൽ തെറ്റി പിരിഞ്ഞു.. കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലും ഇനി കൊയ്യാനുള്ള നെല്ലും ഉൾപ്പെടെ ഈടു വച്ച് ബാങ്ക് കൺസോർഷ്യത്തിൽനിന്നു സപ്ലൈകോ കടമെടുത്ത 2500 കോടി രൂപ അടച്ചുതീർക്കാതെ മറ്റൊരു ഏജൻസിക്കും നെല്ലെടുക്കാൻ കഴിയില്ല. നിലവിലെ അവസ്ഥയിൽ നെല്ലിന്റെ സംസ്ഥാനവിഹിതം പോലും നൽകാൻ സർക്കാരിനു പണമില്ലെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ കൈമലർത്തി.     ഇത് കേട്ട സി പി ഐ മന്ത്രിമാർ ക്ഷുഭിതരായി. എന്നാൽ ധനമന്ത്രി തന്റെ വാദങ്ങളിൽ ഉറച്ചു നിന്നു. ഒരു ചില്ലി കാശ്  പോലുമില്ലെന്നാണ്  മന്ത്രിയുടെ  നിലപാട്. വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് ബാങ്ക് കൺസോർഷ്യം പ്രതിനിധികളുമായി ചർച്ച നടത്താൻ ചീഫ് സെക്രട്ടറിയോടു മന്ത്രിമാർ നിർദേശിച്ചു. ചർച്ച നടത്തിയെങ്കിലും അവർ വഴങ്ങുന്നില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി. വിഷയം വീണ്ടും മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടുമെന്നാണു വിവരം. വിട്ടാലും ധനമന്ത്രിയുടെ നിലപാട്  നിർണായകമാവും.പ്രാഥമിക സഹകരണസംഘങ്ങൾ വഴിയുള്ള നെല്ലുസംഭരണ നീക്കം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. വിവിധ പ്രതിസന്ധികളിൽ വലയുന്ന സഹകരണസംഘങ്ങളിൽനിന്നു പരമാവധി 100 കോടി രൂപ മാത്രമേ നിലവിലെ സാഹചര്യത്തിൽ സമാഹരിക്കാൻ കഴിയൂ. കൂടുതൽ പണം വേണമെങ്കിൽ കേരള ബാങ്കിന്റെ സഹായം വേണമെങ്കിലും അവിടെയും 534.72 കോടി കുടിശികയുണ്ട്. ഇതു തീർക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദേശിച്ചിട്ടു രണ്ടാഴ്ചയായെങ്കിലും പുരോഗതിയില്ല. ഇതിന് കാരണവും ധനവകുപ്പ് തന്നെയാണ്. 


സംഭരണവിലയിൽ കേന്ദ്രം തങ്ങളുടെ വിഹിതം 1.43 രൂപ കൂട്ടിയപ്പോൾ സംസ്ഥാനം അത്രയും തുക സ്വന്തം വിഹിതത്തിൽ കുറച്ച് 6.37 രൂപയാക്കി. എന്നാൽ ഇത് അനുവദിക്കാനുള്ള തുകപോലും സംസ്ഥാന സർക്കാരിന്റെ പക്കലില്ല. ഈ സാഹചര്യത്തിൽ സപ്ലൈകോ മില്ലുകൾ മുഖേന നെല്ലെടുത്ത് പണം ബാങ്ക് വായ്പയായി നൽകുന്ന പഴയ രീതി വീണ്ടും പരിഗണനയിലാണ്. പക്ഷേ, നിലവിലെ കൺസോർഷ്യത്തിൽ ഉൾപ്പെടുന്ന ബാങ്കുകൾ ഇതിനായി പണം നൽകുമോയെന്നു വ്യക്തമല്ല. ആവശ്യത്തിനും  അനാവശ്യത്തിനും  പണം അനുവദിക്കുന്ന ധനവകുപ്പ് കർഷകരെ പൂർണമായി അവഗണിക്കുകയാണെന്നു മന്ത്രിതല ഉപസമിതിയോഗത്തിൽ സിപിഐ മന്ത്രിമാരായ പി.പ്രസാദും ജി.ആർ.അനിലും കുറ്റപ്പെടുത്തി. ധനമന്ത്രി കെ.എൻ.ബാലഗോപാലാകട്ടെ, വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി. ബാങ്ക് കൺസോർഷ്യത്തിൽനിന്നു സപ്ലൈകോ വാങ്ങിയ 2500 കോടി രൂപ തിരികെനൽകാതെ സഹകരണ സംഘങ്ങൾ വഴിപോലും നെല്ലെടുക്കാൻ കഴിയില്ലെന്നു മന്ത്രി അനിൽ ചൂണ്ടിക്കാട്ടിയപ്പോൾ ഖജനാവിൽ പണമില്ലെന്നായിരുന്നു ബാലഗോപാലിന്റെ മറുപടി. 

 

2011- 2022 കാലയളവിലെ നെല്ലു സംഭരിച്ച വകയിൽ സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുള്ള 1055 കോടി രൂപയെങ്കിലും തൽക്കാലം അനുവദിക്കണമെന്നു മന്ത്രി അനിൽ ആവശ്യപ്പെട്ടപ്പോഴും പണമില്ലെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. ഇതോടെ, കൃഷി മന്ത്രി പി.പ്രസാദും ജി.ആർ.അനിലിനൊപ്പം ചേർന്നു. കേരള ബാങ്കിനു കുടിശികയുള്ള 534.72 കോടിയുടെ കാര്യം മന്ത്രി വി.എൻ.വാസവനാണു ചൂണ്ടിക്കാട്ടിയത്. അപ്പോഴും ധനമന്ത്രിയുടെ മറുപടി പഴയതുതന്നെ. മന്ത്രി കെ.കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ.വി വേണു, ധന, കൃഷി, സിവിൽ സപ്ലൈസ്, സഹകരണവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ഓൺലൈൻ യോഗത്തിൽ പങ്കെടുത്തിരുന്നു. കൃഷിമന്ത്രി പ്രസാദും ഭക്ഷ്യമന്ത്രി അനിലും ക്ഷുഭിതരായെങ്കിലും ഒരു ഫലവും ഉണ്ടായില്ല.താൻ പണം അനുവദിച്ചില്ലെങ്കിൽ മുഖ്യമന്ത്രി നേരിട്ട്  അനുവദിക്കും എന്നതാണ് അവസ്ഥയെന്ന് ബാലഗോപാലിന് അറിയാം. ഇക്കാര്യത്തിൽ ബാലഗോപാൽ നിസഹായനാണ്. മുഖ്യമന്ത്രി നേരിട്ട്  ധനവകുപ്പിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കും. ധനവകുപ്പ് പണം അനുവദിക്കാൻ  ശുപാർശ നൽകും. പൊതുഭരണവകുപ്പാണ് ഐ എ എസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത്. ഐ എ. എസുകാർ മുഖ്യമന്ത്രിയെന്ന് കേട്ടാൽ പേടിക്കും.

 

അതോടെ  ധനമന്ത്രി മോശക്കാരനാവുകയും ചെയ്യും.കേന്ദ്രത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിൻ്റെ ഭാഗമായി മന്ത്രി ബാലഗോപാൽ ബന്ധപ്പെട്ടവരുമായി ചർച്ച തുടങ്ങിക്കഴിഞ്ഞു. ഇതിന് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ അനുമതി വാങ്ങേണ്ടതില്ല എന്നതാണ് ധനമന്ത്രിയുടെ നിലപാട്. കഴിഞ്ഞ കുറെ നാളുകളായി താൻ ഇത്തരത്തിൽ സമ്മർദ്ദം അനുഭവിക്കുന്നു എന്നാണ് ബാലഗോപാലിൻ്റെ നിലപാട്. തോമസ് ഐസക് പോലും ഇത്രയും സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുകയില്ല.  ധനവകുപ്പിനെ  അപ്രസക്തമാക്കാനുള്ള ശ്രമങ്ങൾ മുഖ്യമന്ത്രി തുടങ്ങിയെങ്കിലും അത് പകുതി വഴിയിൽ നിലച്ചു. . ധനവകുപ്പിലെ ഉദ്യോഗസ്ഥരുടെ കൊമ്പു മുറിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം.  സർക്കാരിൻ്റെ ധനവിനിയോഗം വരുന്ന ഫയലുകൾ ധനവകുപ്പിന്  അയക്കുന്നത് നിർത്താനായിരുന്നു ആലോചന. അതാത് വകുപ്പുകളിലുള്ള ധനവകുപ്പ് ഉദ്യോഗസ്ഥർ തീരുമാനമെടുക്കട്ടെ എന്നാണ് സർക്കാർ പറയുന്നത്. 

  

കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, മുൻപെങ്ങും ഇല്ലാത്തത്ര ഗുരുതരമായ അവസ്ഥയിലാണിപ്പോൾ കേരളം എത്തിയിരിക്കുന്നതെന്നു ധനമന്ത്രി വെളിപ്പെടുത്തുന്നത് അത്യാപൽക്കരമായ ഒരു ഭാവിയിലേക്കാണ് വിരൽചൂണ്ടുന്നത്.  അതായത് ശമ്പളവും പെൻഷനും മുടങ്ങും എന്നാണ് ധനമന്ത്രി പറഞ്ഞു വയ്ക്കുന്നത്. ശമ്പളവും പെൻഷനും മുടക്കിയാലും ക്ഷേമ പെൻഷൻ മുടക്കാതിരിക്കാൻ കേരളം ശ്രമിക്കുന്നുണ്ട്. എന്നാൽ അതും മുടങ്ങി.മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാഗത്ത് നിന്ന് ധനവകുപ്പിന് വൻ സമ്മർദ്ദമുണ്ട്. ആരും ചെലവ് കുറയ്ക്കാൻ തയ്യാറാവുന്നില്ല. സർക്കാർ ധൂർത്തടിക്കുകയാണെന്ന ചിന്തയാണ് കേന്ദ്രത്തിനുള്ളത്. ഇതിൽ സംസ്ഥാന സർക്കാരിന്  അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ തരമില്ല. കേരളത്തിലെ ഭരണാധികാരികൾക്ക് സാമൂഹിക ഉത്തരവാദിത്വമില്ലെന്ന്കേന്ദ്ര സർക്കാർ വിശ്വസിക്കുന്നു. ഇതിൻ്റെ പ്രതിഫലനമാണ് കേരളത്തോടുള്ള സമീപനത്തിൽ കേന്ദ്രം കാണിക്കുന്നത്.

 

കേരള ധനമന്ത്രി പറഞ്ഞ കണക്കനുസരിച്ച് 50000 കോടിയോളം രൂപയുടെ വരുമാനക്കുറവാണ്  ഈ വർഷം കേരളത്തിനുണ്ടാകാൻ പോകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ സർക്കാർ കാട്ടുന്ന തന്ത്രമാണ് പദ്ധതി വെട്ടിക്കുറയ്ക്കൽ. അതിനുള്ള കത്തി ധനവകുപ്പ് ഇപ്പോഴേ മൂർച്ചകൂട്ടി വച്ചിട്ടുണ്ട്. ഇനിയങ്ങോട്ട് അതു പ്രയോഗിക്കും. ഇതിനു പുറമേ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള നൂറുകണക്കിനു ഫയലുകളാണ് ധനവകുപ്പിൽ കെട്ടിക്കിടക്കുന്നത്. സമയത്തിനു സർക്കാർ ഗ്രാന്റ് ലഭിക്കാതെ ശമ്പളം മുടങ്ങിയ കലാമണ്ഡലം പോലുള്ള സ്ഥാപനങ്ങളും ഉണ്ട്.ജിഎസ്ടി, വിൽപനനികുതി, നികുതി ഇതര വരുമാനം, വിതരണം ചെയ്ത വായ്പകളുടെ പലിശ എന്നിവ പിരിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമെന്നു കൺട്രോളർ‌ ആൻഡ് ഓഡിറ്റർ ജനറലിന്റെ കണക്ക്. ഇക്കാര്യം കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ  പാർലെമെൻ്റിൽ പറഞ്ഞത് വലിയ ഒച്ചപ്പാടുകൾക്ക് കാരണമായി. കഴിഞ്ഞ  ഏപ്രിൽ മുതലുള്ള   കണക്കുകൾ പ്രകാരം ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ പകുതിയോളം മാത്രമേ പിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുള്ളൂ. ജിഎസ്ടി വരുമാനത്തിലാണ് ഏറ്റവും മോശം പ്രകടനം. 42,636 കോടി രൂപ  ഈ വർഷം പിരിച്ചെടുക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും 23,113 കോടി രൂപയേ സമാഹരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം നിർത്തലാക്കിയതിനാൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണ്ടത് ജിഎസ്ടി വരുമാനം ഉറപ്പാക്കുന്നതിലാണ്. അതേസമയം, ലാൻഡ് റവന്യു, ഭൂമി റജിസ്ട്രേഷൻ എന്നിവയിൽ മെച്ചപ്പെട്ട പ്രകടനമാണ്.

ശമ്പളവും പെൻഷനും മുടങ്ങിയാൽ അത്ഭുതപ്പെടേണ്ടതില്ലെന്നതാണ് വാസ്തവം. ഉമ്മൻ ചാണ്ടി സർക്കാർ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ ധനമന്ത്രി തോമസ് ഐസക് സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ ഒരു ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ചു. വരുമാനം കൂട്ടാതെയും അനിയന്ത്രിതമായി കടമെടുത്തുമുള്ള സർക്കാരിന്റെ പിടിവിട്ട പോക്ക് തുടർന്നാൽ 2020– 21ൽ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും അടക്കം മുടങ്ങുന്ന അവസ്ഥയിലെത്തുമെന്നു ധവളപത്രത്തിൽ ഐസക് മുന്നറിയിപ്പു നൽകി. കടമെടുത്തും വരുമാനം വർധിപ്പിക്കാതെയും സർക്കാർ മുന്നോട്ടുപോയി. എന്നിട്ടും 2020–21ൽ ശമ്പളവും പെൻഷനും മുടങ്ങിയില്ല.


ഐസക്കിന്റെ പ്രവചനം കൃത്യമായിരുന്നെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ അത്ര ഗുരുതരാവസ്ഥയിലേയ്ക്കു പോകാത്തതിനു കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് കോവിഡിന്റെ വരവാണ്. കോവിഡ് വ്യാപനത്തോടെ വരുമാനം മാത്രമല്ല, ചെലവും കുറഞ്ഞു. പദ്ധതി വിഹിതം 30 ശതമാനത്തിലേറെ വെട്ടിക്കുറച്ചു. കോവിഡിന്റെ ബഹളത്തിനിടെ ചെലവു കുറയ്ക്കുന്നതിന് ഒട്ടേറെ കടുംവെട്ട് നടപടികൾ സർക്കാരിനു സ്വീകരിക്കാനായി. വരുമാനം കൂട്ടാൻ മദ്യനികുതി വർധിപ്പിച്ചു. സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മാറ്റിവയ്ക്കാനുമായി. ഇതൊക്കെയാണ് അവസ്ഥയെങ്കിലും സർക്കാർ  ചെലവിൽ ഒരു കുറവും വരുത്തില്ല. ധനമന്ത്രി കെ.എൻ.ബാലഗോപാൽ കടുത്ത സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. തോമസ് ഐസക്കുമായി തന്നെ താരതമ്യം ചെയ്യുന്നതിൽ ബാലഗോപാലിന് താൽപ്പര്യമില്ല. ഐസക്കിൻ്റെ കാലത്ത് ഇത്രയും സാമ്പത്തിക പ്രതിസന്ധി ഇല്ലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.ഇതിൽ ബാലഗോപാലിന് ഈർഷ്യയുണ്ട്. താൻ ഈ മോശം ധനമന്ത്രിയാണെന്ന് നാട്ടുകാർ പറയുന്നതിൽ ബാലഗോപാലിന് വലിയ പ്രതിഷേധമുണ്ട്.

 

പിണറായി കാരണമാണ് തൻ്റെ ഇമേജ് മോശമാകുന്നതെന്നാണ് ബാലഗോപാൽ കരുതുന്നത്. കേന്ദ്ര സർക്കാരിനെ തലോടി കൊണ്ട് ഇനി മുന്നോട്ടു പോകുന്നതിൽ ഒരു അർത്ഥവുമില്ലെന്നാണ് ബാലഗോപാൽ കരുതുന്നത്. കേന്ദ്ര സർക്കാരുമായി തുറന്ന പോര് നടത്താത്തതു കൊണ്ടാണ് സംസ്ഥാനം ഇങ്ങനെയായതെന്ന് ബാലഗോപാൽ കരുതുന്നു.സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം കേന്ദ്രത്തിൻ്റെ തലയിൽ ചാരാനാണ് ബാലഗോപാൽ ശ്രമിക്കുന്നത്.  ഇതിനോട് പിണറായിക്ക് താൽപ്പര്യമില്ല. പകരം ക്ഷമയോടെ കേന്ദ്രത്തെ സമീപിക്കാനാണ് പിണറായി പറയുന്നത്. ഇതിനോട് പാർട്ടിക്കും ധനമന്ത്രിക്കും യോജിപ്പില്ല. ഇതാണ് ഇപ്പോഴത്തെ പൊട്ടിത്തെറികൾക്ക് കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (3 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (3 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (9 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends