അതല്ല പോലീസിന്റെ പണി... അതിര്‍ത്തി തര്‍ക്കങ്ങളില്‍ ഇനി പൊലീസ് മധ്യസ്ഥത വഹിക്കണ്ട; തര്‍ക്കം അക്രമമായാല്‍ മാത്രം ഇടപെട്ടാല്‍ മതിയെന്നു ഡിജിപിയുടെ മെമോ

അതിര്‍ത്തി തര്‍ക്കങ്ങളില്‍ മധ്യസ്ഥതയ്ക്കായി പലപ്പോഴും പൊലീസുകാര്‍ ഇടപെടാറുണ്ട്. എന്നാല്‍, ഇനി ഇക്കാര്യത്തില്‍ പൊലീസ് ഇടപെടേണ്ടെന്നു ഡിജിപി ടി പി സെന്‍കുമാറിന്റെ മെമോ.
സിവില്‍, അതിര്‍ത്തി തര്‍ക്കങ്ങളില്‍ പൊലീസുകാര്‍ ഇടപെട്ട് മധ്യസ്ഥത വഹിക്കരുത്. വ്യക്തികള്‍ തമ്മിലുള്ള സിവില്‍ തര്‍ക്കങ്ങള്‍ അക്രമത്തിലേക്ക് കടക്കുന്ന പക്ഷം ഇതുമായി ബന്ധപ്പെട്ട ക്രിമിനല്‍ നടപടികളാണ് പൊലീസ് സ്വീകരിക്കേണ്ടതെന്നും മെമോയില്‍ പറയുന്നു.
പൊലീസുകാര്‍ ഇടപെട്ട് ഏകപക്ഷീയമായി കേസുകള്‍ ഒത്തുതീര്‍ക്കുന്നതിനെതിരെ നിരവധി പരാതികള്‍വന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ നടപടി. സിവില്‍ സ്വഭാവത്തിലുള്ള തര്‍ക്കങ്ങളില്‍ പെലീസ് ഉദ്യോഗസ്ഥര്‍ ഇടപെടുകയോ കക്ഷികളെ പ്രശ്‌നപരിഹാരത്തിന് സ്‌റ്റേഷനുകളിലേക്ക് വിളിപ്പിക്കാനോ പാടില്ല.
സിവില്‍ തര്‍ക്കം, വസ്തു തര്‍ക്കം, അതിര്‍ത്തി തര്‍ക്കം എന്നിവ ഇതില്‍ ഉള്‍പ്പെടും. സിവില്‍ കോടതിയുടേയും റവന്യൂ അധികൃതരുടേയും പരിധിയില്‍ മാത്രം വരുന്ന കാര്യങ്ങളാണിതെന്ന് മെമോയില്‍ ഓര്‍മിപ്പിക്കുന്നു. വ്യക്തികളോ സംഘങ്ങളോ തമ്മിലുള്ള തര്‍ക്കം ക്രിമിനല്‍ നടപടികളിലേക്ക് നീങ്ങുന്നതായി ആരെങ്കിലും ശ്രദ്ധയില്‍പ്പെടുത്തിയാല്‍ കേരള പൊലീസ് നിയമത്തിലെ 63ാം വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിക്കേണ്ടത്. പൊലീസുകാര്‍ ഇടപെട്ട് മധ്യസ്ഥം വഹിക്കരുത്. അതേ സമയം പ്രത്യേക കോടതി നടപടികള്‍ക്ക് വേണ്ടിയോ പൊലീസ് സംരക്ഷണം നല്‍കുന്നതിനോ കോടതിയുടെ ഉത്തരവ് കിട്ടിയില്‍ അവ പാലിക്കണമെന്നും മെമോയില്‍ പറയുന്നു.
പൊലീസുകാര്‍ ഇടപെട്ട് ഏകപക്ഷീയമായി കേസുകള്‍ ഒത്തുതീര്‍ക്കുന്നതിനെതിരെ നിരവധി പരാതികള്‍വന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ നടപടി. സിവില്‍ സ്വഭാവത്തിലുള്ള തര്‍ക്കങ്ങളില്‍ പെലീസ് ഉദ്യോഗസ്ഥര്‍ ഇടപെടുകയോ കക്ഷികളെ പ്രശ്‌നപരിഹാരത്തിന് സ്‌റ്റേഷനുകളിലേക്ക് വിളിപ്പിക്കാനോ പാടില്ല. സിവില്‍ തര്‍ക്കം, വസ്തു തര്‍ക്കം, അതിര്‍ത്തി തര്‍ക്കം എന്നിവ ഇതില്‍ ഉള്‍പ്പെടും. സിവില്‍ കോടതിയുടേയും റവന്യൂ അധികൃതരുടേയും പരിധിയില്‍ മാത്രം വരുന്ന കാര്യങ്ങളാണിതെന്ന് മെമോയില്‍ ഓര്‍മിപ്പിക്കുന്നു.
ഒരാളെ തെറി വിളികക്ുന്നതും മര്‍ദ്ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമൊക്കെ ക്രിമിനല്‍ കുറ്റമാണ്. പലപ്പോഴും സിവില്‍ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടാകും പലപ്പോഴും ഇത്തരം കാര്യങ്ങളിലേക്ക് നീങ്ങുന്നതും. അതുകൊണ്ട് തന്നെ ഫലത്തില്‍ സിവില്‍ കേസുകളിലും പൊലീസിന് ഇനിയും ഇടപെടേണ്ടി വന്നേക്കും. പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ മധ്യസ്ഥത വഹിക്കേണ്ടിയും വരും. ഫലത്തില്‍ ഡിജിപി പുറപ്പെടുവിച്ച മെമോ കാരണം പൊലീസ് സ്‌റ്റേഷനില്‍ വച്ച് മധ്യസ്ഥത കരാര്‍ എഴുതി ഒപ്പിടാന്‍ പറ്റില്ലെന്നത് മാത്രമാണ് ഒരു തടസമായി നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഡിജിപി സര്‍ക്കുലര്‍ ഇറക്കിയാലും അതിര്‍ത്തി തര്‍ക്കങ്ങളിലെ പൊലീസ് ഇടപെടല്‍ തുടര്‍ന്നും ഉണ്ടാകുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്
വ്യക്തികളോ സംഘങ്ങളോ തമ്മിലുള്ള തര്‍ക്കം ക്രിമിനല്‍ നടപടികളിലേക്ക് നീങ്ങുന്നതായി ആരെങ്കിലും ശ്രദ്ധയില്‍പ്പെടുത്തിയാല്‍ കേരള പൊലീസ് നിയമത്തിലെ 63ാം വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിക്കേണ്ടത്. പൊലീസുകാര്‍ ഇടപെട്ട് മധ്യസ്ഥം വഹിക്കരുത്. അതേ സമയം പ്രത്യേക കോടതി നടപടികള്‍ക്ക് വേണ്ടിയോ പൊലീസ് സംരക്ഷണം നല്‍കുന്നതിനോ കോടതിയുടെ ഉത്തരവ് കിട്ടിയില്‍ അവ പാലിക്കണമെന്നും ഡിജിപി പുറത്തിറക്കിയ മെമോയില്‍ പറയുന്നു.
അതേസമയം പൊലീസ് നിയമത്തിലെ 63ാം വകുപ്പ് പ്രകാരം വ്യക്തികളോ ഗ്രൂപ്പുകള്‍ തമ്മിലോ തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ പൊലീസ് നടപടി എടുക്കണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതില്‍ തന്നെ വ്യക്തികളെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് സമവായ സാധ്യത ആരായണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. ഇത്തരം സംഭവങ്ങളിള്‍ ഒരു മധ്യസ്ഥന്റെ റോളാണ് പൊലീസ് വഹിക്കേണ്ടതെന്നും 63ാം വകുപ്പില്‍ വ്യക്തമാക്കുന്നുണ്ട്. വകുപ്പില്‍ ഇക്കാര്യം വ്യക്തമായി നിര്‍ദ്ദേശിക്കുന്നുണ്ട് എന്നതുകൊണ്ട് തന്നെ ഡിജിപിയുടെ മെമോ എത്രകണ്ട് ഗുണകരമാകുമെന്ന കാര്യത്തില്‍ ഉറപ്പില്ല.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡിജിപിയുടെ മെമോ പൊലീസുകാരില്‍ കുടുതല്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. സ്വകാര്യവ്യക്തികള്‍ തമ്മിലുള്ള സിവില്‍ തര്‍ക്കങ്ങളില്‍ പൊലീസുകാര്‍ ഇടപെട്ട് മധ്യസ്ഥം വഹിക്കരുതെന്ന് രണ്ടു വര്‍ഷം മുന്പ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന് ശേഷവും ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നു. അടുത്തിടെ കോതമംഗലം, പൂജപ്പുര സ്‌റ്റേഷനുകള്‍ക്ക് കീഴിലുള്ള രണ്ട് കേസുകള്‍ സംസ്ഥാന പൊലീസ് കംപ്ലയിന്‍ഡ്‌സ് അഥോറിറ്റിക്ക് മുന്നിലുമെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























