Widgets Magazine
17
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുരാരിയുടെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിൽ; സ്വർണത്തട്ടിപ്പ് കേസിന്റെ തിരിച്ചടികൾ കനക്കുന്നു... അയ്യപ്പ ശാപമിത്


പ്രമുഖരുടെ വീടുകളിൽ ബോംബ് ഭീഷണി.. ഭീഷണി ഇമെയിലിനെത്തുടർന്ന് നാല് സ്ഥലങ്ങളിലും ഉടൻ സുരക്ഷാ പരിശോധനകൾ നടത്തി.. ചുറ്റുമുള്ള പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി..


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...


ഭൂകമ്പ സാധ്യത ഏറ്റവുമധികമുള്ള മേഖലയാണ് ഹിമാലയം...വിനാശം വിതച്ച ഒട്ടേറെ ഭൂകമ്പങ്ങളുടെ ചരിത്രമുള്ള ഹിമാലയത്തിൽ, രണ്ടു വലിയ ഭൂകമ്പങ്ങൾക്ക് സാധ്യതയെന്ന് പഠനം...മൊമെന്റ് മാഗ്നിറ്റ്യൂഡ് സ്കെയിലിൽ 8.8 തീവ്രതയുള്ള ഭൂകമ്പങ്ങൾ..

നായനാരുടെ വീടായ ‘ശാരദാസി’ൽ രാവിലെ മുതൽ ബന്ധുക്കളുടെയും അയൽക്കാരുടെയും തിരക്കായിരുന്നു...സുരേഷ് ഗോപിയെ കണ്ടയുടൻ ‘കേറി വാ സുരേഷേ...’ എന്നുപറഞ്ഞ് ടീച്ചർ ഓടിയെത്തി...ചിത്രങ്ങൾ വൈറൽ...

13 JUNE 2024 01:07 PM IST
മലയാളി വാര്‍ത്ത

സഹമന്ത്രിയായി ചുമതല ഏറ്റ ശേഷം കേരളത്തിൽ എത്തിയ സുരേഷ് ഗോപി വളരെ തിരക്കിലാണ് . ക്ഷേത്രങ്ങളിൽ ദർശനവും തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാനുള്ള തിരക്കിലും മറ്റുമാണ്. അതിൽ കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ സന്ദർശനം ഏറെ ശ്രദ്ധേയമായിരുന്നു.കല്യാശ്ശേരിയിലെ നായനാരുടെ വീടായ ‘ശാരദാസി’ൽ രാവിലെ മുതൽ ബന്ധുക്കളുടെയും അയൽക്കാരുടെയും തിരക്കായിരുന്നു. ഏറെ ആത്മബന്ധമുള്ള സുരേഷ്‌ ഗോപി കേന്ദ്രമന്ത്രിയായശേഷം ആദ്യമായി വീട്ടിലെത്തുന്ന ആഹ്ലാദം ശാരദ ടീച്ചറുടെ മുഖത്തുമുണ്ട്. കസവ് സെറ്റുമുണ്ടും ചുവന്ന ബ്ലൗസും ധരിച്ച് പൂമുഖത്തിരുന്ന് സുരേഷ് ഗോപിയുമായുള്ള ആത്മബന്ധം മാധ്യമങ്ങളോടും നാട്ടുകാരോടും വിവരിച്ചുകൊണ്ടിരുന്നു.

 

മകൻ കൃഷ്ണകുമാറും രണ്ടാമത്തെ മകൻ വിനോദിന്റെ മകൻ ഉണ്ണി കെ.നായനാരും തിരുവനന്തപുരത്തുനിന്ന്‌ വീട്ടിലെത്തിയിരുന്നു.ഉച്ചയ്ക് 1.10-ന് സുരേഷ്‌ ഗോപി എത്തിയതോടെ ‘കേറി വാ സുരേഷേ...’ എന്നുപറഞ്ഞ് ടീച്ചർ നടുത്തളത്തിൽനിന്ന്‌ എഴുന്നേറ്റ് സ്വീകരിച്ചു. ശാരദ ടീച്ചറുടെ കാൽതൊട്ട് വന്ദിച്ച് കെട്ടിപ്പിടിച്ചു. ‘എന്റെ അമ്മയാണ്.... ‘കൈയിൽ കരുതിയ മധുരപലഹാരം സുരേഷ് ഗോപി ടീച്ചർക്ക് നൽകി.ഇരുവരും പരസ്പരം മധുരം നൽകി. കൈ തുടക്കാൻ തൂവാല നൽകിയപ്പോൾ നല്ല ചുവപ്പാണെന്ന് പറഞ്ഞ് കൂട്ടച്ചിരിയുയർന്നു. ഇനി ‘നമ്മളെ ഒറ്റയ്ക്ക് വിടണം....’ മാധ്യമപ്രവർത്തകരോട് പറഞ്ഞ് ശാരദ ടീച്ചറെയുംകൂട്ടി അടുത്ത മുറിയിൽ.സ്വകാര്യസംഭാഷണം. ശാരദ ടീച്ചർ എഴുതിയ ‘ഓർമകളിൽ എന്റെ പ്രിയ സഖാവ്’ എന്ന പുസ്തകം സുരേഷ് ഗോപിക്ക് നൽകി.

തുടർന്ന് ഉച്ചയൂണും കഴിച്ച് 1.25-ഓടെ ഇറങ്ങുമ്പോൾ ശാരദ ടീച്ചർ കോലായിൽ വരെയെത്തി യാത്രയാക്കി.സുരേഷ്‌ ഗോപിക്ക് ഊണിന് പച്ചക്കറിവിഭവങ്ങളാണ് ഒരുക്കിയിരുന്നത്.സാമ്പാറും കൂട്ടുകറിയും തോരനും രസവുമെല്ലാം അദ്ദേഹം ആസ്വദിച്ച് കഴിച്ചു. രണ്ടുതരം പായസവുമുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ അല്പംകൂടി കഴിക്കൂവെന്ന ടീച്ചറുടെ സ്നേഹപൂർവമായ നിർബന്ധത്തിന് വഴങ്ങി കുറച്ച് പായസം അധികമായി കഴിച്ചു. വയർ നിറഞ്ഞു, മനസ്സും എന്നുപറഞ്ഞാണ് അദ്ദേഹം എഴുന്നേറ്റത്. പാർട്ടി പരിപാടിയായി മാറ്റേണ്ടെന്ന സുരേഷ് ഗോപിയുടെ നിർദേശത്തെത്തുടർന്ന് കൂടെ യാത്രയിലുണ്ടായിരുന്ന ബി.ജെ.പി. നേതാക്കൾ ആരും വീട്ടിലേക്ക് കയറിയില്ല. 'ബി.ജെ.പി സ്ഥാനാർഥിയായാണ് താങ്കൾ മത്സരിച്ച് ജയിച്ചത്.

 

ജയിച്ചതിനുശേഷം ബി.ജെ.പി.യുടെതല്ല, ഇനി ജനങ്ങളുടെ മന്ത്രിയാണ്’- കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കഥാകൃത്ത്‌ ടി. പത്മനാഭന്റെ ഉപദേശം. ‘അത് പറയേണ്ട ആവശ്യമുണ്ടോ? അങ്ങനെയേ ചെയ്യൂള്ളൂ’ എന്ന് മന്ത്രിയുടെ മറുപടി. മന്ത്രിയായശേഷം ആദ്യമായി കണ്ണൂരിലെത്തിയ സുരേഷ് ഗോപി ടി. പത്മനാഭന്റെ പള്ളിക്കുന്നിലെ വീട്ടിൽ ബുധനാഴ്ച ഉച്ചയോടെയാണ് എത്തിയത്.മുൻകൂട്ടി തീരുമാനിച്ച സന്ദർശനമായിരുന്നില്ല. വളരെ കുറഞ്ഞ സമയം മാത്രമാണ് ഇരുവരും സംസാരിച്ചത്. തങ്ങൾ പഴയ സുഹൃത്തുക്കാളെണെന്ന് ടി. പത്മനാഭൻ പറഞ്ഞു.‘കേരളത്തിന് സഹായമാകുന്ന വകുപ്പാണ് ടൂറിസം. വളരെ വിഷമം പിടിച്ച വകുപ്പാണ് പെട്രോളിയം.” ടി. പത്മനാഭൻ പറഞ്ഞു.

 

അദ്ദേഹത്തിനറിയാം ഞാൻ ബി.ജെ.പി.ക്കാരനല്ലെന്ന്. ബി.ജെ.പി.ക്കാരനല്ലതാനും. അതിനൊക്കെ ഉപരിയാണ് മാനുഷികബന്ധം.സുരേഷ് ഗോപിക്ക്‌ കഴിവും സന്മസ്സുമുണ്ടെന്നും’ പത്മനാഭൻ കൂട്ടിച്ചേർത്തു. കൃഷ്ണപിള്ളയുടെ സഖാവ് ഉൾപ്പെടെ മൂന്ന് പുസ്തകങ്ങൾ സുരേഷ് ഗോപിക്ക്‌ അദ്ദേഹം സമ്മാനിച്ചു.പ്രധാനമന്ത്രിയുമായി ചർച്ച ചെയ്ത് കേരളത്തെ ഇന്ത്യൻ ടൂറിസത്തിന്റെ തിലകക്കുറിയാക്കും.അടുത്ത വർഷം അപകടരഹിതമായും പൂരപ്രേമികളുടെ ഇഷ്ടത്തിനുമനുസരിച്ചുള്ള തൃശൂർ പൂരമാകും നടക്കുക. അതിനുവേണ്ടിയാണ് ജനങ്ങൾ എന്നെ ജയിപ്പിച്ച് ഇങ്ങോട്ടേക്ക് വിട്ടത്.എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു  (38 minutes ago)

ജിമ്മില്‍ വര്‍ക്കൗട്ടിനിടെ യുവതി ഉറങ്ങിപ്പോയി  (46 minutes ago)

കേവലം വാഗ്ദാനങ്ങളല്ല, മറിച്ച് നവകേരളത്തിലേക്കുള്ള നമ്മുടെ യാത്രയ്ക്ക് വെളിച്ചം വീശുന്ന രേഖയാണ്  (58 minutes ago)

തിരുവനന്തപുരത്ത് ബാങ്കിന് നേര്‍ക്ക് ബോംബ് ഭീഷണി  (2 hours ago)

സംസ്ഥാനത്ത് ഒരു മെഡിക്കല്‍ കോളേജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നത് ആദ്യമായി  (3 hours ago)

എഎംആര്‍ അവബോധ വാരം 2025: നവംബര്‍ 18 മുതല്‍ 24 വരെ  (3 hours ago)

സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട 19കാരൻ കുത്തേറ്റ് മരിച്ചു  (3 hours ago)

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ആക്രമണം  (3 hours ago)

മണ്ഡലകാലം; കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ ഓടിക്കുന്നത് 450 ബസുകൾ  (3 hours ago)

ജൂഡ് ആൻ്റെണി ജോസഫ് - വിസ്മയാ മോഹൻലാൽ- ചിത്രം തുടക്കം , ചിത്രീകരണം ആരംഭിച്ചു.  (3 hours ago)

കന്നിയങ്കത്തിനു ഇറങ്ങുന്ന ഒരു KSU ക്കാരി, വൈഷ്ണ മത്സരിച്ചിരിക്കും നേരിട്ടിറങ്ങി ഹൈക്കോടതി !  (3 hours ago)

ശബരിമലയില്‍ ഇരച്ചുകയറി SIT വെള്ളിടിയേറ്റ് ദേവസ്വംബോര്‍ഡ് ! വൃശ്ചികം 1ന് നട തുറന്നപ്പോള്‍ ട്വിസ്റ്റ്; ത്രിമൂര്‍ത്തികള്‍ അകത്ത്  (3 hours ago)

സുപ്രീംകോര്‍ട്ടില്‍ പിണറായിക്കിട്ട് പൊട്ടിച്ച് KK രമ ! ഹൈക്കോര്‍ട്ടും മുഖ്യനെ കടിച്ച് കുടഞ്ഞെറിഞ്ഞു ഇറക്കിയ വക്കീലന്മാര്‍ ചിതറിയോടി  (4 hours ago)

നാടോടിക്കലകള്‍ ആധുനികതയെ സ്വാംശീകരിച്ച് ഉപഭോക്തൃ സംസ്ക്കാരത്തെ അതിജീവിക്കുന്നു- ബിനാലെ ഫൗണ്ടേഷന്‍ സെമിനാര്‍...  (4 hours ago)

നവംബർ 30-നകം കെവൈസി പുതുക്കൽ പൂർത്തിയാക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്...  (4 hours ago)

Malayali Vartha Recommends