Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണകൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ... രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...


പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..


സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..

നായനാരുടെ വീടായ ‘ശാരദാസി’ൽ രാവിലെ മുതൽ ബന്ധുക്കളുടെയും അയൽക്കാരുടെയും തിരക്കായിരുന്നു...സുരേഷ് ഗോപിയെ കണ്ടയുടൻ ‘കേറി വാ സുരേഷേ...’ എന്നുപറഞ്ഞ് ടീച്ചർ ഓടിയെത്തി...ചിത്രങ്ങൾ വൈറൽ...

13 JUNE 2024 01:07 PM IST
മലയാളി വാര്‍ത്ത

സഹമന്ത്രിയായി ചുമതല ഏറ്റ ശേഷം കേരളത്തിൽ എത്തിയ സുരേഷ് ഗോപി വളരെ തിരക്കിലാണ് . ക്ഷേത്രങ്ങളിൽ ദർശനവും തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാനുള്ള തിരക്കിലും മറ്റുമാണ്. അതിൽ കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ സന്ദർശനം ഏറെ ശ്രദ്ധേയമായിരുന്നു.കല്യാശ്ശേരിയിലെ നായനാരുടെ വീടായ ‘ശാരദാസി’ൽ രാവിലെ മുതൽ ബന്ധുക്കളുടെയും അയൽക്കാരുടെയും തിരക്കായിരുന്നു. ഏറെ ആത്മബന്ധമുള്ള സുരേഷ്‌ ഗോപി കേന്ദ്രമന്ത്രിയായശേഷം ആദ്യമായി വീട്ടിലെത്തുന്ന ആഹ്ലാദം ശാരദ ടീച്ചറുടെ മുഖത്തുമുണ്ട്. കസവ് സെറ്റുമുണ്ടും ചുവന്ന ബ്ലൗസും ധരിച്ച് പൂമുഖത്തിരുന്ന് സുരേഷ് ഗോപിയുമായുള്ള ആത്മബന്ധം മാധ്യമങ്ങളോടും നാട്ടുകാരോടും വിവരിച്ചുകൊണ്ടിരുന്നു.

 

മകൻ കൃഷ്ണകുമാറും രണ്ടാമത്തെ മകൻ വിനോദിന്റെ മകൻ ഉണ്ണി കെ.നായനാരും തിരുവനന്തപുരത്തുനിന്ന്‌ വീട്ടിലെത്തിയിരുന്നു.ഉച്ചയ്ക് 1.10-ന് സുരേഷ്‌ ഗോപി എത്തിയതോടെ ‘കേറി വാ സുരേഷേ...’ എന്നുപറഞ്ഞ് ടീച്ചർ നടുത്തളത്തിൽനിന്ന്‌ എഴുന്നേറ്റ് സ്വീകരിച്ചു. ശാരദ ടീച്ചറുടെ കാൽതൊട്ട് വന്ദിച്ച് കെട്ടിപ്പിടിച്ചു. ‘എന്റെ അമ്മയാണ്.... ‘കൈയിൽ കരുതിയ മധുരപലഹാരം സുരേഷ് ഗോപി ടീച്ചർക്ക് നൽകി.ഇരുവരും പരസ്പരം മധുരം നൽകി. കൈ തുടക്കാൻ തൂവാല നൽകിയപ്പോൾ നല്ല ചുവപ്പാണെന്ന് പറഞ്ഞ് കൂട്ടച്ചിരിയുയർന്നു. ഇനി ‘നമ്മളെ ഒറ്റയ്ക്ക് വിടണം....’ മാധ്യമപ്രവർത്തകരോട് പറഞ്ഞ് ശാരദ ടീച്ചറെയുംകൂട്ടി അടുത്ത മുറിയിൽ.സ്വകാര്യസംഭാഷണം. ശാരദ ടീച്ചർ എഴുതിയ ‘ഓർമകളിൽ എന്റെ പ്രിയ സഖാവ്’ എന്ന പുസ്തകം സുരേഷ് ഗോപിക്ക് നൽകി.

തുടർന്ന് ഉച്ചയൂണും കഴിച്ച് 1.25-ഓടെ ഇറങ്ങുമ്പോൾ ശാരദ ടീച്ചർ കോലായിൽ വരെയെത്തി യാത്രയാക്കി.സുരേഷ്‌ ഗോപിക്ക് ഊണിന് പച്ചക്കറിവിഭവങ്ങളാണ് ഒരുക്കിയിരുന്നത്.സാമ്പാറും കൂട്ടുകറിയും തോരനും രസവുമെല്ലാം അദ്ദേഹം ആസ്വദിച്ച് കഴിച്ചു. രണ്ടുതരം പായസവുമുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ അല്പംകൂടി കഴിക്കൂവെന്ന ടീച്ചറുടെ സ്നേഹപൂർവമായ നിർബന്ധത്തിന് വഴങ്ങി കുറച്ച് പായസം അധികമായി കഴിച്ചു. വയർ നിറഞ്ഞു, മനസ്സും എന്നുപറഞ്ഞാണ് അദ്ദേഹം എഴുന്നേറ്റത്. പാർട്ടി പരിപാടിയായി മാറ്റേണ്ടെന്ന സുരേഷ് ഗോപിയുടെ നിർദേശത്തെത്തുടർന്ന് കൂടെ യാത്രയിലുണ്ടായിരുന്ന ബി.ജെ.പി. നേതാക്കൾ ആരും വീട്ടിലേക്ക് കയറിയില്ല. 'ബി.ജെ.പി സ്ഥാനാർഥിയായാണ് താങ്കൾ മത്സരിച്ച് ജയിച്ചത്.

 

ജയിച്ചതിനുശേഷം ബി.ജെ.പി.യുടെതല്ല, ഇനി ജനങ്ങളുടെ മന്ത്രിയാണ്’- കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കഥാകൃത്ത്‌ ടി. പത്മനാഭന്റെ ഉപദേശം. ‘അത് പറയേണ്ട ആവശ്യമുണ്ടോ? അങ്ങനെയേ ചെയ്യൂള്ളൂ’ എന്ന് മന്ത്രിയുടെ മറുപടി. മന്ത്രിയായശേഷം ആദ്യമായി കണ്ണൂരിലെത്തിയ സുരേഷ് ഗോപി ടി. പത്മനാഭന്റെ പള്ളിക്കുന്നിലെ വീട്ടിൽ ബുധനാഴ്ച ഉച്ചയോടെയാണ് എത്തിയത്.മുൻകൂട്ടി തീരുമാനിച്ച സന്ദർശനമായിരുന്നില്ല. വളരെ കുറഞ്ഞ സമയം മാത്രമാണ് ഇരുവരും സംസാരിച്ചത്. തങ്ങൾ പഴയ സുഹൃത്തുക്കാളെണെന്ന് ടി. പത്മനാഭൻ പറഞ്ഞു.‘കേരളത്തിന് സഹായമാകുന്ന വകുപ്പാണ് ടൂറിസം. വളരെ വിഷമം പിടിച്ച വകുപ്പാണ് പെട്രോളിയം.” ടി. പത്മനാഭൻ പറഞ്ഞു.

 

അദ്ദേഹത്തിനറിയാം ഞാൻ ബി.ജെ.പി.ക്കാരനല്ലെന്ന്. ബി.ജെ.പി.ക്കാരനല്ലതാനും. അതിനൊക്കെ ഉപരിയാണ് മാനുഷികബന്ധം.സുരേഷ് ഗോപിക്ക്‌ കഴിവും സന്മസ്സുമുണ്ടെന്നും’ പത്മനാഭൻ കൂട്ടിച്ചേർത്തു. കൃഷ്ണപിള്ളയുടെ സഖാവ് ഉൾപ്പെടെ മൂന്ന് പുസ്തകങ്ങൾ സുരേഷ് ഗോപിക്ക്‌ അദ്ദേഹം സമ്മാനിച്ചു.പ്രധാനമന്ത്രിയുമായി ചർച്ച ചെയ്ത് കേരളത്തെ ഇന്ത്യൻ ടൂറിസത്തിന്റെ തിലകക്കുറിയാക്കും.അടുത്ത വർഷം അപകടരഹിതമായും പൂരപ്രേമികളുടെ ഇഷ്ടത്തിനുമനുസരിച്ചുള്ള തൃശൂർ പൂരമാകും നടക്കുക. അതിനുവേണ്ടിയാണ് ജനങ്ങൾ എന്നെ ജയിപ്പിച്ച് ഇങ്ങോട്ടേക്ക് വിട്ടത്.എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ...  (13 minutes ago)

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (7 hours ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (7 hours ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (10 hours ago)

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു  (10 hours ago)

ശബരിമല പൂജകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം  (11 hours ago)

ക്ലാസ് സമയത്ത് കുട്ടികളെ കൊണ്ട് കാല്‍ മസാജ് ചെയ്യിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (11 hours ago)

സീരിയല്‍ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍  (11 hours ago)

അബദ്ധത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ സംഭവം: ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി എങ്ങനെ വീണുയെന്ന് പൊലീസ്  (12 hours ago)

ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു...  (12 hours ago)

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ...  (12 hours ago)

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക; ഡിവൈഎഫ്ഐ...  (12 hours ago)

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി  (13 hours ago)

ആഗോള നിക്ഷേപകരായ ആന്റ്‌ലറിന്റെ പ്രീ-സീഡ് ഫണ്ടിംഗ് സ്വന്തമാക്കി മലയാളി എ.ഐ സംരംഭം...  (13 hours ago)

ശൈത്യ ചെയ്തതിലും എത്രയോ വലിയ തെറ്റുകൾ കുണുമോൾ അവിടെ ചെയ്തിട്ടുണ്ട്; അനുമോളെ വലിച്ച് കീറി കുറിപ്പ്  (13 hours ago)

Malayali Vartha Recommends