Widgets Magazine
09
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മലേഷ്യന്‍ സന്ദര്‍ശന വേളയില്‍ 10 നിര്‍ണായക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ.... ഇന്ത്യ - ആസിയാന്‍ കരാറിന്റെ പുനഃപരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..

നായനാരുടെ വീടായ ‘ശാരദാസി’ൽ രാവിലെ മുതൽ ബന്ധുക്കളുടെയും അയൽക്കാരുടെയും തിരക്കായിരുന്നു...സുരേഷ് ഗോപിയെ കണ്ടയുടൻ ‘കേറി വാ സുരേഷേ...’ എന്നുപറഞ്ഞ് ടീച്ചർ ഓടിയെത്തി...ചിത്രങ്ങൾ വൈറൽ...

13 JUNE 2024 01:07 PM IST
മലയാളി വാര്‍ത്ത

സഹമന്ത്രിയായി ചുമതല ഏറ്റ ശേഷം കേരളത്തിൽ എത്തിയ സുരേഷ് ഗോപി വളരെ തിരക്കിലാണ് . ക്ഷേത്രങ്ങളിൽ ദർശനവും തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാനുള്ള തിരക്കിലും മറ്റുമാണ്. അതിൽ കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ സന്ദർശനം ഏറെ ശ്രദ്ധേയമായിരുന്നു.കല്യാശ്ശേരിയിലെ നായനാരുടെ വീടായ ‘ശാരദാസി’ൽ രാവിലെ മുതൽ ബന്ധുക്കളുടെയും അയൽക്കാരുടെയും തിരക്കായിരുന്നു. ഏറെ ആത്മബന്ധമുള്ള സുരേഷ്‌ ഗോപി കേന്ദ്രമന്ത്രിയായശേഷം ആദ്യമായി വീട്ടിലെത്തുന്ന ആഹ്ലാദം ശാരദ ടീച്ചറുടെ മുഖത്തുമുണ്ട്. കസവ് സെറ്റുമുണ്ടും ചുവന്ന ബ്ലൗസും ധരിച്ച് പൂമുഖത്തിരുന്ന് സുരേഷ് ഗോപിയുമായുള്ള ആത്മബന്ധം മാധ്യമങ്ങളോടും നാട്ടുകാരോടും വിവരിച്ചുകൊണ്ടിരുന്നു.

 

മകൻ കൃഷ്ണകുമാറും രണ്ടാമത്തെ മകൻ വിനോദിന്റെ മകൻ ഉണ്ണി കെ.നായനാരും തിരുവനന്തപുരത്തുനിന്ന്‌ വീട്ടിലെത്തിയിരുന്നു.ഉച്ചയ്ക് 1.10-ന് സുരേഷ്‌ ഗോപി എത്തിയതോടെ ‘കേറി വാ സുരേഷേ...’ എന്നുപറഞ്ഞ് ടീച്ചർ നടുത്തളത്തിൽനിന്ന്‌ എഴുന്നേറ്റ് സ്വീകരിച്ചു. ശാരദ ടീച്ചറുടെ കാൽതൊട്ട് വന്ദിച്ച് കെട്ടിപ്പിടിച്ചു. ‘എന്റെ അമ്മയാണ്.... ‘കൈയിൽ കരുതിയ മധുരപലഹാരം സുരേഷ് ഗോപി ടീച്ചർക്ക് നൽകി.ഇരുവരും പരസ്പരം മധുരം നൽകി. കൈ തുടക്കാൻ തൂവാല നൽകിയപ്പോൾ നല്ല ചുവപ്പാണെന്ന് പറഞ്ഞ് കൂട്ടച്ചിരിയുയർന്നു. ഇനി ‘നമ്മളെ ഒറ്റയ്ക്ക് വിടണം....’ മാധ്യമപ്രവർത്തകരോട് പറഞ്ഞ് ശാരദ ടീച്ചറെയുംകൂട്ടി അടുത്ത മുറിയിൽ.സ്വകാര്യസംഭാഷണം. ശാരദ ടീച്ചർ എഴുതിയ ‘ഓർമകളിൽ എന്റെ പ്രിയ സഖാവ്’ എന്ന പുസ്തകം സുരേഷ് ഗോപിക്ക് നൽകി.

തുടർന്ന് ഉച്ചയൂണും കഴിച്ച് 1.25-ഓടെ ഇറങ്ങുമ്പോൾ ശാരദ ടീച്ചർ കോലായിൽ വരെയെത്തി യാത്രയാക്കി.സുരേഷ്‌ ഗോപിക്ക് ഊണിന് പച്ചക്കറിവിഭവങ്ങളാണ് ഒരുക്കിയിരുന്നത്.സാമ്പാറും കൂട്ടുകറിയും തോരനും രസവുമെല്ലാം അദ്ദേഹം ആസ്വദിച്ച് കഴിച്ചു. രണ്ടുതരം പായസവുമുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ അല്പംകൂടി കഴിക്കൂവെന്ന ടീച്ചറുടെ സ്നേഹപൂർവമായ നിർബന്ധത്തിന് വഴങ്ങി കുറച്ച് പായസം അധികമായി കഴിച്ചു. വയർ നിറഞ്ഞു, മനസ്സും എന്നുപറഞ്ഞാണ് അദ്ദേഹം എഴുന്നേറ്റത്. പാർട്ടി പരിപാടിയായി മാറ്റേണ്ടെന്ന സുരേഷ് ഗോപിയുടെ നിർദേശത്തെത്തുടർന്ന് കൂടെ യാത്രയിലുണ്ടായിരുന്ന ബി.ജെ.പി. നേതാക്കൾ ആരും വീട്ടിലേക്ക് കയറിയില്ല. 'ബി.ജെ.പി സ്ഥാനാർഥിയായാണ് താങ്കൾ മത്സരിച്ച് ജയിച്ചത്.

 

ജയിച്ചതിനുശേഷം ബി.ജെ.പി.യുടെതല്ല, ഇനി ജനങ്ങളുടെ മന്ത്രിയാണ്’- കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കഥാകൃത്ത്‌ ടി. പത്മനാഭന്റെ ഉപദേശം. ‘അത് പറയേണ്ട ആവശ്യമുണ്ടോ? അങ്ങനെയേ ചെയ്യൂള്ളൂ’ എന്ന് മന്ത്രിയുടെ മറുപടി. മന്ത്രിയായശേഷം ആദ്യമായി കണ്ണൂരിലെത്തിയ സുരേഷ് ഗോപി ടി. പത്മനാഭന്റെ പള്ളിക്കുന്നിലെ വീട്ടിൽ ബുധനാഴ്ച ഉച്ചയോടെയാണ് എത്തിയത്.മുൻകൂട്ടി തീരുമാനിച്ച സന്ദർശനമായിരുന്നില്ല. വളരെ കുറഞ്ഞ സമയം മാത്രമാണ് ഇരുവരും സംസാരിച്ചത്. തങ്ങൾ പഴയ സുഹൃത്തുക്കാളെണെന്ന് ടി. പത്മനാഭൻ പറഞ്ഞു.‘കേരളത്തിന് സഹായമാകുന്ന വകുപ്പാണ് ടൂറിസം. വളരെ വിഷമം പിടിച്ച വകുപ്പാണ് പെട്രോളിയം.” ടി. പത്മനാഭൻ പറഞ്ഞു.

 

അദ്ദേഹത്തിനറിയാം ഞാൻ ബി.ജെ.പി.ക്കാരനല്ലെന്ന്. ബി.ജെ.പി.ക്കാരനല്ലതാനും. അതിനൊക്കെ ഉപരിയാണ് മാനുഷികബന്ധം.സുരേഷ് ഗോപിക്ക്‌ കഴിവും സന്മസ്സുമുണ്ടെന്നും’ പത്മനാഭൻ കൂട്ടിച്ചേർത്തു. കൃഷ്ണപിള്ളയുടെ സഖാവ് ഉൾപ്പെടെ മൂന്ന് പുസ്തകങ്ങൾ സുരേഷ് ഗോപിക്ക്‌ അദ്ദേഹം സമ്മാനിച്ചു.പ്രധാനമന്ത്രിയുമായി ചർച്ച ചെയ്ത് കേരളത്തെ ഇന്ത്യൻ ടൂറിസത്തിന്റെ തിലകക്കുറിയാക്കും.അടുത്ത വർഷം അപകടരഹിതമായും പൂരപ്രേമികളുടെ ഇഷ്ടത്തിനുമനുസരിച്ചുള്ള തൃശൂർ പൂരമാകും നടക്കുക. അതിനുവേണ്ടിയാണ് ജനങ്ങൾ എന്നെ ജയിപ്പിച്ച് ഇങ്ങോട്ടേക്ക് വിട്ടത്.എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു...  (10 minutes ago)

വിവാഹ യോഗം, ആഭരണ ലാഭം! ധനു രാശിക്കാർക്ക് ഇന്ന് സർവ്വ സൗഭാഗ്യം!  (19 minutes ago)

കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം... സുഹൃത്തിന് പരുക്ക്  (28 minutes ago)

കാർ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറി എഞ്ചിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം  (56 minutes ago)

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

10 നിര്‍ണായക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ.... ഇന്ത്യ - ആസിയാന്‍ കരാറിന്റെ പുനഃപരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഇസ്ലാമാബാദ് പള്ളിയിലെ സ്‌ഫോടനിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍  (5 hours ago)

നൊബേല്‍ പുരസ്‌കാര ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് 6 വര്‍ഷം തടവുശിക്ഷ  (5 hours ago)

ഫ്രാന്‍സില്‍ നിന്ന് സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ  (5 hours ago)

ബെംഗളൂരുവില്‍ ബോഡിബില്‍ഡറും ജിം പരിശീലകനുമായ 26 കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍  (5 hours ago)

മേയര്‍ വി.വി. രാജേഷും ബിജെപി കൗണ്‍സിലര്‍മാരും നാളെ ഡല്‍ഹിയിലേക്ക്  (5 hours ago)

കേരളസാരിയില്‍ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു വാര്യര്‍  (6 hours ago)

പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (6 hours ago)

ഈ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് അമിത് ഷാ  (6 hours ago)

Malayali Vartha Recommends