Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...


ഇത് കേസാക്കിയാൽ നാറും! ജിജി മാരിയോ മദ്യ ലഹരിയിൽ ഭർത്താവിനെ കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിൽ വാർത്ത വരും: കുട്ടികളെ ഓർത്ത് കേസാക്കണ്ട എന്നവർ പറഞ്ഞു: ജിജിയുടെ വഴിവിട്ട ജീവിതവും, സാമ്പത്തിക തട്ടിപ്പുകളും: ആ വീഡിയോ പുറത്ത് വിട്ട് മാരിയോ ജോസഫ്...

നായനാരുടെ വീടായ ‘ശാരദാസി’ൽ രാവിലെ മുതൽ ബന്ധുക്കളുടെയും അയൽക്കാരുടെയും തിരക്കായിരുന്നു...സുരേഷ് ഗോപിയെ കണ്ടയുടൻ ‘കേറി വാ സുരേഷേ...’ എന്നുപറഞ്ഞ് ടീച്ചർ ഓടിയെത്തി...ചിത്രങ്ങൾ വൈറൽ...

13 JUNE 2024 01:07 PM IST
മലയാളി വാര്‍ത്ത

സഹമന്ത്രിയായി ചുമതല ഏറ്റ ശേഷം കേരളത്തിൽ എത്തിയ സുരേഷ് ഗോപി വളരെ തിരക്കിലാണ് . ക്ഷേത്രങ്ങളിൽ ദർശനവും തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാനുള്ള തിരക്കിലും മറ്റുമാണ്. അതിൽ കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ സന്ദർശനം ഏറെ ശ്രദ്ധേയമായിരുന്നു.കല്യാശ്ശേരിയിലെ നായനാരുടെ വീടായ ‘ശാരദാസി’ൽ രാവിലെ മുതൽ ബന്ധുക്കളുടെയും അയൽക്കാരുടെയും തിരക്കായിരുന്നു. ഏറെ ആത്മബന്ധമുള്ള സുരേഷ്‌ ഗോപി കേന്ദ്രമന്ത്രിയായശേഷം ആദ്യമായി വീട്ടിലെത്തുന്ന ആഹ്ലാദം ശാരദ ടീച്ചറുടെ മുഖത്തുമുണ്ട്. കസവ് സെറ്റുമുണ്ടും ചുവന്ന ബ്ലൗസും ധരിച്ച് പൂമുഖത്തിരുന്ന് സുരേഷ് ഗോപിയുമായുള്ള ആത്മബന്ധം മാധ്യമങ്ങളോടും നാട്ടുകാരോടും വിവരിച്ചുകൊണ്ടിരുന്നു.

 

മകൻ കൃഷ്ണകുമാറും രണ്ടാമത്തെ മകൻ വിനോദിന്റെ മകൻ ഉണ്ണി കെ.നായനാരും തിരുവനന്തപുരത്തുനിന്ന്‌ വീട്ടിലെത്തിയിരുന്നു.ഉച്ചയ്ക് 1.10-ന് സുരേഷ്‌ ഗോപി എത്തിയതോടെ ‘കേറി വാ സുരേഷേ...’ എന്നുപറഞ്ഞ് ടീച്ചർ നടുത്തളത്തിൽനിന്ന്‌ എഴുന്നേറ്റ് സ്വീകരിച്ചു. ശാരദ ടീച്ചറുടെ കാൽതൊട്ട് വന്ദിച്ച് കെട്ടിപ്പിടിച്ചു. ‘എന്റെ അമ്മയാണ്.... ‘കൈയിൽ കരുതിയ മധുരപലഹാരം സുരേഷ് ഗോപി ടീച്ചർക്ക് നൽകി.ഇരുവരും പരസ്പരം മധുരം നൽകി. കൈ തുടക്കാൻ തൂവാല നൽകിയപ്പോൾ നല്ല ചുവപ്പാണെന്ന് പറഞ്ഞ് കൂട്ടച്ചിരിയുയർന്നു. ഇനി ‘നമ്മളെ ഒറ്റയ്ക്ക് വിടണം....’ മാധ്യമപ്രവർത്തകരോട് പറഞ്ഞ് ശാരദ ടീച്ചറെയുംകൂട്ടി അടുത്ത മുറിയിൽ.സ്വകാര്യസംഭാഷണം. ശാരദ ടീച്ചർ എഴുതിയ ‘ഓർമകളിൽ എന്റെ പ്രിയ സഖാവ്’ എന്ന പുസ്തകം സുരേഷ് ഗോപിക്ക് നൽകി.

തുടർന്ന് ഉച്ചയൂണും കഴിച്ച് 1.25-ഓടെ ഇറങ്ങുമ്പോൾ ശാരദ ടീച്ചർ കോലായിൽ വരെയെത്തി യാത്രയാക്കി.സുരേഷ്‌ ഗോപിക്ക് ഊണിന് പച്ചക്കറിവിഭവങ്ങളാണ് ഒരുക്കിയിരുന്നത്.സാമ്പാറും കൂട്ടുകറിയും തോരനും രസവുമെല്ലാം അദ്ദേഹം ആസ്വദിച്ച് കഴിച്ചു. രണ്ടുതരം പായസവുമുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ അല്പംകൂടി കഴിക്കൂവെന്ന ടീച്ചറുടെ സ്നേഹപൂർവമായ നിർബന്ധത്തിന് വഴങ്ങി കുറച്ച് പായസം അധികമായി കഴിച്ചു. വയർ നിറഞ്ഞു, മനസ്സും എന്നുപറഞ്ഞാണ് അദ്ദേഹം എഴുന്നേറ്റത്. പാർട്ടി പരിപാടിയായി മാറ്റേണ്ടെന്ന സുരേഷ് ഗോപിയുടെ നിർദേശത്തെത്തുടർന്ന് കൂടെ യാത്രയിലുണ്ടായിരുന്ന ബി.ജെ.പി. നേതാക്കൾ ആരും വീട്ടിലേക്ക് കയറിയില്ല. 'ബി.ജെ.പി സ്ഥാനാർഥിയായാണ് താങ്കൾ മത്സരിച്ച് ജയിച്ചത്.

 

ജയിച്ചതിനുശേഷം ബി.ജെ.പി.യുടെതല്ല, ഇനി ജനങ്ങളുടെ മന്ത്രിയാണ്’- കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കഥാകൃത്ത്‌ ടി. പത്മനാഭന്റെ ഉപദേശം. ‘അത് പറയേണ്ട ആവശ്യമുണ്ടോ? അങ്ങനെയേ ചെയ്യൂള്ളൂ’ എന്ന് മന്ത്രിയുടെ മറുപടി. മന്ത്രിയായശേഷം ആദ്യമായി കണ്ണൂരിലെത്തിയ സുരേഷ് ഗോപി ടി. പത്മനാഭന്റെ പള്ളിക്കുന്നിലെ വീട്ടിൽ ബുധനാഴ്ച ഉച്ചയോടെയാണ് എത്തിയത്.മുൻകൂട്ടി തീരുമാനിച്ച സന്ദർശനമായിരുന്നില്ല. വളരെ കുറഞ്ഞ സമയം മാത്രമാണ് ഇരുവരും സംസാരിച്ചത്. തങ്ങൾ പഴയ സുഹൃത്തുക്കാളെണെന്ന് ടി. പത്മനാഭൻ പറഞ്ഞു.‘കേരളത്തിന് സഹായമാകുന്ന വകുപ്പാണ് ടൂറിസം. വളരെ വിഷമം പിടിച്ച വകുപ്പാണ് പെട്രോളിയം.” ടി. പത്മനാഭൻ പറഞ്ഞു.

 

അദ്ദേഹത്തിനറിയാം ഞാൻ ബി.ജെ.പി.ക്കാരനല്ലെന്ന്. ബി.ജെ.പി.ക്കാരനല്ലതാനും. അതിനൊക്കെ ഉപരിയാണ് മാനുഷികബന്ധം.സുരേഷ് ഗോപിക്ക്‌ കഴിവും സന്മസ്സുമുണ്ടെന്നും’ പത്മനാഭൻ കൂട്ടിച്ചേർത്തു. കൃഷ്ണപിള്ളയുടെ സഖാവ് ഉൾപ്പെടെ മൂന്ന് പുസ്തകങ്ങൾ സുരേഷ് ഗോപിക്ക്‌ അദ്ദേഹം സമ്മാനിച്ചു.പ്രധാനമന്ത്രിയുമായി ചർച്ച ചെയ്ത് കേരളത്തെ ഇന്ത്യൻ ടൂറിസത്തിന്റെ തിലകക്കുറിയാക്കും.അടുത്ത വർഷം അപകടരഹിതമായും പൂരപ്രേമികളുടെ ഇഷ്ടത്തിനുമനുസരിച്ചുള്ള തൃശൂർ പൂരമാകും നടക്കുക. അതിനുവേണ്ടിയാണ് ജനങ്ങൾ എന്നെ ജയിപ്പിച്ച് ഇങ്ങോട്ടേക്ക് വിട്ടത്.എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍  (6 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (6 hours ago)

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി  (6 hours ago)

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  (7 hours ago)

മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (9 hours ago)

ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എയായി മൈഥിലി താക്കൂര്‍  (9 hours ago)

ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (10 hours ago)

Bihar-gold-jackpot ഖനി തുറന്നാൽ ഭരണകക്ഷിക്ക് കോളടിക്കും!  (10 hours ago)

പിഎം കിസാന്‍ പദ്ധതിയുടെ 21ാം ഗഡു ഉടന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും  (10 hours ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (10 hours ago)

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി, ബിആര്‍എസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്  (11 hours ago)

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു  (11 hours ago)

Bihar-election-results നിതീഷ് ദ റിയൽ ക്യാപ്റ്റൻ  (11 hours ago)

കേരളത്തില്‍ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത  (11 hours ago)

Malayali Vartha Recommends