അന്ന് സീസറിന്റെ ഭാര്യ ഇന്ന് അര്‍ജുനനന്റെ ഗാണ്ഡീവം, ബാബുവിനെതിരായ കേസില്‍ വിജലന്‍സിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി

വിശ്വ സാഹിത്യകാരനായ ഷേക്‌സ്പിയറിന്റെ വരികള്‍ കടമെടുത്താണ് പൊതുസേവകര്‍ സംശയത്തിന് അതീതരാവണമെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ ഓര്‍മിപ്പിച്ചത്. 'സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണ'മെന്ന വരിയാണ് ബാര്‍ കോഴയില്‍ ധനമന്ത്രിയായിരുന്ന കെഎം മാണിക്ക് എതിരായ ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടം പിടിച്ചത്. നീതി നടപ്പാക്കിയാല്‍ പോരാ നടപ്പാക്കിയെന്ന് വിശ്വാസം നേടാനും സാധിക്കണമെന്ന തത്ത്വം നിയമ നിര്‍വഹണ രംഗത്ത് മാത്രമല്ല മറ്റ് മേഖലകളിലും ബാധകമാണ്. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി മന്ത്രിസ്ഥാനത്ത് തുടരുകയാണ്. എന്നിരിക്കെ സംസ്ഥാന പൊലീസിന്റെ ഭാഗമായ വിജിലന്‍സ് നടത്തുന്ന അന്വേഷണം നീതിപൂര്‍വമാവില്ലെന്ന് ജനത്തിന് ആശങ്കയുണ്ടാവുന്നത് സ്വാഭാവികമാണെന്ന് കോടതി പറഞ്ഞതോടെ രാജിയല്ലാതെ മാണിക്ക് മുമ്പില്‍ മറ്റ് വഴിയില്ലാതെയായി.
ഇന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിലും അത്തരമൊരു പരാമര്‍ശമുണ്ട്. ഗാണ്ഡീവം പോയ അര്‍ജ്ജുനനെ പോലെയാണ് വിജിലന്‍സ് എന്നാണ് ആ പരാമര്‍ശം. വിജിലന്‍സ് ഗാണ്ഡീവം നഷ്ടപ്പെട്ട അര്‍ജുനനോ? വിജിലന്‍സിന്റെ ശക്തി നഷ്ടമായോ എന്ന പരോക്ഷ വിമര്‍ശനമാണ് ഈ ചോദ്യത്തിലൂടെ കോടതി ഉന്നയിച്ചത്. മഹാഭാരതവുമായി ബന്ധപ്പെട്ടതാണ് ഈ കഥ. ഗാണ്ഡീവമെന്ന വില്ലിന്റെയും അമ്പ് ഒഴിയാത്ത ആവനാഴിയുടെയും കഥ മഹാഭാരതത്തിലെ ഏറ്റവും പ്രസക്തമായ സന്ദേശമാണ് നല്‍കുന്നത്. ആയുധമില്ലത്ത അര്‍ജ്ജുനന്‍ ഒന്നിനും കൊള്ളത്താവനാണ്. അധികാരം പോയാല്‍ വിജിലന്‍സിന്റെ അവസ്ഥയും ഇതു തന്നെന്ന് കോടതി ഓര്‍മിപ്പിക്കുന്നു. ആഭ്യന്തര വകുപ്പിന് തന്നെയാണ് ഈ ചോദ്യം കൊള്ളുന്നത്. അങ്ങനെ ബാബുവും പ്രതിസന്ധിയിലായി. അര്‍ജുനനന്റെ കയ്യില്‍ വില്ലോ അസ്ത്രങ്ങളോ ഇല്ലാത്തതിനാല്‍ വരുണദേവന്റെ സഹായത്തോടെ ഗാണ്ഡീവം
ഖാണ്ഡവ വനം ദഹിപ്പിക്കാന്‍ അഗ്‌നിദേവന്‍ അര്‍ജുനനോട് സഹായം തേടുന്നു. എന്ന വില്ലും അസ്ത്രം ഒടുങ്ങാത്ത ആവനാഴിയും സമ്മാനിക്കുന്നു. ഇന്ദ്രന്റെ എതിര്‍പ്പിനെ മറികടന്ന് വനം ദഹിപ്പിക്കാന്‍ സഹായിക്കുന്ന അര്‍ജുനന് അഗ്‌നിദേവന്‍ ആയുധം സമ്മാനമായി നല്‍കുന്നു. ഈ ആയുധം ഉപയോഗിച്ചാണ് അര്‍ജുനന്‍ മഹാഭാരത യുദ്ധത്തില്‍ കൗരവരെ തോല്‍പ്പിക്കുന്നത്. എന്നാല്‍, യുദ്ധത്തിനു ശേഷം ആയുധം നഷ്ടപ്പെടുന്നതോടെ അര്‍ജുനനന്റെ ശക്തി ക്ഷയിക്കുന്നു. മന്ത്രി ബാബുവിനെ ചോദ്യം ചെയ്യാന്‍പോലും തയ്യാറാകാതിരുന്ന വിജിലന്‍സ് സംഘത്തിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുമ്പോഴാണ് കോടതി ഗാണ്ഡീവ പരാമര്‍ശം നടത്തിയത്.
ഈ സാഹചര്യമാണ് വിജിലന്‍സ് കോടതി വിധിയെ ശ്രദ്ധേയമാക്കുന്നത്. ബാബുവിനെതിരെ ഒരു അന്വേഷണവും നടത്താത്തതാണ് കോടതിയെ ഇത്തരമൊരു നിരീക്ഷണത്തിന് കാരണമാക്കിയത്. കെ.എം. മാണിക്കെതിരെ കേസ് പരിഗണിച്ചപ്പോഴും ഹൈക്കോടതി സമാനമായ പരാമര്‍ശം നടത്തിയിരുന്നു. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയാകണം എന്നാണ് കോടതി പറഞ്ഞത്. വിശ്വസാഹിത്യകാരനായ ഷേക്‌സ്പിയറിന്റെ വരികള്‍ കടമെടുത്ത് പൊതുസേവകര്‍ സംശയത്തിന് അതീതരാകണമെന്നാണ് കോടതി ഓര്‍മ്മിപ്പിച്ചത്. പരാമര്‍ശത്തെത്തുടര്‍ന്ന് മാണി മന്ത്രിസ്ഥാനം രാജിവച്ചത്. ഇതേ സാഹചര്യമാണ് അര്‍ജ്ജുനന്റെ ഗാണ്ഡീവം ബാബുവിനും നല്‍കിയത്.
ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ത്വരിത അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയം കൂടി വിജിലന്‍സ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. കൂടുതല്‍ സമയം ചോദിക്കുന്ന വിജിലന്‍സ് ഇത്രയും നാളും എന്തു ചെയ്യുകയായിരുന്നു. ഒരു മാസത്തെ സമയം നീട്ടി നല്‍കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. ആരോപണം ഉന്നയിച്ച ആളുടെ മൊഴി രേഖപ്പെടുത്താത്തതില്‍ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. മന്ത്രി ബാബുവിന്റെ വീടും ആസ്തികളും എത്രയെന്ന് വിജിലന്‍സ് പരിശോധിച്ചിട്ടുണ്ടോ? ഇതൊന്നും ചെയ്യാതെ വീണ്ടും സമയം നീട്ടിച്ചോദിക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്. മന്ത്രിസഭയിലെ ഒരംഗത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അപ്പോള്‍ പരാതിയില്‍ കഴമ്പുണ്ടോ ഇല്ലയോ എന്ന് തെളിയിക്കേണ്ടത് സര്‍ക്കാരിന്റെ ബാദ്ധ്യതയാണെന്നും കോടതി പറഞ്ഞു.
അതേസമയം, കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ തിരുവനന്തപുരം ലോകായുക്തയിലാണെന്ന് വിജിലന്‍സ് മറുപടി നല്‍കി. അതിനാലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ചോദിക്കുന്നതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ ലോകായുക്ത ഉണ്ടെന്ന് കരുതി വിജിലന്‍സ് അടച്ചു പൂട്ടണമെന്നാണോ പറയുന്നത് എന്ന് കോടതി ചോദിച്ചു. വിജിലന്‍സിന് ആത്ഥമാര്‍ത്ഥതയും സത്യസന്ധതയും ഇച്ഛാശക്തിയും ഇല്ല. അല്ലെങ്കില്‍ ത്വരിത അന്വേഷണം നേരത്തെ പൂര്‍ത്തിയാക്കിയേനെ. ഒന്നര മാസമായി വിജിലന്‍സ് വെറുതെ ഇരിക്കുകയാണ്. വിജിലന്‍സ് ഗാണ്ഡീവം നഷ്ടപ്പെട്ട അര്‍ജുനനാണോയെന്നും കോടതി ചോദിച്ചു. കോടതിയെ കൊഞ്ഞനം കുത്തിക്കാണിക്കരുതെന്നും ജഡ്ജി മുന്നറിയിപ്പ് നല്‍കി. ഇതിനൊന്നും മറുപടി നല്‍കാന്‍ വിജിലന്‍സിന്റെ അഭിഭാഷകന് കഴിഞ്ഞുമില്ല.
അങ്ങനെ സീസറിന്റെ ഭാര്യയെന്ന പരാമര്‍ശം പോലെ അര്‍ജ്ജുനന്റെ ഗാണ്ഡീവവും ബാര്‍ കോഴയില്‍ നിര്‍ണ്ണായകമാവുകയാണ്. പൊതു സേവകരും അവരുടെ കൂടെ നില്‍ക്കുന്നവരും സംശയത്തിനതീതരായിരിക്കണമെന്നാണ് ഷേക്‌സ്പിയര്‍ കൃതിയിലെ നിര്‍ദിഷ്ട പരാമര്‍ശം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ പ്രചാരത്തിലുള്ള ചൊല്ലാണ് 'സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം' എന്നത്. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ജൂലിയസ് സീസര്‍ രണ്ടാം ഭാര്യ പോംപിയയില്‍നിന്ന് വിവാഹമോചനം നേടാന്‍ പറഞ്ഞ കാരണമാണ് പഴഞ്ചൊല്ലായത്. പൊതുപ്രവര്‍ത്തകര്‍ സംശുദ്ധരായിരിക്കണം എന്നാണ് ഇതിനര്‍ഥം.
ബി.സി. 67ലാണ് സീസര്‍ പോംപിയയെ വിവാഹം കഴിച്ചത്. 63ല്‍ അദ്ദേഹം റോമിലെ സഭയുടെ മുഖ്യനായി. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ പോംപിയ ഒരു സത്കാരം നടത്തി. പുരുഷന്മാര്‍ക്ക് പ്രവേശനമില്ലായിരുന്നു. പക്ഷേ, പോംപിയയെ വശീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു യുവാവ് സ്ത്രീവേഷത്തില്‍ ഉള്ളില്‍ കടന്നു, പിടിക്കപ്പെട്ടു. വിചാരണവേളയില്‍ ഇയാള്‍ക്കെതിരെ തെളിവുനല്‍കാന്‍ സീസര്‍ കൂട്ടാക്കിയില്ല. മറിച്ച്, പോംപിയയെ അദ്ദേഹം ഉപേക്ഷിച്ചു. 'എന്റെ ഭാര്യയുടെമേല്‍ സംശയത്തിന്റെ നിഴല്‍പോലും വീഴരുത്' എന്നായിരുന്നു ഇതിന് അദ്ദേഹം പറഞ്ഞ കാരണം. ഈ പ്രയോഗമാണ് സീസറിന്റെ ഭാര്യ സംശയാതീതയായിരിക്കണം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























