Widgets Magazine
17
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ മഴ മുന്നറിയിപ്പില്‍ മാറ്റം....ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.... പട്‌ന ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞ, പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ പ്രമുഖ നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുമെന്ന് സൂചന


ബീഹാറില്‍ നിന്ന് കേരളത്തിലേക്ക്... ബീഹാര്‍ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് വന്‍ പ്രതിസന്ധിയില്‍, അമിത് ഷാ നടത്തിയ നിർണായക ചർച്ച വിജയം, 'നി മോ' സുനാമി ആഞ്ഞടിച്ച ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനം നിതീഷിന് തന്നെ; ബിജെപിക്ക് ഉപമുഖ്യമന്ത്രിയടക്കം 16 മന്ത്രി


ശബരിമല സ്വർണകവർച്ച.... ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ശാസ്ത്രിയ തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘം ശബരിമലയിൽ


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... . ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , കേരളത്തിന്റെ തെക്കന്‍ തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും...

പിണറായി അഭിമന്യൂവിനോട് ഇതുവേണോ? കൊന്നതോ, കൊല്ലിച്ചതോ? എസ്എഫ്‌ഐയ്ക്കും മൗനം

18 JULY 2024 02:05 PM IST
മലയാളി വാര്‍ത്ത

മതതീവ്രവാദികളുടെ കത്തിമുനയ്ക്ക് മുന്നില്‍ രക്തസാക്ഷിയായ സഖാവ് എം.അഭിമന്യു മരിച്ചിട്ട് ആറ് കൊല്ലം പിന്നിട്ടിട്ടും വിചാരണ തുടങ്ങിയിട്ടില്ല. കുറ്റകൃത്യം നടന്ന് നടന്നിട്ട് ആറ് കൊല്ലമായി. 2018 സെപ്തംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നിട്ടും സാക്ഷിവിസ്താരത്തിന്നുള്ള തീയതി തീരുമാനിച്ചിട്ടില്ല. പിണറായി സര്‍ക്കാര്‍ പ്രതികളായ എസ്ഡിപിഐക്കാരെ എന്തിനാണ് സംരക്ഷിക്കുന്നതെന്ന ആക്ഷേപം മുന്‍പും ഉയര്‍ന്നിട്ടുണ്ട്. രക്തസാക്ഷികളുടെ പേരില്‍ ഊറ്റംകൊള്ളുന്ന സിപിഎമ്മും എസ്എഫ്‌ഐയും വിഷയത്തില്‍ മൗനം പാലിക്കുന്നു. രക്തസാക്ഷികളുടെ കണക്ക് പറയുമ്പോള്‍ പാര്‍ട്ടിക്ക് വലിയ ആവേശമാണ്. എന്നാല്‍ അഭിമന്യുവിന്റെ കേസില്‍ സിപിഎമ്മിന് തെല്ലും ആത്മാര്‍ത്ഥതയില്ലെന്ന് മാത്രമല്ല, കടുത്ത അനാസ്ഥയാണ് കാണിച്ചിരിക്കുന്നത്. കേസിലെ നിര്‍ണായക 25 സാക്ഷികള്‍ എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികളാണ്. പലരും അയല്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. പഠനം കഴിഞ്ഞ് എല്ലാവരും പലയിടത്തും പോയി. ചിലര്‍ വിദേശത്താണ്. മറ്റുചിലര്‍ ഉപരിപഠനത്തിനും ജോലിക്കുമായി മറ്റ് പലയിടങ്ങളിലും താമസിക്കുന്നു. ഇവരെ കണ്ടെത്തി സമന്‍സ് അയയ്ക്കുക പോലും പ്രയാസമാണ്. രാഷ്ട്രീയ ശത്രുക്കളോട് പോലും സിപിഎം ഇത്രയും നിരുത്തരവാദപരമായി പെരുമാറിയിട്ടില്ല. ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടും എസ്ഡിപിഐക്കാരെ രക്ഷിക്കാനുമാണ് ഇത്തരത്തിലൊരു തറ വേല നടത്തുന്നതെന്ന് എസ്എഫ്‌ഐക്കുളളില്‍ തന്നെ ആക്ഷേപമുണ്ട്.

 

 

 

കേസില്‍ മൊത്തം 125 സാക്ഷികളാണുള്ളത്. ഇവരെ സ്വാധീനിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതാണ്. എന്നിട്ടും പിണറായിയുടെ പൊലീസ് അനങ്ങുന്നില്ല. കേസിന്റെ വിചാരണ തുടങ്ങിയില്ലെങ്കിലും എല്ലാ ഘട്ടത്തിലും അട്ടിമറിക്കാനുള്ള ശ്രമം സര്‍്ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. സിപിഎമ്മിന്റെ അറിവോടെയല്ലാതെ ഇത് സംഭവിക്കില്ലെന്ന് ഉറപ്പാണ്. വിചാരണക്കോടതി ഭദ്രമായി സൂക്ഷിച്ചിരുന്ന, കുറ്റപത്രം അടക്കമുള്ള 11 പ്രധാന രേഖകള്‍ മോഷണം പോയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയുടെ അനുമതിയോടെ പ്രോസിക്യൂഷന്‍ അവ വീണ്ടെടുത്തെങ്കിലും മോഷ്ടിച്ചതാരെന്ന് പിണറായിയുടെ പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. വിദേശത്തിരുന്ന് സമൂഹമാധ്യമത്തിലൂടെ പിണറായിയെ തെറിവിളിച്ച വയോധികനെ നാ്ട്ടിലെത്തിക്കാനും അറസ്റ്റ് ചെയ്യാനും ആഭ്യന്തരവകുപ്പ് വലിയ ആവേശമാണ് കാട്ടിയത്. അഭിമന്യുവിന്റെ കാര്യത്തിലതുണ്ടായില്ല. കൊലയാളി സംഘത്തിലെ മുഹമ്മദ് എന്ന ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവം നടക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ അഭിമന്യുവുമായി അടുക്കാന്‍ നീക്കം നടത്തിയിരുന്നു. മാത്രമല്ല ഇടതുസമൂഹമാധ്യമ കൂട്ടായ്മകളില്‍ സിപിഎം അനുകൂല നിലപാടുകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. കൊലപാതകത്തിന് തലേദിവസം ആരോ പലതവണ അഭിമന്യൂവിനെ വിളിച്ചിരുന്നു. ഇക്കാര്യം വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിളിച്ചത് മുഹമ്മദ് ആണെന്ന് കണ്ടെത്തിയത്. സംഭവം നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതികള്‍ ബാങ്കില്‍ നിന്ന് പണം പിന്‍ വലിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.

 

 


കുറ്റപത്രം അടക്കമുള്ള 11 രേഖകള്‍ കോടതിയില്‍ നിന്ന് കാണാതായതിനെതിരെ അഭിമന്യുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. വിശദമായ അന്വേഷണം നടത്തണമെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്ത് കൊണ്ടുവരണമെന്നും അഭിമന്യുവിന്റെ സഹോദരന്‍ പ്രജിത്ത് ആവശ്യപ്പെട്ടിരുന്നു. ഏറെ വിശ്വാസവും പ്രതീക്ഷയും ഉള്ള കോടതിയില്‍ നിന്ന് രേഖകള്‍ കാണാതായത് നിസ്സാരമായി കാണുവാന്‍ കഴിയില്ല. വിശദമായ അന്വേഷണം നടത്തണം. പിന്നില്‍ പ്രവര്‍ത്തിച്ചത് ആരായിരുന്നാലും അവരെ വെളിച്ചത്തു കൊണ്ടുവരണമെന്നും അഭിമന്യുവിന്റെ സഹോദരന്‍ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബറില്‍ തന്നെ സെഷന്‍സ് ജഡ്ജി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിരുന്നു. രേഖകള്‍ കണ്ടെത്താന്‍ ഹൈക്കോടതി നിര്‍ദേശവും നല്‍കിയിരുന്നു. എന്നിട്ടും ഒരു ചുക്കും സംഭവിച്ചില്ല. കേസില്‍ സിപിഎമ്മിന് എത്രമാത്രം താല്‍പര്യമുണ്ട് എന്നതിന് വ്യക്തമായ ഉദാഹരണമാണിത്.


തമിഴ് കുടിയേറ്റ തൊഴിലാളിയുടെ മകനായിരുന്നു അഭിമന്യൂ. ഇടുക്കി സ്വദേശിയായ അഭിമന്യു, അവന്റെ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷയുമായിരുന്നു. വര്‍ഗീയശക്തികള്‍ ഇരുട്ടിന്റെ മറവില്‍ അവന്റെ ജീവന്‍ കവര്‍ന്നെടുക്കുകയായിരുന്നു. ചോരയ്ക്ക് ചോര എന്നത് ജനാധിപത്യത്തിന് നിരക്കാത്ത കാര്യമായതിനാല്‍, കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി വിചാരണ നടപടികള്‍ ആരംഭിക്കേണ്ടത് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ഉത്തരവാദിത്തമായിരുന്നു. കോവിഡ് കാരണം രണ്ട് കൊല്ലം പോയി എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാലും വിചാരണ പൂര്‍ത്തിയാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 

 

 

പ്രതികള്‍ക്ക് രക്ഷപെടാനുള്ള അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സിപിഎമ്മിന്റെ രക്തസാക്ഷി പട്ടികയെടുത്താല്‍ പിന്നാക്ക-ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളായിരിക്കും കൂടുതല്‍. നായരോ, നമ്പ്യാരോ, നമ്പൂതിരിയോ രക്തസാക്ഷി പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത് അപൂര്‍വമാണ്. നേതാക്കള്‍ ഉന്നതകുലജാതരും അണികള്‍ അധകൃതരും അതാണ് സിപിഎമ്മിന്റെ ഏറ്റവും വലിയ പോരായ്മ. നിലവിലെ മന്ത്രിസഭയില്‍ 9 സവര്‍ണരാണ് മന്ത്രാമാരായിട്ടുള്ളത്. ഭൂരിപക്ഷം വരുന്ന പിന്നാക്ക, ദളിത് വിഭാഗങ്ങള്‍ക്ക് അതിന്റെ പകുതി പ്രാധാന്യം പോലുമില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് അവരെല്ലാം ഇക്കുറി ബിജെപിക്ക് വോട്ട് ചെയ്തത്. കൊല്ലപ്പെട്ടവരുടെ രക്തസാക്ഷിത്വം പറഞ്ഞ് ഊറ്റംകൊള്ളുന്ന സഖാക്കളും പ്രസ്ഥാനവും കൊല്ലപ്പെട്ട പ്രിയ സഖാവിന്റെ ഘാതകര്‍ക്ക് രക്ഷപെടാനുള്ള വഴിയൊരുക്കുന്നത് എന്തിന്റെ പേരിലായാലും കാലം നിങ്ങള്‍ക്ക് മാപ്പ് തരില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക്  (14 minutes ago)

കേസിന്റെ മെറിറ്റ് അറിയാതെ ജാമ്യം അനുവദിക്കാനാകില്ലെന്നും സുപ്രീം കോടതി  (1 hour ago)

യുവാവ് മുങ്ങി മരിച്ചു...  (1 hour ago)

എഴുത്തുകാർക്ക് തങ്ങളുടെ സൃഷ്ടികൾ അംഗീകരിക്കപ്പെടുന്ന നല്ല കാലമാണിത്  (1 hour ago)

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ..അനുകൂലമായ ഒരു ദിനമാണിത്.  (1 hour ago)

കടുത്ത ജോലി സമ്മർദമുണ്ടെന്ന്‌ ആത്മഹത്യാക്കുറിപ്പെഴുതി വച്ച്‌ ട്രെയിനിന് മുന്നിൽ ചാടി ...  (1 hour ago)

സെൻസെക്‌സ് 84,600ന് മുകളിലാണ് വ്യാപാരം  (2 hours ago)

ഭീകര പ്രവർത്തനം വളർത്താൻ പാകിസ്ഥാന് ഇന്ത്യയിൽ സർവകലാശാലയോ? ഇടിച്ചുനിരത്താൻ മോദി ബുൾഡോസറുകൾ റെഡി  (2 hours ago)

ക്ഷേത്ര ദർശനത്തിന് ശേഷം അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ ...  (2 hours ago)

സൗദിയിൽ തീഗോളമായി ബസ് 42 പേർ വെന്ത് മരിച്ചു മരിച്ചവരിൽ 11 കുട്ടികൾ ഒരാൾ രക്ഷപ്പെട്ടു...!  (3 hours ago)

പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് നൈജീരിയ പുറത്ത്  (3 hours ago)

ദർശനത്തിനായി അയ്യപ്പ ഭക്തരുടെ നീണ്ടനിര  (3 hours ago)

റാത്തറിനെ വളഞ്ഞ് കാശ്മീരി സ്ത്രീകൾ കുഞ്ഞുങ്ങളെ പെറ്റു പെരുക്കാൻ ഉകാസയുടെ മുന്നറിയിപ്പ് ഡയറിയിൽ തെളിവ്  (3 hours ago)

പന്ത്രണ്ട് വിളക്ക് ഉത്സവത്തിനു ഇന്ന് തുടക്കമായി  (3 hours ago)

ഉകാസയുടെ നെഞ്ചത്ത് റീത്ത് അൽ-ഫലാഹ് ഇടിച്ച് നിരത്തും OPERATION 'D-6' ATTACK ചുട്ടെരിച്ച് NIA കാലൻ ഡോ. ഷഹീന് മൂന്നാംമുറ..!  (3 hours ago)

Malayali Vartha Recommends