Widgets Magazine
02
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ബന്ധം അവസാനിപ്പിച്ചു; മുറിയിൽ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു: ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു: ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയതും പത്തനംതിട്ടയിൽ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തി...


രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി; താൻ നിരാഹര സമരതിലെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകി: രാഹുൽ ജയിലിൽ കഴിയുന്നത് വെള്ളം മാത്രം കുടിച്ച്...


ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു കേസില്‍ അറസ്റ്റ്


അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്... സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗൺ ഹാളിലും തലക്കുളത്തൂരിലെ കൺവെൻഷൻ സെൻററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദർശന ശേഷം ഖബറടക്കം


മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്... 1.10 കോടി രൂപയാണ് അനുവദിച്ചത്

പിണറായി അഭിമന്യൂവിനോട് ഇതുവേണോ? കൊന്നതോ, കൊല്ലിച്ചതോ? എസ്എഫ്‌ഐയ്ക്കും മൗനം

18 JULY 2024 02:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഉശിരുള്ള പ്രതിപക്ഷം ഇല്ലാത്ത ഏത് നാടിന്റെയും ജനങ്ങളുടെയും അവസ്ഥ ഇങ്ങനൊക്കെയാണ്; ചോദിക്കാനും പറയാനും ഒരു നാഥൻ ഇല്ലാത്ത കളരികളിൽ ഒക്കെയും കാണും ഒരു ഊച്ചാളി ചട്ടമ്പി; ആഡംബര കാർ വാങ്ങാനൊരുങ്ങുന്ന മുഖ്യമന്ത്രിയെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

ഗവ. സൈബർപാർക്കില്‍ എയ്ഡ്‌സ് ദിന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...

പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ബന്ധം അവസാനിപ്പിച്ചു; മുറിയിൽ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു: ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു: ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയതും പത്തനംതിട്ടയിൽ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തി...

കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന പാർട്ടിക്ക് തങ്ങളുടെ സർക്കാർ എവിടെയാണ് ഒളിമ്പിക്‌സ് നടത്താൻ ഉദ്ദേശിക്കുന്നതെന്ന് പോലും അറിയില്ലെന്നത് വിചിത്രം; ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളം; ആഞ്ഞടിച്ച് മന്ത്രി വി. ശിവൻകുട്ടി

മതതീവ്രവാദികളുടെ കത്തിമുനയ്ക്ക് മുന്നില്‍ രക്തസാക്ഷിയായ സഖാവ് എം.അഭിമന്യു മരിച്ചിട്ട് ആറ് കൊല്ലം പിന്നിട്ടിട്ടും വിചാരണ തുടങ്ങിയിട്ടില്ല. കുറ്റകൃത്യം നടന്ന് നടന്നിട്ട് ആറ് കൊല്ലമായി. 2018 സെപ്തംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നിട്ടും സാക്ഷിവിസ്താരത്തിന്നുള്ള തീയതി തീരുമാനിച്ചിട്ടില്ല. പിണറായി സര്‍ക്കാര്‍ പ്രതികളായ എസ്ഡിപിഐക്കാരെ എന്തിനാണ് സംരക്ഷിക്കുന്നതെന്ന ആക്ഷേപം മുന്‍പും ഉയര്‍ന്നിട്ടുണ്ട്. രക്തസാക്ഷികളുടെ പേരില്‍ ഊറ്റംകൊള്ളുന്ന സിപിഎമ്മും എസ്എഫ്‌ഐയും വിഷയത്തില്‍ മൗനം പാലിക്കുന്നു. രക്തസാക്ഷികളുടെ കണക്ക് പറയുമ്പോള്‍ പാര്‍ട്ടിക്ക് വലിയ ആവേശമാണ്. എന്നാല്‍ അഭിമന്യുവിന്റെ കേസില്‍ സിപിഎമ്മിന് തെല്ലും ആത്മാര്‍ത്ഥതയില്ലെന്ന് മാത്രമല്ല, കടുത്ത അനാസ്ഥയാണ് കാണിച്ചിരിക്കുന്നത്. കേസിലെ നിര്‍ണായക 25 സാക്ഷികള്‍ എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികളാണ്. പലരും അയല്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. പഠനം കഴിഞ്ഞ് എല്ലാവരും പലയിടത്തും പോയി. ചിലര്‍ വിദേശത്താണ്. മറ്റുചിലര്‍ ഉപരിപഠനത്തിനും ജോലിക്കുമായി മറ്റ് പലയിടങ്ങളിലും താമസിക്കുന്നു. ഇവരെ കണ്ടെത്തി സമന്‍സ് അയയ്ക്കുക പോലും പ്രയാസമാണ്. രാഷ്ട്രീയ ശത്രുക്കളോട് പോലും സിപിഎം ഇത്രയും നിരുത്തരവാദപരമായി പെരുമാറിയിട്ടില്ല. ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടും എസ്ഡിപിഐക്കാരെ രക്ഷിക്കാനുമാണ് ഇത്തരത്തിലൊരു തറ വേല നടത്തുന്നതെന്ന് എസ്എഫ്‌ഐക്കുളളില്‍ തന്നെ ആക്ഷേപമുണ്ട്.

 

 

 

കേസില്‍ മൊത്തം 125 സാക്ഷികളാണുള്ളത്. ഇവരെ സ്വാധീനിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതാണ്. എന്നിട്ടും പിണറായിയുടെ പൊലീസ് അനങ്ങുന്നില്ല. കേസിന്റെ വിചാരണ തുടങ്ങിയില്ലെങ്കിലും എല്ലാ ഘട്ടത്തിലും അട്ടിമറിക്കാനുള്ള ശ്രമം സര്‍്ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. സിപിഎമ്മിന്റെ അറിവോടെയല്ലാതെ ഇത് സംഭവിക്കില്ലെന്ന് ഉറപ്പാണ്. വിചാരണക്കോടതി ഭദ്രമായി സൂക്ഷിച്ചിരുന്ന, കുറ്റപത്രം അടക്കമുള്ള 11 പ്രധാന രേഖകള്‍ മോഷണം പോയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയുടെ അനുമതിയോടെ പ്രോസിക്യൂഷന്‍ അവ വീണ്ടെടുത്തെങ്കിലും മോഷ്ടിച്ചതാരെന്ന് പിണറായിയുടെ പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. വിദേശത്തിരുന്ന് സമൂഹമാധ്യമത്തിലൂടെ പിണറായിയെ തെറിവിളിച്ച വയോധികനെ നാ്ട്ടിലെത്തിക്കാനും അറസ്റ്റ് ചെയ്യാനും ആഭ്യന്തരവകുപ്പ് വലിയ ആവേശമാണ് കാട്ടിയത്. അഭിമന്യുവിന്റെ കാര്യത്തിലതുണ്ടായില്ല. കൊലയാളി സംഘത്തിലെ മുഹമ്മദ് എന്ന ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവം നടക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ അഭിമന്യുവുമായി അടുക്കാന്‍ നീക്കം നടത്തിയിരുന്നു. മാത്രമല്ല ഇടതുസമൂഹമാധ്യമ കൂട്ടായ്മകളില്‍ സിപിഎം അനുകൂല നിലപാടുകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. കൊലപാതകത്തിന് തലേദിവസം ആരോ പലതവണ അഭിമന്യൂവിനെ വിളിച്ചിരുന്നു. ഇക്കാര്യം വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിളിച്ചത് മുഹമ്മദ് ആണെന്ന് കണ്ടെത്തിയത്. സംഭവം നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതികള്‍ ബാങ്കില്‍ നിന്ന് പണം പിന്‍ വലിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.

 

 


കുറ്റപത്രം അടക്കമുള്ള 11 രേഖകള്‍ കോടതിയില്‍ നിന്ന് കാണാതായതിനെതിരെ അഭിമന്യുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. വിശദമായ അന്വേഷണം നടത്തണമെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്ത് കൊണ്ടുവരണമെന്നും അഭിമന്യുവിന്റെ സഹോദരന്‍ പ്രജിത്ത് ആവശ്യപ്പെട്ടിരുന്നു. ഏറെ വിശ്വാസവും പ്രതീക്ഷയും ഉള്ള കോടതിയില്‍ നിന്ന് രേഖകള്‍ കാണാതായത് നിസ്സാരമായി കാണുവാന്‍ കഴിയില്ല. വിശദമായ അന്വേഷണം നടത്തണം. പിന്നില്‍ പ്രവര്‍ത്തിച്ചത് ആരായിരുന്നാലും അവരെ വെളിച്ചത്തു കൊണ്ടുവരണമെന്നും അഭിമന്യുവിന്റെ സഹോദരന്‍ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബറില്‍ തന്നെ സെഷന്‍സ് ജഡ്ജി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിരുന്നു. രേഖകള്‍ കണ്ടെത്താന്‍ ഹൈക്കോടതി നിര്‍ദേശവും നല്‍കിയിരുന്നു. എന്നിട്ടും ഒരു ചുക്കും സംഭവിച്ചില്ല. കേസില്‍ സിപിഎമ്മിന് എത്രമാത്രം താല്‍പര്യമുണ്ട് എന്നതിന് വ്യക്തമായ ഉദാഹരണമാണിത്.


തമിഴ് കുടിയേറ്റ തൊഴിലാളിയുടെ മകനായിരുന്നു അഭിമന്യൂ. ഇടുക്കി സ്വദേശിയായ അഭിമന്യു, അവന്റെ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷയുമായിരുന്നു. വര്‍ഗീയശക്തികള്‍ ഇരുട്ടിന്റെ മറവില്‍ അവന്റെ ജീവന്‍ കവര്‍ന്നെടുക്കുകയായിരുന്നു. ചോരയ്ക്ക് ചോര എന്നത് ജനാധിപത്യത്തിന് നിരക്കാത്ത കാര്യമായതിനാല്‍, കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി വിചാരണ നടപടികള്‍ ആരംഭിക്കേണ്ടത് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ഉത്തരവാദിത്തമായിരുന്നു. കോവിഡ് കാരണം രണ്ട് കൊല്ലം പോയി എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാലും വിചാരണ പൂര്‍ത്തിയാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 

 

 

പ്രതികള്‍ക്ക് രക്ഷപെടാനുള്ള അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സിപിഎമ്മിന്റെ രക്തസാക്ഷി പട്ടികയെടുത്താല്‍ പിന്നാക്ക-ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളായിരിക്കും കൂടുതല്‍. നായരോ, നമ്പ്യാരോ, നമ്പൂതിരിയോ രക്തസാക്ഷി പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത് അപൂര്‍വമാണ്. നേതാക്കള്‍ ഉന്നതകുലജാതരും അണികള്‍ അധകൃതരും അതാണ് സിപിഎമ്മിന്റെ ഏറ്റവും വലിയ പോരായ്മ. നിലവിലെ മന്ത്രിസഭയില്‍ 9 സവര്‍ണരാണ് മന്ത്രാമാരായിട്ടുള്ളത്. ഭൂരിപക്ഷം വരുന്ന പിന്നാക്ക, ദളിത് വിഭാഗങ്ങള്‍ക്ക് അതിന്റെ പകുതി പ്രാധാന്യം പോലുമില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് അവരെല്ലാം ഇക്കുറി ബിജെപിക്ക് വോട്ട് ചെയ്തത്. കൊല്ലപ്പെട്ടവരുടെ രക്തസാക്ഷിത്വം പറഞ്ഞ് ഊറ്റംകൊള്ളുന്ന സഖാക്കളും പ്രസ്ഥാനവും കൊല്ലപ്പെട്ട പ്രിയ സഖാവിന്റെ ഘാതകര്‍ക്ക് രക്ഷപെടാനുള്ള വഴിയൊരുക്കുന്നത് എന്തിന്റെ പേരിലായാലും കാലം നിങ്ങള്‍ക്ക് മാപ്പ് തരില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിനാശം വെള്ളപ്പൊക്കം ഡിസംബർ 12-ന്; സൂര്യഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ.പി. ഈ ചിത്രം നിർമ്മിക്കുന്നു!!  (2 minutes ago)

ഉശിരുള്ള പ്രതിപക്ഷം ഇല്ലാത്ത ഏത് നാടിന്റെയും ജനങ്ങളുടെയും അവസ്ഥ ഇങ്ങനൊക്കെയാണ്; ചോദിക്കാനും പറയാനും ഒരു നാഥൻ ഇല്ലാത്ത കളരികളിൽ ഒക്കെയും കാണും ഒരു ഊച്ചാളി ചട്ടമ്പി; ആഡംബര കാർ വാങ്ങാനൊരുങ്ങുന്ന മുഖ്യമന്  (4 minutes ago)

സൗദി സന്ദര്‍ശകർ ശ്രദ്ധിക്കുക ! പുറത്തുപോകുമ്പോൾ നിങ്ങളുടെ ഡിജിറ്റല്‍ ഐ.ഡി കൈവശം വെയ്ക്കാൻ മറക്കരുത് !! ഡിജിറ്റല്‍ ഐ.ഡി ഔദ്യോഗിക രേഖയാണെന്ന് ജവാസാത്ത്  (17 minutes ago)

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഇൻ്റലിജൻസ് ബ്യൂറോയിൽ അവസരം; 362 ഒഴിവുകൾ, അരലക്ഷത്തിന് മുകളിൽ ശമ്പളം  (44 minutes ago)

ജര്‍മ്മന്‍ ഉന്നതവിദ്യാഭ്യാസ-തൊഴില്‍ സാധ്യതകള്‍: ഗൊയ്ഥെ സെന്‍ട്രത്തിന്‍റെ ഓണ്‍ലൈന്‍ വെബിനാര്‍ ശനിയാഴ്ച  (46 minutes ago)

ഐടി-ഐടി-ബിപിഎം മേഖലയിലെ ഇന്ത്യയിലെ മികച്ച 100 തൊഴിലിടങ്ങളില്‍ ടെക്നോപാര്‍ക്ക് കമ്പനി റിഫ്ളക്ഷന്‍സ്...  (51 minutes ago)

ഗവ. സൈബർപാർക്കില്‍ എയ്ഡ്‌സ് ദിന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (55 minutes ago)

പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (58 minutes ago)

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ബന്ധം അവസാനിപ്പിച്ചു; മുറിയിൽ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു: ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു: ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയതും പത്ത  (1 hour ago)

കേരളത്തിന്റെ വികസന നട്ടെല്ലായ കിഫ്‌ബിയെ തകർക്കാനുള്ള ഏത് നീക്കത്തെയും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും; കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കാൻ ശ്രമിച്ചപ്പോഴൊക്കെ അതിനെ നിയമപരമായും രാഷ്ട്രീയമായും നേ  (1 hour ago)

കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന പാർട്ടിക്ക് തങ്ങളുടെ സർക്കാർ എവിടെയാണ് ഒളിമ്പിക്‌സ് നടത്താൻ ഉദ്ദേശിക്കുന്നതെന്ന് പോലും അറിയില്ലെന്നത് വിചിത്രം; ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ  (1 hour ago)

രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി; താൻ നിരാഹര സമരതിലെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകി: രാഹുൽ ജയിലിൽ കഴിയുന്നത് വെള്ളം മാത്രം കുടിച്ച്...  (1 hour ago)

മസാല ബോണ്ട; പ്രതിപക്ഷം ശക്തമായ അഴിമതി ആരോപണം ഉന്നയിച്ചിരുന്നതാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

സിപിഎം കള്ളന്‍മാര്‍ക്ക് കാവല്‍ നില്‍ക്കുകയാണ്; മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിക്ക് ഇഡി അയച്ച കാരണം കാണിക്കല്‍ നോട്ടീസ് ; വിമർശിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ  (2 hours ago)

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സി.പി.എം - ബി.ജെ പി അന്തർധാര മറയ്ക്കുന്നതിന് ഇത്തരം കണ്ണിൽ പൊടിയിടൽ നടപടികൾ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാവാറുണ്ട്; മസാല ബോണ്ട് വിഷയത്തിൽ ഇ.ഡി നോട്ടീസ്; വിമർശനവുമ  (2 hours ago)

Malayali Vartha Recommends