Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...


വർഷങ്ങൾക്കുശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...

ഗവർണർ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ചാൻസലറായ ഗവർണർക്ക് ഹൈക്കോടതിയുടെ നോട്ടീസ്...ഹർജിയിൽ തീരുമാനം ഉണ്ടാകും വരെ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ചാൻസലർ കോടതിയെ അറിയിച്ചു...

18 JULY 2024 07:16 PM IST
മലയാളി വാര്‍ത്ത

ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായി ഗവർണർ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ചാൻസലറായ ഗവർണർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. സെർച്ച് കമ്മിറ്റി രൂപീകരണത്തിന് എതിരായ സർക്കാരിൻ്റെ ഹർജിയിലാണ് ഹൈക്കോടതി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നോട്ടീസ് അയച്ചിരിക്കുന്നത്. സർവകലാശാലയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജിയിൽ തീരുമാനം ഉണ്ടാകും വരെ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ചാൻസലർ കോടതിയെ അറിയിച്ചു.സർവകലാശാല പ്രതിനിധികൾ ഇല്ലാതെ യുജിസിയുടെയും ചാൻസലറുടെയും പ്രതിനിധികളെ മാത്രം ഉൾപെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിച്ചതിന് എതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഇനി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കും.

 

ജമ്മു കശ്മീർ കേന്ദ്ര സർവകലാശാല പ്രഫ. സഞ്ജീവ് ജെയ്ൻ, കൊച്ചിൻ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി കെ അബ്ദുൽ അസീസ്, ഐ.എ.സി.എ.ആർ ഡപ്യൂട്ടി ജനറൽ ഡയറക്‌ടർ ഡോ. ജെ കെ ജീന എന്നിവരാണ് സെർച്ച് കമ്മിറ്റിയിലെ അംഗങ്ങൾ. ഫിഷറീസ് ഉള്‍പ്പെടെ ആറ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനായി ഗവര്‍ണര്‍ സ്വന്തം നിലക്ക് സേര്‍ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. കേരള, എംജി, കെടിയു, കാര്‍ഷിക, ഫിഷറീസ്, മലയാളം സര്‍വകലാശാലകളിലാണ് സേര്‍ച് കമ്മിറ്റി രൂപീകരിച്ചത്.ഇതിനെ നിയമപരമായി നേരിടുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. യുജിസിയുടെയും ചാന്‍സലറുടെയും നോമിനികളെ ഉള്‍പ്പെടുത്തിയാണ് സേര്‍ച്ച് കമ്മറ്റി ഗവര്‍ണര്‍ ഏകപക്ഷീയമായി രൂപീകരിച്ചത്. നോമിനികളെ നല്‍കാത്തതിനാല്‍ സര്‍വകലാശാല പ്രതിനിധികള്‍ കമ്മിറ്റിയില്‍ ഇല്ല.

ഫിഷറീസ് സര്‍വകലാശാല വിസിക്കായുള്ള സേര്‍ച്ച് കമ്മറ്റിയില്‍ ജമ്മു കശ്മീര്‍ കേന്ദ്ര സര്‍വകലാശാല പ്രഫ. സഞ്ജീവ് ജെയ്ന്‍, കൊച്ചിന്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പി.കെ.അബ്ദുല്‍ അസീസ്, ഐഎസിഎആര്‍ ഡപ്യൂട്ടി ജനറല്‍ ഡയറക്ടര്‍ ഡോ. ജെ.കെ ജീന എന്നിവരെയാണ് ഗവര്‍ണര്‍ നിയമിച്ചത്.അതെ സമയം സിദ്ധാർത്ഥിന്റെ മരണത്തിൽ കമ്മറ്റി അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുമ്പ് സർവകലാശാല നൽകിയ ശിക്ഷ ഇളവ് നിലവിൽ റിമാൻഡിൽ ആയ പ്രതികൾക്ക് സഹായകരമാകും. അതാണ് ഗവർണർ നടപടി കർശനമാക്കിയത്. ഇതിനിടെ ലോ ഓഫീസറെ സർവകലാശാല തിരിച്ചയച്ചു.ഇക്കാര്യത്തിലുള്ള സർക്കാർ ഇടപെടലിനെ കുറിച്ച് ഗവർണർക്ക് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. രാജിവച്ച വി.സി. എല്ലാം പറഞ്ഞിട്ടാണ് പോയതെന്നാണ് മനസിലാക്കുന്നത്. ഇക്കാര്യങ്ങളൊക്കെ ഗവർണർ കേന്ദ്രമന്ത്രിയെ അറിയിച്ചിട്ടുണ്ട് . കൊല്ലപ്പെട്ട വിദ്യാർഥിയുടെ മാതാപിതാക്കളെ മുഖ്യമന്ത്രി വഞ്ചിച്ചതിലാണ് ഗവർണർക്ക് സങ്കടം. സെക്രട്ടറിയേറ്റിന് മുമ്പിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിവന്നിരുന്ന സത്യാഗ്രഹം പിൻവലിക്കുന്നതിനും

 

മറ്റ് രാഷ്ട്രീയ പ്രവർത്തകർ നടത്തിവന്നിരുന്ന പ്രതിഷേധങ്ങൾ തൽക്കാലത്തേക്ക് അവസാനിപ്പിക്കുന്നതിനും വേണ്ടിയാണ് മുഖ്യമന്ത്രി സിദ്ധാർത്ഥന്റെ പിതാവിനെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി അന്വേഷണം സിബിഐക്ക് വിടുകയാണെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരിൻറെ അറിവില്ലാതെ സിബിഐക്ക് അന്വേഷണം ഏറ്റെടുക്കാൻ കഴിയില്ല . എന്നാൽ രാജ്യത്തെ ആഭ്യന്തര മന്ത്രിക്ക് ഏത് അന്വേഷണം ഏറ്റെടുക്കാനും സിബിഐക്ക് നിർദ്ദേശം നൽകാൻ കഴിയും. ഇത്തരത്തിൽ സിബിഐ അന്വേഷണത്തിന് നിർദ്ദേശം നൽകണം എന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടത്. ഗവർണർക്ക് അമിത്ഷായുമായി ആത്മബന്ധം ഉണ്ട്.

 

ഗവർണർ പറഞ്ഞാൽ അദ്ദേഹം കേൾക്കാതിരിക്കുകയില്ല. സിദ്ധാർത്ഥന്റെ പിതാവുമായി ഗവർണർ സംസാരിച്ചതാണ് വിവരം. സിബിഐ അന്വേഷണം താൻ നടത്തി തരാമെന്ന് ഗവർണർ ഉറപ്പ് കൊടുത്തതായി മനസ്സിലാക്കുന്നു. ഗവർണറുടെ നിർദ്ദേശാനുസരണം സിബിഐ വന്നാൽ എസ്എഫ്ഐ പൂർണ്ണമായും ഇല്ലാതാകുമെന്ന് മനസ്സിലാകാം.കാരണം എസ എഫ് ഐ യെ പൂട്ടിക്കെട്ടേണ്ടത് ഗവർണറുടെ കൂടെ ആവശ്യമാണ്. അതുകൊണ്ട് ഇതിനൊരു തീരുമാനം ഉണ്ടാകുന്നത് വരെ ഗവർണർ കൂടെ തന്നെയുണ്ടാവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍  (6 hours ago)

സ്പാ സെന്ററില്‍ അനാശാസ്യം: പിടിയിലായത് ഒന്‍പത് സ്ത്രീകള്‍  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണം  (7 hours ago)

ഡോക്ടറില്‍ നിന്നും തട്ടിപ്പുസംഘം തട്ടിയെടുത്ത ഒരുകോടി മുപ്പത് ലക്ഷം രൂപ തിരികെ പിടിച്ച് സൈബര്‍ വിഭാഗം  (7 hours ago)

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (9 hours ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (9 hours ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (9 hours ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (9 hours ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (10 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (11 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (11 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (11 hours ago)

പാനറ്റോണിയും എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് 800 കോടിയുടെ, ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് കൊച്ചിയില്‍ സ്ഥാപിക്കും...  (11 hours ago)

Malayali Vartha Recommends