Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മുകേഷ് കോഴിയെ അട്ടത്ത് വെച്ചിട്ട് ദേശാഭിമാനിയുടെ കൊണവതികാരം ! CPMന്റെ കരണംപൊട്ടിച്ച് രാഹുല്‍ സഭയില്‍ നാറിപ്പുഴുത്ത് കൊല്ലം MLA

16 SEPTEMBER 2025 02:02 PM IST
മലയാളി വാര്‍ത്ത

മുകേഷ് എംഎല്‍യുടെ തല രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വായില്‍ കൊണ്ടുവെച്ച് കൊടുത്ത് ദേശാഭിമാനി. രണ്ടുംകെട്ട് നില്‍ക്കുന്ന രാഹുല്‍ കയറി പൊട്ടിച്ചു നിയമസഭയില്‍ ഇരുന്ന് നാറിപ്പുഴുത്ത് മുകേഷ്. നാണംകെട്ട് തൊലിപൊളിഞ്ഞ കൊല്ലം എംഎല്‍എ ദേശാഭിമാനിയോട് അന്തസ് വേണമെടാ അന്തസ് മറ്റേ വെലയല്ലേ നീയൊക്കെ എനിക്ക് തരുന്നതെന്ന് മോങ്ങിക്കരച്ചില്‍. രാഹുല്‍ സഭയില്‍ വന്നപ്പോള്‍ നെഞ്ചിടിച്ചത് മുകേഷിനാണ് കാരണം ഭരണപക്ഷം രാഹുലിന്റെ പെണ്ണ് കേസ് വലിച്ചിട്ടാല്‍ ഉറപ്പായും പ്രതിപക്ഷം മുകേഷിെന തൂക്കും. കഴിഞ്ഞദിവസം ഒരക്ഷരം മിണ്ടാതെ മൂലയില്‍ ഒളിച്ചിരിപ്പായിരുന്നു മുകേഷ്. എന്നാല്‍ ദേശാഭിമാനി മുകേഷിന് എട്ടിന്റെയല്ല പതിനാറിന്റെ പണി കൊടുത്തു. നാടകമേ കോണ്‍ഗ്രസ്...കൂസലില്ലാതെ രാഹുല്‍ നിയമസഭയില്‍ എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ വാര്‍ത്ത. പിന്നാലെ രാഹുല്‍ ഷാഫി സൈബര്‍ ഗ്രൂപ്പുകള്‍ മുകേഷിനെ കൊന്ന് കൊലവിളിച്ചു. കൊല്ലത്തെ കോഴിയെ അട്ടത്ത് വെച്ചിട്ട് ദേശാഭിമാനിയുടെ കൊണവതികാരമെന്ന് സൈബര്‍ ഗ്രൂപ്പുകളില്‍ ട്രോള്‍.  

ദേശഭിമാനിയുടെ ധാര്‍മ്മികത കേരളം കാണാതെ പോകരുത്. കൊല്ലം കോഴി മുകേഷ് എംഎല്‍എ പെണ്ണ് കേസില്‍ പെട്ടപ്പോള്‍ ദേശാഭിമാനിയില്‍ ആ വാര്‍ത്തയേ ഉണ്ടായിരുന്നില്ല. അണ്ണാക്കിലെ പിരിവെട്ടിയിട്ട് മഴയെപ്പറ്റി പ്രധാന വാര്‍ത്ത കൊടുത്തു. കൈരളി കുക്കറി ഷോയും വല്യേട്ടന്‍ സിനിമയും ഇട്ട് മൂലയില്‍ ഒളിച്ചു. അതിന്റെ ക്ഷീണം തീര്‍ക്കാന്‍ കിട്ടിയ പിടിവള്ളിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. കഴിഞ്ഞ ഒരു ദിവസം ദേശാഭിമാനിക്ക് ചാകരയായിരുന്നു കൈരളിയും കണ്ണുംനട്ട് സഭയിലേക്ക് വാ പൊളിച്ചിരുന്നു. രാഹുല്‍ വന്നതോടെ കൈരളി ദേശാഭിമാനി ഓഫീസ് ഉണര്‍ന്നു. പിന്നെ തുരുതുരാ വാര്‍ത്തയടിക്കല്‍. ദേശഭിമാനിയുടെ ധാര്‍മ്മികത കേരളം കാണാതെ പോകരുത്. പക്ഷെ അടിച്ച ആര്‍ട്ടിക്കിള്‍ തിരിച്ച് അവരുടെ അണ്ണാക്കില്‍ തന്നെ പൊട്ടി. മുകേഷ് എംഎല്‍എയുടെ പെണ്ണ് കേസ് സൈബര്‍ ഗ്രൂപ്പുകള്‍ കുത്തിപ്പൊക്കി വീണ്ടും ചര്‍ച്ചയാക്കി.

 



മുകേഷിന്റെ മുന്‍കാല ചരിത്രവും മുകേഷിന്റെ ഭാര്യ സരിത അയാളുടെ തനിനിറം വീണ ജോര്‍ജിനോട് വിവരിക്കുന്നതും എല്ലാം രാഹുല്‍ ഗ്രൂപ്പ് കുത്തിപ്പൊക്കി. മന്ത്രി വീണ ജോര്‍ജ് മാധ്യമപ്രവര്‍ത്തകയായിരുന്ന കാലത്ത് സരിതയുമായ് ചര്‍ച്ച നടത്തിയിരുന്നു. മുകേഷ് വെറും വൃത്തികെടട്വനും പെണ്ണുപിടിയനും ശാരീരികമായ് ഉപദ്രവിച്ചതുമൊക്കെ ആ ഇന്റര്‍വ്യൂവില്‍ സരിത തുറന്നടിച്ചിരുന്നു. അയാളെപ്പോലൊരുത്തനെ സീറ്റ് കൊടുത്ത് ജയിപ്പിച്ച് സഭയില്‍ കൊണ്ടുരുത്തിയ സിപിഎമ്മിന്റെ ഉളുപ്പില്ലായ്മയെക്കുറിച്ച് ദേശാഭിമാനി രണ്ടുവാക്ക് കോളം വാര്‍ത്ത കൊടുക്കൂ. എംഎല്‍എയുടെ ഓഫീസിലേക്ക് കൊല്ലത്തെ പെണ്ണുങ്ങള്‍ പ്രതിഷേധവുമായ് ഇരച്ച് കയറിയപ്പോള്‍ ജീവനുംകൊണ്ടോടി തിരുവനന്തപുരത്ത് എത്തി. പെണ്ണുപിടിയന്‍ മുകേഷിനെ സംരക്ഷിച്ചത് സാക്ഷാല്‍ പിണറായി. മുകേഷ് രാജിവെക്കേണ്ട കാര്യമില്ലെന്ന് അന്ന് പച്ചയ്ക്ക് പറഞ്ഞത് സ്ത്രീകക്ഷക്കാരെന്ന് ഉളുപ്പില്ലാതെ വാദിക്കുന്ന പിണറായി. സഖാത്തികളും മുകേഷിന്റെ പെണ്ണ് പിടുത്തം പ്രോത്സാഹിപ്പിച്ചു. പി കെ ശ്രീമതി പറഞ്ഞത് ആരോപണവിധേയന്‍ രാജിവെക്കണമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന്. ഒടുക്കം പെണ്ണ് കേസില്‍ നിന്ന് ഉൗരിയത് പരാതിക്കാരിക്ക് കാശ് കൊടുത്ത് ഒതുക്കിയിട്ട്. ഇത്രയും നാറിയ മുകേഷിന് സഭയില്‍ വന്ന് ഉളുപ്പില്ലാതെ ഇരിക്കാമെങ്കില്‍ രാഹുലിനും വന്നിരിക്കാം. രാഹുലിനെതിരെ ആരോപണം വന്നപ്പോള്‍ കോണ്‍ഗ്രസിലെ പെണ്ണുങ്ങള്‍ പിന്തുണച്ചല്ല സംസാരിച്ചത്. തെറ്റുകാരാനാണെങ്കില്‍ രാഹുല്‍ മാറി നില്‍ക്കണമെന്നാണ്. പക്ഷെ സഖാക്കന്മാരുടെ പെണ്ണ് കേസുകള്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന സഖാത്തികളല്ലെ സിപിഎമ്മിലുള്ളത്. പാര്‍ട്ടി ആപ്പീസിലെ പെണ്ണുങ്ങളെ കൈവെച്ചാലും മുതിര്‍ന്ന സഖാത്തികള്‍ കതക് ചാരിക്കൊടുത്ത് പിന്തുണ കൊടുക്കും. ദേശാഭിമാനി അതിനേക്കുറിച്ച് രണ്ട് വാര്‍ത്ത ചെയ്യാന്‍ നട്ടെല്ല് കാണിക്കണം. തുടങ്ങി മുകേഷിനെ വാരിയലക്കുന്ന പീഡനവീരന്മാരായ സഖാക്കളെ കൂട്ടിയിട്ട് ചവിട്ട്‌മെതിക്കുന്ന കമന്റുകളും പോസ്റ്റുകളും വലത് സൈബര്‍ ഗ്രൂപ്പുകളില്‍. അങ്ങ് ചത്താല്‍ മതിയെന്ന് മുകേഷിന്റെ കരച്ചില്‍.

ദേശാഭിമാനിയാണ് മുകേഷിന്റെ ഫ്യൂസൂരാന്‍ വഴിയിട്ട് കൊടുത്തത്. നിയമസഭ കഴിയുന്നത് വരെ മുകേഷിന് ചങ്കില്‍ തീയാണ്. രാഹുല്‍ വിഷയം ചര്‍ച്ചയായാല്‍ ഉറപ്പായും മുകേഷിനെ വളഞ്ഞിട്ട് തല്ലുന്നതിന് വഴിവെക്കും. ആരും രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ചര്‍ച്ചയാക്കരുതേയെന്നാണ് മുകേഷ് പ്രാര്‍ത്ഥിക്കുന്നത്. കൈരളിയിലും രാഹുല്‍ വിഷയത്തില്‍ ചര്‍ച്ച നടന്നപ്പോള്‍ കരണംപൊട്ടുന്ന അടി കിട്ടിയത് മുകേഷിനായിരുന്നു. നിയമസഭ കഴിയുന്നത് വരെ നീ ഈ വഴിക്ക് വരരുതേയെന്ന് രാഹുലിന്റെ കാല് പിടിക്കേണ്ട ഗതികേടില്‍ മുകേഷ് എംഎല്‍എ. പക്ഷെ കോണ്‍ഗ്രസിനെ ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു. പെണ്ണുപിടിയന്‍ മുകേഷ് സഭയില്‍ വന്നിരിക്കരുതെന്ന് പ്രതിഷേധം നടത്തിയ കോണ്ഡഗ്രസ് രാഹുലിനെ സഭയില്‍ എത്താന്‍ അനുവദിച്ചതും ധാര്‍മ്മികതയല്ല. സതീശനെ വെല്ലുവിളിച്ചാണ് രാഹുല്‍ സഭയില്‍ എത്തിയത്. പിന്നെ പാലക്കാടേക്ക് പോകാന്‍ ഒരു പഴുത് കണ്ടുപിടിക്കാന്‍ വേണ്ടിയാണ് സഭയില്‍ എത്തിയത്. ഇന്ന് രാഹുല്‍ സഭയില്‍ എത്തിയിട്ടില്ല. മാറി നില്‍ക്കണമെന്ന് പാര്‍ട്ി ആവശ്യപ്പെട്ടത് കൊണ്ട് വിട്ട് നില്‍്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 



ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത നോക്കാം...

നേതൃത്വം വിലക്കിയെന്ന വാര്‍ത്തകള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശനുള്‍പ്പെടെ ഇടപെട്ട് വിലക്കിയെന്ന മാധ്യമവാര്‍ത്തകള്‍ക്കിടെ അത് ധിക്കരിച്ചാണ് രാഹുല്‍ എത്തിയത്. രാഹുലിന് അനുകൂലമായാണ് കെപിസിസി പ്രസിഡന്റും യുഡിഎഫ് കണ്‍വീനറും കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ചില നാടകങ്ങള്‍ പൊളിയുന്നതും ഗ്രൂപ്പുപോരും കോണ്‍ഗ്രസിനെ വശംകെടുത്തുകയാണ്. രാഹുലിന് എന്ത് വിലക്കാണുള്ളതെന്നാണ് അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് ചോദിച്ചത്. സഭയില്‍ രാഹുലിന് സ്പീക്കര്‍ സംരക്ഷണം നല്‍കണമെന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. ആരുടേയും പിന്തുണയില്ലാതെ രാഹുലിനെ പോലൊരു ജൂനിയര്‍ നേതൃത്വത്തെ ധിക്കരിക്കുമോ എന്ന ചോദ്യവും പ്രസക്തം. സൈബര്‍ ആക്രമണം കടുത്ത സാഹചര്യത്തില്‍ സതീശന്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. തനിക്കെതിരെ ആക്രമണമുയര്‍ന്നിട്ടും ആരും പ്രതികരിച്ചില്ലെന്ന് സതീശന്‍ പറഞ്ഞിരുന്നു. ഇതന്വേഷിക്കാന്‍ കെപിസിസി അന്വേഷണ സമിതിയെ വച്ചു.

അന്വേഷണത്തിന് നേതൃത്വം നല്‍കുന്നതാകട്ടെ, കോണ്‍ഗ്രസ് സമൂഹമാധ്യമ ചുമതലക്കാരനായ വി ടി ബലറാമും. കോണ്‍ഗ്രസില്‍ സതീശനെതിരെ രൂപപ്പെടുന്ന പുതിയ കൂട്ടായ്മയുടെ ഭാഗമാണിത്. നാലായിരം കോണ്‍ഗ്രസ് അക്കൗണ്ടുകളില്‍നിന്നായുള്ള സൈബര്‍ ആക്രമണത്തിനുപിന്നില്‍ മൂന്നുപേരാണ് എന്നാണ് സതീശന്റെ പരാതി. ഇവരെ കണ്ടെത്താനോ സൈബര്‍ ആക്രമണം തടയാനോ തയ്യാറായിട്ടില്ല.
ഉന്നതരായ ചില നേതാക്കളുടെ മൗനാനുവാദത്തോടെയാണ് ഷാഫി, രാഹുല്‍ സംഘത്തിന്റെ സെബര്‍ സേന നടത്തുന്ന ആക്രമണം. രാഹുലിന് എതിരായി തെളിവുകള്‍ സഹിതം പരാതി ലഭിച്ചിട്ടും എന്തുകൊണ്ട് സതീശന്‍ അനങ്ങിയില്ലെന്ന ചോദ്യമാണ് ഉയരുന്നത്. ഐഎഎസ് ഉദ്യോഗസ്ഥയുടെ അടക്കം പരാതികള്‍ അതിലുണ്ടെന്നാണ് വാര്‍ത്തകള്‍. നിയമസഭയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സാന്നിധ്യം തുടര്‍ന്നാല്‍ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധിയിലാകും. ഇതായിരുന്നു ദേശാഭിമാനിയിലെ വാര്‍ത്ത. ഒരു സ്ത്രീ ലമ്പടനെ എടുത്ത് മടിയില്‍വെച്ച് സംരക്ഷിച്ചിട്ടാണ് ദേശാഭിമാനി ന്യായം വിളമ്പുന്നത്.

 



കോണ്‍ഗ്രസിന്റെ സംരക്ഷണവും പിന്തുണയുമുള്ളതിനാലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ എത്താനായതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. അതിക്രമത്തിനിരയായ യുവതികള്‍ അനുഭവിച്ച മാനസിക പ്രയാസം അറിയുമായിരുന്നു എങ്കില്‍ കോണ്‍ഗ്രസ് രാഹുലിന് അനുകൂലമായ സമീപനം സ്വീകരിക്കില്ലായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. രാഹുല്‍ സഭയില്‍ വരണോ വേണ്ടയോ എന്നു തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണ്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റു സ്ഥാനത്തുനിന്ന് ഒഴിവാക്കുകയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടിയില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയുംചെയ്തത് ആരോപണങ്ങളില്‍ കഴമ്പുള്ളതിനാലാണല്ലോ. ദിവസവും പുതിയ പുതിയ ആരോപണങ്ങള്‍ വരികയാണ്. കോണ്‍ഗ്രസിന്റെ ജീര്‍ണമുഖമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

കടുത്ത എതിര്‍പ്പ് തള്ളി എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്കെത്തിയതോടെ കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവ് ഒറ്റപ്പെട്ടു. കെപിസിസി അധ്യക്ഷനടക്കമുള്ളവരുമായി ആശയവിനിമയം നടത്തിയായിരുന്നു രാഹുലിന്റെ വരവെന്നാണ് സൂചന. ഇതോടെ രാഹുല്‍ വിവാദത്തില്‍ പാര്‍ട്ടിയിലെ സതീശന്‍ വിരുദ്ധ ചേരി കൂടുതല്‍ ശക്തമായി. ഇതോടെയാണ് കെപിസിസി യോഗത്തിലും സതീശന്‍ വിഷയം ഉന്നയിക്കാതിരുന്നത്. സതീശന്‍ ക്ലോസ് ചെയ്ത രാഹുല്‍ വിവാദം അങ്ങിനെ അവസാനിപ്പിക്കാന്‍ മറ്റ് നേതാക്കള്‍ തയ്യാറായിരുന്നില്ല. രാഹൂലിനെതിരെ ഇനി കൂടുതല്‍ കടുപ്പിക്കേണ്ടൈന്നും രാഹുല്‍ മെല്ലെ മടങ്ങിവരട്ടെ എന്നമുള്ള വാദത്തിന് പാര്‍ട്ടിയില്‍ കൂടുതല്‍ പിന്തുണ കിട്ടി.
എ ഗ്രൂപ്പ് തുടങ്ങിവെച്ച നീക്കങ്ങള്‍ക്കൊപ്പം കെപിസിസി നേതൃത്വവും കൈകൊടുത്തു. അച്ചടക്ക നടപടിക്ക് ശേഷവും സതീശന്‍ രാഹുലിനെ പരസ്യമായി നിരന്തരം തള്ളുന്ന നിലപാട് എടുത്തതാണ് എതിര്‍ ചേരിയെ ശക്തമാക്കിയത്. നടപടിക്ക് ആദ്യം കൈ കൊടുത്തവരെല്ലാെ പിന്നെ സതീശനെതിരെ ഒന്നിച്ചു. പാര്‍ട്ടി നേതൃത്വം തനിക്കൊപ്പം നിലയുറപ്പിക്കുമെന്ന് സതീശന്‍ കരുതി. പക്ഷെ എ ഗ്രൂപ്പ് സമ്മര്‍ദ്ദത്തിന് മുന്നില്‍ കെപിസിസി അധ്യക്ഷനും രാഹുലിനോട് നോ പറയാനായില്ല. സഭയിലെത്തും മുമ്പ് രാഹുല്‍ സണ്ണി ജോസഫുമായി സംസാരിച്ചെന്ന് വിവരമുണ്ട്.

മറുചേരിക്ക് ബലം കൂടിയതോടെയാണ് കെപിസിസി യോഗത്തില്‍ പ്രതിപക്ഷനേതാവ് മൗനം തുടര്‍ന്നത്. പക്ഷേ ഈ ഭിന്നത അങ്ങിനെ തുടരാന്‍ പാര്‍ട്ടി നേതൃത്വം ആഗ്രഹിക്കുന്നില്ല. രാഹുല്‍ ആദ്യദിനം വന്നു, ഇനി തുടര്‍ച്ചായായി വരുന്നതിനോട് പലര്‍ക്കും യോജിപ്പില്ല. ഭരണനിരയില്‍ നിന്ന് കടന്നാക്രമണം ഉണ്ടായാല്‍ പ്രതിപക്ഷനേതാവ് സഭാതലത്തില്‍ രാഹുലിനെ തള്ളിപ്പറഞ്ഞാല്‍ പ്രതിസന്ധി രൂക്ഷമാകും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ മൗനാനുവാദത്തോടെ ഷാഫി പറന്പില്‍, വിഷ്ണുനാഥ് സംഘം നടത്തിയ നീക്കമാണ് സഭ തുടങ്ങുന്ന ദിവസംതന്നെ രാഹുലിന്റെ സാന്നിധ്യം ഉറപ്പാക്കിയത്. രാഹുല്‍ സഭയിലെത്തുന്നതിനോട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിയോജിച്ചിരുന്നെങ്കിലും തുടര്‍ദിവസങ്ങളില്‍ മാറിനില്‍ക്കാമെന്ന ധാരണയില്‍ അയഞ്ഞു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (8 hours ago)

Malayali Vartha Recommends