'രാഹുൽ ചോദിച്ചാൽ ഞാൻ കൊടുക്കും' കട്ടായം പറഞ്ഞ് നടി SIT വളഞ്ഞു..! രാഹുൽ തിരുവനന്തപുരത്ത് എത്തി

ഒളിവിൽ പോകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉപയോഗിച്ച റെഡ് പോളോ കാര്‍ നൽകിയ സിനിമ നടിയിൽ നിന്ന് വിവരങ്ങള്‍ തേടി എസ്ഐടി. രാഹുലിന് കാര്‍ നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് സിനിമ നടിയുമായി പൊലീസ് സംഘം ഫോണിൽ സംസാരിച്ചത്. രാഹുലിന് കാര്‍ കൊടുത്തത് ഏതുസാഹചര്യത്തിലാണെന്ന് പൊലീസ് നടിയോട് ചോദിച്ചറിഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ അടുത്ത സുഹൃത്താണെന്നാണ് നടി പൊലീസിന് നൽകിയ മറുപടി. ബെംഗളൂരുവിലുള്ള നടിയെ ഫോണിൽ വിളിച്ചാണ് വിവരങ്ങള്‍ തേടിയത്. രാഹുലിനെതിരെ കേസെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് രാഹുലിന്‍റെ ഭവന നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാര്‍ എന്നാണ് പൊലീസ് കണ്ടെത്തൽ. പാലക്കാട് നിന്നും രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലാണെന്ന് നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. രാഹുൽ രക്ഷപ്പെടാൻ ഉപയോഗിച്ച കാര്‍ സിനിമ നടിയുടേതാണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.
ചുവന്ന കാര്‍ പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ വീട്ടിലാണ് ഉണ്ടായിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. രാഹുലിനെ രക്ഷപ്പെടാൻ നേതാവ് സഹായം ചെയ്തോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. വ്യാഴാഴ്ച വൈകിട്ടോടെ പാലക്കാട് നിന്ന് ചുവന്ന പോളോ കാറിൽ രാഹുൽ നേരെ പോയത് പൊള്ളാച്ചിയിലേക്കാണെന്നാണ് ഇന്നലെ അന്വേഷണ സംഘത്തിന് ലഭിച്ച വിരവം. ഇതിനുശേഷം ഹൈവേ ഒഴിവാക്കി ജില്ലാ അതിര്‍ത്തിയായ കൊഴിഞാമ്പാറ വഴിയാണ് കോയമ്പത്തൂരിലേക്ക് കടന്നത്. കോയമ്പത്തൂരിൽ നിന്നാണ് കര്‍ണാടക -തമിഴ്നാട് അതിര്‍ത്തിയായ ബാഗല്ലൂരിൽ എത്തിയത്. ഞായറാഴ്ച മുതൽ ഇവിടെ റിസോര്‍ട്ടിൽ ഒളിച്ചുകഴിയുകയായിരുന്നു. ഇന്നലെ രാവിലെ അന്വേഷണ സംഘം ഇവിടെ എത്തുമെന്ന വിവരം അറിഞ്ഞതോടെ അവിടെ നിന്ന് മുങ്ങി. അവിടെ നിന്ന് കര്‍ണാടകയിലേക്ക് പോയെന്നാണ് വിവരം. കാറുകള്‍ മാറി മാറി ഉപയോഗിച്ചാണ് രാഹുലിന്‍റെ യാത്രയെന്നാണ് പൊലീസ് സംശയിക്കുന്നത്. ബെംഗളൂരുവിലെയും കര്‍ണാടകയിലെ ഉള്‍പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം. രാഹുലിനൊപ്പം കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫും ഉണ്ടെന്നാണ് വിവരം. ഏഴാം ദിവസവും രാഹുൽ ഒളിവിൽ തുടരുകയാണ്. ഇന്നലെ രാത്രിയിലും കര്‍ണാടകയിൽ വ്യാപക പരിശോധന നടത്തുന്നുണ്ട്. കൂടുതൽ പൊലീസ് സംഘം കര്‍ണാടകയിലെത്തിയിട്ടുണ്ട്. ബെംഗളൂരുവിലും പരിസരപ്രദേശങ്ങളിലും രാത്രിയിലും രാവിലെയും പൊലീസ് പരിശോധന നടത്തി.
അതേസമയം, പൊലീസ് പരാതിക്കാരിയുടെ തിരുവനന്തപുരത്തുള്ള സുഹൃത്തുക്കളുടെ മൊഴിയെടുത്തു. ഗർഭഛിദ്രത്തിനും ഭീഷണിപ്പെടുത്തിയതിനും തെളിവ് ശേഖരിച്ചു. ഗർഭഛിദ്രത്തിന് ശേഷം പെൺകുട്ടി മോശമായ ശാരീരിക മാനസിക അവസ്ഥയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ മൊഴി നൽകി. രാഹുലിന്‍റെ പാലക്കാട്ടെ ഫ്ലാറ്റിലെ കെയർടേക്കറുടെയും മൊഴി രേഖപ്പെടുത്തി.സിസിടിവി ദൃശ്യങ്ങൾ കെയർടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും നശിപ്പിച്ചെന്ന നിഗമനത്തിലായിരുന്നു എസ്ഐടി. വ്യാഴാഴ്ച വൈകീട്ട് 4.30 ന് ഫ്ലാറ്റിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയെന്നും സിസിടിവി സംവിധാനത്തിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നുമാണ് കെയർടേക്കറുടെ മൊഴി. എന്നാൽ ചുവന്ന കാർ ഫ്ലാറ്റിൽ കഴിഞ്ഞ രണ്ടാഴ്ചയായി ഉണ്ടന വിവരം കെയർടേക്കർ കൈമാറി. വ്യാഴാഴ്ചയ്ക്ക് ശേഷം കാർ ഫ്ലാറ്റിൽ വന്നിട്ടില്ലെന്നും മൊഴിയുണ്ട്. ഇതിനിടെ ഇന്നലെയാണ് രാഹുലിനെതിരെ മറ്റൊരു പീഡന പരാതി കൂടി പുറത്തുവന്നത്. കെപിസിസി നേതൃത്വത്തിന് നൽകിയ പരാതി പൊലീസിന് കൈമാറിയിരുന്നു. പൊലീസ് പരാതിയിൽ കേസെടുത്തേക്കുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha























