വിജയൻ ഫാൻസ് അസോസിയേഷനല്ല യൂത്ത് കോൺഗ്രസ്; സി.പി.എം അക്രമ രാഷ്ട്രീയത്തെ ഓർമ്മിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

ആരോഗ്യ മന്ത്രിയുടെ വീടിന് മുന്നിൽ റീത്ത് വെച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങളിൽ സി.പി.എമ്മിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സി.പി.എം മുൻപ് നടത്തിയ അക്രമ പരമ്പരകൾ എണ്ണിപ്പറഞ്ഞാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സമരത്തിന്റെ ധാർമ്മികതയെക്കുറിച്ച് പഠിപ്പിക്കാൻ സി.പി.എമ്മിന് യോഗ്യതയില്ലെന്ന് അദ്ദേഹം പരിഹസിച്ചു. സി.പി.എമ്മിന്റെ ഭൂതകാലത്തെ കറുത്ത ഏടുകൾ ഓർമ്മിപ്പിച്ചു കൊണ്ടാണ് രാഹുലിന്റെ വാക്കുകൾ.
പോസ്റ്റ് ഇങ്ങനെ...
ശ്രീ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത് വാഴ വെച്ചവർ,
മട്ടന്നൂരിൽ ബസ് കത്തിച്ചു നാല് നിരപരാധികളെ ചുട്ടു കൊന്നവർ,
എം വി രാഘവനോടുള്ള വിരോധത്തിന്റെ പേരിൽ പറശ്ശിനിക്കടവിലെ പാമ്പ് വളർത്തൽ
കേന്ദ്രത്തിന് തീയിട്ടവർ,
വിക്ടോറിയ കോളേജ് പ്രിൻസിപ്പലിന്
ശവ കുടീരം ഒരുക്കിയവർ,
മഹാരാജാസ് കോളേജിലെ പ്രിൻസിപ്പലിന്റെ
കസേര കത്തിച്ചവർ,
എല്ലാത്തിലും ഉപരി മുഖ്യമന്ത്രിയായിരുന്ന
ഉമ്മൻ ചാണ്ടി സാറിന്റെ കാർ ആക്രമിച്ചു
സാറിനെ മുറിവേൽപ്പിച്ചവർ
ആ പാർട്ടിയുടെ സമരത്തിന്റെ ധാർമികതയെ പറ്റിയുള്ള ട്യൂഷൻ ഒന്നും യൂത്ത് കോൺഗ്രസിന് വേണം എന്ന് കരുതുന്നില്ല....
അങ്ങനെ ഒക്കെ വിരട്ടിയാലൊക്കെ പേടിക്കാൻ വിജയൻ ഫാൻസ് അസോസിയേഷൻ അല്ലല്ലോ
യൂത്ത് കോൺഗ്രസ്...
ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാൻ വന്ന
ആൾ ആശുപത്രി കെട്ടിടം ഇടിഞ്ഞു
വീണു മരിച്ചപ്പോഴും,
ചികിത്സ പിഴവ് കൊണ്ട് മാത്രം
നിരവധി ആളുകൾ മരിച്ചപ്പോഴും,
കൈ ഒടിഞ്ഞു വന്ന കുഞ്ഞിന്റെ കൈ
മുറിച്ചു മാറ്റിയപ്പോഴും,
വയറ്റിൽ കത്രിക മറന്നു വെച്ച് തുന്നലിട്ടപ്പോഴും
ഒന്നും പൊള്ളാത്തവർക്ക് ഇപ്പോൾ പൊള്ളുന്നത് വിജയനിസം കൊണ്ടാണ്....
ആരോഗ്യ മന്ത്രിയുടെ വീട്ടിൽ വെച്ച റീത്ത് കാണുമ്പോൾ
ധാർമിക രോഷം തോന്നിയ സാംസ്‌കാരിക അടിമകൾക്ക് ആരോഗ്യ മന്ത്രിയുടെ പിടിപ്പുകേട് കൊണ്ട് കൊല്ലപ്പെട്ട നൂറു കണക്കിന് മനുഷ്യരുടെ നെഞ്ചിൽ വെച്ച റീത്ത് കാണാൻ പറ്റാത്തത് ഒരു വല്ലാത്ത രാഷ്ട്രീയ തിമിരമാണ്...
ആ തിമിരം മാറാൻ AKG സെന്ററിലെ ക്യാപ്സ്യൂൾ മതിയാകില്ല..
ഇതിന്റെ പേരിൽ യൂത്ത് കോൺഗ്രസിനെ കൈകാര്യം ചെയ്യുമെന്നോ, പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയെ തടയുമെന്നോ ഒക്കെ കേട്ട്,
പേടിച്ചില്ലാന്ന് പറഞ്ഞേക്ക്....
https://www.facebook.com/Malayalivartha
























