ഭാര്യയേയും മകളെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിയ്ക്ക് 31വർഷം തടവ്

ഭാര്യയേയും മകളെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയ്ക്ക് 31വർഷം തടവ്. മയ്യനാട് വടക്കുംകര പടിഞ്ഞാറ്റ് ചേരിയിൽ പ്രശോഭ ഭവനിൽ ജയനെയാണ് (40) കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി എൻ വിനോദ് ശിക്ഷിച്ചത്. ഒന്നരലക്ഷം രൂപ പിഴ ഒടുക്കാനും അല്ലാത്തപക്ഷം 18 മാസംകൂടി തടവ് അനുഭവിക്കണമെന്നും ഉത്തരവിലുണ്ട്.
2020 ഡിസംബർ ഒന്നിനാണ് സംഭവം. വാളത്തുംഗൽ സഹൃദയ ക്ലബ്ബിനുസമീപം താമസിക്കുന്ന രജിയ്ക്കും മകൾക്കും നേരെയാണ് ഇയാൾ ആസിഡ് ഒഴിച്ചത്. ജയന്റെ നിരന്തരമായ ശാരീരിക ഉപദ്രവത്തെ തുടർന്ന് മൂന്ന് പെൺമക്കളുമായി കുടുംബവീട്ടിലാണ് രജി താമസിച്ചിരുന്നത്. ജോലിക്ക് പോവരുതെന്ന് രജിയെ വിലക്കിയിട്ടുണ്ടായിരുന്നു.
എന്നാൽ, യുവതി ലോട്ടറിക്കടയിൽ ജോലിക്ക് പോയതിന്റെ വൈരാഗ്യം മൂലം ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഒന്നിന് രാത്രി ഒമ്പതോടെ ആസിഡുമായി വീട്ടിലെത്തിയ ജയൻ വഴക്കുണ്ടാക്കി. എന്നാൽ, രജി ഇരവിപുരം പൊലീസിനെ വിവരമറിയിച്ച് അവർ സ്ഥലത്തെത്തിയപ്പോഴേക്കും ഇയാൾ കടന്നുകളഞ്ഞു. പൊലീസ് പോയപ്പോൾ വീണ്ടുമെത്തി ഭാര്യക്കും മകൾക്കും നേരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























