സത്യപ്രതിജ്ഞാ ചടങ്ങില്‍ 'വന്ദേമാതരം' പൂര്‍ണരൂപത്തില്‍ ആലപിച്ചത് കീഴ്‌വഴക്കങ്ങളുടെ ലംഘനം

യുഡിഎഫ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ 'വന്ദേമാതരം' പൂര്‍ണരൂപത്തില്‍ ആലപിച്ച നടപടി കീഴ്‌വഴക്കങ്ങളുടെ ലംഘനവും അനുചിതവുമാണെന്ന് സിപിഐ. 'വന്ദേ മാതരത്തിന്റെ' ആദ്യ രണ്ട് ഖണ്ഡികകള്‍ക്ക് മാത്രമാണ് ദേശീയ ഗീതമെന്ന പദവിയുള്ളത്. മതേതര രാഷ്ട്രത്തില്‍ സര്‍ക്കാര്‍ ചടങ്ങുകളില്‍ ഒരു മതവിഭാഗത്തിന്റെ മാത്രം ആരാധനാമൂര്‍ത്തികളെ സ്തുതിക്കുന്ന വരികള്‍ ഉള്‍പ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവനയില്‍ പറഞ്ഞു.
''1950 ജനുവരി 24ന് ഭരണഘടനാ അസംബ്ലി ജനഗണമനയ്ക്ക് തുല്യമായ ബഹുമതി നല്‍കിയത് വന്ദേമാതരത്തിന്റെ രണ്ട് ഖണ്ഡികകള്‍ക്കാണ്. മൂന്നാം ഖണ്ഡിക മുതല്‍ ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ ഹിന്ദു ദേവതകളെ നേരിട്ട് സ്തുതിക്കുന്നുണ്ട്. 1937ല്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഈ ഭാഗങ്ങള്‍ ദേശീയ വേദികളില്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതാണെന്നോര്‍ക്കണം.
മതേതര രാഷ്ട്രത്തില്‍ സര്‍ക്കാര്‍ ചടങ്ങുകളില്‍ ഒരു മതവിഭാഗത്തിന്റെ മാത്രം ആരാധനാമൂര്‍ത്തികളെ സ്തുതിക്കുന്ന വരികള്‍ ഉള്‍പ്പെടുത്തുന്നത് ശരിയായ നടപടിയല്ല. അതുകൊണ്ട് സത്യപ്രതിജ്ഞാ വേദിയില്‍ 'വന്ദേമാതരം' മുഴുവനായി ആലപിച്ചത് അനുചിതമായി''– ബിനോയ് വിശ്വം പ്രസ്താവനയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























