മാസപ്പടിക്കേസിൽ പണം വിദേശ അക്കൗണ്ടുകളിലേക്ക്..വീണ്ടും മറ്റൊരു ഷോക്കുമായി ഷോൺ ജോർജ്.. അമേരിക്കയിലെ ചില അക്കൗണ്ടുകളിലേക്ക് മാറ്റി..തെളിവുകൾ..

വീണ്ടും മറ്റൊരു ഷോക്കുമായി ഷോൺ ജോർജ്.. മാസപ്പടിക്കേസിൽ പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ടെന്ന സൂചനയുമായി ഇഡിക്ക് ബിജെപി നേതാവ് ഷോൺ ജോർജിന്റെ കത്ത്. വിദേശ അക്കൗണ്ടുകളെ പറ്റിയും അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു. യുഎഇയിലെ അബുദാബി കൊമേഴ്സ്യൽ ബാങ്കിൽ എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് സിഎംആർഎൽ ഇടപാടിലൂടെ കിട്ടിയ പണം മാറ്റിയിട്ടുണ്ടെന്ന് ഇഡിക്ക് നൽകിയ കത്തിൽ ഷോൺ ജോർജ് ആരോപിക്കുന്നു.
വീണ തയ്ക്കണ്ടി, സുനീഷ്. എം എന്നിവരാണ് ഈ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നതെന്നും എസ്എൻസി ലാവലിൻ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് ഇനി സ്ഥാപനങ്ങളിൽ നിന്ന് ഈ അക്കൗണ്ടിലേക്ക് വന്ന പണം അമേരിക്കയിലെ ചില അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇഡിക്ക് നൽകിയ കത്തിൽ ഷോൺ ജോർജ് ആരോപിച്ചു. വിശ്വസനീയമായ കേന്ദ്രത്തിൽ നിന്നാണ് തനിക്ക് വിവരം കിട്ടിയതെന്നും ഷോൺ പറഞ്ഞു. എക്സാലോജിക്കിന്റെ യുഎഇയിൽ ബാങ്കിൽ അക്കൗണ്ട് പരിശോധിക്കണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്.
എസ്എഫ്ഐഒയ്‌ക്ക നൽകിയ പരാതിയുടെ വിശദാംശങ്ങളും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഷോൺ ജോർജിൻറ നിയമപോരാട്ടം കേസ് ഇതുവരെ എത്തിച്ചത്.സി.എം.ആർ.എല്ലിൽ നിന്നും ലഭിച്ച പണം വിദേശ അക്കൗണ്ടിലേക്കാണ് വീണ മാറ്റിയതെന്ന് ഷോൺ ജോർജ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.യുഎഇയിലെ മീഡിയ സിറ്റിയിൽ പ്രവർത്തിക്കുന്ന അബുദാബി കോമേഴ്സ്യൽ ബാങ്കിന്റെ ശാഖ വഴിയാണ് ഇടപാട് നടന്നത്. വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ പേരിലായിരുന്നു ഈ അക്കൗണ്ട്.2016-2019 കാലത്ത് വീണ. ടി യും സുനീഷ്.എമ്മും ചേർന്നാണ് അക്കൗണ്ട് കൈകാര്യം ചെയ്തതത്.
പിണറായി വിജയനും വീണയുമായി ബന്ധപ്പെട്ട് ആരോപണ വിധേയമായ കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‍ലിൻ, പ്രൈസ് വാട്ടർ കൂപ്പേഴ്സ് എന്നിവയിൽ നിന്നും ദുബായ് ബാങ്കിലേക്ക് ഇടപാട് നടന്നിട്ടുണ്ട്. ഇവയിൽ നിന്നും യുഎസിലെ ബാങ്കുകളിലേക്ക് പണം എത്തിയതായും കത്തിൽ ഷോൺ ജോർജ് കത്തിൽ ആരോപിക്കുന്നുണ്ട്. 2024 മെയ് 27 ന് ഇക്കാര്യങ്ങൾ വിശദമാക്കി കൊണ്ട് ഷോൺ ജോർജ് സിരീയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിനും പരാതി നൽകിയിരുന്നു.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് കനത്ത തിരിച്ചടി.
കേസില്‍ ആദ്യം അറസ്റ്റിലായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (മൂന്ന്) ടാനി മറിയം ജോസ് തള്ളി. ഇതൊരു അപൂര്‍വ്വമായ കേസാണെന്നും പ്രതികളുടെ അക്രമം മാധ്യമങ്ങളിലൂടെ ജനങ്ങള്‍ തത്സമയം കണ്ടതാണെന്നും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























