ബിനുവിന്റെ പോസ്റ്റും റഹീമിന്റെ ഫോൺ കോളും വിനയായി! ഡ്രൈവർ ശ്യാമിന് കൊടുത്ത ഓഫർ പൊക്കി ഇ.ഡി....

ഇ.ഡി ഉദ്യോഗസ്ഥരെയും കേന്ദ്രസേനയെയും ആക്രമിച്ച കേസിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും എ.എ റഹീം എം.പിയും അതീവ ഗുരുതരമായ നിയമക്കുരുക്കിലേക്ക്. അക്രമികൾ തകർത്ത വാടകക്കാറിന്റെ ഡ്രൈവറും കേസിലെ ഒന്നാം സാക്ഷിയാകാൻ സാധ്യതയുള്ളതുമായ ശ്യാമിനെ നേരിട്ട് വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ച എ.എ റഹീമിന്റെ നീക്കങ്ങൾ കേന്ദ്ര ഏജൻസികൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.പാർട്ടി അനുഭാവിയായ ഡ്രൈവർ ശ്യാമിന് കാറിന്റെ കേടുപാടുകൾ തീർക്കാൻ പാർട്ടി വകയായി വൻതുക നഷ്ടപരിഹാരം നൽകാമെന്ന റഹീമിന്റെ വാഗ്ദാനം കേവലം മാനുഷിക പരിഗണനയല്ല, മറിച്ച് വിചാരണ വേളയിൽ നിർണ്ണായക സാക്ഷിയെ പ്രലോഭിപ്പിച്ചു ഒപ്പം നിർത്താനുള്ള 'വിറ്റ്‌നസ് ടാംപറിങ്' ആണെന്ന് ഇ.ഡി കോടതിയിൽ ഉന്നയിക്കും. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും പ്രതിഭാഗത്തുള്ള ഉന്നത നേതാക്കൾ ശ്രമിക്കുന്നു എന്ന പ്രൊസിക്യൂഷൻ വാദം നിലവിൽ റിമാൻഡിലുള്ള പ്രതികൾക്ക് ദീർഘകാലം ജാമ്യം നിഷേധിക്കപ്പെടാൻ കാരണമാകും.
റഹീം ശ്യാമിനെ വിളിച്ച ഫോൺ കോളുകളുടെ വിശദാംശങ്ങൾ (CDR) ശേഖരിക്കാൻ ഇ.ഡി നീക്കം തുടങ്ങിയതോടെ അന്വേഷണം ഉന്നത നേതാക്കളിലേക്ക് നേരിട്ട് നീളുകയാണ്. പോലീസ് പിടിയിലാകുന്നതിന് തൊട്ടുമുൻപ് മുൻ കൗൺസിലർ ഐ.പി. ബിനു ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച "പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ 100% ആത്മാർത്ഥതയോടുകൂടി ചെയ്യുക എന്നതാണ് എന്റെ ശരി" എന്ന പരസ്യമായ കുറ്റസമ്മത പോസ്റ്റ് ഇ.ഡി ഔദ്യോഗിക തെളിവായി സ്വീകരിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha























