പിണറായി വിജയന്റെ രക്ഷാപ്രവർത്തകരുടെ വാദങ്ങളുടെ മുനയൊടിച്ച് കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറുടെ നിര്‍ണ്ണായക മൊഴി..ഇനി രക്ഷയില്ല..അന്ന് സംഭവിച്ചത്..

പിണറായിയെ ചതിച്ച് ആ ഡ്രൈവർ . എല്ലാം കണ്ടു . നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാസംഘത്തിന്റെ വാദങ്ങളുടെ മുനയൊടിച്ച് കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറുടെ നിര്‍ണ്ണായക മൊഴി. അന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വി.ഐ.പി. ബസിന് നേരെ യാതൊരുവിധ ആക്രമണവും ഉണ്ടായിട്ടില്ലെന്ന് ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
ഇതോടെ അക്രമത്തെ 'രക്ഷാപ്രവര്‍ത്തനം' എന്ന് വിശേഷിപ്പിച്ച് അണികളെയും ഗണ്‍മാനെയും ന്യായീകരിച്ച മുന്‍ ഭരണകൂടവും മുഖ്യമന്ത്രിയുടെ വിശ്വസ്തരും നിയമത്തിന് മുന്നില്‍ പൂര്‍ണ്ണമായി പെടാനിരിക്കുകയാണ്.2023 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടന്ന നവകേരള സദസ്സിനിടെ ഡിസംബര്‍ 15-നാണ് ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനില്‍ വെച്ച് വന്‍ വിവാദമായ മര്‍ദ്ദനം അരങ്ങേറിയത്. പ്രത്യേകം രൂപകൽപന ചെയ്ത ബസിലാണു മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്നത്.ബസിന് സമീപം കരിങ്കൊടി കാട്ടി പ്രതിഷേധിച്ച കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്,
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവല്‍ കുര്യാക്കോസ് എന്നിവരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറും സുരക്ഷാസംഘവും ബസില്‍ നിന്നിറങ്ങി തല്ലിച്ചതയ്ക്കുകയായിരുന്നു. ബസിന് നേരെ കല്ലും വടിയും എറിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ഇടപെട്ടതാണെന്നായിരുന്നു പ്രതികളുടെ വാദം.എന്നാല്‍ ബസിന് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്ന് കെ.എസ്.ആര്‍.ടി.സി. മെക്കാനിക്കല്‍ എന്‍ജിനീയറും മൊഴി നല്‍കിയതോടെ പ്രതികളുടെ ഈ പ്രതിരോധം പൂര്‍ണ്ണമായും തകര്‍ന്നു.കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള
വിശ്വസ്തര്‍ നിലവില്‍ അറസ്റ്റ് ഭയന്ന് ഒളിവിലാണ്. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ഡ്രൈവറുടെയും എന്‍ജിനീയറുടെയും മൊഴികള്‍ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ ശാസ്ത്രീയ തെളിവുകളോടെ പ്രതികള്‍ക്കെതിരെ അതിവേഗം പുതിയ ഉപകുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.പ്രതിഷേധക്കാര്‍ക്ക് നേരെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും അകമ്പടി സേനയും പ്രയോഗിച്ചത് പോലീസിന്റെ ഔദ്യോഗിക ലാത്തിയെക്കാള്‍ നീളമുള്ള മാരകമായ ചൂരല്‍വടികളായിരുന്നു എന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
സാധാരണയായി സുരക്ഷാ ഡ്യൂട്ടിയില്‍ ഉപയോഗിക്കാത്ത ഇത്തരം വടികള്‍ എവിടെനിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതെന്ന കാര്യവും ദുരൂഹമാണ്. പ്രതിഷേധക്കാരുടെ കൈകാലുകളില്‍ അടിക്കുന്നതിന് പകരം കഴുത്തിലും തലയിലും ലക്ഷ്യം വെച്ചായിരുന്നു ഗണ്‍മാന്റെ മാരകമായ പ്രഹരം.ഈ ചൂരല്‍വടി ഉപയോഗിച്ച് തലയ്ക്ക് ശക്തമായി അടിച്ചാല്‍ അത് മനുഷ്യന്റെ മരണത്തിന് വരെ കാരണമായേക്കാമെന്ന് മെഡിക്കല്‍ ബോര്‍ഡ് പുറപ്പെടുവിച്ച ശാസ്ത്രീയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















