പിണറായിയുടെ ഗൺമാനടക്കം ഒളിവിൽ..ആപ്പീസിൽ കേറി തൂക്കാൻ ചെന്നിത്തല..ഇ ഡി യും പിന്നലെ..കേരളത്തിലെ നേതാക്കൾക്ക് ഇനിയങ്ങോട്ട് കണ്ടകശനി..

പിണറായിക്കും മകൾക്കും സി പി എം നേതാക്കൾക്കും ഇനിയങ്ങോട്ട് കണ്ടകശനി . മുഖ്യമന്ത്രിയായിരിക്കെ 2023ൽ പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ തല്ലിച്ചതച്ച ഗൺമാനടക്കം 5 പേരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ഊർജിതമാക്കി.പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയ സാഹചര്യത്തിലാണിത്. ജാമ്യാപേക്ഷ ഇന്നു പരിഗണിക്കാനിരിക്കെ, പ്രതികൾ ഒളിവിൽ പോയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) വിലയിരുത്തൽ.
ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു.ജാമ്യമില്ലാ വകുപ്പായ നരഹത്യാശ്രമക്കുറ്റം ചുമത്തിയതോടെയാണ് ഒളിവിൽ പോയത്. അസഭ്യം പറഞ്ഞതിനും ദേഹോപദ്രവം ഏൽപിച്ചതിനുമുള്ള വകുപ്പുകളാണു മുൻപുണ്ടായിരുന്നത്. പിണറായി വിജയന്റെ ഗൺമാനായിരുന്ന എസ്.അനിൽകുമാർ, സുരക്ഷാ സംഘത്തിൽ അംഗങ്ങളായിരുന്ന എസ്.സന്ദീപ്, വിപിൻ, വി.കെ.ഷൈജു, അരുൺ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസിൽ നിന്നു സസ്പെൻഡ് ചെയ്ത് ഡിജിപി ഉത്തരവിറക്കിയിരുന്നു.അതിക്രമവുമായി ബന്ധപ്പെട്ട് എസ്ഐടി നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ.
അനിൽകുമാർ ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കാൻ എഡിജിപി എം.ആർ.അജിത്കുമാറിന്റെ നേതൃത്വത്തിൽ നടന്ന ഇടപെടലുകൾ സംബന്ധിച്ച വിവരം അന്വേഷണത്തിനിടെ എസ്ഐടിക്കു ലഭിച്ചിരുന്നു.
മുൻപ് കേസ് അന്വേഷിച്ച ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് ഇതുസംബന്ധിച്ച മൊഴി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട വിശദ റിപ്പോർട്ട് വൈകാതെ ഡിജിപിക്ക് എസ്ഐടി കൈമാറും. അതിൽ അജിത്കുമാറിനെതിരെ പരാമർശമുണ്ടായാൽ വകുപ്പുതല നടപടി വന്നേക്കും. ആഭ്യന്തര വകുപ്പാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
അണികളെ മുന്നില്‍ നിര്‍ത്തി ചോരക്കളി നടത്തുകയും അടിയുണ്ടാകുമ്പോള്‍ നേതാക്കള്‍ സുരക്ഷിത താവളങ്ങളിലേക്ക് വലിഞ്ഞ് കൈകഴുകുകയും ചെയ്യുന്ന പതിവ് സിപിഎം ശൈലിക്കും പണിവരുന്നു. സിഎംആര്‍എല്‍ കേസില്‍ ഇഡി റെയ്ഡ് നടത്തി മടങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം ഉണ്ടായതില്‍ ഇഡി നിലപാട് കടുപ്പിക്കുകയാണ്. ഇതോടെ അണികളെ ജയിലില്‍ തള്ളിവിട്ട് രക്ഷപെടാന്‍ തുനിഞ്ഞ സിപിഎം നേതാക്കളും ഭീതിയിലാണ്.തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അണികളെ മാത്രമല്ല, അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നത സിപിഎം നേതാക്കളെയും അഴിക്കുള്ളിലാക്കാന്‍ ഇഡി നീക്കം ശക്തമാക്കിയിരിക്കയാണ്.
ആസൂത്രിതമായി നടന്ന ഈ ആക്രമണം നേതാക്കളുടെ പൂര്‍ണ്ണമായ അറിവോടെയും പ്രകോപനത്തോടെയുമാണെന്ന് ചൂണ്ടിക്കാട്ടി നേതാക്കളെ കൂടി കേസില്‍ പ്രതി ചേര്‍ക്കണമെന്ന കടുത്ത ആവശ്യമാണ് ഇഡി മുന്നോട്ട് വെക്കുന്നത്.തിരുവനന്തപുരത്ത് വെച്ച് റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയുംഅവര്‍ സഞ്ചരിച്ച ഔദ്യോഗിക വാഹനം അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഈ ഗുണ്ടായിസത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കേസില്‍ നേരിട്ട് കക്ഷിചേരാനുള്ള അടിയന്തര തയ്യാറെടുപ്പിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
https://www.facebook.com/Malayalivartha

























