5000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് 3 വർഷം കഠിനതടവും 25,000 രൂപ പിഴയും

അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് 3 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ ജഗതി ഓഫീസിൽ 2019 കാലഘട്ടത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറും
നിലവിൽ നെയ്യാറ്റിൻകര മുനിസിപ്പലിറ്റിയിൽ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 1(ജനന മരണ രജിസ്ട്രേഷൻ ) ആയി ജോലി ചെയ്തു വരുന്ന
എം.എൽ. സരിതയെയാണ് ശിക്ഷിച്ചത്. വിചാരണ കോടതിയായ തിരുവനന്തപുരം വിജിലൻസ് പ്രത്യേക .കോടതി ജഡ്ജി എ. മനോജ് ആണ് പ്രതി കുറ്റക്കാരിയെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
കേസിലെ ആവലാതിക്കാരനായ ഷിബുകൃഷ്ണന്റെ പിതാവിന്റെ പേരിൽ ഉള്ള ഓഫീസിന് ലൈസൻസ് നൽകുന്നതിന് അയാളുടെ പക്കലിൽ നിന്നും 5000 രൂപ , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആയിരുന്ന പ്രതി സരിത എം എൽ കൈക്കൂലി വാങ്ങിയതായി വിചാരണയിൽ കോടതി കണ്ടെത്തി.
വിജിലൻസ് സ്തേണ് റേഞ്ച് ഡിവൈഎസ്പി വി. അനിൽ പരാതിക്കാരന്റെ മൊഴിയെടുത്ത് 2018 ൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു കെണിയൊരുക്കി ട്രാപ് നടത്തി, ഡിവൈഎസ്പി വിനോദ് സി എസ് അന്വേഷണം പൂർത്തിയാക്കി വിജിലൻസ് സ്തേണ് റേഞ്ച് പോലീസ് സൂപ്രണ്ട് ആർ.ജയശങ്കർ ഐ പി എസ് 2023 ൽ കുറ്റപത്രം സമർപ്പിച്ചു. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീമതി വീണാ സതീശൻ ഹാജരായി.
"https://www.facebook.com/Malayalivartha


























