ശശിധരൻ കർത്തയുടെ നാക്ക് പിഴച്ചു. അച്ഛനും മകളും ചേർന്ന് നടത്തുന്ന നാടകം ചീട്ട് കൊട്ടാരം പോലെ തകരുന്നു.. ഇഡിയുടെ സുപ്രധാന നീക്കം..

മാസപ്പടി കേസിൽ വീണാ വിജയന് കുരുക്ക് മുറുകുന്നു. ശശിധരൻ കർത്തയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന. മാത്രമല്ല അന്വേഷണം പിണറായിയിലേക്ക് എത്താൻ സാധ്യത എന്ന വിലയിരുത്തലുകളും വരുന്നുണ്ട്.
എക്സാലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ വീണക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൂടുതൽ തെളിവുകൾ. ഇൻവോയ്സ് നൽകുന്നതിന് മുന്നേ വീണയ്ക്ക് പണം കിട്ടിയെന്നും 45 ലക്ഷം രൂപ വീണയ്ക്ക് കിട്ടിയത് മുൻകൂറായാണെന്നും 2017 ജനുവരി മുതൽ ഒക്ടോവർ വരെയുള്ള കാലയളവിലാണ് പണം ലഭിച്ചതെന്നും ഇഡി പറയുന്നു. വീണ പണം കൈപ്പറ്റിയത് ഐടി മാർക്കറ്റിംഗ് കൺസൾട്ടന്റ് എന്ന പേരിലായിരുന്നുവെന്നുവെന്നും എക്സലോജിക്കിന് മാസം 3 ലക്ഷം ലഭിച്ചെന്നും പറയുന്നു. ഇൻവോയിസ് വീണ ഉണ്ടാക്കിയത് ഐഫോണിലാണെന്നും ഇഡി പറയുന്നു.
വീണയുടെ കമ്പനിയായ എക്സാലോജികിന് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പത്തിന്‍റെ പുറത്താണെന്നായിരുന്നു ശശിധരന്‍ കര്‍ത്ത ഇഡിക്ക് മൊഴി നല്‍കിയിരിക്കുന്നത്. സിഎംആര്‍എല്‍– എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ചോദ്യം ചെയ്യുന്നതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് തീരുമാനം ഉടന്‍. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തായുടെ മൊഴി പിണറായിക്കെതിരെ ആയുധമാക്കാനാണ് ഇഡിയുടെ നീക്കം. വീണയുടെ കമ്പനിയായ എക്സാലോജികിന് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പത്തിന്‍റെ പുറത്താണെന്നായിരുന്നു ശശിധരന്‍ കര്‍ത്താ ഇഡിക്ക് മൊഴി നല്‍കിയത്. പണം നല്‍കിയിട്ടും വീണയുടെ കമ്പനി സിഎംആര്‍എലിന് സേവനം നല്‍കിയില്ലെന്നും കര്‍ത്തായുടെ മൊഴിയിലുണ്ടായിരുന്നു.
കേസില്‍ വീണയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ക്കായി അന്വേഷണസംഘം ഇഡി ജോയിന്‍റ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് 2024 ഏപ്രില്‍ 17ന് നല്‍കിയ നിര്‍ണായക മൊഴിയുള്ളത്. സോഫ്റ്റ്വെയര് സേവനങ്ങളുടെ പേരില്‍ 2.78 കോടി രൂപയാണ് വീണയുടെ എക്സാലോജികിന് സിഎംആര്‍എല്‍ നല്‍കിയിട്ടുള്ളത്. എക്സാലോജിക് നല്‍കുമെന്ന് കരാറില്‍ പറഞ്ഞിരുന്ന സേവനങ്ങള്‍ പിന്നീട് കുറഞ്ഞ തുകയ്ക്ക് മറ്റൊരു ഐടി സ്ഥാപനമാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം , വീണയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഇഡിക്ക് ലഭിച്ചതായും വിവരമുണ്ട്. ഇന്‍വോയ്സ് ഇല്ലാതെയും സിഎംആര്‍എലില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നും 2017 ല്‍ 10 മാസം കൊണ്ട് 45 ലക്ഷം രൂപ കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീണയ്ക്ക് പങ്കാളിത്തമുണ്ടെന്ന് പറയുന്ന ലേക്കര്‍ ഇന്ത്യ കോര്‍പറേഷനിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിച്ചു. കമ്പനിയുടെ അക്കൗണ്ടിലുള്ള 15.5 ലക്ഷം രൂപ നേരത്തെ മരവിപ്പിച്ചിരുന്നു. കരിമണല്‍ കമ്പനിയായ സിഎംആര്‍എലുമായി ബന്ധപ്പെട്ട് ശശിധരന്‍ കര്‍ത്താ 182 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായി ആരോപിക്കപ്പെടുന്ന സ്വത്തുകണ്ടുകെട്ടല്‍ റിപ്പോര്‍ട്ടിലാണ് പിണറായി വിജയനെയും മകള്‍ വീണയെയും പരാമര്‍ശിക്കുന്ന ഭാഗങ്ങളുള്ളത്.
https://www.facebook.com/Malayalivartha






















