ഗംഗാനദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് നിയമപ്രകാരം കുറ്റമല്ല. സംഭവത്തിൽ അഭിപ്രായം പങ്കുവച്ച് സുപ്രീംകോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ രംഗത്ത് എത്തിയത്. രാജ്യത്ത് പൊതുയിടങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യങ്ങളോടുള്ള അസഹിഷ്ണുത വർധിച്ചുവരുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു പ്രതികരണം.

ഗംഗാനദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് നിയമപ്രകാരം കുറ്റമല്ല. സംഭവത്തിൽ അഭിപ്രായം പങ്കുവച്ച് സുപ്രീംകോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ രംഗത്ത് എത്തിയത്. രാജ്യത്ത് പൊതുയിടങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യങ്ങളോടുള്ള അസഹിഷ്ണുത വർധിച്ചുവരുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു പ്രതികരണം. കഴിഞ്ഞ മാർച്ചിലാണ് ഗംഗാ നദിയിലെ ഒരു ബോട്ടിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച 14 യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവം ഉണ്ടായത്. ചിക്കൻ ബിരിയാണി കഴിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നായിരുന്നു നടപടി.
ആരാധനാലയം അശുദ്ധമാക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു ആരോപണം. എന്നാൽ സംഭവത്തിൽ ഗംഗാനദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് നിയമപ്രകാരം കുറ്റമല്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ജസ്റ്റിസ് വ്യക്തമാക്കി. അങ്ങനെയൊരു വിലക്ക് ഒരു നിയമത്തിലുമില്ല. കുറ്റകരമല്ലാത്ത ഒരു പ്രവൃത്തിയുടെ പേരിൽ ആളുകളെ മാസങ്ങളോളം ജയിലിൽ അടയ്ക്കുന്നത് എങ്ങനെയാണ് ന്യായീകരിക്കാനാകുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാധാനപരമായ പ്രതിഷേധം, പൊതുയോഗങ്ങൾ, സംവാദങ്ങൾ, വിയോജിപ്പ് പ്രകടിപ്പിക്കൽ എന്നിവയെ ക്രിമിനൽ കുറ്റമായി കാണുന്ന പ്രവണത ജനാധിപത്യത്തിന് ഗുരുതര ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് സർവകലാശാലയിൽ നടന്ന പരിപാടിയിലാണ് ജസ്റ്റിസ് ഭുയാൻ ഇക്കാര്യം വ്യക്തമാക്കിയത്.
തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുമ്പോൾ ഉടൻ അറസ്റ്റ് ചെയ്യപ്പെടുകയും ദീർഘകാലം ജയിലിൽ കഴിയേണ്ടിവരികയും ചെയ്യുന്ന സാഹചര്യം ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ഉദാഹരണമായാണ് ഗംഗാനദിയുടെ നടുവിൽ ബോട്ടിൽ ഇഫ്താർ സംഘടിപ്പിച്ച യുവാക്കളെ മൂന്ന് മാസത്തോളം ജയിലിലടച്ച സംഭവം അദ്ദേഹം പരാമർശിച്ചത്.
https://www.facebook.com/Malayalivartha






















