ട്രംപിൻറെ കൂറ്റൻ പ്ലാൻ വീണ്ടും ഘോര യുദ്ധം..! ഇറാന്റെ അന്ത്യം

കരിങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പൽ ആക്രമണത്തിനു ഇരയായി ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ജൂലൈ 18 ന് കരിങ്കടലിലൂടെ പോവുകയായിരുന്ന എംവി ഒമോർഫി എന്ന ചരക്കുകപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണം നടക്കുമ്പോൾ കപ്പൽ റഷ്യൻ സമുദ്രാതിർത്തിക്കുള്ളിലായിരുന്നു സഞ്ചരിച്ചിരുന്നത്. കപ്പലിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 10 ജീവനക്കാർ ഉണ്ടായിരുന്നു. മറ്റു രണ്ട് ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ചരക്കുകപ്പലിനു നേർക്കുണ്ടായ ആക്രമണത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. വാണിജ്യകപ്പലിലെ നിരപരാധികളായ നാവികരുടെ ജീവൻ അപകടത്തിലാക്കുന്ന ആക്രമണങ്ങളെ ഇന്ത്യ അസന്ദിഗ്ധമായി അപലപിക്കുന്നതായും വർധിച്ചുവരുന്ന ഇത്തരം ഭീഷണികൾ ആശങ്ക ഉയർത്തുന്നതായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
ജൂലൈ 19നും യുക്രെയ്ൻ തുറമുഖത്തിനടുത്ത് എംവി ഗോൾഡൻ ലിയോ എന്ന കപ്പൽ ആക്രമിക്കപ്പെട്ടിരുന്നു. ഈ ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികർക്ക് ജീവൻ നഷ്ടമായി. ഒരാൾക്ക് ഗുരുതര പരുക്കുമേറ്റു. റഷ്യ–യുക്രെയ്ൻ സംഘർഷം ശക്തമായതോടെയാണ് കപ്പലുകൾക്കു നേരെ ഇരുരാജ്യങ്ങളും ആക്രമണം കടുപ്പിക്കുന്നത്.
ചെങ്കടലിലെ ആക്രമണങ്ങൾക്കു മറുപടിയായി ഹൂതി വിമതർക്കു നേരെ സൗദി സഖ്യ സേന നേരിട്ട് ആക്രമണം നടത്തി. ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹൊദെയ്ദാ ഗവർണറേറ്റിലാണ് ആക്രമണം നടന്നത്. ഇതിനു തിരിച്ചടിയായി സൗദിയിലെ ജിസാൻ, യാൻബു തുറമുഖങ്ങളിൽ അരാംകോയുടെ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടു.
എന്നാൽ, സൗദിയുടെയോ അരാംകോയുടെയോ സ്ഥിരീകരണം വന്നിട്ടില്ല. സൗദി സഖ്യസേനയുടെ ആക്രമണത്തിൽ യെമന്റെ ദേശീയ ടെലികമ്യൂണിക്കേഷൻ കോർപറേഷന്റെ വാർത്താ വിനിമയ സംവിധാനങ്ങൾ തകർന്നു. ചെങ്കടലിൽ യാത്ര ചെയ്യുന്ന ചരക്കു കപ്പലുകൾക്കു നേരെ ഹൂതി വിമതർ നടത്തിയ വ്യോമാക്രമണങ്ങൾ നിയന്ത്രിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു എന്ന് യെമനിലെ സൗദി സഖ്യ സേന അറിയിച്ചു. യെമന്റെ പടിഞ്ഞാറൻ തീരത്തെ കമറൻ ദ്വീപിലും ആക്രമണം നടന്നു.
https://www.facebook.com/Malayalivartha

























